Showing posts with label Telecom scam. Show all posts
Showing posts with label Telecom scam. Show all posts

Tuesday, December 14, 2010

കമല്‍നാഥിന് കമീഷന്‍ 15 ശതമാനം

4 മന്ത്രിമാര്‍ കൂടി റാഡിയ ടേപ്പില്‍

കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയയുമായി നിരവധി കേന്ദ്രമന്ത്രിമാര്‍ക്ക് ബന്ധമുള്ളതായി രേഖകള്‍ പുറത്തുവന്നു. സ്പെക്ട്രം കുംഭകോണത്തില്‍ പുറത്തായ എ രാജ മാത്രമല്ല വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ്, പെട്രോളിയം മന്ത്രി മുരളി ദേവ്റ, വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ എന്നിവരും മന്ത്രിപദവും ഇഷ്ടവകുപ്പും കരസ്ഥമാക്കിയത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യപ്രകാരമാണെന്ന് 'ഔട്ട് ലുക്ക്' പുറത്തുവിട്ട റാഡിയയുടെ ഫോസംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

രണ്ടാം യുപിഎ മന്ത്രിസഭയുടെ ഘടനപോലും ചര്‍ച്ചചെയ്യുന്നതാണ് റാഡിയയുടെ ഫോസംഭാഷണങ്ങള്‍. പെട്രോളിയം മന്ത്രിയായി മുരളി ദേവ്റയെ നിയമിച്ചത് മുകേഷ് അംബാനിയാണെന്നും വിജയ് മല്യ അടക്കമുള്ള വമ്പന്മാര്‍ക്കുവേണ്ടി മാത്രമാണ് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ പണിയെടുക്കുന്നതെന്നും സംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നു. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള വാതകത്തര്‍ക്കം കോടതിക്കു പുറത്ത് പരിഹരിക്കപ്പെടുകയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് മുരളി ദേവ്റയാണെന്നും ഇത് പ്രകൃതിവിഭവങ്ങള്‍ വീതംവയ്ക്കുന്നതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയായിരുന്നെന്നും റാഡിയയും സഹായി മനോജ് വാര്യരും തമ്മില്‍ പറയുന്നുണ്ട്. 15 ശതമാനം കമീഷന്‍ നല്‍കിയാല്‍ എന്തുകാര്യവും നടത്തിത്തരുന്ന ആളാണ് ഗതാഗതമന്ത്രി കമല്‍നാഥെന്ന പരാമര്‍ശം ടേപ്പിലുണ്ട്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) മുന്‍ മേധാവി തരുദാസാണ് റാഡിയയുമായുള്ള ചര്‍ച്ചയില്‍ ഈ പരാമര്‍ശം നടത്തിയത്. താനാണ് ഈ വകുപ്പ് കമല്‍നാഥിനു നല്‍കാന്‍ ചരടുവലിച്ചതെന്നും ഹൈവേ-റോഡ് നിര്‍മാണം തകൃതിയായി നടക്കുമ്പോള്‍ 'അയാള്‍ ജോലി ഭംഗിയായി നിര്‍വഹിക്കു'മെന്നും ദാസ് റാഡിയക്ക് ഉറപ്പുനല്‍കി. 'അപ്പോള്‍ ഇതും കമല്‍നാഥിന് ഒരു എടിഎം ആണെന്ന' റാഡിയയുടെ പരിഹാസം തരുദാസ് ശരിവയ്ക്കുന്നു. വാണിജ്യമന്ത്രിയായി ആനന്ദ് ശര്‍മ വന്നാല്‍ വിശ്വസ്ഥനായിരിക്കുമെന്നും തരുദാസ് റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട്. ശര്‍മ പുതിയ ആളാണെന്നും അദ്ദേഹത്തെ കാര്യങ്ങള്‍ തങ്ങള്‍ക്ക് പറഞ്ഞുപഠിപ്പിക്കേണ്ടിവരുമെന്നും ദാസ് ഓര്‍മിപ്പിക്കുന്നു. ടേപ്പിലെ സംഭാഷണങ്ങള്‍ തന്റേതാണെന്നു സമ്മതിച്ച തരുദാസ് തന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യമായിപ്പോയെന്ന് പ്രതികരിച്ചു. കമല്‍നാഥിനോട് പരസ്യമായി മാപ്പുപറയുകയാണെന്നും പറഞ്ഞു.
(വിജേഷ് ചൂടല്‍)

നിര റാഡിയയും തരുദാസും തമ്മിലുള്ള സംഭാഷണം:

തരുദാസ്: നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി. ഞാനാണ് അയാള്‍ക്ക് (കമല്‍നാഥ്) ആ വകുപ്പ് നിര്‍ദേശിച്ചത്. ഹൈവേ നിര്‍മാണവും റോഡുനിര്‍മാണവും മുന്‍ഗണന കിട്ടുന്ന കാര്യമാണ്. അയാള്‍ നല്ല ജോലിചെയ്യും. ശരിക്കും ചെയ്യും... 15 ശതമാനം അയാള്‍ക്ക് സുഖമായി കിട്ടും. രാജ്യത്തെ സേവിക്കാം, പണവും ഉണ്ടാക്കാം.

നിര റാഡിയ: അപ്പോള്‍ ഇതും കമല്‍നാഥിന് ഒരു എടിഎം ആണ്.

എന്‍ കെ സിങ്ങും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്

എന്‍ കെ സിങ്: വ്യോമയാനമന്ത്രാലയത്തിന്റെ പൂര്‍ണ ചുമതല കിട്ടിയില്ലെങ്കില്‍ പ്രഫുല്‍ പട്ടേല്‍ അസന്തുഷ്ടനാകും

നിര റാഡിയ: നരേഷ് ഗോയലിനും (ജെറ്റ് എയര്‍വേസ്) വിജയ് മല്യക്കും (കിങ്ഫിഷര്‍) വേണ്ടി പ്രവര്‍ത്തിക്കുന്ന പട്ടേല്‍ വ്യോമയാന മേഖലയെ തകര്‍ക്കും.

ദേശാഭിമാനി 14.12.10

Monday, November 22, 2010

കോര്‍പറേറ്റ് അഴിമതി: ഇടനിലക്കാരായി മാധ്യമപ്രവര്‍ത്തകരും


രണ്ടാം തലമുറ സ്പെക്ട്രം ഇടപാടുള്‍പ്പെടെ കോടികള്‍ മറിയുന്ന കോര്‍പറേറ്റ് അഴിമതികള്‍ക്ക് ഇടനിലക്കാരായി പ്രമുഖ മാധ്യമപ്രവര്‍ത്തകരും. കൊടിയ അഴിമതിക്ക് ചില മാധ്യമപ്രവര്‍ത്തകര്‍ കൂട്ടുനിന്നതായി വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. കോര്‍പറേറ്റ് ലോബിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന നിര റാഡിയ എന്ന സ്ത്രീയുമായി ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാങ്വി, പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തക ബര്‍ക്കദത്ത് എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് എന്നിവരെ ഏതൊക്കെ വിധത്തില്‍ സ്വാധീനിക്കാന്‍ കഴിയുമെന്ന വിവരണമാണ് സംഭാഷണങ്ങളിലുള്ളത്. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മുകേഷ് അംബാനിക്കുവേണ്ടിയുള്ള ചരടുവലി, രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണകാലത്ത് ഡിഎംകെയിലെ തല്‍പ്പരകക്ഷികളെ മന്ത്രിയാക്കാനുള്ള നീക്കം എന്നിവയായിരുന്നു ചര്‍ച്ച. വാതകതര്‍ക്കത്തില്‍ മുകേഷ് അംബാനിക്ക് അനുകൂലമായി വാര്‍ത്തകള്‍ തയ്യാറാക്കാനും വീര്‍ സാങ്വിയോട് അഭ്യര്‍ഥിക്കുന്നു. ദയാനിധി മാരനെ ഒഴിവാക്കി എ രാജയ്ക്ക് ടെലികോംവകുപ്പ് ലഭിക്കുമെന്ന് ഉറപ്പാക്കാനും മാധ്യമപ്രവര്‍ത്തകരെ ഉപയോഗിക്കുന്നു. സോണിയയും പ്രധാനമന്ത്രിയും അഹമ്മദ് പട്ടേലുമൊക്കെ കടന്നുവരുന്നത് ഈ സംഭാഷണത്തിലാണ്.
വൈഷ്ണവി കമ്യൂണിക്കേഷന്‍ എന്ന പബ്ളിക് റിലേഷന്‍സ് സ്ഥാപനത്തിന്റെ ഉടമയാണ് നിര റാഡിയ. മുകേഷ് അംബാനിയുടെയും രത്തന്‍ ടാറ്റയുടെയും ഇടനിലക്കാരിയായാണ് ഇവര്‍ അറിയപ്പെടുന്നത്. 2008ലും 2009ലും നിരയുടെ ഫോണ്‍ ആദായനികുതിവകുപ്പ് ചോര്‍ത്തി. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നല്‍കിയ ചില സൂചനകളെ തുടര്‍ന്നാണ് ഇത്. സ്പെക്ട്രം കേസില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷ കഴിഞ്ഞ ദിവസം സംഭാഷണങ്ങളടങ്ങുന്ന രേഖ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

കോണ്‍ഗ്രസ്- ഡിഎംകെ വകുപ്പുതര്‍ക്കം പരിഹരിക്കുന്നതിന് 2009 മേയിലാണ് നിര റാഡിയ വീര്‍ സാങ്വിയുടെയും ബര്‍ക്കയുടെയും സഹായം തേടിയത്. ഡിഎംകെയുടെ പ്രതിനിധി ദയാനിധി മാരനാണെന്ന തെറ്റിദ്ധാരണ കോണ്‍ഗ്രസിനുണ്ടെന്നും ഈ തെറ്റിദ്ധാരണ നീക്കണമെന്നും റാഡിയ അഭ്യര്‍ഥിക്കുന്നുണ്ട്. റാഡിയ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഏറ്റെന്ന് സാങ്വി മറുപടി നല്‍കി. അതേ ദിവസം ബര്‍ക്ക ദത്തിനോടും റാഡിയ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. ടി ആര്‍ ബാലു മന്ത്രിയാകരുതെന്നു മാത്രമാണ് കോണ്‍ഗ്രസിന്റെ താല്‍പ്പര്യമെന്നും രാജയും അഴഗിരിയും വരുന്നതിനോട് പ്രശ്നമില്ലെന്നും ബര്‍ക്ക അറിയിക്കുന്നുണ്ട്.

(
എം പ്രശാന്ത്)
ദേശാഭിമാനി 211110

Wednesday, November 17, 2010

‘Why was Manmohan silent for 16 months?'

The Supreme Court on Tuesday questioned the “alleged inaction and silence” on the part of Prime Minister Manmohan Singh for 16 months in taking a decision on a private complaint seeking sanction for prosecution of A. Raja, who has since resigned as Telecom Minister, in the 2G spectrum scam.

“The Prime Minister could have said that the material on record was insufficient and declined sanction but he could not have sat over the complaint for 16 months,” observed Justice A.K. Ganguly, who was on a two-judge Bench presided over by Justice G.S. Singhvi.
The Bench was hearing a special leave petition filed by Janata Party president Subramanian Swamy for a direction to the Prime Minister to grant sanction for prosecution of Mr. Raja. It asked Solicitor-General (SG) Gopal Subramaniam, representing the Prime Minister, to go through records and inform the court on Thursday what action was taken on Dr. Swamy's complaint.
Dr. Swamy, citing the judgment in the Vineet Narain case, said the sanctioning authority (SA) should decide one way or the other within three months and must act independently on the material placed on record. However, since Mr. Raja had now resigned, no sanction was required for his prosecution, Dr. Swamy said, adding he must be permitted to file the private complaint in the competent court.
The SG said it was open to the SA to look into other material before arriving at a decision. He said the three-month period mentioned in the Vineet Narain case pertained to cases where investigation had been completed. It was open to the SA to await the result of the probe for a proper decision.
Justice Ganguly told the SG: “The three months' time for grant of sanction laid down by the Supreme Court is for the purpose of fair and good governance. The judgment says the SA will not be influenced by extraneous materials. We find it is now more than 16 months. The SA can say I am not inclined to give sanction. But we find alleged inaction and silence for 16 months.”
Justice Ganguly referred to the Prime Minister's reply sent to Dr. Swamy on March 19, 2010 that he wanted to wait for further material or await CBI investigation, and said “for the PM saying it is premature [to decide on sanction] is what is troubling us.”
Justice Ganguly said: “The SA can say ‘yes' or ‘no', but to say premature means the complainant has not got that right yet. You look at the language of the letter and the tenor of the reply. Communication coming from a constitutional authority like the Prime Minister has to be carefully used.”


Tuesday, November 16, 2010

Two dates that former telecom minister, Raja will rue


Thomas K. Thomas
New Delhi, Nov. 15
The 2G spectrum scam has been on the boil for the past three years but September 25, 2007 and January 10, 2008 are probably the two days that exposed the former Communications and IT Minister, Mr A. Raja, to public scrutiny.
When the Communications and IT Ministry announced in mid-2007 that it had decided to bring in more number of mobile players in a bid to drive down tariffs and increase competition, everyone was ecstatic. Seeing the huge response from companies, the Department of Telecom on September 25 set October 1 as the cut-off date for receiving applications. In that one week, the DoT received 408 more applications taking the total to 575 from as many as 46 companies.
But just a month later, in November, the DoT issued another notice suddenly advancing the cut-off date to September 25. As a result of this one move, 408 applications, from the likes of AT&T, Hindujas, Sterlite and Moser Baer, got automatically disqualified leaving the field open to relatively unknown entities including Swan Telecom, Datacom and Loop Mobile.
Around the same time the Ministry of Finance repeatedly told the Telecom Ministry to consider auctioning the spectrum since there are so many interested applicants. According to a report by the Comptroller and Auditor General, Mr Raja ignored these suggestions and moved ahead to issue licences to only a few players at a throwaway price.
On January 10, 2008, the Ministry put out a press release at 2-45 p.m. that Letters of Intent (LoI) will be issued between 3-30 p.m. and 4-30 p.m. to companies that pay the entry fee first.
It resulted in total pandemonium at the Sanchar Bhawan here, the office of the DoT, as representatives of wannabe telecom companies literally got into fist fights and blows in a bid to be the first to get the letter of intent. What followed could make Bollywood stunts pale in comparison as some of the company representatives were physically thrown out of the line by rival applicant company.
The CAG report indicates that some of the applicants got advance information of the DoT action. “Some applicants were even ready with demand drafts drawn on dates prior to the notification of cut-off date and some had even managed securing bank guarantees. Evidently, these applicants, had advance information about the issue of this notification by the DoT which enabled them to take appropriate advance action in spite of the changed time limit for compliance from 15 days to about half a day,” says the CAG report. Even though Mr Raja maintains that he stuck to the first-come, first-served (FCFS) policy, the decision to award licence based on the time of paying fees on January 10, 2008 took away the relevance of the date of application and the sanctity of the declared FCFS policy