Showing posts with label 2G Spectrum scam. Show all posts
Showing posts with label 2G Spectrum scam. Show all posts

Monday, July 25, 2011

കേന്ദ്രസര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി രാജ

2 ജി സ്‌പെക്‌ട്രം ഇടപാടില്‍ താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ മുന്‍ ടെലികോംമന്ത്രി എ.രാജ. സ്പെക്ട്രം വില്‍പ്പനയ്ക്ക് അനുമതി നല്‍കിയത് അന്നത്തെ ധനമന്ത്രി പി.ചിദംബരമാണ്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ധനമന്ത്രി അനുമതി നല്‍കിയത്. പ്രധാനമന്ത്രിക്ക് ഇക്കാര്യം നിഷേധിക്കാനാവില്ലെന്നും രാജ കോടതിയില്‍ പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ച നയമാണ്‌ സ്‌പെക്‌ട്രം വിതരണത്തില്‍ താന്‍ സ്വീകരിച്ചത്‌. സ്‌പെക്‌ട്രം അനുവദിക്കുന്നതിന്‌ മുന്‍പ്‌ ലേലം വിളിക്കേണ്ട നയം സ്വീകരിച്ചത്‌ എന്‍.ഡി.എ സര്‍ക്കാരാണ്‌. സ്‌പെക്‌ട്രം ഇടപാടില്‍ താന്‍ കുറ്റക്കാരനാണെങ്കില്‍ 1993 മുതലുള്ള മുന്‍ കേന്ദ്ര ടെലികോം മന്ത്രിമാരെല്ലാം തനിക്കൊപ്പം ജയിലിലുണ്ടാവണമെന്നും രാജ പറഞ്ഞു. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ്‌ രാജ സ്വയം പ്രതിരോധം തീര്‍ത്തത്‌.

മുന്‍മന്ത്രി ഷരുണ്‍ ഷൂരി 26 ലൈസന്‍സുകള്‍ വിതരണം ചെയ്തു.ദയാധിനി മാരന്‍ 25 ലൈസന്‍സുകള്‍ നലകി. താന്‍ 122 ലൈസന്‍സ് നല്‍കിയിരുന്നു. അനുവദിച്ച ലൈസന്‍സുകളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പിന്തുടര്‍ന്ന നയം എല്ലാം ഒന്നാണെന്നും രാജ ക്യക്തമാക്കി. 2003ല്‍ ഒരു മന്ത്രിസഭാ യോഗത്തിലെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്. കേസില്‍ രാജ അടക്കമുള്ള പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള നടപടിക്രമം നടക്കുന്നതിനിടെയാണ്‌ രാജ തന്റെ വാദം അറിയിച്ചത്‌. കേസില്‍ സി.ബി.ഐയുടെ വാദം വെളളിയാഴ്‌ച പൂര്‍ത്തിയായിരുന്നു.

ത­ന്റെ നയം മൂ­ല­മാ­ണ് മൊ­ബൈല്‍ ഫോണ്‍ കോള്‍ റേ­റ്റു­കള്‍ താ­ഴേ­ക്കു വന്ന­തും റി­ക്ഷാ­ക്കാ­ര­നു­പോ­ലും അത് താ­ങ്ങാ­നാ­വു­ന്ന നി­ല­വാ­ര­ത്തി­ലെ­ത്തി­യ­തു­മെ­ന്ന് രാജ വാ­ദി­ച്ചു­.

­തെ­രു­വില്‍ കാ­ണു­ന്ന എല്ലാ മനു­ഷ്യര്‍­ക്കും മൊ­ബൈല്‍ ഫോണ്‍ വേ­ണ­മെ­ന്നു­ള്ള­ത് സാ­മൂ­ഹ്യ­നീ­തി­യോ­ടു­ള്ള തന്റെ കട­പ്പാ­ടാ­യി­രു­ന്നു. താന്‍ ജന­ങ്ങ­ളു­ടെ പ്ര­തി­നി­ധി­യാ­ണ്. ഒരു റി­ക്ഷാ­ക്കാ­ര­നും വീ­ട്ടു­വേ­ല­ക്കാ­രി­ക്കും വരെ ഉപ­യോ­ഗി­ക്കാ­നാ­വും­വി­ധം കോള്‍ നി­ര­ക്ക് വള­രെ നി­സ്സാ­ര­മാ­ക്കി­യ­ത് താ­നാ­ണ് - രാജ തു­ടര്‍­ന്നു­.

2­ജി ഇട­പാ­ടില്‍ വഞ്ച­ന, തട്ടി­പ്പ്, ക്രി­മി­നല്‍ ഗൂ­ഢാ­ലോ­ചന തു­ട­ങ്ങിയ കു­റ്റ­ങ്ങള്‍­ക്ക് ഫെ­ബ്രു­വ­രി 2നാ­ണ് രാജ അറ­സ്റ്റി­ലാ­വു­ന്ന­ത്.

­കേ­സില്‍ സി­ബി­ഐ­യു­ടെ വാ­ദം ജൂ­ലാ­യ് 21­നു തു­ട­ങ്ങി 23­നു തീര്‍­ന്നു. കേസില്‍ വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, കൃത്രിമ രേഖചമയ്ക്കല്‍ തുടങ്ങഇയ കുറ്റങ്ങളാണ് രാജയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് അറസ്റ്റിലായ രാജ അന്നു മുതല്‍ തിഹാര്‍ ജയിലിലാണ്. രാജയ്ക്കു പുറമേ കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴി, ടെലികോം മേഖലയിലെ 16 ഓളം പ്രമുഖരും തീ­ഹാര്‍ ജയി­ലില്‍ വി­ചാ­ര­ണ­ത്ത­ട­വി­ലാ­ണ്.

Monday, May 9, 2011

കൊടും കുറ്റവാളികള്‍ക്ക് രക്ഷാമാര്‍ഗമോ

കോടതിയുടെയും ജനങ്ങളുടെയും സമ്മര്‍ദങ്ങളുടെ ഫലമായി അന്വേഷണം നടത്താന്‍ നിര്‍ബന്ധിതമാകുന്ന കേസുകളില്‍ അന്വേഷണപ്രക്രിയയെത്തന്നെ ഉപയോഗിച്ച് വേണ്ടപ്പെട്ടവരെ രക്ഷിക്കുക എന്ന തന്ത്രമാണ് ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. വിദേശ കള്ളപ്പണനിക്ഷേപം, കോമണ്‍വെല്‍ത്ത് കുംഭകോണം, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, 2ജി സ്പെക്ട്രം കുംഭകോണം എന്നിവയിലൊന്നും സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നില്ല യുപിഎ സര്‍ക്കാര്‍ .

ജനസമ്മര്‍ദത്താലോ, കോടതി ഇടപെടലാലോ അന്വേഷണം ഒഴിവാക്കാനാവാത്ത സാഹചര്യത്തിലേക്ക് ചെന്നെത്തുകയായിരുന്നു. അന്വേഷണം നടത്താന്‍ ആദ്യഘട്ടത്തില്‍ വിസമ്മതിച്ചത് എന്ത് കാരണങ്ങള്‍ കൊണ്ടാണോ, അതേ കാരണങ്ങള്‍കൊണ്ടുതന്നെ അന്വേഷണപ്രക്രിയയെ അട്ടിമറിക്കാന്‍ ഇടപെടുക എന്നതാണ് പിന്നീട് മന്‍മോഹന്‍സിങ് ഭരണം ചെയ്തത്. 2ജി സ്പെക്ട്രം ലൈസന്‍സ് കുംഭകോണത്തിന്റെ കാര്യമെടുക്കുക. 1,76,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിയതും ഇന്ത്യാ ചരിത്രത്തില്‍ സമാനതയില്ലാത്തതുമായ കുംഭകോണമാണത്. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനോട് എന്തൊരു എതിര്‍പ്പായിരുന്നു മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും. എ രാജയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുന്നതിനുപോലും മടിയായിരുന്നു. സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്ന ആവശ്യത്തോട് എന്തൊരു എതിര്‍പ്പായിരുന്നു. ഒടുവില്‍ കോടതികൂടി ഇടപെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് നിര്‍ബന്ധിതമായി.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണ ഏജന്‍സി രേഖകള്‍ പരിശോധിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്ന സ്ഥിതിയായി. ഇപ്പോഴെന്തായി അവസ്ഥ? 1,76,000 കോടി രൂപയുടെ കുംഭകോണത്തില്‍ 200 കോടി രൂപ പോയതിനെക്കുറിച്ചുമാത്രമാണ് അന്വേഷണം എന്നു വേണം കരുതാന്‍ . 1,75,800 കോടി രൂപ പോയ വഴിയെക്കുറിച്ച് അന്വേഷണമില്ല. അന്വേഷണം എ രാജയിലും കനിമൊഴിയിലും മാത്രമായി ചുറ്റിത്തിരിയുകയാണ്. കനിമൊഴിയുടെ കലൈഞ്ജര്‍ ടിവിയിലേക്ക് 200 കോടി രൂപയേ കൈമാറ്റം ചെയ്തിട്ടുള്ളൂവെന്ന് അന്വേഷണ ഏജന്‍സിതന്നെ കോടതിയില്‍ പറയുന്നു. ബാക്കി, 1,75,800 കോടി രൂപ പോയ വഴിയെക്കുറിച്ച് കാര്യമായ ഒരു അന്വേഷണവുമില്ല. കലൈഞ്ജര്‍ ടിവിയില്‍ അറുപതുശതമാനം ഓഹരിയുള്ളത് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനാണ്. അവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ അന്വേഷണ ഏജന്‍സി കൂട്ടാക്കുന്നില്ല. പകരം ഇരുപത് ശതമാനം ഓഹരിമാത്രമുള്ള മകള്‍ കനിമൊഴിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയുംചെയ്യുന്നു. ഇരുപത് ശതമാനംമാത്രം ഓഹരിയുള്ളയാള്‍ക്ക് നിര്‍ണായകമായ തീരുമാനങ്ങളെ സ്വാധീനിക്കാനാവില്ല എന്ന് വാദിച്ച് കനിമൊഴിക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കാനാണിത്. എന്നു മാത്രമല്ല, ഇരുനൂറുകോടി രൂപ കൈമാറ്റംചെയ്യപ്പെട്ട കാര്യം അംഗീകരിച്ചതടക്കമുള്ള ഒരു ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും താന്‍ പങ്കെടുത്തിരുന്നില്ല എന്ന് പറഞ്ഞ് അവര്‍ക്ക് രക്ഷപ്പെടാം.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാവുന്നവരെമാത്രം പ്രതിയാക്കിക്കൊണ്ടുള്ള ഒരു അഭ്യാസമാണ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് എന്ന് ചുരുക്കം. എ രാജ മാത്രമാവും ജയിലില്‍ പോവാനുണ്ടാവുക. കരുണാനിധിയുടെ വിനീത ദാസനായ രാജയ്ക്കാകട്ടെ, അതില്‍ വിഷമവുമുണ്ടാവില്ല. 2ജി സ്പെക്ട്രം കേസ് ഈ വഴിക്കു പോയി എവിടെയെങ്കിലും അവസാനിക്കും എന്നാണ് കരുതേണ്ടത്. ഇന്ത്യയിലെ അത്യുഗ്രന്‍ കോര്‍പറേറ്റ് സിംഹങ്ങള്‍ ഉള്‍പ്പെട്ട കുംഭകോണമാണിത്. അംബാനിമാര്‍ മുതല്‍ ടാറ്റാമാര്‍വരെ അതിലുണ്ട്. അവരിലൊരാളെയും തൊടുന്നില്ല. ആ വഴിക്ക് ചില്ലറ ചില അറസ്റ്റുകളുണ്ടായി. പക്ഷേ, അവയെല്ലാം ആ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ചില താഴേക്കിട ഉദ്യോഗസ്ഥന്മാരില്‍മാത്രമായി ഒതുങ്ങി. കോര്‍പറേറ്റ് വമ്പന്മാരുടെ പണംകൊണ്ട് രാഷ്ട്രീയം നടത്തുന്ന കോണ്‍ഗ്രസിനും യുപിഎ മന്ത്രിസഭയ്ക്കും അവരെ തൊടാന്‍ ധൈര്യമില്ലാത്തത് സ്വാഭാവികം. കോടതിയുടെ മേല്‍നോട്ടത്തിലാണല്ലോ, അന്വേഷണമെന്ന് പറയാമെങ്കിലും കോടതിക്ക് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. കോര്‍പറേറ്റ് വമ്പന്മാര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുമ്പോള്‍ , തെളിവ് സൃഷ്ടിച്ചുകൊണ്ടുവരാന്‍ പറയാനാവില്ലല്ലോ, കോടതിക്ക്. രത്തന്‍ ടാറ്റാ അടക്കമുള്ള വമ്പന്മാരുമായി നടന്ന സംഭാഷണങ്ങളുടെ ടേപ്പ് പുറത്തുവന്നപ്പോള്‍ , ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരായി നടപടി എടുക്കാനായിരുന്നില്ല, മറിച്ച് ടേപ്പ് ചോര്‍ന്നതെങ്ങനെയെന്ന് അന്വേഷിച്ച് അത്തരം ചോര്‍ച്ചകള്‍ക്കുള്ള പഴുതടയ്ക്കാനായിരുന്നു സര്‍ക്കാരിന് വ്യഗ്രത.

നികുതിവെട്ടിപ്പ് കണ്ടുപിടിക്കാന്‍ കോര്‍പറേറ്റുകളുടെ ഫോണ്‍ സംഭാഷണങ്ങളെ ആശ്രയിച്ചുകൂടേ എന്നു കഴിഞ്ഞദിവസം കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരുങ്ങി. തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ ക്യാബിനറ്റ് സെക്രട്ടറിയറ്റിന്റെ തീരുമാനം വന്നു: കോര്‍പറേറ്റുകളുടെ ഫോണ്‍ ചോര്‍ത്തുന്നത് അനുവദിക്കാനാവില്ല! രാഷ്ട്രീയ പ്രതിയോഗികളുടെ ഫോണ്‍ നിരന്തരം ചോര്‍ത്താന്‍ മടിക്കാത്ത യുപിഎ സര്‍ക്കാരിന് ടാറ്റാമാരുടെയും അംബാനിമാരുടെയും ഫോണ്‍ ചോര്‍ത്താന്‍ വയ്യ! കോര്‍പറേറ്റ് വമ്പന്മാരും ഉന്നത രാഷ്ട്രീയ നേതൃത്വവും തമ്മിലുണ്ടായ അവിശുദ്ധബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ കുംഭകോണമുണ്ടായത്. ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക സംവിധാനവും മാനദണ്ഡവും ഉണ്ടാക്കണമെന്ന നിയമ ഉപദേശം മേശപ്പുറത്തിരിക്കുമ്പോഴാണ് മന്‍മോഹന്‍സിങ്, അത് അവഗണിച്ച് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ലൈസന്‍സ് വിതരണം നടത്താന്‍ അനുവാദം തേടിയുള്ള മന്ത്രി രാജയുടെ കത്തിന് അംഗീകാരം നല്‍കിയത്. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയാണ് ഉത്തരം പറയേണ്ടത്. പക്ഷേ, അന്വേഷണ ഏജന്‍സി അത്തരം അസൗകര്യകരങ്ങളായ ചോദ്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. ഇതില്‍നിന്നെല്ലാം കണ്ടെത്താവുന്നത് എ രാജയുടെയും കനിമൊഴിയുടെയും പ്രതിചേര്‍ക്കലിലൂടെ ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയനേതാക്കളെയും ഭരണാധികാരികളെയും മറച്ചുപിടിക്കാനാണ് അന്വേഷണ ഏജന്‍സി ശ്രമിക്കുന്നത് എന്നാണ്. ഇത് അന്വേഷണ ഏജന്‍സി സ്വമേധയാ ചെയ്യുന്നതല്ല, മറിച്ച് യുപിഎയുടെ രാഷ്ട്രീയനേതൃത്വം ചെയ്യിക്കുന്നതാണ് എന്നതറിയാന്‍ സാമാന്യബുദ്ധിയേ വേണ്ടൂ.

കോമണ്‍വെല്‍ത്ത് അഴിമതിക്കാര്യത്തിലും ഇതുതന്നെ നടക്കുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച എ ജി ശുംഗ്ലാ കമീഷന്‍ ഷീലാ ദീക്ഷിതിലേക്കാണ് വിരല്‍ചൂണ്ടിയത്. പക്ഷേ, അന്വേഷണം സുരേഷ് കല്‍മാഡിയില്‍ ഉടക്കിനിന്നു. അതും കല്‍മാഡിയുടെ പല അഴിമതിക്കരാറുകളില്‍ താരതമ്യേന നിസ്സാരമായ ഒന്നില്‍മാത്രമായി ഒതുങ്ങി. ഹസന്‍ അലിഖാനെതിരെ കള്ളപ്പണക്കേസില്‍ നടപടി എടുക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചപ്പോള്‍ അയാളെമാത്രം അറസ്റ്റ് ചെയ്തു. വിദേശ ബാങ്കുകളില്‍ കിടക്കുന്ന കള്ളപ്പണത്തിനാകെ ഈ ഒരു ഉടമ മാത്രമേയുള്ളോ എന്ന് കോടതിക്ക് പിന്നീട് ചോദിക്കേണ്ടിവന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിലാകട്ടെ, രണ്ടംഗ ജുഡീഷ്യല്‍ കമീഷന്‍ 195 ഫയലുകള്‍ ചോദിച്ചു. അവയടക്കം 377 ഫയലുകള്‍ പിടിച്ചെടുത്ത അന്വേഷണ ഏജന്‍സി, ജുഡീഷ്യല്‍ കമീഷന് പതിനഞ്ച് ഫയലുകള്‍മാത്രം നല്‍കി. ഇങ്ങനെ എവിടെ നോക്കിയാലും, അഴിമതിക്കാരെ രക്ഷിച്ചെടുക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത പ്രതിഫലിച്ചുകാണുന്നു. അതിന്റെ അന്ധകാരമാണിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 09.05.11

Thursday, February 3, 2011

2 ജി സ്‌പെക്‌ട്രം: രാജയുടെ പതനവഴി

അദ്‌ഭുതകരമാണ്‌ എ. രാജയുടെ വളര്‍ച്ചയും തളര്‍ച്ചയും. ഡി.എം.കെയുടെ വിദ്യാര്‍ഥി പ്രസ്‌ഥാനത്തില്‍ നേതാവായി തുടങ്ങി മൂന്നു ദശകങ്ങള്‍ക്കുള്ളില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ കുടുങ്ങി!

ഇപ്പോള്‍ 2 ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ വില്‍പ്പനയിലെ ക്രമക്കേടിന്റെ പേരില്‍ രാജ ഇരുമ്പഴിക്കുള്ളിലായിരിക്കുന്നു. ദളിതനെന്ന പ്രതിച്‌ഛായയും എഴുത്തുകാരനെന്ന പേരുമാണു ഡി.എം.കെയിലെ പ്രമാണിമാരിലൊരാളായി രാജയെ മാറ്റിയത്‌. 1996 ല്‍ നീലഗിരിയില്‍നിന്ന്‌ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2000 ത്തില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പില്‍ സഹമന്ത്രി, 2003ല്‍ ആരോഗ്യ മന്ത്രാലയത്തില്‍ സഹമന്ത്രി. രാജയുടെ വളര്‍ച്ച തുടങ്ങുന്നത്‌ ഒന്നാം യു.പി.എ. സര്‍ക്കാരില്‍ 2004 മേയില്‍ കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രിയായി നിയമിതനായതോടെയാണ്‌. ഈ സമയത്ത്‌ എല്ലാ പരിസ്‌ഥിതി നിയമങ്ങളും ലംഘിച്ചു മൈനിംഗ്‌ ലോബികള്‍ക്കും റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കും രാജ ലൈസന്‍സ്‌ നല്‍കിയതായ ആരോപണങ്ങള്‍ ഈയിടെ മാത്രമാണു പുറത്തുവന്നത്‌. ഡി.എം.കെയിലെ കുടുംബവഴക്കില്‍പെട്ട്‌ 2007 ല്‍ ദയാനിധി മാരന്‍ ടെലികോം വകുപ്പ്‌ ഒഴിഞ്ഞതോടെ രാജയ്‌ക്കു പുതിയ ചുതലകള്‍ ലഭിച്ചു. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കരുണാനിധിയുടെയും മകള്‍ കനിമൊഴിയുടേയും വിശ്വസ്‌തന്‍ 2007 മേയ്‌ 16ന്‌ ടെലികോം വകുപ്പ്‌ മന്ത്രിയായി. തന്റെ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനികള്‍ തന്നെയായിരുന്നു ടെലികോം വകുപ്പിലും രാജയ്‌ക്കു കൂട്ട്‌. തുടര്‍ന്നാണു രാജ്യത്തിന്‌ 1.76 ലക്ഷം കോടി രൂപ നഷ്‌ടമുണ്ടായെന്നു സി.എ.ജി. ചൂണ്ടിക്കാട്ടിയ 2ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ അഴിമതിക്കു കളമൊരുങ്ങിയത്‌. ആ വഴികളിലൂടെ:
  • 2ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ 2001ലെ വിലയ്‌ക്ക്, ആദ്യം വരുന്നവര്‍ക്ക്‌ ആദ്യമെന്ന രീതിയില്‍, നല്‍കണമെന്നു മന്ത്രിയായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ വകുപ്പു സെക്രട്ടറി ഡി.എസ്‌. മാത്തൂറിനു നിര്‍ദേശം നല്‍കി. എന്നാല്‍ മാത്തുറും ടെലികോം വകുപ്പിലെ ധനകാര്യ വകുപ്പ്‌ അംഗം മഞ്ചു മാധവനും ഇതിലെ പൊരുത്തക്കേട്‌ ചുണ്ടിക്കാട്ടി. മൊബൈല്‍ ഉപയോക്‌താക്കള്‍ 2001 ലെ നാലു ദശലക്ഷത്തില്‍നിന്ന്‌ 350 ദശലക്ഷമായി 2007 ല്‍ ഉയര്‍ന്നുവെന്നായിരുന്നു ഇവരുടെ വാദം.
  • എതിര്‍പ്പുകള്‍ തള്ളി രാജ മുന്നോട്ട്‌. സ്‌പെക്‌ട്രം ലൈസന്‍സ്‌ ആവശ്യമുള്ളവരില്‍നിന്ന്‌ അപേക്ഷ ക്ഷണിച്ചു സെപ്‌റ്റംബര്‍ 24ന്‌ പത്രക്കുറിപ്പ്‌ ഇറക്കി. ഒക്‌ടോബര്‍ ഒന്നായിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി.
  • കേന്ദ്ര മന്ത്രിസഭയുടെ അനുമതിയില്ലാതെ ഒക്‌ടോബറില്‍ റിലയന്‍സ്‌, ടാറ്റ, ശ്യാം ടെലികോം എന്നിവര്‍ക്കു സി.ഡി.എം.എയില്‍നിന്ന്‌ ജി.എസ്‌.എം. സാങ്കേതിക വിദ്യയിലേക്ക്‌ മാറുന്നതിനുള്ള ഡ്യൂവല്‍ പോളിസി രാജ അനുവദിച്ചു. റിലയന്‍സിനും ടാറ്റയ്‌ക്കും ലാഭം നേടിക്കൊടുത്ത ഈ നടപടിയിലൂടെ 36,000 കോടി രൂപയാണു നഷ്‌ടമുണ്ടായതെന്ന്‌ സി.എ.ജി. ചൂണ്ടിക്കാട്ടുന്നു.
  • 2001ലെ വിലയ്‌ക്ക്, ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം ലൈസന്‍സ്‌ എന്ന രാജയുടെ നിര്‍ദേശം നിയമമന്ത്രി എച്ച്‌.ആര്‍. ഭരദ്വാജ്‌ നവംബര്‍ ഒന്നിനു തള്ളി. വിഷയം കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതിക്കു വിടാനും ശിപാര്‍ശ.
  • നിയമമന്ത്രിയുടേത്‌ അനാവശ്യ ഇടപെടലെന്നു ചൂണ്ടിക്കാട്ടി നവംബര്‍ രണ്ടിനു രാജ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു.
  • സ്‌പെക്‌ട്രം വില്‍പ്പന സുതാര്യമായിരിക്കണമെന്നും തന്നെ അറിയിക്കാതെ യാതൊരു നടപടികളും പാടില്ലെന്നും അന്നു തന്നെ പ്രധാനമന്ത്രി രാജയ്‌ക്കു കത്തെഴുതി.
  • ശരിയായ വിലയ്‌ക്കു തന്നെയാണു സ്‌പെക്‌ട്രം വില്‍പ്പനയെന്നും ക്രമക്കേടുണ്ടാകില്ലെന്നും അന്നു രാത്രിതന്നെ പ്രധാനമന്ത്രിക്കു രാജയുടെ മറുപടി.
  • സ്‌പെക്‌ട്രം വില്‍പ്പനയെ എതിര്‍ത്തു കൊണ്ട്‌ ധനകാര്യ സെക്രട്ടറി ഡി. സുബ്ബറാവു ടെലികോം സെക്രട്ടറി ഡി.എസ്‌. മാത്തൂറിന്‌ നവംബര്‍ 22ന്‌ കത്തയച്ചു. റിലയന്‍സ്‌, ടാറ്റ എന്നിവര്‍ക്ക്‌ ഡ്യൂവല്‍ ടെക്‌നോളജി വിറ്റതിനു കത്തില്‍ വിമര്‍ശനം.
  • എതിര്‍പ്പു മറികടന്ന്‌ തന്റെ നടപടിയുമായി മുന്നോട്ടു പേകാന്‍ രാജയുടെ തീരുമാനം. ഡിസംബര്‍ 26 ന്‌ രാജ വീണ്ടും പ്രധാനമന്ത്രിക്കു കത്തയച്ചു. സ്‌പെക്‌ട്രം വില്‍പ്പന സംബന്ധിച്ച്‌ താന്‍ പ്രണാബ്‌ മുഖര്‍ജി (അന്നത്തെ വിദേശകാര്യമന്ത്രി), ജി.ഇ. വാഹന്‍വതി (മുന്‍ സോളിസിറ്റര്‍ ജനറല്‍) എന്നിവരുമായി സംസാരിച്ചെന്നും സ്‌പെക്‌ട്രം വില്‍പ്പനയുമായി മുന്നോട്ടു പോകാനാണ്‌ ഉപദേശമെന്നും കത്തില്‍ വ്യക്‌തമാക്കി.
  • 2007 ഡിസംബര്‍ 31ന്‌ മാത്തൂര്‍ ടെലികോം വകുപ്പ്‌ സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ വിരമിച്ചു. തനിക്കൊപ്പം പരിസ്‌ഥിതി വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന സിദ്ധാര്‍ഥ ബെഹുറയെ പുതിയ ടെലികോം സെക്രട്ടറിയായി രാജ നിയമിച്ചു.
  • നടപടികളുമായി മുന്നോട്ടു പേകാന്‍ രാജയ്‌ക്ക് 2008 ജനുവരി മൂന്നിന്‌ പ്രധാനമന്ത്രിയുടെ അനുമതി.
  • ജനുവരി 10 ന്‌ ടെലികോം വകുപ്പിന്റെ പത്രക്കുറിപ്പ്‌. സ്‌പെക്‌ട്രം ലൈസന്‍സിനായി അപേക്ഷ നല്‍കേണ്ടിയിരുന്ന അവസാന തീയതി ഒക്‌ടോബര്‍ ഒന്നിനു പകരം സെപ്‌റ്റംബര്‍ 25 ആയി നിശ്‌ചയിച്ചിരിക്കുന്നുവെന്നും ഈ സമയത്ത്‌ അപേക്ഷിച്ചവര്‍ ജനുവരി 10ന്‌ തന്നെ വൈകിട്ട്‌ മൂന്നരയ്‌ക്കും നാലരയ്‌ക്കും ഇടയില്‍ പണമടയ്‌ക്കണമെന്നും പത്രക്കുറിപ്പില്‍ നിര്‍ദേശം.
  • മുക്കാല്‍ മണിക്കുറിനുള്ളില്‍ പുതിയ ഒമ്പതു കമ്പനികള്‍ 1500 കോടി രൂപയോളം അടച്ചു.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി രാജ സെപ്‌റ്റംബര്‍ 25 ആക്കിയത്‌ തന്റെ ബിനാമി കമ്പനികളെ സഹായിക്കാനാണെന്ന്‌ ആരോപണം. ക്രമക്കേടുണ്ടെന്ന്‌ സി.എ.ജി കണ്ടെത്തിയ യൂണിടെക്‌, ശ്യാം ടെലിലിങ്ക്‌ എന്നിവര്‍ അപേക്ഷ നല്‍കിയത്‌ സെപ്‌റ്റംബര്‍ 24ന്‌.
  • ഒന്നാമതായി സ്വാന്‍ ടെലികോമിനും രണ്ടാമതായി യൂണിടെകിനേയും ഉള്‍പ്പെടുത്തുന്നു. യൂണിടെക്‌ അപേക്ഷ നല്‍കിയത്‌ എട്ടു കമ്പനികളുടെ പേരില്‍.
  • ട്രായ്‌ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര സ്‌പെക്‌ട്രം വില്‍പ്പനയെ എതിര്‍ത്തുകൊണ്ട്‌ ജനുവരി 14ന്‌ ടെലികോം സെക്രട്ടറി ബെഹുറയ്‌ക്ക് കത്തയച്ചു. ഇക്കാര്യം ടെലികോം വകുപ്പ്‌ പരിഗണിച്ചില്ല. യൂണിടെക്കിന്റെ എട്ടു കമ്പനികള്‍ക്കും യോജിച്ച്‌ ഒറ്റ കമ്പനിയാക്കാന്‍ അനുമതി.
  • സെപ്‌റ്റംബറില്‍ സ്വാന്‍ തങ്ങളുടെ 45 ശതമാനം ഓഹരി യു.എ.ഇ. ആസ്‌ഥാനമായുള്ള എറ്റിസലാറ്റിനു മറിച്ചു വിറ്റു. 1530 കോടിക്കു വാങ്ങിയ ഓഹരി വിറ്റത്‌ 4500 കോടി രൂപയ്‌ക്ക്. യൂണിടെക്‌ 60 ശതമാനം ഓഹരി നോര്‍വെ ആസ്‌ഥാനമായുള്ള ടെലനോറിന്‌ 6200 കോടി രൂപയ്‌ക്കും മറിച്ചു വിറ്റു.
  • ചെന്നെ കേന്ദ്രമായി പുതിയതായി രൂപീകരിച്ച ജെനക്‌സ് എക്‌സിമിന്‌ തങ്ങളുടെ 380 കോടി രൂപ വരുന്ന 9.9 ശതമാനം ഓഹരി വില്‍ക്കുന്നതായി സ്വാന്‍ ടെലികോം നവംബര്‍ നാലിന്‌ ടെലികോം വകുപ്പിനെ അറിയിച്ചു.
  • സ്വാനില്‍നിന്ന്‌ രാജയ്‌ക്കുള്ള പ്രതിഫലമാണ്‌ ഈ തുകയെന്ന്‌ ആരോപണം. പുതിയ കമ്പനിയെ പ്രതിനിധീകരിച്ചത്‌ നാലു ദശകമായി കരുണാനിധിയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്ന വിദേശ വ്യവസായി സയ്യദ്‌ മൊഹമ്മദ്‌ സലാഹുദീന്റെ ഇളയ മകന്‍ അഹമ്മദ്‌ സയ്യദ്‌ സലാഹുദീന്‍.
  • 2009 മേയില്‍ രണ്ടാം യു.പി.എ. സര്‍ക്കാരില്‍ എ. രാജ വീണ്ടും ടെലികോം മന്ത്രിയായി. രണ്ടു ദിവസത്തിനുള്ളില്‍ സ്‌പെക്‌ട്രം കേസിലുള്ള പൊതു താല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചു. സിനിമാ ടിക്കറ്റ്‌ വില്‍ക്കുന്നതു പോലെയാണ്‌ സ്‌പെക്‌ട്രം ലൈസന്‍സ്‌ വിറ്റതെന്ന്‌ കോടതിയുടെ നിരീക്ഷണം.
  • സ്‌പെക്‌ട്രം ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി പിന്നോട്ടാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.
  • ഹൈക്കോടതി ഉത്തരവിനെതിരേ ടെലികോം വകുപ്പ്‌ സുപ്രീം കോടതിയില്‍.
  • ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്‌മണ്യം സ്വാമിയും ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
  • സ്‌പെക്‌ട്രം വില്‍പ്പനയിലുള്ള ക്രിമിനല്‍ ഗൂഢാലോചനയും അഴിമതിയും അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ്‌ കമ്മിഷന്‍ ഒക്‌ടോബര്‍ 14 ന്‌ ഉത്തരവിട്ടു.
  • ഒക്‌ടോബര്‍ 21 ന്‌ സി.ബി.ഐ. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
  • സ്‌പെക്‌ട്രം വില്‍പ്പനയിലെ ഇടനിലക്കാരിയും മുകേഷ്‌ അംബാനി, രത്തന്‍ ടാറ്റ എന്നിവരുടെ ബിസിനസ്‌ പ്രൊമോട്ടറുമായ നീരാ റാഡിയ നിരവധി ആളുകളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവരുന്നു.
  • മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണും ഹര്‍ജിയുമായി കോടതിയില്‍. കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്‌.
  • രാജയ്‌ക്കും പ്രധാനമന്ത്രിയുടെ നിഷ്‌ക്രിയത്വത്തിനും സുപ്രീം കോടതിയുടെ ശാസന.
  • നവംബര്‍ 14ന്‌ രാജ ടെലികോം വകുപ്പു മന്ത്രിപദം രാജിവച്ചു.
  • 1.76 ലക്ഷം കോടി രൂപ നഷ്‌ടമുണ്ടായതായ റിപ്പോര്‍ട്ട്‌ സി.എ.ജി. പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. രാജയുടേയും അനുയായികളുടേയും വീടുകളിലും ഓഫീസുകളിലും റെയ്‌ഡ്. രാജയെ മൂന്നു തവണ ചോദ്യംചെയ്യുന്നു.
  • ഫെബ്രുവരി രണ്ട്‌. ചോദ്യംചെയ്യലിനായി രാജ സി.ബി.ഐ. ആസ്‌ഥാനത്ത്‌. രാജ അറസ്‌റ്റില്‍.

Monday, January 24, 2011

ലോബ്ബിയിംഗ് ഇന്ത്യയില്‍ പുത്തരിയൊന്നുമല്ല


Q¢. o¤g¡n®, കേരള കൌമുദി
 
¨h¡¨¨fv ©e¡x ¨¨kouo® o«fÜh¡i 2Q¢ ¨oçJ®±T« Ar¢hY¢©´o® c£j¡s¡V¢i F¼ ©k¡f£i¢o®×¢¨Ê Cɬu gjX·¢¨k o§¡b£c« Qc±mÚi¢v ¨J¡Ù¤lj¡c¤« A©Y¨µ¡¿¢ Hµ¸¡T¤Jw´¤« CTi¡´¢i¢j¢´¤Ji¡¨XÆ¢k¤« Cɬu gjXJ¡j¬¹q¢v ©k¡f£i¢«L® d¤Y¢i J¡j¬¨h¡¼¤h¨¿¼Y¡X® lo®Y¤Y. Ab¢J¡j ©J±z¹¨q¨´¡Ù® Ac¤J¥k Y£j¤h¡c¨hT¤¸¢´¡u Y±É¹w diפ¼ GQʤh¡j¡X® Ddm¡k¡h±É´¡t F¼tÏh¤¾ ©k¡f£i¢o®×¤Jw. ot´¡t ci¹q¤« f¢o¢co® AÉj£J®nl¤« Ac¤J¥kh¡´¡u JØc¢Jq¤« lu f¢o¢co¤J¡j¤« c¢È¢d®Y Y¡v¸j¬´¡j¤¨h¿¡« di×¢©¸¡j¤¼Y¡X® ©k¡f£i¢«L® Ctd¡T®.


±d©Y¬J J¡j¬¹q¢v c¢ihc¢t½¡Y¡´¨q o§¡b£c¢´¡u ±mh¢´¤¼ Bq¤Jw F¼¡X® ©k¡f£i¢N¢¨c¸×¢ c¢MÙ¤l¢¨k c¢tlOc«. fp¤Qc¹w´¡i¿, f¢o¢co® Y¡kçj¬¹w ©cT¡c¡X® ©k¡f£i¢N® F¼Y¡X® a¤©j¬¡L«. h¤u ot´¡t D©a¬¡LÌt, Ag¢g¡nJt, f¤Ú¢Q£l¢Jw, h¤u d±Y±dlt·Jt, d¢.Bt D©a¬¡LÌt F¼¢lt As¢º¤« As¢i¡¨Yi¤« ©k¡f¢Jq¡i¢ ±dlt·¢´¡s¤Ù®, ±dY¢©i¡L¢J¨q d¢¼¢k¡´¢ J¡j¬¹w ©cT¡c¤« JØc¢´® k¡gJjh¡i l¬lÌJw ©cT¢¨iT¤´¡c¤« lu l¬lo¡i¢Jq¤« lu JØc¢Jq¤« (fp¤j¡n®±T J¤·Jq¤«) dfë¢J® s¢©knuo® F¼ ©dj¢v ©k¡f£i¢N® cT·¢ l¢Qi« ©cT¤¼¤ F¼Y® i¡Z¡tϬh¡X®. mY©J¡T¢Jq¤¨T f¢o¢co® cT·¤¼ Bi¤b, s¢iv Fo®©××®, ©p¡¶v, ha¬, ¨Tk¢©J¡« Y¤T¹¢i AT¢Ì¡c l¢Joc ©hKkJq¢v Jj¡s¤Jq¤« Ac¤J¥k ci o¡pOj¬¹q¤« oØ¡a¢´¡u Ab¢J¡j©J±z¹q¢v Ag¢±d¡i« o§j¥d¢´¤Ji¡X® ©k¡f£i¢N¢¨Ê kȬ«.

loí¤YJw l¢mah¡i¢ AlYj¢¸¢´¤J, J¡j¬¹w dsº¤ l¢m§o¢¸¢´¤J, Blm¬h¡i J¡j¬¹w h¡±Y« h¡b¬h¹q¢k¥¨T ±dOj¢¸¢´¤J, FY¢t l¡ah¤K¹q¤« ±dY¢©i¡L¢Jq¤¨T c¢kd¡T¤Jq¤« JrØ¢¿¡·¨Y¼® Ì¡d¢¨µT¤´¤J, ¨d¡Y¤cÁi®´¡X® dÚY¢Jq¤« dj¢d¡T¢Jq¤« F¼® ±dOjX« cT·¤J F¼¢l¨i¿¡« ©k¡f£i¢N® Y±É¹q¢k¤Ù®. J¡j¬« ©cT¡u Fɤ J¤Y±Él¤« ±d©i¡L¢´¤J F¼Y¤« CY¢v¨dT¤«. ±dY¢©i¡L¢J¨q ±dY¢´¥¶¢k¡´¤¼ l¡t·Jw ±dOj¢¸¢´¤¼Y¤« CY¢¨Ê g¡Lh¡X®.

d¢.Bt~©k¡f£i¢N® Gt¸¡T¤Jq¢vJ¥T¢ Ac¤J¥k Y£j¤h¡c¹w FT¤´¡c¤« gjX« c¢i±É¢´¡c¤« Jr¢º dkj¤©Ti¤« JZJw dk©¸¡r¤« h¡b¬h¹q¢k¥¨T d¤s·¤l¼¢¶¤Ù®.

s¢kiuo® l¬lo¡i m¦«Kk¡ Ì¡dJc¡i b£j¤g¡i¢ A«f¡c¢ l¬lo¡i o¡±h¡Q¬« ¨J¶¢i¤it·¤¼Y¢v l¢Qi¢µY¢c¤d¢¼¢v ©k¡f£i¢N¢c® ±d¡b¡c¬h¤Ù¡i¢j¤¼¤¨l¼Y® jpo¬h¿.

1970~Jq¢v Vvp¢i¢¨k Hj¤ n¤Lt h¢¿¢v h¡©cQj¡i¢j¤¼ Yh¢r®c¡¶¤J¡ju l¢. f¡ko¤±fÂX¬« (f¡k¤) BX® b£j¤g¡i¢i¤¨T Vvp¢i¢¨k a¥Yc¡i¢ Ab¢J¡j©J±z¹q¢v OjT¤lk¢Jw cT·¢i¢j¤¼Y®. s¢kiuo® ±L¥¸¢¨Ê ±L¥¸® ±do¢VÊ® l¨ji¡i¢ Dit¼¢j¤¼¤ f¡ko¤±fÂX¬«. Ab¢J¡j ©J±z¹q¢¨k Yh¢r® ±f¡ÂX D©a¬LÌl¦zl¤h¡i¢ O¹¡·« ©cT¢i¡X® f¡k¤ J¡j¬¹w Ac¤J¥kh¡i¢ c£´¢i¨Y¼ B©Èd« Dit¼¢¶¤qqY¡X®.

f¡k¤l¢¨Ê ±d£fV®Q×® Otµi¢¨k c¢t©Àm¹w A¸¡¨T bch±É¢ fQ×® ©i¡L·¢v Dw¨¸T¤·¢iY¡¨i¼ B©j¡dX« ox©V l£´¢k¢i¢v l¼¢j¤¼¤. ¨hs¢V¢iu ©dëo¢¨k Bs¡« c¢ki¢k¤qq f¡k¤l¢¨Ê H¡e£o¢c® h¤¼¢v h±É¢h¡t c¿ lJ¤¸¤Jw´® m¤d¡tm ©cT¡u Hq¢º¤« ¨Yq¢º¤« F·¢i¢j¤¼ J¡kh¤Ù¡i¢j¤¼¤. A©¼ h±É¢¸X¢ dkY¤« ©k¡f£i¢N® h¤©Kc JjLYh¡i¢j¤¼¤ F¼tÏ«.

1970~80 J¡kM¶·¢v A«f¡c¢~ T¡×~ c¤vo¢l¡V¢i f¢o¢co® hËj·¢v A«f¡c¢h¡t l¢Qi¢µ¤c¢¼Y¢v f¡k¤l¢¨Ê dÆ® ¨Os¤Y¿. c¥×Ø©Y¡q« F«.d¢h¡j¡X©±Y f¡k¤l¢¨Ê (s¢kiuo¢¨Ê) C«L¢Y·¢c® Ac¤o¦Yh¡i¢ OjT¤lk¢Jw´® Y¤c¢º® c¢¼¢j¤¼Y®. Cɬi¤¨T bcl¬l̨i A¼® c¢i±É¢µ¢j¤¼Y® b£j¤g¡i¢ A«f¡c¢~f¡k¤~bcJ¡j¬ ¨o±J¶s¢ V¢.Fu. OY¤t©la¢ F¼¢lj¡i¢j¤¼¤¨l¼ JZJq¤« ±dOj¢µ¢j¤¼¤.

otá ±dY¡d¢i¡i¢ l¢j¡Q¢µ¢j¤¼ f¡k¤l¢c® l¢ci¡iY® A©b¡©k¡J c¡iJu a¡l¥a® C±f¡p¢h¢¨Ê Bq¡i j©hm® mt½i¤h¡i¤qq s¢iv Fo®©××® CTd¡T¤Jq¡X®. Hª©a¬¡L¢J jpo¬¹w ©O¡t·¤¼Y¢¨cY¢j¡i c¢ih« Dw¨¸¨T dk ©Jo¤Jq¤« f¡k¤l¢c® ©cj¢©TÙ¢l¼¤. Qi¢kr¢Jw F»¡¨Y jȨ¸T¡c¡iY® o§¡b£cmÇ¢i¤¨T d¢ufk·¡v h¡±Y«. d©È ±dY¡d« ¨J¶T¹¢.

b£j¤g¡i¢ A«f¡c¢i¤¨T Bq¡i¢ f¡ko¤±fÂX¬¨h¼ f¡k¤ l¢ko¢i¢j¤¨¼Æ¢v b£j¤g¡i¢i¤¨T hJu h¤©Jn¢¨Ê Bq¡i¢ ©k¡f£i¢N® cT·¢ l¢Qi¹w ¨J¡i®YY¢v ±dh¤Ku f¡k¤l¢¨Ê h¤u op¡i¢i¡i mÆt AY®l¡q¡X®. ±dY¢©i¡L¢J¨q JT·¢¨l¶¢ s¢kiuo¢c® 70,000 J¢©k¡h£×t ¨¨eft Hd®×¢J® m¦«Kk Ì¡d¢´¡u Ac¤hY¢ ©cT¢iY® AY¢c¤a¡pjX«.

a£dJ® Yvl¡s¢¨Ê Ditµi¤« ©k¡f£i¢N® CTd¡T¤h¡i¢ fܨ¸¶® dsº¤ ©Jw´¤¼Y¡X®. J¡t©L¡ Jë¢is¢«N® f¢o¢co® GQÊ¡i¢j¤¼ a£dJ® Yvl¡t, d¢.l¢. cjo¢«ps¡l¤ ±db¡ch±É¢i¡i¢j¤¼©¸¡w ±d¢uo¢¸v ¨o±J¶s¢i¡i¢j¤¼ F.Fu lt½i¤h¡i¢ AT¤¸« Ì¡d¢¨µT¤·¤. l¢©am c¢©Èd ©±d¡Y®o¡pc ©f¡tV¢¨Ê (Fe®.¨F.d¢.f¢) ©hb¡l¢ J¥T¢i¡i¢j¤¼¤ lt½.

±f¢¶£n® ha¬JØc¢i¡i i¤¨¨X×V® V¢o®×ks£o® (i¤.V¢) Cɬi¢¨k ±dlt·c« mJ®Yh¡´¡u G¨s dX« h¤T´¢ b¡c¬ o¡©ÆY¢Jl¢a¬¡ dë¡Ê® Cs´¤hY¢ ¨OàX¨h¼ Alo®Zi¢k¡i¢j¤¼¤. a£dJ® Yvl¡t J¥T¢ AX¢is ±dlt·c« cT·¢i©¸¡w h¤«fi®i¢v ±dlt·cjp¢Yh¡i¢ J¢T¼¢j¤¼ h¢v Bb¤c¢JlY®´j¢´¡u Ac¤hY¢ J¢¶¢. c¢ih« lqº¤ h¡s¢i©Y¡¨T i¤.V¢ JØc¢i®´® G¨s bck¡g©·¡¨T e¡J®Ts¢ Ì¡d¢´¡c¤h¡i¢.

A©hj¢´u fp¤j¡n®±T J¤·J JØc¢i¡i ¨J¡©´¡©J¡q¨i Cɬi¢v ¨J¡Ù¤lj¡u hki¡q¢i¡i lu l¬lo¡i¢ j¡Qu d¢¾ o«i¤Ç o«jg·¢c® lr¢¨i¡j¤´¢ c¢¼ ©lq. d©È O¢kt AX¢isc£´¹w cT·¢i©¸¡w j¡Qu d¢¾i¤¨T c£´« dj¡Qi¨¸¶¤. ¨J¡©´¡©J¡q JØc¢i®´® o§Éh¡i¢ Cɬi¢¨k·¡c¤h¡i¢. A©Y¡¨T a£dJ® Yvl¡s¢¨Ê m¤±Jami¤h¡i¢. A©hj¢´u Cun§suo® ±L¥¸®, V¬¤©d¡Ù®, Qcsv ©h¡©¶r®o®, ±f£¶£n® A©hj¢´u T¤f¡©´¡ (f¡×®), Lë¡©Jæ¡ o䢷® Jë¢u Y¤T¹¢i i¤.Fo® JØc¢Jq¤¨T a¥Yc¡J¡u Yvl¡s¢c® Jr¢º¤.

Y¤Ttµi¡i L©lnX¹w, l¢ni« dlt©d¡i¢Ê® AlY¡j¹q¢k¥¨T l¢m§o¢¸¢´¡c¤¾ Gt¸¡T¤Jw, f¤Ú¢Q£l¢Jq¤¨Ti¤« Qc¹¨q ci¢´¡u Jr¢l¤¾l¨j¼® Jj¤Y¨¸T¤¼lj¤¨Ti¤« l¢m§¡o« BtQ¢´v, Ac¤J¥kfp¤Qc l¢J¡j« lqt·v F¼¢li¡X® A©hj¢´u h¡Y¦Ji¢k¤¾ ©k¡f£i¢«N¢¨Ê ¨¨mk¢. Cɬi¢v AY® ©cY¡´w´¤« Alt´® D×lt´¤« ©lÙ¨¸¶lt´¤« D©a¬¡L±dh¤Kt´¤« Alt´® ©lÙ¨¸¶lt´¤¨h¿¡« Bc¤J¥k¬¹w cvJ¢ J¡j¬¹w ©cT¤¼Y¢©ki®´® O¤lT¤s¸¢µ¤Jr¢º¤.

g£hh¡i mØql¤« h×® Bc¤J¥k¬¹q¤« ¨dunc¤« hפ« D¼Y D©a¬¡LÌt´® ot´¡t cvJ¤¼Y® Alt Ar¢hY¢i®´® lm«laj¡Jj¤¨Y¼ kȬ©·¡T¤J¥T¢i¡X®. d©È AY® c¢s©lר¸T¤¼¤©Ù¡ F¼Y¡X® o«mi«. dkj¤« otá£o¢v c¢¼® l¢jh¢µ¢¶® lu f¢o¢co® ±L¥¸¤Jq¤¨T o«jg¹q¢v dÆ¡q¢Jq¡J¤¼Y® c¡« J¡X¤¼Y¡X®.

s¢kiuo¢¨Ê Hf®otlt s¢otµ® eª©Ùnu ©f¡tV¢v h¤u ¨F.F.Fo® D©a¬¡LÌj¡i Af¢a® p¤¨¨ou, ©V¡. Fo® c¡j¡iXu, Fu.¨J o¢«L®, h¤u ¨F.F.Fo¤J¡ju ±f¢©Qn® h¢±m F¼¢lj¤« h¤u Jj©oc ©hb¡l¢ Qcsv l¢. d¢. h¡k¢J¤« Dw¨¸¶¢j¤¼¤. F¿¡lj¤« Cɬi¤¨T gjX« c¢i±É¢µ® Ab¢J¡j·k¸·® DÙ¡i¢j¤¼ D¼Yt. Vvp¢i¢¨k ¨kJ梴u d¢.Bt JØc¢ VisJét ©f¡tV¢v ©J±z h±É¢ mja® dl¡s¢¨Ê hJw (C©¸¡w F«.d¢) o¤±d¢i o¤¨k DÙ¡i¢j¤¼¤. L¤V®L¡l® BÌ¡ch¡i¤¾ Qco¢o® d¢. Bt JØc¢i¢v ©J±z ot´¡t D©a¬¡LÌj¡i l¢ci® R¡i¤« h¤u hp¡j¡n®±T¡ O£e® ¨o±J¶s¢ Bt. F. ©±d«J¤h¡s¤« DÙ¡i¢j¤¼¤. D·t ±d©am¢¨k oh¡Q®l¡a¢ d¡t¶¢i¤¨T D¼Y ©cY¡l¡i¢j¤¼¤ Aht o¢«L® s¢kiuo® ±L¥¸¢c¡i¢ l¡a¢´¤¼ ©k¡f£i¢N® CTd¡T® cT·¤¼Y® Qc¹w JÙY¡X®.

c£j¡ s¡V¢ii¤¨T c¢©i¡o¢o® Ì¡dcl¤h¡i¢ opJj¢´¤¼lt h¤u ©J±z bcJ¡j¬ ¨o±J¶s¢ o¢.F«. l¡o¤©al®, h¤u ‘±T¡i¢’ ¨Oith¡u ±da£d® ¨fi®Qv, Fit©¸¡t¶® A©Y¡s¢×¢ h¤u ¨Oith¡u Fo®.¨J. cj¤k F¼¢lj¡X®. ©J±z gjXl¦·¹q¢v Alt´¤qq dj¢Oil¤« o§¡b£cl¤« ds©iÙY¢¿©¿¡.

Jªxo©kQ® Cɬi¤¨T d¡tT®cs¤« CJ§o¢¨Ê Ì¡dJc¤h¡i o¤¨pv ©o·® ©am£i Yk·¢v Hµ¸¡T¤Ù¡´¤¼ dk j¡n®±T£i, o¡h¥p¢J, f¢o¢co® l¢l¡a¹q¢k¤« T¢.l¢ OtµJq¢k¤« d¨ÆT¤·® T¢.l¢. ©±dÈJt´® dj¢O¢Yc¡X®. ©J¡x¨eV©snu H¡e® Cɬu CuVo®±T¢i¤©Ti¤« e¢´¢i¤©Ti¤« h¡t´×¢«L® J½¢×¢ ¨Oith¡u, ¨J¡´©´¡q, o¢×¢ f¡Æ®, ©±V×u J¬¡d¢×v, h¡J®o® eª©Ùnu Y¤T¹¢ H©¶¨s AÉ¡j¡n®±T JØc¢Jq¤¨T ©hKk VisJ®Tt ©f¡tV«Ll¤h¡X®. ¨J¡©´¡©´¡q JØc¢i¤¨T g¡L« l¡a¢µ® dj¢o®Z¢Y¢l¡a¢Jq¤h¡i¢ T¢.l¢ OtµJq¢v C©Àp« ¨J¡Ø¤©J¡t´¤«. j·u T¡×i®´¤« h¤©Jn® A«f¡c¢i®´¤« ±d¢iÆju. h¤©Jn® A«f¡c¢i¤¨T ¨d©±T¡q¢i« f¢o¢co® J¡j¬¹w´¡i¢ ©J±z·¢v OtµcT·¡c¤« V¡©l¡o¢v ©lwV® C´©X¡h¢J® ©e¡s·¢v h¤©Jn®~c£Y¡ A«f¡c¢ aØY¢Jw´¡i¢ AX¢isi¢v ±dlt·´¡c¤« o¤¨¨pv ©o·¢¨Ê Jj¹w DÙ¡i¡v l¢oäi¢©´Ù.

±dY¢P¡i c¼¡´¢ c¢s¤·v ©Q¡k¢i¤qq ¨dt¨eJ®T® s¢©knuo¢¨Ê Jxow¶¢«L® d¡tT®cs¡i a¢k£d® ¨Os¢i¡u h¡Ú¬h¹q¤©Ti¤« O¹¡Y¢i¡X®. JØc¢´¡t J¡j¬©c¶·¢c¡i¢ A©Àp·¢¨Ê ©olc« ©YT¤J o§¡g¡l¢J«. f¬¥©s¡ H¡e® CuVo®±T¢iv ©J¡o®×®o® Dd©an®T¡l¡i¢j¤¼¤. f¢o¢co® Cɬ, f¢o¢co® BuV® ¨d¡q¢×¢´v Hf®otlt F¼¢li¤¨T FV¢×s¤h¡i¢j¤¼¤. j¡n®±T£i Dd©amJu, C©hQ® L¤j¤ F¼£ c¢kJq¢k¤« ±dmoíu. j¡n®±T£i d¡t¶¢J¨q Y¢j¨ºT¤¸¤ J¡j¬¹q¢k¤« oK¬¹w j¥d£Jj¢´¤¼Y¢k¤« hפ« op¡i¢´¤¼Y¤« ©Q¡k¢Jq¢v¨¸T¤«. h¡Ú¬hj«L·® Cɬi¢v h¤Yvh¤T´¡u f¢.f¢.o¢¨i Dd©am¢´¤¼ l¢g¡L·¢¨Ê ©c¡h¢c£ VisJ®Ts¤h¡X®. Cª j«L¹q¢¨k¿¡« ©k¡f£i¢«L® cT´¤J o§¡g¡l¢Jl¤«.

l¢ljl¢YjX´¡ju F¼¡X® ©T¡X¢ ©im¤a¡ou o§i« l¢©mn¢¸¢´¤¼Y®. s¢kiuo® CuVo®±T£o¢¨Ê o£c¢it FJæ¢J¬¥¶£l® ¨¨lo® ±do¢VÊ¡X® A©Àp«. j¡n®±T£i, D¼Y D©a¬¡LÌ, h¡Ú¬h±dlt·J Yk¹q¢v d¢T¢d¡T¤qq Bw. h¡Ú¬h¹q¢v l¡t·Jw lj¤·¡u ±d¡l£X¬h¤qqlu. lØu i¥©s¡d¬u d¡©´Q¢«L® JØc¢i¡i ¨T±T¡d¡i®´¢c® Cɬi¢v O¤lT¤s¸¢´¡u Jq¨h¡j¤´¤¼Y¢v l¢Qi¢µY¡X® a¢k£d® ¨Os¢i¡¨Ê JØc¢. Ao«o®J¦Y lo®Y¤´w Cs´¤hY¢ ¨Oà¡u c¢J¤Y¢ Cql® ©cT¢¨´¡T¤·Y® CY¢c® Da¡pjX«. d¡v´µlT´¡¨j AX¢c¢j·¢i¡X® Ac¤J¥k op¡i« o¦n®T¢µY®. J¥T¢il¢ki®´® Jt¶X¤Jw l¡¹¡c¡l¢¨¿¼® Alt AX¢c¢j¼¤ dsº©¸¡w bch±É¡ki« c¢J¤Y¢ Cql® cvJ¡u ‘c¢tfÜ¢Y’l¤h¡i¢.AY¡X® ©k¡f£i¢«L¢¨Ê o¡htϬl¤« mJ®Y¢i¤«.

A©hj¢´i¢v Cɬi¤¨T c¢kd¡T¤Jw Al¢¨T c¢ihc¢t½¡Y¡´¨qi¤« hפ« bj¢¸¢µ® Ac¤J¥k AÉj£Èl¤« Y£j¤h¡c¹q¤« o¡Ú¬h¡´¡u Cɬ¡ Llx¨hus® Al¢¨T ©k¡f£i¢o®×¤J¨q Gt¨¸T¤·¢i¢¶¤Ù®. ©J¡T¢Jq¡X® Alt´® ±dY¢ekh¡i¢ cvJ¤¼Y®.

Cɬi¢v C©¸¡w c£j¡ s¡V¢ii¤¨T ©k¡f£i¢«L® l¢l¡al¤« hפ« o¦n®T¢µ¢j¢´¤¼ Hµ¸¡T® Bt´¤h¡t´¤« J¡j¬h¡i ÈY¨h¡¼¤« lj¤·¡¨Y ¨J¶T¹¤¨h¼¡X® C¨Y¿¡« o¥O¢¸¢´¤¼Y®. J¡·¢j¤¼¤ J¡X¡«.

Wednesday, November 24, 2010

കെട്ടകാലത്തിന്റെ മാധ്യമ മുഖം


"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, ...ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യംപോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു''- രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ വാക്കുകളാണിത് (മാധ്യമം ദിനപത്രം, നവംബര്‍ 22). ഡല്‍ഹിയില്‍നിന്നിറങ്ങുന്ന 'പയനിയര്‍' പത്രത്തിന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ഗോപീകൃഷ്ണന്‍ ഉയര്‍ത്തുന്ന മൂന്നുപ്രശ്നങ്ങളില്‍ ഒന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ അഴുക്കുചാലില്‍ നിന്തിത്തുടിക്കുന്നു എന്നതാണ്. അവരെ ഒട്ടിനില്‍ക്കുന്ന പ്രാദേശിക പാര്‍ടികളും ഭക്ഷിക്കുന്നത് അഴിമതിതന്നെ. ജയലളിതയുടെ എഐഎഡിഎംകെ സ്പെക്ട്രം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനിന്നത് അഴിമതിവിരോധം കൊണ്ടല്ല, ടെലികോംവകുപ്പ് ഡിഎംകെയുടെ കൈയിലായതുകൊണ്ടാണ്. വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. സിപിഐ എം അഴിമതിക്ക് കൂട്ടുനിന്നില്ല എന്നുമാത്രമല്ല, തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തുറന്നുകാട്ടാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയുംചെയ്തു. ഗോപീകൃഷ്ണന്‍തന്നെ പറയുന്നു: പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്, "രാജ്യസ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.''

രണ്ടാംഭാഗം മാധ്യമങ്ങളുടേതാണ്. മാധ്യമങ്ങളുടെ റോള്‍ "നിരാശാജനകം'' എന്നാണ് ഗോപീകൃഷ്ണന്റെ വിലയിരുത്തല്‍. "സത്യം തുറന്നുന്നു പറയുന്നുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യതന്നെ കൊണ്ടാടുന്ന പല യുവമാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നം. ചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.''

മൂന്നാമത്തെ പ്രശ്നം രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍; നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ ഇടനിലക്കാര്‍ പ്രാപ്തരായിരിക്കുന്നു എന്നതാണ്. സോണിയ ഗാന്ധിയോടും മന്‍മോഹന്‍ സിങ്ങിനോടും നേരിട്ടിടപെടുന്ന, അവര്‍ എന്തുതീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഇടനിലക്കാരിയാണ് നീര റാഡിയ. മുകേഷ് അംബാനിക്കും ടാറ്റയ്ക്കും വേണ്ടി ലോബിയിങ് നടത്തുന്ന അവര്‍ക്ക് രാജ്യാധികാരത്തിന്റെ ഏത് അത്യുന്നത പദവിയിലിരിക്കുന്നവരെയും നിസ്സങ്കോചം സമീപിക്കാനും സ്വാധീനിക്കാനും കഴിയുന്നു. നവ ഉദാരവല്‍കൃത കാലത്തിന്റെ കെട്ട രാഷ്ട്രീയമുഖമാണ് നീര റാഡിയയിലൂടെ പുറത്തുവന്നത്. രാഷ്ട്രീയത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഇല്ലാത്ത, സൌന്ദര്യവും എവിടെയും ഇടിച്ചുകയറാനുള്ള പബ്ളിക് റിലേഷന്‍സ് സ്കില്ലും കൈമുതലായുള്ള യുവതിയെ രാജ്യത്തിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ പങ്കാളിയാക്കിയിരിക്കുന്നു കോണ്‍ഗ്രസ്. യുപിഎ ഘടകകക്ഷിയായ ഡിഎംകെയ്ക്ക് തങ്ങളുടെ മന്ത്രി ഇന്നയാളാകണമെന്നും ഇന്ന വകുപ്പ് കിട്ടണമെന്നും ആവശ്യപ്പെടാന്‍ നീര റാഡിയ എന്ന സുന്ദരിയുടെ സഹായം വേണ്ടിവന്നിരിക്കുന്നു.

ടെലികോംമേഖല അഴിമതിക്കാരുടെ അക്ഷയഖനിയാണ്. ബിഎസ്എന്‍എല്ലിനെ നോക്കുകത്തിയാക്കി സ്വകാര്യകമ്പനികള്‍ക്ക് വെള്ളവും വളവും പകര്‍ന്നതാണ് രാജ്യത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന' കമ്യൂണിക്കേഷന്‍ വികസനം'. രാജഭരണം നിലനില്‍ക്കുന്ന യുനൈറ്റഡ് അറബ് എമിറേറ്റ്സില്‍, എണ്ണ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ടെലികോമാണ്. അവിടെ സ്വകാര്യകമ്പനികള്‍ രംഗം കൈയടക്കുന്നില്ല- അതിനവരെ അനുവദിക്കുന്നില്ല. ഇവിടെ പൊതുമേഖലയെ ഇഞ്ചിഞ്ചായി തകര്‍ത്തുകൊണ്ട് സ്വകാര്യകമ്പനികളെ ടെലികോമിന്റെ കൈകാര്യകര്‍ത്താക്കളാക്കുന്നു. ലേലം വിളിക്കാതെ, ആദ്യം വരുന്നവര്‍ക്ക് കൊടുക്കും എന്ന വിചിത്രമായ വ്യവസ്ഥയില്‍ രണ്ടാംതലമുറ സ്പെക്ട്രം അനുവദിച്ചുകൊടുത്തു. സാധാരണക്കാരുടെ സങ്കല്‍പ്പത്തിന് അതീതമാണ് നഷ്ടം വന്ന സംഖ്യ- ഒന്നേമുക്കാല്‍ ലക്ഷം കോടി. അത് സിഎജി കണ്ടെത്തി. ആരാണുത്തരാവാദികള്‍, എന്താണ് കുറ്റം, എത്ര നഷ്ടം എന്നിങ്ങനെ അക്കമിട്ടു പറയുന്ന സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിലുണ്ട്. ആ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന അനേകം തെളിവ് പുറത്തുവന്നു. എന്നിട്ടും കോണ്‍ഗ്രസ് വാശിപിടിക്കുന്നു- സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അനേഷണം വേണ്ടേ വേണ്ട എന്ന്.

പാര്‍ലമെന്റില്‍ കൊടുങ്കാറ്റടിക്കുകയാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, സ്പെക്ട്രം- കോണ്‍ഗ്രസിന് എന്തുണ്ട് ഈ അഴിമതികളെക്കുറിച്ച് പറയാന്‍? എങ്ങനെ രക്ഷപ്പെടാനാകും ദുരവസ്ഥയില്‍നിന്ന്? തീര്‍ച്ചയായും സഹായഹസ്തവുമായി മാധ്യമങ്ങളുടെ ഒരു നിര രംഗത്തുണ്ട്. സിഎജി റിപ്പോര്‍ട്ടിന്റെയും ലാവ്ലിന്‍ കേസിന്റെയും കാര്യം പറഞ്ഞ് വികൃതമായ താരതമ്യങ്ങളിലൂടെ സിപിഐ എമ്മിന്റെ വാ മൂടിക്കെട്ടാമെന്നു കരുതുന്ന മാതൃഭൂമിപോലുള്ള ദുര്‍ബല മാധ്യമങ്ങളല്ല, രാജ്യത്ത് നിലയും വിലയുമുള്ള വന്‍കിട അച്ചടി-ദൃശ്യമാധ്യമങ്ങള്‍തന്നെ. (ലാവ്ലിന്‍ കേസില്‍ ഒരുപൈസയുടെ അഴിമതി നടന്നു എന്നോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഉത്തരവാദിത്തമുണ്ട് എന്നോ സിഎജി പറഞ്ഞിട്ടില്ല. ചെലവിട്ട തുകയ്ക്ക് തത്തുല്യമായ പ്രയോജനം ഉണ്ടായില്ല എന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി അഭിപ്രായപ്പെട്ടത്. അതാകട്ടെ, കണക്കുകള്‍ നിരത്തി വൈദ്യുതി ബോര്‍ഡ് ഖണ്ഡിച്ചിട്ടുമുണ്ട്.) പാര്‍ലമെന്റ് സമ്മേളനം ഇപ്പോള്‍ നടന്നില്ലായിരുന്നെങ്കില്‍ ദേശാഭിമാനിയും പയനിയറും പോലുള്ള ഏതാനും പത്രങ്ങളിലും ചില ചാനലുകളിലുമല്ലാതെ സ്പെക്ട്രം അഴിമതിവാര്‍ത്ത ജനങ്ങള്‍ കാണില്ലായിരുന്നു.

കോണ്‍ഗ്രസിന്റെ വൈകൃതങ്ങള്‍ക്കൊപ്പം ഇവിടെ പുറത്തുവന്നത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഒട്ടും വൃത്തിയില്ലാത്തതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമായ അവസ്ഥയാണ്. നിര്‍ഭയം, നിഷ്പക്ഷം, സത്യസന്ധം, ആദര്‍ശസുരഭിലം എന്നെല്ലാം സ്വയം വിശേഷിപ്പിച്ച് നമുക്കുമുന്നില്‍ എഴുത്തും പറച്ചിലുകളുമായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും അടുക്കളക്കാരായി മാറി എന്നത് ഇനി എങ്ങനെ മൂടിവയ്ക്കും? നീര റാഡിയയും മുകേഷ് അംബാനിയും കല്‍പ്പിക്കുമ്പോലെ പത്രത്തില്‍ എഴുതുന്നയാളാണ് വീര്‍സിങ്വി എന്നറിയുന്ന ജനങ്ങള്‍ ഇനിയെങ്ങനെ ആ 'മാധ്യമ പ്രതിഭ'യെ ആദരിക്കും? ബര്‍ക്ക ദത്ത് എന്ന മുപ്പത്തെട്ടുകാരി, കാര്‍ഗില്‍ യുദ്ധത്തിലും മുംബൈ ഭീകരാക്രമണ റിപ്പോര്‍ട്ടിങ്ങിലും ത്രസിപ്പിക്കുന്ന റിപ്പോര്‍ട്ടിങ് നടത്തി. തനിക്കെതിരെ വിമര്‍ശം വന്നപ്പോള്‍ കോപംകൊണ്ടു. ചടുലവും തീക്ഷ്ണവുമായ ചോദ്യങ്ങളിലൂടെ, വിചാരണകളിലൂടെ വാര്‍ത്താവതരണത്തിന്റെ കൊടുമുടികള്‍ കയറി. ആ ബര്‍ക്ക ദത്തിന്റെ ചരട് നീര റാഡിയയുടെ കൈയിലാണ് എന്ന വിവരം നമ്മെ ഞെട്ടിക്കേണ്ടതല്ലേ? ഗുലാം നബി ആസാദിനോട് പറഞ്ഞ് ഡിഎംകെയുടെ ആവശ്യം നടത്തിക്കൊടുക്കാമെന്ന് നീര റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍. 'പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്നിറങ്ങിയാലുടന്‍ എല്ലാ കാര്യങ്ങളും ശരിയാക്കാം' എന്നാണ് ബര്‍ക്ക നീര റാഡിയയോട് പറയുന്നത്്. നീര റാഡിയയും രാജിവച്ച മന്ത്രി എ രാജയും തമ്മില്‍ 2009 മെയ് 22ന് നടന്ന സംഭാഷണത്തിന്റെ ഒരു ഭാഗം ഇങ്ങനെ:

നീര: ബര്‍ക്കയുടെ സന്ദേശം കിട്ടി.

രാജ: എന്തു പറഞ്ഞു.

നീര: ബര്‍ക്ക ഇന്നു രാത്രി താാങ്കളുടെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അന്വേഷിക്കുകയാണ്. സോണിയ ഗാന്ധി അവിടെ എത്തിയെന്ന് ബര്‍ക്ക പറഞ്ഞു. നിങ്ങളുമായി അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ല. ബാലുവിന്റെ കാര്യത്തിലാണ് പ്രശ്നമുള്ളത്.

രാജ: കനി (കനിമൊഴി) എന്തുപറഞ്ഞു?

നീര: അവര്‍ക്ക് പ്രശ്നമില്ല. ഓക്കെയാണ്. പക്ഷേ അഴഗിരിയുമായി താങ്കള്‍ സംസാരിക്കണം.

നോക്കൂ. രാജ്യത്തിന്റെ ഭരണം ആരുനടത്തണം എന്നാണ് ചര്‍ച്ച നടക്കുന്നത്. നീര പറഞ്ഞതുപോലെ സംഭവിച്ചു. രാജയ്ക്ക് വകുപ്പു കിട്ടി. പ്രതിഫലമായി ബര്‍ക്കയ്ക്കും നീരയ്ക്കും എന്തു കിട്ടിക്കാണും? ദയാനിധി മാരനെ മന്ത്രിയാക്കാന്‍ അദ്ദേഹത്തിന്റെ അമ്മ 600 കോടി രൂപ കലൈഞ്ജര്‍ കരുണാനിധിക്ക് കൊടുത്ത കാര്യവും സംഭാഷണങ്ങളിലൊന്നിലുണ്ട്.

ബര്‍ക്കയും സിങ്വിയും മാത്രമല്ല പ്രഭു ചാവ്ലയെപ്പോലുള്ള മാധ്യമരംഗത്തെ മറ്റു ചില ഉന്നതരും നീരയുടെ വലയത്തിലുണ്ട്.

മുകേഷ് അംബാനിയെപ്പോലുള്ള കോര്‍പറേറ്റ് മേധാവികള്‍ നിയന്ത്രിക്കുന്ന നീര റാഡിയ. അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന രാഷ്ട്രീയനേതൃത്വം. അഴിമതിയുടെയും അനാശാസ്യത്തിന്റെയും കണ്ണികള്‍ വളെരെ വിപുലമാണ്- പ്രകടവുമാണ്. ഇതൊന്നും നാട്ടില്‍ നടക്കുന്ന കാര്യങ്ങളേയല്ല എന്ന ഭാവത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടച്ചു പിടിക്കുന്നു. അവര്‍ക്ക് കോണ്‍ഗ്രസിനെ രക്ഷിക്കണം. നീര റാഡിയമാരെ സേവിക്കണം.

അഴിമതിക്കെതിരെ, യുപിഎ സര്‍ക്കാരിനെയും ബുര്‍ഷ്വാ രാഷ്ട്രീയത്തെയും പിടികൂടിയ അറപ്പുളവാക്കുന്ന രോഗത്തിനെതിരെ, രോഗവാഹിയായ മാധ്യമ നെറികേടുകള്‍ക്കെതിരെ ചര്‍ച്ച ഉയര്‍ന്നേ തീരൂ. അതിനുള്ള സമയമാണിത്.
Posted by manoj pm

Tuesday, November 23, 2010

കറപുരണ്ട കൈകളുമായി നില്‍ക്കുന്ന മന്‍മോഹന്‍ സിംഗ്‌


കെ.എം.റോയി മംഗളം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം 

ആറു വര്‍ഷവും ഏഴുമാസവും എത്തിനില്‍ക്കുന്ന ഭരണത്തിനിടയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വില ഇത്രയേറെ ഇടിഞ്ഞുനില്‍ക്കുന്ന കാലഘട്ടം ഇതിനു മുമ്പുണ്ടായിട്ടില്ല. സുനാമിക്കിടയിലുണ്ടായ വലിയ വേലിയിറക്കം പോലെയാണിതും. സ്വതന്ത്രഭാരതം കേട്ട ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടിനും അഴിമതിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കൂട്ടുനിന്നു എന്ന ആരോപണമാണിപ്പോള്‍ രാജ്യമാകെ അലയടിക്കുന്നത്‌. സെല്‍ഫോണ്‍ ലൈസന്‍സ്‌ ഇടപാടില്‍ ഉണ്ടായിരിക്കുന്ന സ്‌പെക്‌ട്രം 2ജി അഴിമതിയുടെ കറ മന്‍മോഹന്‍ സിംഗിന്റെ കൈകളില്‍ പുരണ്ടിട്ടില്ലായിരിക്കാം.

അഴിമതിക്കു കുപ്രസിദ്ധി നേടിയ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന എ. രാജയുടെ കോടിക്കണക്കിനു രൂപ വരുന്ന അഴിമതിക്കു പ്രധാനമന്ത്രി കൂട്ടുനിന്നുവെന്നോ അല്ലെങ്കില്‍ അതിന്റെ നേരേ മൗനമവലംബിച്ചുവെന്നോ ഉള്ള ആരോപണമാണ്‌ ഉണ്ടായിരിക്കുന്നത്‌.

തനിക്കതില്‍ യാതൊരു പങ്കുമില്ല എന്നു പറഞ്ഞ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയണമെങ്കില്‍ അത്‌ അദ്ദേഹം സംശയാതീതമായി തെളിയിക്കേണ്ടിയിരിക്കുന്നു.

പുതിയ നൂറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മന്‍മോഹന്‍ സിംഗ്‌ സംശുദ്ധതയുടെ കാര്യത്തില്‍ ദൃഢചിത്തനായ ഭീഷ്‌മാചാര്യരാണെന്നും മറ്റുമാണു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളതും. ദ്രൗപദിയെ കൗരവര്‍ വസ്‌ത്രാക്ഷേപം ചെയ്‌തപ്പോള്‍ ഭീഷ്‌മര്‍ മൗനമവലംബിച്ചു ദൃക്‌സാക്ഷിയായി നിന്നതുപോലെ സ്‌പെക്‌ട്രം ലൈസന്‍സ്‌ ഇടപാടില്‍ രാഷ്‌ട്രീയ സത്യസന്ധതയുടെ വസ്‌ത്രാക്ഷേപം നടന്നപ്പോള്‍ മന്‍മോഹന്‍ സിംഗ്‌ മൗനസാക്ഷിയായി നിന്നു എന്നതാണ്‌ ഗുരുതരമായ ആരോപണം.

പുതിയ ആരോപണകാര്യത്തില്‍ കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി പ്രധാനമന്ത്രി സിംഗിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ടെന്നതു ശരി. കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക വക്‌താക്കളും, എന്തിന്‌ രാഹുല്‍ഗാന്ധി വരേയും മന്‍മോഹന്‍ സിംഗിനെ ശക്‌തിയായി പിന്താങ്ങിയിട്ടുണ്ട്‌. പക്ഷേ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഡോ. സിംഗും വലിയ സംശയങ്ങളുടെ മാറാലകള്‍ക്കുള്ളിലാണ്‌. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന സാധാരണ ജനങ്ങളുടെ സംശയം പൂര്‍ണമായി ദൂരീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു മന്‍മോഹന്‍ സിംഗിന്റെയും അദ്ദേഹം നയിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെയും ഭാവി. കാരണം അതും അന്തിമമായി തീരുമാനിക്കുന്നതു കോടിക്കണക്കിനു വരുന്ന ഈ സാധാരണ ജനങ്ങളാണ്‌.

എന്തെല്ലാം ദാരിദ്ര്യവും കഷ്‌ടപ്പാടുമുണ്ടെങ്കിലും അഴിമതിയുമായി ഒരിക്കലും പൊരുത്തപ്പെടാനാവാത്തവരാണ്‌ സാധാരണക്കാരായ ജനകോടികള്‍. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ ഏത്‌ അഴിമതിയോടും പൊരുത്തപ്പെടുന്നവര്‍ മധ്യവര്‍ഗക്കാരും സമ്പന്നരുമാണ്‌. ഞങ്ങളുടെ കാര്യങ്ങള്‍ നടക്കുമെങ്കില്‍ രാജ്യത്ത്‌ എന്ത്‌ അഴിമതിയും നടന്നോട്ടെ എന്നു കരുതുന്നവര്‍. പക്ഷേ, സാധാരണ ജനകോടികള്‍ അഴിമതിക്കാരായ നേതാക്കളെ ഒടുവില്‍ ശിക്ഷിക്കുകതന്നെ ചെയ്യും. അതിനാണ്‌ വോട്ട്‌ എന്ന ആയുധം തങ്ങളുടെ കൈവശമുള്ളതെന്ന്‌ അവര്‍ക്കറിയാം. അത്‌ അവര്‍ ഇതിനുമുമ്പു തെളിയിച്ചിട്ടുള്ളതുമാണ്‌. രാജീവ്‌ ഗാന്ധിയുടെ പതനം തന്നെയാണ്‌ അതിന്‌ ഏറ്റവും വലിയ തെളിവ്‌.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതു കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയാണ്‌. 1984 ല്‍ ലോക്‌സഭയിലെ 520 സീറ്റില്‍ 415 സീറ്റും നേടിയാണ്‌ രാജീവ്‌ പ്രധാനമന്ത്രിപദത്തിലെത്തിയത്‌. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ബോഫോഴ്‌സ് പീരങ്കി-അന്തര്‍വാഹിനി ഇടപാടില്‍ അദ്ദേഹത്തിന്റെ മേല്‍ അഴിമതിയാരോപണമുയര്‍ന്നു. രാജ്യരക്ഷാമന്ത്രി വി.പി. സിംഗ്‌ ഈ പ്രശ്‌നത്തില്‍ രാജീവുമായി തെറ്റി മന്ത്രിപദം രാജിവച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒറ്റക്കെട്ടായാണു പ്രധാനമന്ത്രിയുടെ പിന്നില്‍ അണിനിരന്നത്‌. ഇന്നു മന്‍മോഹന്‍ സിംഗിന്റെ പിന്നില്‍ അണിനിരന്നിരിക്കുന്നതുപോലെ. സംശയങ്ങളെല്ലാം ദൂരീകരിക്കുന്നതിനു സമഗ്രമായ അന്വേഷണം എന്ന ആവശ്യം പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി നിരാകരിച്ചു. കോണ്‍ഗ്രസ്‌ നേതാക്കളും നിരാകരിച്ചു. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും രാജീവിന്റെയും സര്‍ക്കാരിന്റെയും പിന്നിലുള്ളപ്പോള്‍ എന്തന്വേഷണം എന്ന മനോഭാവമാണു കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഉണ്ടായിരുന്നത്‌.

എന്നു മാത്രമല്ല 'മിസ്‌റ്റര്‍ ക്ലീന്‍' എന്നൊരു വിശേഷണം കൂടി രാജീവ്‌ ഗാന്ധി നേടിയെടുത്തിരുന്നതുകൊണ്ട്‌ അതു സാധാരണ ജനങ്ങളുടെ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റായി രാജീവിന്റെ സ്‌തുതിപാഠകര്‍ കരുതി. പക്ഷേ, ഇന്ത്യ കണ്ടത്‌ 415 ലോക്‌സഭാ സീറ്റുകളുമായി പ്രധാനമന്ത്രിപദത്തിലേക്ക്‌ ഇരച്ചുകയറിയ രാജീവ്‌ ഗാന്ധിയെ സാധാരണക്കാരായ ജനത അടുത്ത തെരഞ്ഞെടുപ്പില്‍ നിര്‍ദാക്ഷിണ്യം അധികാരത്തില്‍നിന്ന്‌ ഇറക്കിവിടുന്നതാണ്‌. അതാണ്‌ ഇന്ത്യ. ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും രാഷ്‌ട്രീയത്തിലെ മിസ്‌റ്റര്‍ ക്ലീന്‍ എന്ന ബഹുമതിയുണ്ട്‌. അതു സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹവും ചരിത്രത്തില്‍നിന്നു പാഠം പഠിക്കേണ്ട സ്‌ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു.

സ്‌പെക്‌ട്രം ഇടപാടില്‍ അഴിമതികാട്ടിയ കേന്ദ്രമന്ത്രി രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ഡോ. സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ അപേക്ഷയ്‌ക്കു പതിനെട്ടു മാസം കഴിഞ്ഞിട്ടും മന്‍മോഹന്‍ സിംഗ്‌ മറുപടി നല്‍കിയില്ല എന്നതു നിസാര ആരോപണമായി കാണാനാവില്ല. എന്നുമാത്രമല്ല, അതു പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്‌ഥന്മാര്‍ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു എന്നു പറഞ്ഞൊഴിയുന്നതും നീതീകരിക്കാനാവുന്നതല്ല. അതേസമയം, എല്ലാം പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണു താന്‍ ചെയ്‌തതെന്നു രാജിക്കുശേഷം കേന്ദ്രമന്ത്രി എ. രാജ പ്രസ്‌താവിച്ചതു കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിവാദത്തില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഉത്തരവാദിത്തമില്ലെങ്കില്‍ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റിയല്ല എന്ത്‌ ഉന്നത അന്വേഷണസമിതിയും അന്വേഷിക്കുന്നതിനോടു യോജിക്കുകയാണ്‌ മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ സര്‍ക്കാരും ചെയ്യേണ്ടതെന്ന കാര്യത്തില്‍ നീതിബോധമുള്ള ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ മന്ത്രിസഭ രാജിവച്ച്‌ ഇടക്കാല ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രധാനമന്ത്രി സിംഗ്‌ സന്നദ്ധനായി എന്നുവരെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. സിംഗ്‌ സര്‍ക്കാര്‍ രാജിവച്ചാല്‍ അധികാരമോഹികളായ ഡി.എം.കെയെയും എന്‍.സി.പിയെയുമെല്ലാം അടര്‍ത്തിയെടുത്തു ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷത്തിനു കഴിയുകയില്ലെന്നു കോണ്‍ഗ്രസിന്‌ അറിയാം. അതിനു കാരണം പ്രതിപക്ഷത്തിന്‌ ഒരു പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയില്ല എന്നതുതന്നെ. അതുകൊണ്ടുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ്‌ അനിവാര്യമായിവരുമെന്നു കോണ്‍ഗ്രസ്‌ നേതൃത്വം കണക്കുകൂട്ടി.

പക്ഷേ, പുതുതായി പ്രധാനമന്ത്രിയുടെ കൈകളില്‍ പുരണ്ടിരിക്കുന്ന അഴിമതിയുടെ കറുത്ത കറ കഴുകിക്കളയാതെ ജനങ്ങളെ അഭിമുഖീകരിച്ചാല്‍ എല്ലാ കണക്കുകളും തെറ്റിപ്പോകും. രാജീവ്‌ ഗാന്ധിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതുപോലെ. അതുകൊണ്ടുതന്നെ ആകെ അഴുക്കായിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്ന തൊഴുത്ത്‌ വൃത്തിയാക്കുക എന്ന ഭഗീരഥ പ്രയത്നമാണു മന്‍മോഹന്‍ സിംഗിന്റെ ചുമലില്‍ വന്നിരിക്കുന്നതും. അതിനുവേണ്ടി മന്ത്രിസഭയില്‍ നിന്നു ഡി.എം.കെയെ ഒഴിവാക്കി പകരം മറ്റാരുടെയെങ്കിലും പിന്തുണതേടുക തുടങ്ങിയ സാഹസിക തീരുമാനങ്ങള്‍ കോണ്‍ഗ്രസിനു സ്വീകരിക്കേണ്ടിവരും.

ഇതിനിടയിലെ കൗതുകകരമായ കാര്യം പ്രധാനമന്ത്രിയെയും കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷമായ ബി.ജെ.പിയുടെ കാലുകളും അഴിമതിയാരോപണങ്ങളുടെ ചളിക്കുണ്ടില്‍ പൂണ്ടുപോകാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്‌. കര്‍ണാടക ബി.ജെ.പി. മുഖ്യമന്ത്രി യെദിയൂരപ്പയുടെ പേരില്‍ കോടികളുടെ അഴിമതിയാരോപണങ്ങളുണ്ടായിരിക്കുന്നതും തന്റെ മന്ത്രിസഭയെ നിലനിര്‍ത്തുന്നതിന്‌ എം.എല്‍.എമാര്‍ക്കു പണംനല്‍കാന്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നും മക്കള്‍ക്കു കോടിക്കണക്കിനു രൂപയുടെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്തു എന്നുമുള്ള ആരോപണങ്ങള്‍. അതിനു മറുപടി നല്‍കാനാവാതെ ബി.ജെ.പി. നേതൃത്വം കുഴയുമ്പോള്‍ യെദിയൂരപ്പയുടെ ഭാവിതന്നെ ത്രാസിലാണിപ്പോള്‍.

കാര്‍ഗില്‍ വിധവകള്‍ക്കു നല്‍കാനുള്ള ഭവനപദ്ധതിയില്‍ അഴിമതികാട്ടിയെന്ന ആരോപണത്തെതുടര്‍ന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെ രാജിവയ്‌പ്പിക്കാനെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം തയാറായി. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച യോദ്ധാക്കള്‍ക്കു ശവപ്പെട്ടി വാങ്ങിയ കാര്യത്തില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി ആരോപണമുയര്‍ന്നപ്പോഴും അങ്ങിനെ മറ്റു പല പ്രശ്‌നങ്ങളിലും ഇത്തരമൊരു നടപടിക്കു ബി.ജെ.പി. നേതൃത്വം തയാറായിട്ടില്ലെന്നതും മറ്റൊരു വസ്‌തുത.

ഇതുമാത്രമല്ല, വാജ്‌പേയി സര്‍ക്കാരില്‍ ഡി.എം.കെ. പ്രതിനിധിയായി മന്ത്രിയായിരുന്നപ്പോള്‍ എ. രാജ തുടങ്ങിയതാണ്‌ ഈ അഴിമതിയെന്നും അവിഹിതമായി സ്‌പെക്‌ട്രം ലൈസന്‍സ്‌ നേടിയെടുത്തവരില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു എന്നും മറ്റുമുള്ള ആരോപണം ബി.ജെ.പിക്കും അസ്വസ്‌ഥത സൃഷ്‌ടിച്ചിരിക്കുകയാണ്‌.

എന്തായാലും അഴിമതിയുടെ ദുര്‍ഗന്ധം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പടരുകയാണ്‌. അത്‌ അകറ്റണമെങ്കില്‍ ആരോപണമുണ്ടാകുമ്പോള്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണ്‌.


Monday, November 22, 2010

ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളെ കൈപ്പിടിയിലൊതുക്കിയ നീര റാഡിയ


ആരാണീ നീര റാഡിയ?

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തി ദല്‍ഹിയുടെ അധികാര കേന്ദ്രങ്ങളെ കൈപ്പിടിയിലൊതുക്കിയ കഥയാണ് നീരയുടേത്. ബ്രിട്ടീഷ് പൗരത്വമുള്ള ഈ ബിസിനസുകാരി ടാറ്റ മുതല്‍ റെയ്മണ്ട്‌സ് വരെയുള്ള എണ്ണമറ്റ കുത്തകകളുടെ ഇടപാടുകള്‍ നടപ്പാക്കികൊടുക്കുന്ന ഇടനിലക്കാരിയായി പതിറ്റാണ്ടു കാലമായി ദല്‍ഹിയിലുണ്ട്. ഇന്ദ്രപ്രസ്ഥം അടക്കിവാഴുന്ന രാഷ്ട്രീയക്കാരുമായും മന്ത്രിമാരുമായും പത്രപ്രവര്‍ത്തകരുമായും നീരക്കുള്ളത് അഗാധ ബന്ധങ്ങള്‍. 1971ല്‍ ഇദിഅമീന്റെ ഭരണകാലത്ത് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട വിട്ടോടി നൈജീരിയയില്‍ എത്തിയതാണ് നീരയുടെ കുടുംബം. പിന്നീടവര്‍ ബ്രിട്ടനിലേക്ക് കുടിയേറി.

നീരയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും ബാല്യംചെലവഴിച്ചത് ലണ്ടന്‍ നഗരത്തിന്റെ പ്രൗഢിയില്‍. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുവേണ്ടി ഹെലികോപ്ടര്‍ കച്ചവടങ്ങളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന പിതാവില്‍നിന്ന് നീര വ്യാപാര ബാലപാഠങ്ങള്‍ പഠിച്ചെടുത്തു. ഇന്ത്യയില്‍നിന്നുള്ള കച്ചി വംശജനായ ജനക് റാഡിയയെയാണ് നീര വിവാഹം കഴിച്ചത്. മൂന്നു ആണ്‍ മക്കള്‍ പിറന്നതോടെ വിവാഹ ബന്ധം തല്ലിപ്പിരിഞ്ഞെങ്കിലും പേരിനൊപ്പമുള്ള റാഡിയയെന്ന പേര് നീര പറിച്ചെറിഞ്ഞില്ല. അവര്‍ നേരേ ഇന്ത്യയിലേക്ക് പറന്നു. നീരയുടെ ഇന്ത്യയിലെ വളര്‍ച്ച അതിവേഗമായിരുന്നു. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കോടികളുടെ ബിസിനസ് ഇടപാടുകള്‍ ഒപ്പിച്ചുകൊടുക്കുന്ന സാമ്രാജ്യത്തെകുറിച്ച് സൂചന ലഭിച്ചതോടെ ആദായനികുതി വകുപ്പ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങി നീരയുടെ ഫോണുകള്‍ ചോര്‍ത്താന്‍ തുടങ്ങി. ഫോണ്‍ സംഭാഷണങ്ങള്‍ കേട്ടപ്പോള്‍ വകുപ്പുതന്നെ നടുങ്ങി. കേന്ദ്രത്തില്‍ ആരു മന്ത്രിയാകണം എന്നുപോലും നിശ്ചയിക്കുന്നത് നീര!

 

വഴിവിട്ട് സ്‌പെക്ട്രം നേടാന്‍ കമ്പനികളെ തുണച്ചത് നീര

വഴിവിട്ട് 2ജി സ്‌പെക്ട്രം അനുമതി നേടിയ കമ്പനികളില്‍ ഒമ്പതില്‍ നാലും നീര റാഡിയയുടെ 'സേവന' പരിധിയില്‍ വരുന്നത്.

സ്വാധീനത്തിന്റെ പുറത്ത് അരുതായ്മകള്‍ നടക്കുന്നതായി തിരിച്ചറിഞ്ഞ ആദായനികുതി വകുപ്പ് നീരയുടെ ടെലിഫോണ്‍ ചോര്‍ത്താന്‍ അനുമതി തേടിയത് 2009 ലാണ്. ഡി..ജി വിനീത് അഗര്‍വാള്‍ 2009 നവംബര്‍ 16ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന്റെ(ഇന്‍വെസ്റ്റിഗേഷന്‍) മിലന്‍ ജയിന് കത്തെഴുതി. അതീവ രഹസ്യമായിരിക്കണം ചോര്‍ത്തലെന്ന നിബന്ധനയില്‍ അദ്ദേഹം അനുമതി നല്‍കി.റാഡിയയുടെ മൊബൈല്‍ ഉള്‍പ്പെടെ ഒമ്പതു ഫോണുകളാണ് ചോര്‍ത്തിയത്ആഗസ്റ്റ് 20ന് ആദ്യഘട്ട ചോര്‍ത്തല്‍. 2009 മേയ് 11ന് രണ്ടാം ഘട്ടം. മൊത്തം 180 ദിവസങ്ങളിലെ ടെലിഫോണ്‍ സംഭാഷണ രേഖകളാണ് ലഭിച്ചത്.


പ്രമുഖ ബിസിനസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നേതാക്കള്‍, മന്ത്രിമാര്‍ എല്ലാവരും ഇതില്‍ ഉള്‍പ്പെടുന്നു. അഹ്മദ് പട്ടേല്‍, എം. കരുണാനിധി, ഗുലാം നബി ആസാദ്, എം.കെ. അഴഗിരി, എം.കെ. സ്റ്റാലിന്‍, ദയാനിധി മാരന്‍, ടി.ആര്‍. ബാലു, ദയാലു അമ്മാള്‍, രാജാത്തി അമ്മാള്‍, അമര്‍സിങ് എന്നിവര്‍ക്കു പുറമെ മാധ്യമ പ്രവര്‍ത്തകരായ ബര്‍ഖ ദത്ത, വീര്‍ സാങ്‌വി, പ്രഭു ചാവ്‌ല, എം.കെ വേണു, രാജ്ദീപ്‌സര്‍ദേശായി തുടങ്ങി നീണ്ട നിര. എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും വേറെ. ഇന്ത്യ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ശക്തമായ വെളിപ്പെടുത്തലാണ് ഈ ടെലിഫോണ്‍ സംഭാഷണ രേഖകള്‍. സര്‍ക്കാര്‍ നയരൂപവത്കരണം മുതല്‍ കോടതി വിധികളെ വരെ എങ്ങനെ മാറ്റിമറിക്കാന്‍ ഇടനിലക്കാര്‍ക്കും ലോബികള്‍ക്കും സാധിക്കുന്നു എന്ന ഓര്‍മപ്പെടുത്തലും. പിന്നാലെ സി.ബി.ഐ ഉണ്ടെന്ന വിവരം റാഡിയക്ക് ചോര്‍ത്തി നല്‍കിയതും ഭരിക്കുന്നവര്‍ തന്നെ. അതോടെ ലണ്ടനിലേക്ക് മുങ്ങി.


എന്നാല്‍, സ്വന്തം പേരിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ നിലനില്‍പ് കുളംതോണ്ടുമെന്നു കണ്ടതോടെ തിരിച്ചെത്തി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ആദായനികുതിവകുപ്പും ഇവരെ ചോദ്യംചെയ്തിരുന്നു. നവംബര്‍ 15ന് സുപ്രീം കോടതിയില്‍ ഈ ടെലിഫോണ്‍ രേഖ സമര്‍പ്പിച്ചു. ടാറ്റക്കും മുകേഷ് അംബാനിക്കും വേണ്ടിയാണ് റാഡിയ മുഖ്യമായും പ്രവര്‍ത്തിച്ചത്. ടെലികോം വകുപ്പില്‍ വിവരംകെട്ട ഒരു കളിപ്പാവയാണ് ആവശ്യമെന്നും അതിന് എ. രാജയോളം പോന്ന മറ്റൊരാള്‍ വേറെയില്ലെന്നും കോര്‍പറേറ്റ് പ്രമുഖര്‍ റാഡിയയോട് പറയുന്നുണ്ട്. പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നാണ് രേഖ കോടതിയിലെത്തിയത്.


ശക്തമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ സ്‌പെക്ട്രം അഴിമതി സംഭവം സുപ്രീംകോടതി തന്നെ നിരീക്ഷിക്കണമെന്ന് സീനിയന്‍ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ നിര്‍ദേശിക്കുകയായിരുന്നു. രാജയുടെ മന്ത്രിസ്ഥാനം മുതല്‍ മുംബൈ കോടതി വിധി വരെ നിരവധി വിഷയങ്ങളില്‍ ലോബി ചെലുത്തുന്ന സ്വാധീനംവ്യക്തം.

റാഡിയ അറസ്റ്റിലായേക്കും

സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയ ഉടന്‍ അറസ്റ്റിലായേക്കും. മന്ത്രിമാരും മാധ്യമ പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരുമായി രൂപപ്പെടുത്തിയ അടുത്ത ബന്ധം ഉപയോഗിച്ച് രത്തന്‍ ടാറ്റക്കും മുകേഷ് അംബാനിക്കും അനുകൂലമായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറ്റിക്കാന്‍ റാഡിയക്ക് സാധിച്ചതായ ഒട്ടേറെ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചുറാഡിയ കുടുങ്ങുന്നതോടെ നിരവധി ഉന്നതരുടെ മുഖംമൂടി കൂടി അഴിഞ്ഞുവീഴുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചുറാഡിയയെ പിടികൂടാന്‍ നേരത്തേ നീക്കം നടന്നെങ്കിലും  ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും തെളിഞ്ഞു.

വിദേശ ഇന്ത്യക്കാരിയായ നീര റാഡിയ രണ്ടായിരത്തിലാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. വ്യോമയാനരംഗത്തെ ലയ്‌സണ്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ചായിരുന്നു മടക്കം. എന്നാല്‍, നിറസൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും തുറന്ന പ്രകൃതവും കൂടുതല്‍ മികച്ച അവസരങ്ങള്‍ തനിക്ക് നല്‍കുമെന്ന് റാഡിയ തിരിച്ചറിഞ്ഞു. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കു വേണ്ടി പബ്ലിക് റിലേഷന്‍സ് ജോലികള്‍ ഏറ്റെടുത്തു ചെയ്യാന്‍ നിരവധി കമ്പനികള്‍ക്ക് അവര്‍ തുടക്കം കുറിച്ചു. വൈഷ്ണവി കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റ്‌സ്, നോസിസ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടേഷന്‍ സര്‍വീസസ്, വിറ്റ്‌കോണ്‍ കണ്‍സള്‍ട്ടിങ്, ന്യൂകോം കണ്‍സള്‍ട്ടിങ് എന്നിങ്ങനെ.

ടെലികോമിനു പുറമെ ഊര്‍ജം, വ്യോമയാനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലാണ് സ്വാധീനം ഉറപ്പിച്ചത്. എല്ലാ കമ്പനികളുടെയും തലപ്പത്ത് സുപ്രധാന മന്ത്രാലയങ്ങളില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെയും നിയമിച്ചു. ടെലികോം റഗുലേറ്റി അതോറിറ്റിയുടെ മുന്‍ ചെയര്‍മാന്‍, ഊര്‍ജ മന്ത്രാലയത്തിന്റെ മുന്‍ സ്‌പെഷല്‍ സെക്രട്ടറി, മുന്‍ ധനകാര്യ സെക്രട്ടറി തുടങ്ങി ബ്യൂറോക്രസിയുടെ തലപ്പത്തുനിന്ന് വിരമിച്ച ഉന്നതരില്‍ ഒരുപാടുപേര്‍ ലക്ഷങ്ങള്‍ ശമ്പളംപറ്റി നീരയുടെ കൂലിക്കാരായി. കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാറില്‍ ലോബിയിങ് നടത്തുകയായിരുന്നു ഇവരുടെ ചുമതല.

സ്പെക്ട്രം ഇടപാടിന്റെ പങ്കുപറ്റാത്തത് സി.പി.എം മാത്രം


മാധ്യമം വാര്‍ത്ത 19/11/2010
സ്‌പെക്ട്രം ഇടപാടില്‍ മറിഞ്ഞ കോടികളുടെ ഗുണഫലം ലഭിക്കാത്ത ആരുണ്ട്? എല്ലാം അറിഞ്ഞിട്ടും മാധ്യമങ്ങളും ജുഡീഷ്യറിയും മൗനംപാലിച്ചത് എന്തുകൊണ്ട്?- തിരുവനന്തപുരം സ്വദേശി ജെ.ഗോപികൃഷ്ണന്റെ ഉള്ളില്‍ ചോദ്യങ്ങള്‍ ഇരമ്പുന്നു.

1.76
ലക്ഷം കോടി രൂപയുടെ പകല്‍കൊള്ള പുറത്തുകൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനായതിന്റെ സംതൃപ്തിക്കിടയിലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകുമോ എന്ന ആശങ്ക ഈ മാധ്യമ പ്രവര്‍ത്തകന്‍ മറച്ചുപിടിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വവും കോര്‍പറേറ്റ് സ്ഥാപനങ്ങളും ജുഡീഷ്യറിയും മാധ്യമ നേതൃത്വവും അത്രമാത്രം ഇറങ്ങിക്കളിച്ച മറ്റൊരു കുംഭകോണം ഇന്ത്യയില്‍ വേറെ ഉണ്ടായിരിക്കില്ലെന്നും ഗോപികൃഷ്ണന്‍ ഉറച്ചു വിശ്വസിക്കുന്നു. അതേസമയം, രാജയുടെ മന്ത്രിസ്ഥാനം തെറിക്കുകയും സുപ്രീം കോടതി പ്രധാനമന്ത്രിയുടെ കുറ്റകരമായ നിസ്സംഗതയെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ഗോപികൃഷ്ണന് പ്രതീക്ഷയുണ്ട്. 'പയനിയര്‍' പത്രത്തില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായ ഗോപികൃഷ്ണനിലൂടെയാണ് സ്‌പെക്ട്രം ഇടപാടിന്റെ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവന്നത്. പത്രാധിപര്‍ ചന്ദന്‍മിത്ര നല്‍കിയ ആവേശം മാത്രമായിരുന്നു കൂട്ട്. ടെലിവിഷന്‍ ചാനലുകള്‍ മറച്ചുപിടിക്കാന്‍ മത്സരിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കിയപ്പോള്‍ രാജയും കൂട്ടരും പ്രീണനത്തിന്റെ വൃത്തികെട്ട അധ്യായം വരെ പുറത്തെടുക്കുകയുണ്ടായി. പാളാതെ ദൗത്യത്തില്‍ ഉറച്ചുനിന്ന ഗോപികൃഷ്ണന്‍ പാര്‍ലമെന്റ് ഹാളില്‍ 'മാധ്യമ'ത്തോട് സംസാരിച്ചു:
സ്‌പെക്ട്രം കൊള്ളയുടെ തുടക്കം?

നേരത്തെ കേന്ദ്രത്തില്‍ പരിസ്ഥിതി മന്ത്രിയെന്ന നിലക്ക് റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ പ്രിയങ്കരനായിരുന്നു രാജ. എല്ലാ പരിസ്ഥിതി നിയമങ്ങളും ലംഘിച്ച് റിയല്‍ എസ്‌റ്റേറ്റ് ലോബിക്കൊപ്പം നിലയുറപ്പിച്ചിരുന്നു ആ ഘട്ടത്തില്‍. സ്വന്തം പേരില്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍വരെ തുടങ്ങി. 
ദയാനിധി മാരന്റെ ഒഴിവിലാണ് എ. രാജ ടെലികോം മന്ത്രിയാകുന്നത്. അതോടെ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഭൂമി ബാങ്കായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളെയും രാജ തനിക്കൊപ്പം കൂട്ടി. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും രത്തന്‍ ടാറ്റയുടെ കമ്പനികളും വഴിവിട്ടു കളിച്ചു. വീഡിയോ കോണ്‍, ഷാഹിദ് സല്‍വയും വിനോദ ഗോയങ്കയും ഉള്‍പ്പെട്ട സ്വാന്‍ ടെലികോം കമ്പനി എന്നിവയായിരുന്നു സ്‌പെക്ട്രത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍. സ്വാന്‍, യൂനിടെക് കമ്പനികളാണ് കൂടുതല്‍ അടിച്ചെടുത്തത്. പശ്ചിമ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും  ഫണ്ട് സമാഹരിച്ചുനല്‍കുന്ന ഏജന്‍സികളുടെ കമ്പനികള്‍ക്കാണ് ലൈസന്‍സുകളില്‍ അധികവും ലഭിച്ചത്.

അപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ കൃത്യമായ പങ്കുണ്ട്?മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും. സ്‌പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും കിട്ടിയിരിക്കണം.

എന്നാല്‍ സി.പി.എം, ...ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുകുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യം പോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു.

അന്വേഷണത്തിന്റെ തുടക്കം എങ്ങനെ?

ആദ്യം കൊച്ചിയില്‍ 'പയനിയര്‍' പത്രത്തിന്റെ ലേഖകനായിരുന്നു ഞാന്‍.  2007ല്‍ ബ്യൂറോ അടച്ചതോടെ ദല്‍ഹിക്കു വണ്ടി കയറി. ഇവിടെ, ദല്‍ഹി ബ്യൂറോ ചീഫ് നവീന്‍ ഉപാധ്യായയാണ് പത്രാധിപരോട് എനിക്കുവേണ്ടി സംസാരിച്ചത്. ആദ്യം ഇടതു പാര്‍ട്ടികളുടെ ബീറ്റായിരുന്നു ലഭിച്ചത്. ടെലികോം മേഖലയെക്കുറിച്ച് വാര്‍ത്ത ചെയ്യാന്‍ കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നു. 2008 ഡിസംബറോടെ സ്‌പെക്ട്രം ഇടപാടിന്റെ ഉള്ളറകളെക്കുറിച്ച് ആദ്യ വാര്‍ത്ത പുറത്തുവന്നു.

ആരായിരുന്നു വാര്‍ത്തയുടെ പ്രധാന സ്രോതസ്സ്?

മന്ത്രാലയത്തില്‍തന്നെയുള്ള ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥര്‍. കോടികളുടെ തട്ടിപ്പുകളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും എഴുതണമെന്ന് അവര്‍ കെഞ്ചി. പല ചാനലുകളെയും പ്രധാന പത്രങ്ങളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വന്‍തോതില്‍ പരസ്യങ്ങള്‍ നിലച്ചേക്കുമെന്ന പേടികാരണം ആരും രാജയെ തൊട്ടില്ല. വാര്‍ത്ത വന്നുതുടങ്ങിയതോടെ ഞെട്ടിക്കുമാറുള്ള വിവരങ്ങള്‍ നല്‍കാന്‍ പലരും തയാറായി. പക്ഷേ, ഒന്നും അപ്പടി കൊടുത്തില്ല. എല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയാണ് പത്രത്തില്‍ നല്‍കിയത്.
പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ച ആരെങ്കിലും?

രാജ്യസ്‌നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.കോടതിയില്‍ സുബ്രഹ്മണ്യം സ്വാമിയും പ്രശാന്ത് ഭൂഷണും ശ്രദ്ധേയ നീക്കം നടത്തി. കേന്ദ്ര വിജിലന്‍സ് കമീഷണറായിരുന്ന പ്രത്യുഷ് സിന്‍ഹ വലിയ റോള്‍ നിര്‍വഹിച്ചു.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ രാജയെ കണ്ടിരുന്നോ?

എന്നെ വിളിപ്പിച്ചിരുന്നു. ഭീഷണിയൊന്നും ഉണ്ടായില്ല. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന കുറേ വാഗ്ദാനങ്ങള്‍...

മാധ്യമങ്ങളുടെ റോള്‍?

നിരാശാജനകംസത്യം തുറന്നു പറയുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യ തന്നെ കൊണ്ടാടുന്ന പല യുവ മാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നംചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.