Showing posts with label Election. Show all posts
Showing posts with label Election. Show all posts

Saturday, May 14, 2011

മണ്ഡലാടിസ്ഥാനത്തിലുളള ഫലപ്രവചനം

ഏപ്രില്‍ 18-നു എഴുതിയ ലേഖനത്തില്‍ എല്‍.ഡി.എഫ്.നു 76 സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടന്ന കണക്കുകൂട്ടലുകള്‍ കൂടി കണക്കിലെടുത്തു കൊണ്ടു അല്പം ചില വ്യതിയാനങ്ങള്‍ വരുത്തി കൊണ്ടു ഓരോ മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുകയാണിവിടെ. എന്റെ ചില സുഹ്രുത്തുക്കളുടെ സഹായവും മാധ്യമ റിപ്പോര്‍ട്ടുകളും ഞാന്‍ ഈ പ്രവചനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ഒരു ഇടതുപക്ഷ അനുഭാവി ആയ ഞാന്‍ കഴിവതും നിഷ്പക്ഷമായ സമീപനമാണു സ്വീകരിച്ചിരിക്കുന്നതു. വെറും 12മണിക്കൂറിനുളളില്‍ ബാലറ്റു പെട്ടിയിലെ വോട്ടെണ്ണി തീരും - റിസള്‍ട്ട് അറിയാം. എന്നാലും പ്രവചനത്തിനു അതിന്റെതായൊരു വികാരവും പ്രതീക്ഷയും ഉണ്ടല്ലോ, അതൊന്നു വേറെ ആണ് . അതുകൊണ്ടാണല്ലോ ചാനലുകളെല്ലാം പ്രവചനവുമായി ഇറങ്ങിയതു. ഒരുപക്ഷേ മണ്ഡലമടിസ്ഥാനത്തിലുളള ആദ്യത്തെ പ്രവചനമായിരിക്കുമിത്
 
പ്രവചനമനുസരിച്ചു 76 സീറ്റുകളില്‍ എല്‍.ഡി.എഫ്. വിജയിക്കും. കൂടാതെ മറ്റു 10 സീറ്റുകളില്‍ വിജയസാധ്യത ഉണ്ടു്. ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. എല്‍.ഡി.എഫ്. വിജയിക്കുന്ന മണ്ഡലങ്ങള്‍ മാത്രമാണു ഇവിടെ കൊടുത്തിരിക്കുന്നതു. മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് വിജയസാധ്യത. മഞ്ചെശ്വരം, കാസര്‍കോടു എന്നീ മണ്ഡലങ്ങളിലൊന്നില്‍ ബി.ജെ.പിയുടെ വിജയസാധ്യത തളളികളയാനാവില്ല

Thiruvananthapuram:
  1. Attingal—B. Sathyan - (CPI-M)
  2. Kazhakkuttam—C. Ajayakumar - (CPI-M)
  3. Nemam—V. Sivankutty - (CPI-M)
  4. Parasala—Aanavoor Nagappan - (CPI-M)
  5. Thiruvananthapuram - V Surendran Pilla (kerala Congress (Thomas))
  6. Kovalam- Jameela Prakasam (Janata Dal)
  7. Nedumangad - Adv. P Ramachandran Nair (CPI)
  8. Chirayinkeezhu - V Sasi (CPI)

Kollam
  1. Kollam–P.K. Gurudasan (CPI-M)
  2. Kundara—M.A. Baby (CPI-M)
  3. Kottarakkara—P. Ayisha Potty - (CPI-M)
  4. Karunagapalli - C. Divakaran (CPI)
  5. Kunnathur - Kovoor Kunjumon (RSP)
  6. Punalur - Adv. K Raju (CPI)
  7. Chadayamangalam - Mullakara Rathnakaran - (CPI-M)
  8. Iravipuram - A A Asees (RSP)
  9. Chathannur - G S Jayalal (CPI)

Alappuzha
  1. Alappuzha—Thomas Issac (CPI-M)
  2. Ambalapuzha—G. Sudhakaran (CPI-M)
  3. Mavelikkara—R. Rajesh (CPI-M)
  4. Cherthala - P Thilothaman (CPI)
  5. Kuttanad - Thomas Chandi (NCP)
Idukki
  1. Udumbanchola–K.K. Jayachandran (CPI-M)
  2. Peerumedu - E S bijimol (CPI)
Kottayam
  1. Kottayam—V.N. Vasavan (CPI-M)
  2. Vaikom - K Ajith (CPI)
Pathanamthitta
  1. Thiruvalla - Mathew T Thomas (Janata Dal)

Ernakulam
  1. Thrippunithura—C.M. Dinesh Mani (CPI-M)
  2. Vypin—S. Sharma (CPI-M)
  3. Piravam—M.J. Jacob (CPI-M)
  4. Perumbavoor—Saju Paul (CPI-M)
  5. Kalamassery—K. Chandran Pillai (CPI-M)
  6. Ankamali - Jose Thetayil (Janata Dal)
  7. Paravur - Pannyan Raindran (CPI)
Thrissur
  1. Kunnamukulam—Babu M. Palissery (CPI-M)
  2. Chelakkara—K. Radhakrishnan (CPI-M)
  3. Guruvayur—K.V. Abdulkhader (CPI-M)
  4. Puthukkad—C. Raveendranath (CPI-M)
  5. Vadakkanchery-N.R. Balan (CPI-M)
  6. Ollur - Rajai Mathew Thomas (CPI)
  7. Nattika -Geetha Gopi (CPI)
  8. Kaipamangalam - Adv. V S Sunil kumar (CPI)

Palakkad
  1. Thrithala—P. Mammikkutty (CPI-M)
  2. Tharoor—A.K. Balan (CPI-M)
  3. Alathoor—M. Chandran (CPI-M)
  4. Shornur—K.S. Saleekha (CPI-M)
  5. Ottappalam—M. Hamsa (CPI-M)
  6. Kongaad—K.V. Vijayadas (CPI-M)
  7. Malampuzha—V.S. Achuthanandan (CPI-M)
  8. Nenmara—V. Chenthamarakshan (CPI-M)
  9. Pattambi - K P Suresh Raj (CPI)

Malappuram
  1. Ponnani– P. Sreeramakrishnan (CPI-M)
  2. Thavanoor—K.T. Jaleel (Independent)
  3. Nilambur—Prof. M. Thomas Mathew (Independent)
  4. Perinthalmanna—V. Sasikumar (CPI-M)


Kozhikode
  1. Perambra—K. Kunjammadhu (CPI-M)
  2. Kuttyadi—K.K. Lalitha (CPI-M)
  3. Thiruvambadi—George M. Thomas (CPI-M)
  4. Kunnamangalam—P.T.A. Rahim (Independent)
  5. Beypore—Elamaram Kareem (CPI-M)
  6. Koylandi—K. Dasan (CPI-M)
  7. Baluserry–Purushan Kadalundi (CPI-M)
  8. Nadapuram - E K Vijayan (CPI)
  9. Elathur - A K Saseendran (NCP)
Wayanad
  1. Manathavadi–K.C. Kunjuraman (CPI-M)

Kannur
  1. Thalassery—Kodiyeri Balakrishnan (CPI-M)
  2. Payyannur—C. Krishnan (CPI-M)
  3. Mattannur—E.P. Jayarajan (CPI-M)
  4. Thaliparamba—James Mathew (CPI-M)
  5. Kallyassery—T.V. Rajesh (CPI-M)
  6. Dharmadam—K.K. Narayanan (CPI-M)
  7. Peravoor—K.K. Shylaja (CPI-M)
  8. Kannur – Kdannappally Ramachandran
    Kasargod
  1. Uduma—.K. Kunhiraman (CPI-M)
  2. Thrikkarippur—K. Kunjiraman (CPI-M)
  3. Kanhangad - E Chandrasekharan (CPI)
വിജയ സാധ്യതയുളള മറ്റു ചില മണ്ഡലങ്ങള്‍ താഴെ കൊടുക്കുന്നു.


Thiruvananthapuram:
Varkala–A.A. Rahim - (CPI-M)
Alappuzha
    Aroor—A.M. Arif (CPI-M)

Kottayam
    Ettumanoor—Suresh Kurupu (CPI-M)



Pathanamthitta
Ranni—Raju Abraham (CPI-M)



Ernakulam
    Ernakulam—Sebastian Paul (Independent)
    Muvatupuzha - Babu Paul (CPI)

Malappuram
    Thirur—P.P. Abdullakkutty (CPI-M)

Kozhikode
    Kozhikode North—A. Pradeepkumar (CPI-M)
Kannur
    Azhikode—M. Prakasan (CPI-M)



 


Tuesday, May 10, 2011

കേരളത്തിലെ പോസ്റ്റ് പോള്‍ സര്‍വെ ഫലങ്ങള്‍


കേരളം കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിവിധ ഏജന്‍സികള്‍ നടത്തിയ പോസ്റ്റ് പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്തുവന്നു. ആര് ഭരിച്ചാലും വലിയ ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് സര്‍വെ ഫലങ്ങളുടെ പൊതു നിഗമനം. അഞ്ചു സര്‍വെ ഫലങ്ങള്‍ യു.ഡി.എഫ് ഭരണം പ്രവചിക്കുമ്പോള്‍ സി.എന്‍.എന്‍.ഐ.ബി.എന്‍-സി.എസ്.ഡി.എസ് ചാനല്‍ മാത്രമാണ് എല്‍.ഡി.എഫ് ഭരണത്തിന് സാധ്യത കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോര്‍ സര്‍വേ
ഏഷ്യാനെറ്റ് ചാനല്‍ സെന്റര്‍ ഫോര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ചുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ സര്‍വെയില്‍ 40 മണ്ഡലങ്ങളിലെ 6211 വോട്ടര്‍മാരുടെ അഭിപ്രായമാണ് തേടിയത്. റാന്‍ഡം സര്‍വെ വ്യവസ്ഥകളുനസരിച്ചാണ് മണ്ഡലങ്ങളെയും വോട്ടര്‍മാരെയും നിശ്ചയിച്ചത്. ഏപ്രില്‍ 14 നും 20 നും ഇടയിലാണ് സര്‍വെ നടത്തിയത്.


72 നും 82 നും മദ്ധ്യേ സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് ടി.വി.-സി ഫോര്‍ സംയുക്തമായി നടത്തിയ പോസ്റ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നു. 58-68 സീറ്റുകള്‍ വരെയാണ്‌ എല്‍ഡിഎഫിന്‌ പ്രവചിക്കുന്നത്‌. ഇക്കുറി ആദ്യമായി ബിജെപിക്ക്‌ രണ്ടു വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. 44 ശതമാനം വോട്ടുകളാണ് യു.ഡി.എഫ് നേടുക, എല്‍.ഡി.എഫ് 43 ഉം ബിജെപിക്ക്‌ 10 ശതമാനം.


40 ശതമാനം വോട്ട് വി.എസ്സിന് കിട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയത് 37 ശതമാനമാണ്. എന്നാല്‍ രമേശ് ചെന്നിത്തല പതിനെട്ട് ശതമാനത്തിന്റെ പിന്തുണ നേടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനെ പിന്തുണക്കുന്ന അഞ്ചുപേരുമുണ്ട്.


മനോരമ ന്യൂസ്‌- ദ്‌ വീക്ക്‌- സിഎന്‍എന്‍ ഐബിഎന്‍- സെന്റര്‍ ഫോര്‍ ദ്‌ സ്‌റ്റഡി ഓഫ്‌ ഡവലപിങ്‌ സൊസൈറ്റീസ്‌ തിരഞ്ഞെടുപ്പ്‌ സര്‍വേ

കേരളത്തില്‍ ഇരുമുന്നണികള്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയുണ്ടെന്ന് മനോരമയുടെ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നു. ഇടതുമുന്നണിക്ക് 46% വോട്ടും യു.ഡി.എഫിന് 45% വോട്ടും ലഭിക്കാം. 69-77 വരെ സീറ്റുകള്‍ എല്‍.ഡി.എഫിന് കിട്ടി ഭരണം നിലനിര്‍ത്താനുള്ള സാധ്യത സര്‍വ്വേ ചൂണ്ടികാണിക്കുന്നു. അതേസമയം 63-71 വരെ സീറ്റുകള്‍ യു.ഡി.എഫിന് കിട്ടാന്‍ സാധ്യതയും സര്‍വ്വെഫലത്ത്തില്‍ ഉണ്ട്. വി.എസ്സിനെ നല്ല മുഖ്യമന്ത്രി ആയി 38% പേര്‍ പറയുമ്പോള്‍ 25% പേര്‍ ഉമ്മന്‍ ചാണ്ടിയെ ആണ് പിന്തുണയ്ക്കുന്നത്.  11.2% പേര്‍ ആര്‍ക്കു വോട്ടു ചെയ്തു എന്ന തീരുമാനം അറിയിച്ചിട്ടില്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്. ഭരണ വിരുദ്ധ വികാരം ഇല്ല എന്നാണ് 
സര്‍വ്വേ ഫലം സൂചിപ്പിക്കുന്നതു. സര്‍ക്കാര്‍ ത്രുപ്ത്ത്തികരമാണോ എന്ന ചോദ്യത്തിനു 65% പേരും ത്രുപ്ത്ത്തികരമാണു എന്നാണു ഉത്തരം നല്കിയതു.

പ്രമുഖ തിരഞ്ഞ്ഞെടുപ്പു ഫലപ്രവചന വിദഗ്ധനായ യോഗേന്ദ്ര യാദവിന്റെ നേത്രുത്വത്തിലുള്ള സെന്റര്‍ ഫോര്‍ ദി സ്റ്റ്ഡി ഓഫ് ഡവലപിങ്ങ് സൊസൈറ്റീസ് ആണു വൊട്ടെടുപ്പിനു തൊട്ടുപിന്നാലെ കേരളത്തിലെ 55 മണ്ഡലങ്ങളില്‍ സര്‍വേ നടത്തിയാണ്‌ മനോരമ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്‌. 220 കെന്ദ്രങ്ങളിലായി 3133 വോട്ടര്‍മാരെ നേരിട്ടു കണ്ട്‌ നടത്തിയാണ്‌ സര്‍വേ ഫലം തയാറാക്കിയത്‌.  
ഹെഡ്‌ലൈന്‍സ് ടുഡെ

യു ഡി എഫിന് 85 മുതല്‍ 92 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ഹെഡ്‌ലൈന്‍സ് ടുഡെ പ്രവചിക്കുന്നത്. എല്‍ ഡി എഫിന് 45 മുതല്‍ 52 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ഹെഡ്‌ലൈന്‍സ് ടുഡെ പറയുന്നു. 

ജയ്ഹിന്ദ് ടി.വി - സാര്‍ക്ക് 
ജയ്ഹിന്ദ് ടി.വിക്ക് വേണ്ടി സാര്‍ക്ക് നടത്തിയ സര്‍വെയില്‍ യു.ഡി.എഫിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. ഐക്യമുന്നണി 86 നും 96നുമിടയില്‍ സീറ്റ് നേടി അധികാരത്തില്‍ വരുമെന്നാണ് കണ്ടെത്തല്‍. ഇടതുമുന്നണിക്ക് 48.6% വോട്ടും യു.ഡി.എഫിന് 45.2% വോട്ടും ലഭിക്കാം.  

സി.വി.ബി.സി ന്യൂസ്
സി.വി.ബി.സി ന്യൂസ്-സി വോട്ടറിന്റെ നിയമനം അനുസരിച്ച് 83 നും 91 നുമിടയില്‍ യു.ഡി.എഫിനും 49 നും 57 നുമിടയില്‍ എല്‍.ഡി.എഫിനും സാധ്യതകാണുന്നു. 
സ്റ്റാര്‍ ന്യൂസ് 
യു.ഡി.എഫിന് 88 ഉം എല്‍.ഡി.എഫിന് 49 ഉം സീറ്റാണ് സ്റ്റാര്‍ ന്യൂസ് സര്‍വെയുടെ കണ്ടെത്തല്‍.

സംഗ്രഹം 



UDF LDF
ഹെഡ്‌ലൈന്‍സ് ടുഡെ 85-92 45-52
മനോരമ സിഎന്‍എന്‍ ഐബിഎന്‍ 63-71 69-77
ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോര്‍ 72-82 58-68
Star News 88 49
സി.വി.ബി.സി ന്യൂസ് 83-91 49-57
ജയ്ഹിന്ദ് ടി.വി - സാര്‍ക്ക് 86-96 44-54

 


Monday, May 9, 2011

വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫ് ....

പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പു ഫലം ചരിത്രമാകുമെന്ന ഉറച്ച വിശ്വാസത്തില്‍ എല്‍ഡിഎഫും തോല്‍വി ഭയന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും. എല്‍ഡിഎഫ് തുടര്‍ഭരണം യാഥാര്‍ഥ്യമാക്കുന്ന ജനവിധിയാകും 13നു പുറത്തുവരികയെന്ന സൂചനകളാണ് രാഷ്ട്രീയനിരീക്ഷകര്‍ നല്‍കുന്നത്. ഒരുതവണ ഇടത്തോട്ടെങ്കില്‍ അടുത്തപ്രാവശ്യം വലത്തോട്ടെന്ന പ്രവണതയ്ക്ക് ഇക്കുറി അവസാനമാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. 2006ലെ തകര്‍പ്പന്‍ വിജയം ഉണ്ടായില്ലെങ്കിലും ഭൂരിപക്ഷം ഇടതുപക്ഷത്തെ കാത്തിരിക്കുന്നുവെന്നാണ് നാടിന്റെ സ്പന്ദനങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍ , യുഡിഎഫിന് 90-95 സീറ്റ് ഉമ്മന്‍ചാണ്ടിയും 80-85 സീറ്റ് രമേശ് ചെന്നിത്തലയും കണക്കാക്കുന്നു. പക്ഷേ, ഈ കണക്ക് കിട്ടിയപ്പോള്‍ സോണിയഗാന്ധി അവിശ്വാസം പ്രകടിപ്പിച്ചു. ഇത്രയും സീറ്റില്‍ യുഡിഎഫ് വിജയിക്കുമെങ്കില്‍ , താന്‍ പങ്കെടുത്ത കേരളത്തിലെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഇത്രയും ശുഷ്കമാകുമായിരുന്നോ എന്നായിരുന്നു സോണിയയുടെ സംശയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി കണ്ട പ്രവണത യുഡിഎഫ് പൊതുയോഗങ്ങളെ ജനങ്ങള്‍ പൊതുവില്‍ കൈവിട്ടെന്നതാണ്. കോണ്‍ഗ്രസ് മുമ്പ് തോറ്റകാലത്തുപോലും ഇന്ദിരഗാന്ധി, രാജീവ് എന്നിവരുടെയെല്ലാം പൊതുയോഗങ്ങള്‍ക്ക് കേരളത്തില്‍ വന്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നു. പക്ഷേ, യുഡിഎഫ് വിജയിക്കുമെന്ന് കെപിസിസി കണക്കുകൂട്ടുന്ന തെരഞ്ഞെടുപ്പിലാണ് സോണിയ-രാഹുല്‍ എന്നിവരുടെ അടക്കം പൊതുയോഗങ്ങള്‍ പൊളിഞ്ഞത്. ഇതിനു വിരുദ്ധമായി എല്‍ഡിഎഫ് നേതാക്കളുടെ യോഗങ്ങള്‍ നന്നായി ആളുകളെ ആകര്‍ഷിച്ചു. യുഡിഎഫ് പ്രചാരണത്തിന്റെ നായകന്‍ എ കെ ആന്റണിയുടെ പര്യടനം ഒട്ടനേകം കേന്ദ്രത്തില്‍ ജനങ്ങളില്ലാതെ ശുഷ്കമായി. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരമാണ് പ്രചാരണരംഗത്ത് തെളിഞ്ഞത്. ജനവിധിയിലും അത് പ്രതിഫലിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. 2ജി, കോമണ്‍വെല്‍ത്ത് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും അറസ്റ്റും തടവറയും കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും എതിരായ കൊടുങ്കാറ്റായിട്ടുണ്ട്. അതിനു പുറമേ വിലക്കയറ്റ ഭാരവും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പു നടന്നാലും കോണ്‍ഗ്രസിന് പിന്നോട്ടടിയാണ്. ആ ദേശീയ പ്രതിഭാസത്തില്‍ നിന്ന് കേരളം ഒഴിഞ്ഞുനില്‍ക്കില്ലെന്നു വേണം കരുതാന്‍ . എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാണ്ടിലെ ജനക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ നാട്ടിലുണ്ടാക്കിയ മതിപ്പും ഭരണത്തുടര്‍ച്ചയ്ക്കുള്ള ജനവികാരത്തിന് അടിസ്ഥാനമാണ്. ഇത് തടയാന്‍ ജാതി-മത-സാമുദായിക ശക്തികളെയും ഘടകങ്ങളെയും ഒരു പങ്ക് മാധ്യമങ്ങളെയും യുഡിഎഫ് സമര്‍ഥമായി പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അതിനെ അതിജീവിക്കാനാകുന്ന ബഹുജനപിന്തുണ എല്‍ഡിഎഫിനു ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ എമ്മും മറ്റ് എല്‍ഡിഎഫ് കക്ഷികളും. 1957ലെയോ 1987ലെയോ ഭൂരിപക്ഷം ഇടതുപക്ഷത്തിന് കേരളം സമ്മാനിക്കുന്നതായേക്കും 13ന്റെ ഫലം.