Saturday, January 29, 2011

മുസ്ളിംലീഗ് എന്തുചെയ്യും

പി കെ കുഞ്ഞാലിക്കുട്ടിയെ മുന്നില്‍ നിര്‍ത്തി മുസ്ലിം ലീഗിന് ഇനിയും മുന്നോട്ടുപോകാനാവുമോ? കുഞ്ഞാലിക്കുട്ടിയുടെ വലം കയ്യും അടുത്ത ബന്ധുവുമായ റൌഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യതയുള്ള ഒരു മറുപടിയും നല്‍കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരര്‍ഥത്തില്‍ താന്‍ സംരക്ഷിച്ച് വളര്‍ത്തിക്കൊണ്ടുവന്ന ബന്ധുവിന്റെ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്ന വിശദീകരണം മാത്രമേ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞിട്ടുള്ളു. ഈ അവസ്ഥയില്‍ മറ്റൊരു നേതാവിനെ മുന്നില്‍ നിര്‍ത്തിയില്ലെങ്കില്‍ മുസ്ലിം ലീഗ് വലിയ തകര്‍ച്ചയിലേക്ക് പോകുമെന്ന് ആ പാര്‍ടിയിലുള്ളവര്‍ പോലും സമ്മതിക്കുന്നു. അഴിമതി, സദാചാര വിരുദ്ധമായ പെരുമാറ്റം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുകയാണെങ്കിലും പാര്‍ടി ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് ഇപ്പോള്‍ കൈവിടുമെന്നോ തല്‍ക്കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്തുമെന്നോ ആരും കരുതുന്നില്ല. കാരണം, ഈ പ്രതിസന്ധി ഘട്ടത്തിലും കുഞ്ഞാലിക്കുട്ടി മാറണമെന്ന് പറയാന്‍ ആര്‍ജവമുള്ള നേതാക്കളാരും ഇപ്പോള്‍ ആ പാര്‍ടിയില്‍ ഇല്ല.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന റജീനയുടെ വെളിപ്പെടുത്തലിനെതുടര്‍ന്ന് ഉണ്ടായ പ്രതിഷേധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ 2005-ല്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തിരിച്ചടിയെ തുടര്‍ന്ന് അദ്ദേഹം പാര്‍ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. എന്നാല്‍ അങ്ങനെയൊന്നും ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ബന്ധുവിന്റെ ആരോപണങ്ങള്‍ പഴയതാണെന്നു പറഞ്ഞ് കുഞ്ഞാലിക്കുട്ടി തള്ളിക്കളയാന്‍ ശ്രമിച്ചതില്‍ നിന്ന് വ്യക്തമായത് അദ്ദേഹത്തിന് മറുപടി പറയാന്‍ കഴിയുന്നില്ലെന്നാണ്. എന്നാല്‍ മുസ്ലിം ലീഗ് നേതൃത്വത്തിനൊ അണികള്‍ക്കോ ഇത് അവഗണിക്കാന്‍ കഴിയില്ല. അത്രയ്ക്ക് ഗരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.
മുസ്ലിം ലീഗിന്റെ ആദരണീയനായ നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ മകനും പാര്‍ടിയുടെ സെക്രട്ടറിമാരില്‍ ഒരാളുമായ എം കെ മുനീറിനെ പെണ്ണ് കേസില്‍ കുടുക്കാന്‍ കുഞ്ഞാലിക്കുട്ടി ബന്ധുവിനെ ഏര്‍പ്പാടാക്കി എന്ന ആരോപണം ലീഗിനെ ഞെട്ടിച്ചിരിക്കയാണ്. പാണക്കാട് ശിഹാബ് തങ്ങളുടെ വസതിയിലടക്കം പണം കൊടുത്ത് ചാരന്മാരെ നിയോഗിച്ചു എന്നതാണ് മറ്റൊരു ആരോപണം.

കുഞ്ഞാലിക്കുട്ടി മാറുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരാണ് അണികളെങ്കിലും പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ കുഞ്ഞാലിക്കുട്ടി പിന്നീട് പാര്‍ടിയില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. പാര്‍ടിയിലെ പ്രതിയോഗികളായ ഇ അഹമ്മദും ഇ ടി മുഹമ്മദ് ബഷീറും ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം മാറിയതോടെ കുഞ്ഞാലിക്കുട്ടി വീണ്ടും പാര്‍ടിയില്‍ ശക്തനായി. തദേശഭരണ തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോഴാണ് ഇടിത്തീപോലെ കുമ്പസാരവും വെളിപ്പെടുത്തലും. ഇതിനെ എങ്ങനെ നേരിടുമെന്നത് മുസ്ലിം ലീഗിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.

ദേശാഭിമാനി 29.01.11

Friday, January 28, 2011

കുഞ്ഞാലിക്കുട്ടി - റൌഫ് : പണ്ടോറയുടെ പെട്ടി??

റൌഫില്‍നിന്ന് വധഭീഷണി: കുഞ്ഞാലിക്കുട്ടി

ബന്ധുവായ റൌഫും മറ്റും ചേര്‍ന്ന് തന്നെ വധിക്കാനായി ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജസിഡി നിര്‍മ്മിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു. റൌഫ് മംഗലാപുരത്തുള്ള ഗുണ്ടകളെ ഉപയോഗിച്ച് തന്നെ വധിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കുറച്ചു കാലമായി ഇതു തുടങ്ങിയിട്ട്. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സംശയാസ്പദമായി ചിലരെ കാണുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കണ്ടെത്തിയ വ്യാജ സിഡിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് റൌഫാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റൌഫ് ഉള്‍പ്പടെയുള്ളവരുടെ ഭാഗത്തു നിന്നും തനിക്ക് നേരത്തേ ഭീഷണിയുണ്ട്. ഇതിന് തന്റെ പക്കല്‍ വ്യക്തമായ തെളിവുകളുള്ളതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിയായിരുന്നപ്പോഴും പിന്നീടും കുഞ്ഞാലിക്കുട്ടിയുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നയാളാണ് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ റൌഫ്.

ഐസ്ക്രീം പാര്‍ലര്‍: കുഞ്ഞാലിക്കുട്ടി ഒഴിവായത് ലക്ഷങ്ങള്‍ നല്‍കി, റൌഫ്

കോഴിക്കോട്: ലക്ഷങ്ങള്‍ കോഴ കൊടുത്താണ് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാര്‍ലര്‍കേസില്‍ നിന്നും ഒഴിവായതെന്ന് ബന്ധുവായ കെഎ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു റൌഫ്.

കോടതിയില്‍ സത്യവാങ്ങ്മൂലം തിരുത്തി നല്‍കിയാണ് വിധിഅനുകൂലമായി സമ്പാദിച്ചത്. ഇരകള്‍ക്കെല്ലാം പണം നല്‍കിയാണ് കേസില്‍ നിന്നും ഒഴിവായത്. നേരായ മാര്‍ഗത്തിലൂടെയല്ല വിധിയുണ്ടായത്.ഇതിനു സഹായിച്ചവര്‍ക്കെല്ലാം പണം നല്‍കി. ഇരകളുടെ അഭിഭാഷകരും സഹായിച്ചു. കേസിലെ ഇരകള്‍ക്ക് നല്‍കിയ വീടും സ്ഥലവും ഇങ്ങനെ നല്‍കിയതാണ്. ഇതിനെല്ലാം കൃത്യമായ തെളിവുകളുണ്ട്. ഒരുപാട് കാര്യങ്ങള്‍ക്കായി തന്നെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു. അവിഹിതമായ കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി നടത്തിയിട്ടുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നും കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ സമ്പാദ്യമാണിത്. പത്രത്തില്‍ വന്നതിനേക്കാള്‍ മോശമായ കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഇരകള്‍ക്ക് വേണ്ടി പണം കൈമാറി. ശരിക്കും പരിശോധിച്ചാല്‍ കുഞ്ഞാലിക്കുട്ടിയടക്കം പതിനാല് പ്രതികളും കുറ്റക്കാരാണ്.

പുറത്തു പറയാന്‍ പറ്റാത്ത പല കാര്യങ്ങളിലും തങ്ങള്‍ ഇടപെട്ടിട്ടുണ്ട്. വാര്‍ത്ത വന്നതിനു ശേഷം ഇന്ത്യാവിഷന്‍ അടിച്ചുപൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എം കെ മുനീറായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വലിയ ശത്രു. മുനീറിനെ തകര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.റൌഫ് വ്യക്തമാക്കി.തന്നെക്കൊണ്ടുള്ള ആവശ്യങ്ങള്‍ കഴിഞ്ഞതിനാല്‍ ഇപ്പോള്‍ തള്ളിപ്പറയുകയായിരുന്നു. വധഭീഷണി മുഴക്കിയിട്ടില്ല. ക്വട്ടേഷന്‍സംഘത്തെ ഏല്‍പിച്ചതായി പറയുന്നതില്‍ കഴമ്പില്ല. വ്യാജസിഡി നിര്‍മ്മിച്ചിട്ടില്ലെന്നും റൌഫ് പറഞ്ഞു

കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയുള്ളതായി അറിവില്ല: ചെന്നിത്തല

കുഞ്ഞാലിക്കുട്ടിക്ക് വധഭീഷണിയുള്ള കാര്യം തനിക്കറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആരും ഇതുവരെ അറിയിച്ചിട്ടില്ല. ഗൌരവമുള്ള വിഷയമാണെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കും

കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് പൊലീസ് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മുന്‍മന്ത്രിയും മുസ്ളിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയുമെന്ന നിലയില്‍ പ്രശ്നത്തെ ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. നിജസ്ഥിതി വ്യക്തമാകണം. ആരാണ് ഭീഷണിയുടെ പിന്നിലുള്ളത് അറിയേണ്ടതുണ്ട്. റൌഫിനുവേണ്ടി എന്തൊക്കെ ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടിതന്നെയാണ് വെളിപ്പെടുത്തേണ്ടത്. അവിഹിതമായി ഒന്നും ചെയ്യില്ലെന്നാണ് മന്ത്രിമാര്‍ എടുക്കുന്ന പ്രതിജ്ഞ. അതിനു വ്യത്യസ്തമായി കുഞ്ഞാലിക്കുട്ടി എന്തൊക്കെ ചെയ്തെന്ന് വ്യക്തമാക്കട്ടെ. ഇപ്പോള്‍ അദ്ദേഹം നടത്തിയിരിക്കുന്നത് കുറ്റസമ്മതമാണെന്നും കോടിയേരി പറഞ്ഞു.

ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണം, ഐഎന്‍എല്‍ സെക്യുലര്‍

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണമെന്ന് ഐഎന്‍എല്‍ സെക്യുലര്‍ സംസ്ഥാനസെക്രട്ടറി എം കെ അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടി തെറ്റ് ഏറ്റുപറഞ്ഞാല്‍ മാത്രം പോര; വെളിപ്പെടുത്തലുകള്‍ വിശദമാക്കുകയും വേണം. കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട ബന്ധങ്ങളിലെല്ലാം സഹായിച്ചത് റൌഫാണ്. ഇക്കാര്യങ്ങളെല്ലാം തുറന്നു പറയാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാവണമെന്നും ഐഎന്‍എല്‍ സെക്യുലര്‍ ആവശ്യപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുടേത് മുന്‍കൂര്‍ജാമ്യം തേടല്‍: കെടി ജലീല്‍

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ അഴിമതിക്കാര്യത്തിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കെടി ജലീല്‍ എംഎല്‍എ വ്യക്തമാക്കി. റൌഫുമായി ചേര്‍ന്ന് നടത്തിയ ഇടപാടുകള്‍ പുറത്തുവരുന്നതിന്റെ പരിഭ്രാന്തിയിലാണ് കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഐസ്‌ക്രീംപാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടി റജീനയ്ക്ക് ലക്ഷങ്ങള്‍ നല്‍കി

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍കേസുമായി ബന്ധപ്പെട്ട് ഇരയായവര്‍ക്ക് ലക്ഷക്കണക്കിന് രൂപ കുഞ്ഞാലിക്കുട്ടി നല്‍കിയെന്നും ഇതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫ് പറഞ്ഞു. തനിക്ക് റൗഫിന്റെ വധഭീഷണിയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിന് കോഴിക്കോട്ട് വാര്‍്താസമ്മേളനത്തില്‍ മറുപടിപറയുകയായിരുന്നു റൗഫ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ മൊഴി തിരുത്താന്‍ താന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചുവെന്നും കുഞ്ഞാലിക്കുട്ടി റജീനയ്ക്ക് ലക്ഷങ്ങള്‍ നല്‍കിയെന്നും റൗഫ് പറഞ്ഞു. ഈ കേസില്‍ വിധി വന്നത് നേരായ വഴിയിലല്ലെന്നും ഇത് തെളിയിക്കാന്‍ തനിക്ക് സാധിക്കുമെന്നും റൗഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബ്ലാക് മെയില്‍ ചെയ്യാന്‍ വ്യാജ സിഡി ഉണ്ടാക്കുകയോ അതിനുള്ള ശ്രമമോ നടത്തിയിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ വധിക്കുന്നതിന് മംഗലാപുരത്തെ ആരേയും വിളിച്ചിട്ടില്ല. ഇത് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

ദേശാഭിമാനി./ജനയുഗം വാര്‍ത്തകള്‍

കശ്മീരിന്റെ മുറിവില്‍ മുളക് തേക്കുന്നുവോ?

ബിജെപി എന്നും എടുത്തുപയോഗിച്ചിട്ടുള്ള ആയുധമാണ് കശ്മീര്‍. 1986ല്‍ അന്നത്തെ ദയനീയമായ അവസ്ഥയെ (ലോക്സഭയില്‍ രണ്ടുസീറ്റില്‍മാത്രം ബിജെപി) മറികടക്കാന്‍ ബിജെപിയുടെ പ്ളീനറി സമ്മേളനം ചേര്‍ന്ന് തീരുമാനിച്ചത് ഏകീകൃത സിവില്‍കോഡ്, കശ്മീരിന്റെ പ്രത്യേകപദവി റദ്ദുചെയ്യല്‍ എന്നീ വിഷയങ്ങള്‍ ഏറ്റെടുക്കാനായിരുന്നു. ഇപ്പോഴിതാ, രാജ്യത്താകെ തളര്‍ന്നു നില്‍ക്കുകയും വിശ്വാസ്യത ചോര്‍ന്നുപോവുകയുംചെയ്ത ഘട്ടത്തില്‍ ആ പാര്‍ടി വീണ്ടും കശ്മീര്‍ പ്രശ്നം മുന്നോട്ടുകൊണ്ടുവരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ മുരളീമനോഹര്‍ ജോഷി ലാല്‍ചൌക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പോയിരുന്നു. അതിന്റെ രണ്ടാം പതിപ്പാണ് ഈ റിപ്പബ്ളിക് ദിനത്തില്‍ ബിജെപി ആസൂത്രണംചെയ്തിരുന്നത്. പക്ഷേ, ഇക്കുറി ലാല്‍ചൌക്കില്‍ ദേശീയപതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനം പൂര്‍ത്തിയാക്കാതെ 'ഏകതായാത്ര' ബിജെപി നേതാക്കള്‍ക്ക് അവസാനിപ്പിക്കേണ്ടിവന്നു. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച റിപ്പബ്ളിക്ദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അഭ്യര്‍ഥിച്ചെങ്കിലും അത് ബിജെപി നേതാക്കള്‍ നിരസിക്കുകയാണുണ്ടായത്.

കശ്മീരിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതല്ല, മറിച്ച് കശ്മീര്‍ എന്ന ആയുധം തെരഞ്ഞെടുപ്പുനേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് ബിജെപിയുടേത്. സ്വന്തം സഖ്യകക്ഷികള്‍പോലും അംഗീകരിക്കാത്തതാണ് ആ നീക്കം. ബിഹാര്‍ മുഖ്യമന്ത്രിയും എന്‍ഡിഎ ഘടകകക്ഷി നേതാവുമായ നിതീഷ് കുമാറടക്കം 'ഏകതായാത്ര'യെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കശ്മീര്‍ താഴ്വരയിലെ സമാധാനനില വഷളാക്കി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ബിജെപി അക്ഷരാര്‍ഥത്തില്‍ നാടകമാടുകയായിരുന്നു. സുഷമ സ്വരാജ് അടക്കമുള്ള ബിജെപി നേതാക്കളുടെ അറസ്റും കശ്മീരിലേക്ക് വന്‍തോതില്‍ പ്രവര്‍ത്തകരെ എത്തിക്കാന്‍ ബിജെപി തയ്യാറാക്കിയ പദ്ധതി പരാജയപ്പെടുത്തിയതും ക്രമസമാധാനം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഏജന്‍സികളുടെ ഉചിതമായ ഇടപെടലിനെയാണ് സൂചിപ്പിക്കുന്നത്. റിപ്പബ്ളിക്ദിന പരിപാടികള്‍ അലങ്കോലമാകാതിരിക്കാനാണ് ജമ്മുകശ്മീരിലേക്കുള്ള പ്രവേശന കവാടം അടച്ചതും അതിര്‍ത്തിയിലെ ലഖന്‍പുരില്‍ ബന്തവസ് ഏര്‍പ്പെടുത്തിയതും. ശ്രീനഗറിലേക്കുള്ള റോഡുകളിലെല്ലാം പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിപ്പിക്കേണ്ടിയും വന്നു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വ്യാപകമായ വിമര്‍ശമുയര്‍ന്നിട്ടും ലാല്‍ചൌക്കില്‍ ദേശീയപതാക ഉയര്‍ത്തുന്നതില്‍നിന്ന് പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യമായി അഭ്യര്‍ഥിച്ചിട്ടും അനുകൂല പ്രതികരണത്തിന് ബിജെപി നേതൃത്വം തയ്യാറായില്ല. തടഞ്ഞാല്‍ അവിടെ കുത്തിയിരിക്കുമെന്നും വേണമെങ്കില്‍ അറസ്റ്ചെയ്തു നീക്കിക്കോളൂ എന്നുമാണ് സുഷമ സ്വരാജ് പ്രതികരിച്ചത്. കശ്മീരിന്റെ ശാന്തിയല്ല, അശാന്തി രൂക്ഷമാക്കിയാല്‍ ലഭിച്ചേക്കാവുന്ന വര്‍ഗീയനേട്ടമാണ് ഇതിനുപിന്നില്‍ എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

കശ്മീരിന്റെ പ്രശ്നം പതാക ഉയര്‍ത്തിയതുകൊണ്ട് തീരുന്ന ഒന്നല്ല. അത് ഒരിരുപ്പിന് ചര്‍ച്ചചെയ്ത് തീര്‍ക്കാവുന്നതുമല്ല. ഒട്ടേറെ നടപടിയിലൂടെയും ചര്‍ച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും പരിഹാരം കാണേണ്ട സങ്കീര്‍ണമായ പ്രശ്നമാണത്. താഴ്വര ഇന്ന് സംഘര്‍ഷകലുഷമാണ്. തുടര്‍ച്ചയായ ബഹുജനപ്രക്ഷോഭം, ഹര്‍ത്താല്‍, കര്‍ഫ്യൂ, സുരക്ഷാസേനകള്‍ക്കെതിരായ കല്ലേറ്, പൊലീസ് വെടിവയ്പിലെ മരണങ്ങള്‍, കൂട്ട അറസ്റുകള്‍- ഇങ്ങനെയാണ് ഇന്നത്തെ കശ്മീരിന്റെ അവസ്ഥ. ഇതൊന്നും ബിജെപി കാണുന്നില്ല. പകരം പലവട്ടം പ്രയോഗിച്ച കശ്മീര്‍ എന്ന വര്‍ഗീയ ആയുധത്തിന് മൂര്‍ച്ച കൂട്ടാനാണ് അവരുടെ ശ്രമം.

കശ്മീരിലെ ഇന്നത്തെ പ്രശ്നങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെയും ശ്രമങ്ങളിലൂടെയും പരിഹരിക്കണമെന്ന് സിപിഐ എം നിരന്തരമായി ആവശ്യപ്പെടുന്നതാണ്. സര്‍വകക്ഷി സംഘത്തെ സംസ്ഥാനത്തേക്ക് അയക്കണമെന്ന ആവശ്യം സിപിഐ എം ആണ് മുന്നോട്ടുവച്ചത്. ശക്തമായി ആ ആവശ്യം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂഡല്‍ഹിയില്‍ അഖിലകക്ഷി യോഗം വിളിക്കുകയും സെപ്തംബറില്‍ അഖിലകക്ഷി സംഘത്തെ കശ്മീര്‍ സമതലത്തിലേക്ക് അയക്കാന്‍ തീരുമാനിക്കുകയുംചെയ്തു. ആ സംഘത്തിന്റെ റിപ്പോര്‍ട്ടനുസരിച്ചാണ് സ്ഥിതി നേരിടാന്‍ എട്ടിന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കല്ലേറിന് ജയിലിലടയ്ക്കപ്പെട്ട യുവാക്കളെ വിട്ടയക്കുക, പൊതുസുരക്ഷാനിയമത്തിന്‍ കീഴില്‍ തടവിലാക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പുനഃപരിശോധന നടത്തുക, പൊലീസ് വെടിവയ്പില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നല്‍കുക, വിവിധ വിഭാഗങ്ങളുമായി അഭിപ്രായം പങ്കിടുന്നതിനായി മധ്യസ്ഥരെ നിശ്ചയിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് അന്ന് എടുത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ മൂന്നു മധ്യസ്ഥരെ നിയോഗിച്ചു. ആ എട്ടിന പരിപാടിയും പൂര്‍ണതോതില്‍ നടപ്പാക്കുന്ന അനുഭവമല്ല ഉണ്ടായത്. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉദാസീനതയാണ് പ്രതിസ്ഥാനത്തുള്ളത്.

ജമ്മു കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളും അക്രമങ്ങളും വന്‍തോതില്‍ കുറഞ്ഞിട്ടും നിലനിര്‍ത്തുന്ന സുരക്ഷാസംവിധാനം ജനങ്ങള്‍ക്കുമേല്‍ അടിച്ചമര്‍ത്തല്‍ ശക്തിയായി മാറുകയാണ് എന്നത് അതീവ ഗൌരവത്തോടെ കാണേണ്ട വിഷയമാണ്. സമതലത്തില്‍ നിലവിലുള്ള സുരക്ഷാസംവിധാനത്തെ പുനഃസംഘടിപ്പിക്കുന്നതിനും സേനാസംവിധാനത്തെ കുറയ്ക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. എല്ലാ വിഭാഗങ്ങളുമായി രാഷ്ട്രീയ സംവാദം നടത്തുന്നതിന് ഗൌരവാവഹമായ ശ്രമമുണ്ടാകണം. അത്തരം നീക്കങ്ങളില്‍ വ്യാപൃതമായി സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം മുറിവില്‍ മുളകുതേക്കുന്നതാണ് ബിജെപിയുടെ നീക്കം. ഇന്ത്യാ വിഭജനകാലത്ത് 'ഞങ്ങള്‍ ഇന്ത്യയുടെ മക്കളാണ്' എന്നു പ്രഖ്യാപിച്ച് ഇന്നാട്ടില്‍ അഭിമാനപൂര്‍വം ഉറച്ചുനിന്നവരുടെ മണ്ണാണ് കശ്മീരിലേത്്. അങ്ങനെയുള്ള ഉജ്വലപാരമ്പര്യം നെഞ്ചേറ്റുന്ന ജനതയെ കുത്തിനോവിക്കാനുള്ള ഏത് വര്‍ഗീയശ്രമവും പ്രോത്സാഹിപ്പിക്കപ്പെടരുത്. അത്തരം നീക്കങ്ങള്‍ കണ്ടെത്തി ചെറുത്തുതോല്‍പ്പിക്കുകതന്നെ വേണം.

ദേശാഭിമാനി മുഖപ്രസംഗം 28.01.11

Wednesday, January 26, 2011

Home states to get 50% power allocation from nuclear power projects


Home states to get 50% power allocation from nuclear power projects

Following Cabinet approval, allowing 50% of power generated by CPSU stations to be reserved for home states, the Ministry of Power (MoP) has now officially directed the Department of Atomic Energy (DAE) to also do the needful and keep aside half of the generation from Nuclear Power Corporation of India Limited`s (NPCIL) power plants for their respective home states.
  • Besides, other regional constituents will have right to 35% of power from NPCIL-run plants, while the balance 15% will remain unallocated at the disposal of the Union Government.
  • This revision in the Gadgil formula for power allocation from CPSU plants had to be made to ensure the support of the home states, which often shy away in providing the crucial land, water and other clearances for the power projects.
  • As per the Gadgil formula, out of the total generation from a particular central government-run power station, the home state share was limited to 10% as a preferential allocation, 75% was allocated to all the beneficiary states according to their energy needs and Central Plan Allocation, and 15% was kept unallocated at the disposal of the Central Government.
  • This system had been in place since the inception of the central public sector and was devised at a time when the entire power sector was dependent upon the Center for investments.
  • To note, the DAE is a Department under the direct control of the Prime Minister of India with its headquarter in Mumbai. The Department is responsible for nuclear technology, including nuclear power and research.

NTPC to allocate 50% of 14 upcoming plants to home states

Subsequent to Cabinet approval, allowing 50% of power generated by CPSU stations to be reserved for home states, the Ministry of Power (MoP) has now officially accepted NTPC`s incremental power allocation demands for the home states of 14 upcoming power ventures.
  • Accordingly, while half of the share of these power plants will be kept aside for their respective home states, other regional constituents will have right to 35% of power, leaving the balance 15% to remain unallocated at the disposal of the Union Government.
  • This new power allocation matrix will apply to these projects-- the 2,640 MW Gadarwara, 4,000 MW Lara, 1,320 MW Talcher Expansion, 4,000 MW Kudgi, 3,200 MW Darlipalli and Gajmara, 2,640 MW Gidderbaha, 1,600 MW Katwa, 1,980 MW Dhuvran, 1,320 MW Khargone, 4,000 MW Pudimadka, 1,320 MW Bilhaur and 500 MW Kathua TPPs.
  • In case of NTPC`s 3,960 MW Barethi project in the Bundelkhand region, the home state`s share will go to Madhya Pradesh, while Uttar Pradesh will be entitled to the entire 35% share remaining for regional beneficiaries.
  • NTPC has been long petitioning the ministry to be allowed to deviate from the existing Gadgil formula to ensure the support of the home states, which often shy away in providing the crucial land, water and other clearances for the power projects.