Monday, July 25, 2011

കേന്ദ്രസര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി രാജ

2 ജി സ്‌പെക്‌ട്രം ഇടപാടില്‍ താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ മുന്‍ ടെലികോംമന്ത്രി എ.രാജ. സ്പെക്ട്രം വില്‍പ്പനയ്ക്ക് അനുമതി നല്‍കിയത് അന്നത്തെ ധനമന്ത്രി പി.ചിദംബരമാണ്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ധനമന്ത്രി അനുമതി നല്‍കിയത്. പ്രധാനമന്ത്രിക്ക് ഇക്കാര്യം നിഷേധിക്കാനാവില്ലെന്നും രാജ കോടതിയില്‍ പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ച നയമാണ്‌ സ്‌പെക്‌ട്രം വിതരണത്തില്‍ താന്‍ സ്വീകരിച്ചത്‌. സ്‌പെക്‌ട്രം അനുവദിക്കുന്നതിന്‌ മുന്‍പ്‌ ലേലം വിളിക്കേണ്ട നയം സ്വീകരിച്ചത്‌ എന്‍.ഡി.എ സര്‍ക്കാരാണ്‌. സ്‌പെക്‌ട്രം ഇടപാടില്‍ താന്‍ കുറ്റക്കാരനാണെങ്കില്‍ 1993 മുതലുള്ള മുന്‍ കേന്ദ്ര ടെലികോം മന്ത്രിമാരെല്ലാം തനിക്കൊപ്പം ജയിലിലുണ്ടാവണമെന്നും രാജ പറഞ്ഞു. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ്‌ രാജ സ്വയം പ്രതിരോധം തീര്‍ത്തത്‌.

മുന്‍മന്ത്രി ഷരുണ്‍ ഷൂരി 26 ലൈസന്‍സുകള്‍ വിതരണം ചെയ്തു.ദയാധിനി മാരന്‍ 25 ലൈസന്‍സുകള്‍ നലകി. താന്‍ 122 ലൈസന്‍സ് നല്‍കിയിരുന്നു. അനുവദിച്ച ലൈസന്‍സുകളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പിന്തുടര്‍ന്ന നയം എല്ലാം ഒന്നാണെന്നും രാജ ക്യക്തമാക്കി. 2003ല്‍ ഒരു മന്ത്രിസഭാ യോഗത്തിലെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്. കേസില്‍ രാജ അടക്കമുള്ള പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള നടപടിക്രമം നടക്കുന്നതിനിടെയാണ്‌ രാജ തന്റെ വാദം അറിയിച്ചത്‌. കേസില്‍ സി.ബി.ഐയുടെ വാദം വെളളിയാഴ്‌ച പൂര്‍ത്തിയായിരുന്നു.

ത­ന്റെ നയം മൂ­ല­മാ­ണ് മൊ­ബൈല്‍ ഫോണ്‍ കോള്‍ റേ­റ്റു­കള്‍ താ­ഴേ­ക്കു വന്ന­തും റി­ക്ഷാ­ക്കാ­ര­നു­പോ­ലും അത് താ­ങ്ങാ­നാ­വു­ന്ന നി­ല­വാ­ര­ത്തി­ലെ­ത്തി­യ­തു­മെ­ന്ന് രാജ വാ­ദി­ച്ചു­.

­തെ­രു­വില്‍ കാ­ണു­ന്ന എല്ലാ മനു­ഷ്യര്‍­ക്കും മൊ­ബൈല്‍ ഫോണ്‍ വേ­ണ­മെ­ന്നു­ള്ള­ത് സാ­മൂ­ഹ്യ­നീ­തി­യോ­ടു­ള്ള തന്റെ കട­പ്പാ­ടാ­യി­രു­ന്നു. താന്‍ ജന­ങ്ങ­ളു­ടെ പ്ര­തി­നി­ധി­യാ­ണ്. ഒരു റി­ക്ഷാ­ക്കാ­ര­നും വീ­ട്ടു­വേ­ല­ക്കാ­രി­ക്കും വരെ ഉപ­യോ­ഗി­ക്കാ­നാ­വും­വി­ധം കോള്‍ നി­ര­ക്ക് വള­രെ നി­സ്സാ­ര­മാ­ക്കി­യ­ത് താ­നാ­ണ് - രാജ തു­ടര്‍­ന്നു­.

2­ജി ഇട­പാ­ടില്‍ വഞ്ച­ന, തട്ടി­പ്പ്, ക്രി­മി­നല്‍ ഗൂ­ഢാ­ലോ­ചന തു­ട­ങ്ങിയ കു­റ്റ­ങ്ങള്‍­ക്ക് ഫെ­ബ്രു­വ­രി 2നാ­ണ് രാജ അറ­സ്റ്റി­ലാ­വു­ന്ന­ത്.

­കേ­സില്‍ സി­ബി­ഐ­യു­ടെ വാ­ദം ജൂ­ലാ­യ് 21­നു തു­ട­ങ്ങി 23­നു തീര്‍­ന്നു. കേസില്‍ വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, കൃത്രിമ രേഖചമയ്ക്കല്‍ തുടങ്ങഇയ കുറ്റങ്ങളാണ് രാജയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് അറസ്റ്റിലായ രാജ അന്നു മുതല്‍ തിഹാര്‍ ജയിലിലാണ്. രാജയ്ക്കു പുറമേ കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴി, ടെലികോം മേഖലയിലെ 16 ഓളം പ്രമുഖരും തീ­ഹാര്‍ ജയി­ലില്‍ വി­ചാ­ര­ണ­ത്ത­ട­വി­ലാ­ണ്.