Thursday, November 25, 2010

ബിഹാര്‍: ലാലുവിനും രാഹുലിനും വന്‍തിരിച്ചടി


ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍(യു)-ബി.ജെ.പി. സഖ്യത്തിന്‌ നാലില്‍ മൂന്നു ഭൂരിപക്ഷം.

243
അംഗ നിയമസഭയില്‍ ഭരണസഖ്യത്തിന്‌ 206 സീറ്റുണ്ട്‌. 141 സീറ്റില്‍ മത്സരിച്ച ജെഡി(യു) 115 സീറ്റും 102 സീറ്റില്‍ മത്സരിച്ച ബി.ജെ.പി. 91 സീറ്റും നേടി. ലാലു പ്രസാദ്‌ യാദവും രാംവിലാസ്‌ പസ്വാനും നേതൃത്വം നല്‍കിയ ആര്‍.ജെ.ഡി-എല്‍.ജെ.പി. സഖ്യത്തിന്‌ 25 സീറ്റേ നേടാനായുള്ളൂ.
ലാലുവിന്റെ ആര്‍.ജെ.ഡി-22. പസ്വാന്റെ എല്‍.ജെ.പി. മൂന്ന്‌. കോണ്‍ഗ്രസ്‌ നാലു സീറ്റിലൊതുങ്ങി. സി.പി.. ഒരിടത്തും സ്വതന്ത്രര്‍ ആറിടത്തും ജയിച്ചു. ജെ.എം.എം. അക്കൗണ്ട്‌ തുറന്നു. സി.പി.എമ്മിനു സീറ്റില്ല. 2005ല്‍ 143 സീറ്റ്‌ നേടിയാണ്‌ ജനതാദള്‍(യു)-ബി.ജെ.പി. സഖ്യം അധികാരത്തിലെത്തിയത്‌. അന്ന്‌ ആര്‍.ജെ.ഡി. 54 സീറ്റും എല്‍.ജെ.പി. 10 സീറ്റും കോണ്‍ഗ്രസ്‌ ഒമ്പതു സീറ്റും നേടിയിരുന്നു. യു.പിയില്‍ നടത്തിയ തിരിച്ചുവരവു പോലെ ബിഹാറിലും ഒരു തിരിച്ചുവരവു സ്വപ്‌നം കണ്ടിരുന്ന കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി നിതീഷ്‌ കുമാറിന്റെ ഏകപക്ഷീയ ജയം. ലാലുവും രാഹുല്‍ ഗാന്ധിയുമാണ്‌ ബിഹാര്‍ തെരഞ്ഞെടുപ്പിലെ രണ്ടു ദുരന്ത നക്ഷത്രങ്ങള്‍.

ബിഹാറില്‍ കോണ്‍ഗ്രസിന്റെ എക്കാലത്തേയും വലിയ തെരഞ്ഞെടുപ്പു തോല്‍വിക്കാണ്‌ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പു സാക്ഷ്യം വഹിച്ചത്‌. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയിട്ടും നിതീഷ്‌ തരംഗത്തില്‍ അതൊന്നും ഏശിയില്ല. 19 നിയമസഭാ മണ്ഡലങ്ങളില്‍ രാഹുല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ എത്തിയപ്പോള്‍ രണ്ടു തവണ സോണിയ ബിഹാറിലെത്തി വിവിധ മണ്ഡലങ്ങളില്‍ പ്രചരണം നടത്തി. യു.പിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റ്‌ നേടിയതുപോലെ രാഹുലിന്റെ ചിറകിലേറി നല്ലകാലം വരുന്നതും നോക്കിയിരിക്കുകയായിരുന്നു ബിഹാറിലെ കോണ്‍ഗ്രസുകാര്‍. കേവലം അഞ്ചു സീറ്റുമായി ഒതുങ്ങാനായിരുന്നു കോണ്‍ഗ്രസിന്റെ വിധി.

2005-
ലെ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റ്‌ ഉണ്ടായിരുന്നെങ്കില്‍ അത്‌ ഇത്തവണ അഞ്ചായി കുറഞ്ഞു. സംസ്‌ഥാനത്ത്‌ ആകെയുള്ള 230 സീറ്റില്‍ 196 സീറ്റു നേടി 1985ല്‍ ഭരണത്തിലെത്തിയ പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. പിന്നീടങ്ങോട്ട്‌ തകര്‍ച്ചയുടെ കാലമായിരുന്നു. 1990 ആയപ്പോള്‍ ഇത്‌ 71 സീറ്റായി കുറഞ്ഞു. ലാലുവിന്റെ ആര്‍.ജെ.ഡിയായിരുന്നു അന്ന്‌ ഭരണത്തിലെത്തിയത്‌. 1995ല്‍ ആകട്ടെ ഇത്‌ 29 സീറ്റായി കുറഞ്ഞു. 2000ത്തില്‍ 23 സീറ്റായി കുറഞ്ഞ കോണ്‍ഗ്രസ്‌ പിന്നീട്‌ തലപൊക്കിയില്ല. 2005ല്‍ കേവലം ഒമ്പതു സീറ്റിലേക്ക്‌ കോണ്‍ഗ്രസ്‌ പതിച്ചു.

ഇപ്പോള്‍ അത്‌ നാലു സീറ്റിലേക്കും. ബിഹാറില്‍ നിതീഷിന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും കോണ്‍ഗ്രസിനു വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ്‌ ഇപ്പോള്‍ പാര്‍ട്ടിക്കാരുടെ വാദം. മണ്ഡലത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സ്‌ഥാനാര്‍ഥികള്‍ക്കു സീറ്റ്‌ നല്‍കിയതും കേന്ദ്ര നേതാക്കള്‍ ഉയര്‍ത്തി വിട്ട തരംഗം വോട്ടാക്കി മാറ്റാന്‍ സംസ്‌ഥാന നേതൃത്വത്തിനു കഴിയാതെ പോയതുമാണ്‌ പരാജയത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍.

ഭരണം തിരിച്ചു പിടിക്കുമെന്ന അവകാശ വാദത്തോടെയാണ്‌ ലാലുവിന്റെ ആര്‍.ജെ.ഡിയും രാംവിലാസ്‌ പാസ്വാന്റെ എല്‍.ജെ.പിയും ചേര്‍ന്ന സഖ്യകക്ഷി ഇത്തവണ മത്സരിച്ചത്‌. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ലാലു കക്ഷികളുടെ നില 25 സീറ്റിലേക്കു താണു.

കഴിഞ്ഞ തവണ 64 സീറ്റ്‌ ഉണ്ടായിരുന്നിടത്തു നിന്നാണ്‌ ഈ തകര്‍ച്ചയുടെ ആഴം മനസിലാക്കേണ്ടത്‌. ലാലുവിനെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന്‌ പറയുമ്പോഴും ഇനിയൊരു തിരിച്ചു വരവ്‌ ലാലുവിന്‌ സാധ്യമല്ല എന്നു വിശ്വസിക്കുന്നവരാണ്‌ കൂടുതലും.

ദേശീയതലത്തിലും ഇതിനു പിന്നാലെ സംസ്‌ഥാന തലത്തിലും കോണ്‍ഗ്രസില്‍നിന്നു വിട്ടുമാറി ഒറ്റയ്‌ക്കു മത്സരിക്കാനുള്ള ലാലുവിന്റെ തീരുമാനം തിരിച്ചടിച്ചിട്ടുണ്ട്‌. അതോടൊപ്പം ദേശീയതലത്തിലും ലാലുവിന്റെ പ്രസക്‌തിക്ക്‌ ഇടിയാനാണ്‌ വിധി.

ലാലുവിന്റെ ഭാര്യയും അളിയന്‍മാരും തോറ്റു          

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദിന്റെ പാര്‍ട്ടിക്കൊപ്പം നിലംപരിശായവരില്‍ ഭാര്യയും അളിയന്മാരും. നിതീഷ്‌ തരംഗമായി ആഞ്ഞടിച്ച രാഷ്‌ട്രീയ സുനാമിയില്‍ ലാലു പ്രസാദിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവി, അവരുടെ സഹോദരന്‍മാരായ സാധു യാദവ്‌, സുഭാഷ്‌ യാദവ്‌ എന്നിവരാണ്‌ തോല്‍വി ഏറ്റുവാങ്ങിയത്‌. രാഘോപ്പൂര്‍, സോനേപ്പൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ച റാബറി ദേവി രണ്ടിടത്തും തോറ്റത്‌ ആര്‍.ജെ.ഡിക്കും ലാലുവിനും തീര്‍ത്താല്‍ തീരാത്ത മാനക്കേടായി. രാഘോപ്പൂരില്‍ ജെ.ഡി.യുവിലെ സതീഷ്‌ കുമാര്‍ 1,300 വോട്ടുകള്‍ക്കാണ്‌ റാബറിയെ പരാജയപ്പെടുത്തിയത്‌. ഗോപാല്‍ഗഞ്ചില്‍നിന്നു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ചാണ്‌ റാബറിയുടെ സഹോദരന്‍ സാധു യാദവ്‌ തോറ്റത്‌. അനിരുദ്ധ്‌ പ്രസാദ്‌ യാദവ്‌ എന്ന സാധു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

സാധു ലോക്‌സഭയിലേക്കും മത്സരിച്ചു തോറ്റിരുന്നു. ആര്‍.ജെ.ഡി. തഴയുന്നെന്ന്‌ ആരോപിച്ചു തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ ലാലുവിന്റെ ഇളയ അളിയന്‍ സുഭാഷ്‌ യാദവ്‌ പാര്‍ട്ടി വിട്ടത്‌. ബിക്രം മണ്ഡലത്തില്‍നിന്നു സ്വതന്ത്രനായി മത്സരിച്ചാണു സുഭാഷിന്റെ തോല്‍വി.

Wednesday, November 24, 2010

അമേരിക്ക തിരിച്ചുകയറാന്‍ സമയമെടുക്കുമെന്ന് ഫെഡറല്‍ റിസര്‍വ്

സാമ്പത്തിക സ്ഥിതി പൂര്‍ണതോതില്‍ മെച്ചപ്പെടണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്ന് ഫെഡറല്‍ റിസര്‍വ്. രാജ്യത്ത് സാമ്പത്തിക രംഗത്തിന് ഭീഷണിയാവുന്ന തൊഴിലില്ലായ്മാ നിരക്ക് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ എട്ട് ശതമാനത്തിന് മുകളിലെത്താന്‍ സാധ്യതയുണ്ടെന്നും ഫെഡറല്‍ റിസര്‍വ് നിരീക്ഷിക്കുന്നു.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാധാരണ സ്ഥിതിയിലെത്തണമെങ്കില്‍ അഞ്ചോ ആറോ വര്‍ഷങ്ങളെടുക്കുമെന്നാണ് ഫെഡറല്‍ റിസര്‍വ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതില്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കുമെന്ന് ചില നയപ്രതിനിധികള്‍ അഭിപ്രായപ്പെടുന്നുണ്ട്. നടപ്പു വര്‍ഷം സമ്പദ്‌രംഗം രണ്ടര ശതമാനത്തോളം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. മുന്‍പ് 3-3.5 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്.

2011
ല്‍ മൂന്നിനും മൂന്നര ശതമാനത്തിനുമിടയില്‍ വളര്‍ച്ചയാണ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിക്കുന്നത്. നേരത്തേയിത് മൂന്നര ശതമാനത്തിനും നാല് ശതമാനത്തിനുമിടയിലായിരുന്നു. നടപ്പ് വര്‍ഷത്തിലെ ശരാശരി തൊഴിലില്ലായ്മാ നിരക്ക് ഒമ്പതര ശതമാനത്തോളമായിരിക്കുമെന്നും ഫെഡ് അഭിപ്രായപ്പെട്ടു. ഒക്ടോബറില്‍ ഇത് 9.6 ശതമാനമായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന് മുന്‍പ് അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് 4.6 ശതമാനമായിരുന്നു.

അതേസമയം, സമീപ ഭാവിയില്‍ പണപ്പെരുപ്പം വലിയ പ്രതിസന്ധിയാവില്ലെന്ന് ഫെഡ് അഭിപ്രായപ്പെട്ടു. ഉപഭോക്തൃ വസ്തുക്കളുടെ വില വര്‍ധന 2012ല്‍ രണ്ട് ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ അനുമാനം.

njan kettiya penninn ithiri chandam kurawane

കെട്ടകാലത്തിന്റെ മാധ്യമ മുഖം


"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, ...ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യംപോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു''- രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ വാക്കുകളാണിത് (മാധ്യമം ദിനപത്രം, നവംബര്‍ 22). ഡല്‍ഹിയില്‍നിന്നിറങ്ങുന്ന 'പയനിയര്‍' പത്രത്തിന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ഗോപീകൃഷ്ണന്‍ ഉയര്‍ത്തുന്ന മൂന്നുപ്രശ്നങ്ങളില്‍ ഒന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ അഴുക്കുചാലില്‍ നിന്തിത്തുടിക്കുന്നു എന്നതാണ്. അവരെ ഒട്ടിനില്‍ക്കുന്ന പ്രാദേശിക പാര്‍ടികളും ഭക്ഷിക്കുന്നത് അഴിമതിതന്നെ. ജയലളിതയുടെ എഐഎഡിഎംകെ സ്പെക്ട്രം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനിന്നത് അഴിമതിവിരോധം കൊണ്ടല്ല, ടെലികോംവകുപ്പ് ഡിഎംകെയുടെ കൈയിലായതുകൊണ്ടാണ്. വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. സിപിഐ എം അഴിമതിക്ക് കൂട്ടുനിന്നില്ല എന്നുമാത്രമല്ല, തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തുറന്നുകാട്ടാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയുംചെയ്തു. ഗോപീകൃഷ്ണന്‍തന്നെ പറയുന്നു: പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്, "രാജ്യസ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.''

രണ്ടാംഭാഗം മാധ്യമങ്ങളുടേതാണ്. മാധ്യമങ്ങളുടെ റോള്‍ "നിരാശാജനകം'' എന്നാണ് ഗോപീകൃഷ്ണന്റെ വിലയിരുത്തല്‍. "സത്യം തുറന്നുന്നു പറയുന്നുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യതന്നെ കൊണ്ടാടുന്ന പല യുവമാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നം. ചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.''

മൂന്നാമത്തെ പ്രശ്നം രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍; നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ ഇടനിലക്കാര്‍ പ്രാപ്തരായിരിക്കുന്നു എന്നതാണ്. സോണിയ ഗാന്ധിയോടും മന്‍മോഹന്‍ സിങ്ങിനോടും നേരിട്ടിടപെടുന്ന, അവര്‍ എന്തുതീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഇടനിലക്കാരിയാണ് നീര റാഡിയ. മുകേഷ് അംബാനിക്കും ടാറ്റയ്ക്കും വേണ്ടി ലോബിയിങ് നടത്തുന്ന അവര്‍ക്ക് രാജ്യാധികാരത്തിന്റെ ഏത് അത്യുന്നത പദവിയിലിരിക്കുന്നവരെയും നിസ്സങ്കോചം സമീപിക്കാനും സ്വാധീനിക്കാനും കഴിയുന്നു. നവ ഉദാരവല്‍കൃത കാലത്തിന്റെ കെട്ട രാഷ്ട്രീയമുഖമാണ് നീര റാഡിയയിലൂടെ പുറത്തുവന്നത്. രാഷ്ട്രീയത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഇല്ലാത്ത, സൌന്ദര്യവും എവിടെയും ഇടിച്ചുകയറാനുള്ള പബ്ളിക് റിലേഷന്‍സ് സ്കില്ലും കൈമുതലായുള്ള യുവതിയെ രാജ്യത്തിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ പങ്കാളിയാക്കിയിരിക്കുന്നു കോണ്‍ഗ്രസ്. യുപിഎ ഘടകകക്ഷിയായ ഡിഎംകെയ്ക്ക് തങ്ങളുടെ മന്ത്രി ഇന്നയാളാകണമെന്നും ഇന്ന വകുപ്പ് കിട്ടണമെന്നും ആവശ്യപ്പെടാന്‍ നീര റാഡിയ എന്ന സുന്ദരിയുടെ സഹായം വേണ്ടിവന്നിരിക്കുന്നു.

ടെലികോംമേഖല അഴിമതിക്കാരുടെ അക്ഷയഖനിയാണ്. ബിഎസ്എന്‍എല്ലിനെ നോക്കുകത്തിയാക്കി സ്വകാര്യകമ്പനികള്‍ക്ക് വെള്ളവും വളവും പകര്‍ന്നതാണ് രാജ്യത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന' കമ്യൂണിക്കേഷന്‍ വികസനം'. രാജഭരണം നിലനില്‍ക്കുന്ന യുനൈറ്റഡ് അറബ് എമിറേറ്റ്സില്‍, എണ്ണ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ടെലികോമാണ്. അവിടെ സ്വകാര്യകമ്പനികള്‍ രംഗം കൈയടക്കുന്നില്ല- അതിനവരെ അനുവദിക്കുന്നില്ല. ഇവിടെ പൊതുമേഖലയെ ഇഞ്ചിഞ്ചായി തകര്‍ത്തുകൊണ്ട് സ്വകാര്യകമ്പനികളെ ടെലികോമിന്റെ കൈകാര്യകര്‍ത്താക്കളാക്കുന്നു. ലേലം വിളിക്കാതെ, ആദ്യം വരുന്നവര്‍ക്ക് കൊടുക്കും എന്ന വിചിത്രമായ വ്യവസ്ഥയില്‍ രണ്ടാംതലമുറ സ്പെക്ട്രം അനുവദിച്ചുകൊടുത്തു. സാധാരണക്കാരുടെ സങ്കല്‍പ്പത്തിന് അതീതമാണ് നഷ്ടം വന്ന സംഖ്യ- ഒന്നേമുക്കാല്‍ ലക്ഷം കോടി. അത് സിഎജി കണ്ടെത്തി. ആരാണുത്തരാവാദികള്‍, എന്താണ് കുറ്റം, എത്ര നഷ്ടം എന്നിങ്ങനെ അക്കമിട്ടു പറയുന്ന സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിലുണ്ട്. ആ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന അനേകം തെളിവ് പുറത്തുവന്നു. എന്നിട്ടും കോണ്‍ഗ്രസ് വാശിപിടിക്കുന്നു- സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അനേഷണം വേണ്ടേ വേണ്ട എന്ന്.

പാര്‍ലമെന്റില്‍ കൊടുങ്കാറ്റടിക്കുകയാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, സ്പെക്ട്രം- കോണ്‍ഗ്രസിന് എന്തുണ്ട് ഈ അഴിമതികളെക്കുറിച്ച് പറയാന്‍? എങ്ങനെ രക്ഷപ്പെടാനാകും ദുരവസ്ഥയില്‍നിന്ന്? തീര്‍ച്ചയായും സഹായഹസ്തവുമായി മാധ്യമങ്ങളുടെ ഒരു നിര രംഗത്തുണ്ട്. സിഎജി റിപ്പോര്‍ട്ടിന്റെയും ലാവ്ലിന്‍ കേസിന്റെയും കാര്യം പറഞ്ഞ് വികൃതമായ താരതമ്യങ്ങളിലൂടെ സിപിഐ എമ്മിന്റെ വാ മൂടിക്കെട്ടാമെന്നു കരുതുന്ന മാതൃഭൂമിപോലുള്ള ദുര്‍ബല മാധ്യമങ്ങളല്ല, രാജ്യത്ത് നിലയും വിലയുമുള്ള വന്‍കിട അച്ചടി-ദൃശ്യമാധ്യമങ്ങള്‍തന്നെ. (ലാവ്ലിന്‍ കേസില്‍ ഒരുപൈസയുടെ അഴിമതി നടന്നു എന്നോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഉത്തരവാദിത്തമുണ്ട് എന്നോ സിഎജി പറഞ്ഞിട്ടില്ല. ചെലവിട്ട തുകയ്ക്ക് തത്തുല്യമായ പ്രയോജനം ഉണ്ടായില്ല എന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി അഭിപ്രായപ്പെട്ടത്. അതാകട്ടെ, കണക്കുകള്‍ നിരത്തി വൈദ്യുതി ബോര്‍ഡ് ഖണ്ഡിച്ചിട്ടുമുണ്ട്.) പാര്‍ലമെന്റ് സമ്മേളനം ഇപ്പോള്‍ നടന്നില്ലായിരുന്നെങ്കില്‍ ദേശാഭിമാനിയും പയനിയറും പോലുള്ള ഏതാനും പത്രങ്ങളിലും ചില ചാനലുകളിലുമല്ലാതെ സ്പെക്ട്രം അഴിമതിവാര്‍ത്ത ജനങ്ങള്‍ കാണില്ലായിരുന്നു.

കോണ്‍ഗ്രസിന്റെ വൈകൃതങ്ങള്‍ക്കൊപ്പം ഇവിടെ പുറത്തുവന്നത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഒട്ടും വൃത്തിയില്ലാത്തതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമായ അവസ്ഥയാണ്. നിര്‍ഭയം, നിഷ്പക്ഷം, സത്യസന്ധം, ആദര്‍ശസുരഭിലം എന്നെല്ലാം സ്വയം വിശേഷിപ്പിച്ച് നമുക്കുമുന്നില്‍ എഴുത്തും പറച്ചിലുകളുമായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും അടുക്കളക്കാരായി മാറി എന്നത് ഇനി എങ്ങനെ മൂടിവയ്ക്കും? നീര റാഡിയയും മുകേഷ് അംബാനിയും കല്‍പ്പിക്കുമ്പോലെ പത്രത്തില്‍ എഴുതുന്നയാളാണ് വീര്‍സിങ്വി എന്നറിയുന്ന ജനങ്ങള്‍ ഇനിയെങ്ങനെ ആ 'മാധ്യമ പ്രതിഭ'യെ ആദരിക്കും? ബര്‍ക്ക ദത്ത് എന്ന മുപ്പത്തെട്ടുകാരി, കാര്‍ഗില്‍ യുദ്ധത്തിലും മുംബൈ ഭീകരാക്രമണ റിപ്പോര്‍ട്ടിങ്ങിലും ത്രസിപ്പിക്കുന്ന റിപ്പോര്‍ട്ടിങ് നടത്തി. തനിക്കെതിരെ വിമര്‍ശം വന്നപ്പോള്‍ കോപംകൊണ്ടു. ചടുലവും തീക്ഷ്ണവുമായ ചോദ്യങ്ങളിലൂടെ, വിചാരണകളിലൂടെ വാര്‍ത്താവതരണത്തിന്റെ കൊടുമുടികള്‍ കയറി. ആ ബര്‍ക്ക ദത്തിന്റെ ചരട് നീര റാഡിയയുടെ കൈയിലാണ് എന്ന വിവരം നമ്മെ ഞെട്ടിക്കേണ്ടതല്ലേ? ഗുലാം നബി ആസാദിനോട് പറഞ്ഞ് ഡിഎംകെയുടെ ആവശ്യം നടത്തിക്കൊടുക്കാമെന്ന് നീര റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍. 'പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്നിറങ്ങിയാലുടന്‍ എല്ലാ കാര്യങ്ങളും ശരിയാക്കാം' എന്നാണ് ബര്‍ക്ക നീര റാഡിയയോട് പറയുന്നത്്. നീര റാഡിയയും രാജിവച്ച മന്ത്രി എ രാജയും തമ്മില്‍ 2009 മെയ് 22ന് നടന്ന സംഭാഷണത്തിന്റെ ഒരു ഭാഗം ഇങ്ങനെ:

നീര: ബര്‍ക്കയുടെ സന്ദേശം കിട്ടി.

രാജ: എന്തു പറഞ്ഞു.

നീര: ബര്‍ക്ക ഇന്നു രാത്രി താാങ്കളുടെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അന്വേഷിക്കുകയാണ്. സോണിയ ഗാന്ധി അവിടെ എത്തിയെന്ന് ബര്‍ക്ക പറഞ്ഞു. നിങ്ങളുമായി അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ല. ബാലുവിന്റെ കാര്യത്തിലാണ് പ്രശ്നമുള്ളത്.

രാജ: കനി (കനിമൊഴി) എന്തുപറഞ്ഞു?

നീര: അവര്‍ക്ക് പ്രശ്നമില്ല. ഓക്കെയാണ്. പക്ഷേ അഴഗിരിയുമായി താങ്കള്‍ സംസാരിക്കണം.

നോക്കൂ. രാജ്യത്തിന്റെ ഭരണം ആരുനടത്തണം എന്നാണ് ചര്‍ച്ച നടക്കുന്നത്. നീര പറഞ്ഞതുപോലെ സംഭവിച്ചു. രാജയ്ക്ക് വകുപ്പു കിട്ടി. പ്രതിഫലമായി ബര്‍ക്കയ്ക്കും നീരയ്ക്കും എന്തു കിട്ടിക്കാണും? ദയാനിധി മാരനെ മന്ത്രിയാക്കാന്‍ അദ്ദേഹത്തിന്റെ അമ്മ 600 കോടി രൂപ കലൈഞ്ജര്‍ കരുണാനിധിക്ക് കൊടുത്ത കാര്യവും സംഭാഷണങ്ങളിലൊന്നിലുണ്ട്.

ബര്‍ക്കയും സിങ്വിയും മാത്രമല്ല പ്രഭു ചാവ്ലയെപ്പോലുള്ള മാധ്യമരംഗത്തെ മറ്റു ചില ഉന്നതരും നീരയുടെ വലയത്തിലുണ്ട്.

മുകേഷ് അംബാനിയെപ്പോലുള്ള കോര്‍പറേറ്റ് മേധാവികള്‍ നിയന്ത്രിക്കുന്ന നീര റാഡിയ. അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന രാഷ്ട്രീയനേതൃത്വം. അഴിമതിയുടെയും അനാശാസ്യത്തിന്റെയും കണ്ണികള്‍ വളെരെ വിപുലമാണ്- പ്രകടവുമാണ്. ഇതൊന്നും നാട്ടില്‍ നടക്കുന്ന കാര്യങ്ങളേയല്ല എന്ന ഭാവത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടച്ചു പിടിക്കുന്നു. അവര്‍ക്ക് കോണ്‍ഗ്രസിനെ രക്ഷിക്കണം. നീര റാഡിയമാരെ സേവിക്കണം.

അഴിമതിക്കെതിരെ, യുപിഎ സര്‍ക്കാരിനെയും ബുര്‍ഷ്വാ രാഷ്ട്രീയത്തെയും പിടികൂടിയ അറപ്പുളവാക്കുന്ന രോഗത്തിനെതിരെ, രോഗവാഹിയായ മാധ്യമ നെറികേടുകള്‍ക്കെതിരെ ചര്‍ച്ച ഉയര്‍ന്നേ തീരൂ. അതിനുള്ള സമയമാണിത്.
Posted by manoj pm

Tuesday, November 23, 2010

കറപുരണ്ട കൈകളുമായി നില്‍ക്കുന്ന മന്‍മോഹന്‍ സിംഗ്‌


കെ.എം.റോയി മംഗളം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം 

ആറു വര്‍ഷവും ഏഴുമാസവും എത്തിനില്‍ക്കുന്ന ഭരണത്തിനിടയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വില ഇത്രയേറെ ഇടിഞ്ഞുനില്‍ക്കുന്ന കാലഘട്ടം ഇതിനു മുമ്പുണ്ടായിട്ടില്ല. സുനാമിക്കിടയിലുണ്ടായ വലിയ വേലിയിറക്കം പോലെയാണിതും. സ്വതന്ത്രഭാരതം കേട്ട ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടിനും അഴിമതിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കൂട്ടുനിന്നു എന്ന ആരോപണമാണിപ്പോള്‍ രാജ്യമാകെ അലയടിക്കുന്നത്‌. സെല്‍ഫോണ്‍ ലൈസന്‍സ്‌ ഇടപാടില്‍ ഉണ്ടായിരിക്കുന്ന സ്‌പെക്‌ട്രം 2ജി അഴിമതിയുടെ കറ മന്‍മോഹന്‍ സിംഗിന്റെ കൈകളില്‍ പുരണ്ടിട്ടില്ലായിരിക്കാം.

അഴിമതിക്കു കുപ്രസിദ്ധി നേടിയ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന എ. രാജയുടെ കോടിക്കണക്കിനു രൂപ വരുന്ന അഴിമതിക്കു പ്രധാനമന്ത്രി കൂട്ടുനിന്നുവെന്നോ അല്ലെങ്കില്‍ അതിന്റെ നേരേ മൗനമവലംബിച്ചുവെന്നോ ഉള്ള ആരോപണമാണ്‌ ഉണ്ടായിരിക്കുന്നത്‌.

തനിക്കതില്‍ യാതൊരു പങ്കുമില്ല എന്നു പറഞ്ഞ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയണമെങ്കില്‍ അത്‌ അദ്ദേഹം സംശയാതീതമായി തെളിയിക്കേണ്ടിയിരിക്കുന്നു.

പുതിയ നൂറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മന്‍മോഹന്‍ സിംഗ്‌ സംശുദ്ധതയുടെ കാര്യത്തില്‍ ദൃഢചിത്തനായ ഭീഷ്‌മാചാര്യരാണെന്നും മറ്റുമാണു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളതും. ദ്രൗപദിയെ കൗരവര്‍ വസ്‌ത്രാക്ഷേപം ചെയ്‌തപ്പോള്‍ ഭീഷ്‌മര്‍ മൗനമവലംബിച്ചു ദൃക്‌സാക്ഷിയായി നിന്നതുപോലെ സ്‌പെക്‌ട്രം ലൈസന്‍സ്‌ ഇടപാടില്‍ രാഷ്‌ട്രീയ സത്യസന്ധതയുടെ വസ്‌ത്രാക്ഷേപം നടന്നപ്പോള്‍ മന്‍മോഹന്‍ സിംഗ്‌ മൗനസാക്ഷിയായി നിന്നു എന്നതാണ്‌ ഗുരുതരമായ ആരോപണം.

പുതിയ ആരോപണകാര്യത്തില്‍ കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി പ്രധാനമന്ത്രി സിംഗിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ടെന്നതു ശരി. കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക വക്‌താക്കളും, എന്തിന്‌ രാഹുല്‍ഗാന്ധി വരേയും മന്‍മോഹന്‍ സിംഗിനെ ശക്‌തിയായി പിന്താങ്ങിയിട്ടുണ്ട്‌. പക്ഷേ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഡോ. സിംഗും വലിയ സംശയങ്ങളുടെ മാറാലകള്‍ക്കുള്ളിലാണ്‌. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന സാധാരണ ജനങ്ങളുടെ സംശയം പൂര്‍ണമായി ദൂരീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു മന്‍മോഹന്‍ സിംഗിന്റെയും അദ്ദേഹം നയിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെയും ഭാവി. കാരണം അതും അന്തിമമായി തീരുമാനിക്കുന്നതു കോടിക്കണക്കിനു വരുന്ന ഈ സാധാരണ ജനങ്ങളാണ്‌.

എന്തെല്ലാം ദാരിദ്ര്യവും കഷ്‌ടപ്പാടുമുണ്ടെങ്കിലും അഴിമതിയുമായി ഒരിക്കലും പൊരുത്തപ്പെടാനാവാത്തവരാണ്‌ സാധാരണക്കാരായ ജനകോടികള്‍. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ ഏത്‌ അഴിമതിയോടും പൊരുത്തപ്പെടുന്നവര്‍ മധ്യവര്‍ഗക്കാരും സമ്പന്നരുമാണ്‌. ഞങ്ങളുടെ കാര്യങ്ങള്‍ നടക്കുമെങ്കില്‍ രാജ്യത്ത്‌ എന്ത്‌ അഴിമതിയും നടന്നോട്ടെ എന്നു കരുതുന്നവര്‍. പക്ഷേ, സാധാരണ ജനകോടികള്‍ അഴിമതിക്കാരായ നേതാക്കളെ ഒടുവില്‍ ശിക്ഷിക്കുകതന്നെ ചെയ്യും. അതിനാണ്‌ വോട്ട്‌ എന്ന ആയുധം തങ്ങളുടെ കൈവശമുള്ളതെന്ന്‌ അവര്‍ക്കറിയാം. അത്‌ അവര്‍ ഇതിനുമുമ്പു തെളിയിച്ചിട്ടുള്ളതുമാണ്‌. രാജീവ്‌ ഗാന്ധിയുടെ പതനം തന്നെയാണ്‌ അതിന്‌ ഏറ്റവും വലിയ തെളിവ്‌.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതു കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയാണ്‌. 1984 ല്‍ ലോക്‌സഭയിലെ 520 സീറ്റില്‍ 415 സീറ്റും നേടിയാണ്‌ രാജീവ്‌ പ്രധാനമന്ത്രിപദത്തിലെത്തിയത്‌. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ബോഫോഴ്‌സ് പീരങ്കി-അന്തര്‍വാഹിനി ഇടപാടില്‍ അദ്ദേഹത്തിന്റെ മേല്‍ അഴിമതിയാരോപണമുയര്‍ന്നു. രാജ്യരക്ഷാമന്ത്രി വി.പി. സിംഗ്‌ ഈ പ്രശ്‌നത്തില്‍ രാജീവുമായി തെറ്റി മന്ത്രിപദം രാജിവച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒറ്റക്കെട്ടായാണു പ്രധാനമന്ത്രിയുടെ പിന്നില്‍ അണിനിരന്നത്‌. ഇന്നു മന്‍മോഹന്‍ സിംഗിന്റെ പിന്നില്‍ അണിനിരന്നിരിക്കുന്നതുപോലെ. സംശയങ്ങളെല്ലാം ദൂരീകരിക്കുന്നതിനു സമഗ്രമായ അന്വേഷണം എന്ന ആവശ്യം പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി നിരാകരിച്ചു. കോണ്‍ഗ്രസ്‌ നേതാക്കളും നിരാകരിച്ചു. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും രാജീവിന്റെയും സര്‍ക്കാരിന്റെയും പിന്നിലുള്ളപ്പോള്‍ എന്തന്വേഷണം എന്ന മനോഭാവമാണു കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഉണ്ടായിരുന്നത്‌.

എന്നു മാത്രമല്ല 'മിസ്‌റ്റര്‍ ക്ലീന്‍' എന്നൊരു വിശേഷണം കൂടി രാജീവ്‌ ഗാന്ധി നേടിയെടുത്തിരുന്നതുകൊണ്ട്‌ അതു സാധാരണ ജനങ്ങളുടെ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റായി രാജീവിന്റെ സ്‌തുതിപാഠകര്‍ കരുതി. പക്ഷേ, ഇന്ത്യ കണ്ടത്‌ 415 ലോക്‌സഭാ സീറ്റുകളുമായി പ്രധാനമന്ത്രിപദത്തിലേക്ക്‌ ഇരച്ചുകയറിയ രാജീവ്‌ ഗാന്ധിയെ സാധാരണക്കാരായ ജനത അടുത്ത തെരഞ്ഞെടുപ്പില്‍ നിര്‍ദാക്ഷിണ്യം അധികാരത്തില്‍നിന്ന്‌ ഇറക്കിവിടുന്നതാണ്‌. അതാണ്‌ ഇന്ത്യ. ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും രാഷ്‌ട്രീയത്തിലെ മിസ്‌റ്റര്‍ ക്ലീന്‍ എന്ന ബഹുമതിയുണ്ട്‌. അതു സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹവും ചരിത്രത്തില്‍നിന്നു പാഠം പഠിക്കേണ്ട സ്‌ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു.

സ്‌പെക്‌ട്രം ഇടപാടില്‍ അഴിമതികാട്ടിയ കേന്ദ്രമന്ത്രി രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ഡോ. സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ അപേക്ഷയ്‌ക്കു പതിനെട്ടു മാസം കഴിഞ്ഞിട്ടും മന്‍മോഹന്‍ സിംഗ്‌ മറുപടി നല്‍കിയില്ല എന്നതു നിസാര ആരോപണമായി കാണാനാവില്ല. എന്നുമാത്രമല്ല, അതു പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്‌ഥന്മാര്‍ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു എന്നു പറഞ്ഞൊഴിയുന്നതും നീതീകരിക്കാനാവുന്നതല്ല. അതേസമയം, എല്ലാം പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണു താന്‍ ചെയ്‌തതെന്നു രാജിക്കുശേഷം കേന്ദ്രമന്ത്രി എ. രാജ പ്രസ്‌താവിച്ചതു കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിവാദത്തില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഉത്തരവാദിത്തമില്ലെങ്കില്‍ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റിയല്ല എന്ത്‌ ഉന്നത അന്വേഷണസമിതിയും അന്വേഷിക്കുന്നതിനോടു യോജിക്കുകയാണ്‌ മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ സര്‍ക്കാരും ചെയ്യേണ്ടതെന്ന കാര്യത്തില്‍ നീതിബോധമുള്ള ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ മന്ത്രിസഭ രാജിവച്ച്‌ ഇടക്കാല ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രധാനമന്ത്രി സിംഗ്‌ സന്നദ്ധനായി എന്നുവരെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. സിംഗ്‌ സര്‍ക്കാര്‍ രാജിവച്ചാല്‍ അധികാരമോഹികളായ ഡി.എം.കെയെയും എന്‍.സി.പിയെയുമെല്ലാം അടര്‍ത്തിയെടുത്തു ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷത്തിനു കഴിയുകയില്ലെന്നു കോണ്‍ഗ്രസിന്‌ അറിയാം. അതിനു കാരണം പ്രതിപക്ഷത്തിന്‌ ഒരു പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയില്ല എന്നതുതന്നെ. അതുകൊണ്ടുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ്‌ അനിവാര്യമായിവരുമെന്നു കോണ്‍ഗ്രസ്‌ നേതൃത്വം കണക്കുകൂട്ടി.

പക്ഷേ, പുതുതായി പ്രധാനമന്ത്രിയുടെ കൈകളില്‍ പുരണ്ടിരിക്കുന്ന അഴിമതിയുടെ കറുത്ത കറ കഴുകിക്കളയാതെ ജനങ്ങളെ അഭിമുഖീകരിച്ചാല്‍ എല്ലാ കണക്കുകളും തെറ്റിപ്പോകും. രാജീവ്‌ ഗാന്ധിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതുപോലെ. അതുകൊണ്ടുതന്നെ ആകെ അഴുക്കായിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്ന തൊഴുത്ത്‌ വൃത്തിയാക്കുക എന്ന ഭഗീരഥ പ്രയത്നമാണു മന്‍മോഹന്‍ സിംഗിന്റെ ചുമലില്‍ വന്നിരിക്കുന്നതും. അതിനുവേണ്ടി മന്ത്രിസഭയില്‍ നിന്നു ഡി.എം.കെയെ ഒഴിവാക്കി പകരം മറ്റാരുടെയെങ്കിലും പിന്തുണതേടുക തുടങ്ങിയ സാഹസിക തീരുമാനങ്ങള്‍ കോണ്‍ഗ്രസിനു സ്വീകരിക്കേണ്ടിവരും.

ഇതിനിടയിലെ കൗതുകകരമായ കാര്യം പ്രധാനമന്ത്രിയെയും കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷമായ ബി.ജെ.പിയുടെ കാലുകളും അഴിമതിയാരോപണങ്ങളുടെ ചളിക്കുണ്ടില്‍ പൂണ്ടുപോകാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്‌. കര്‍ണാടക ബി.ജെ.പി. മുഖ്യമന്ത്രി യെദിയൂരപ്പയുടെ പേരില്‍ കോടികളുടെ അഴിമതിയാരോപണങ്ങളുണ്ടായിരിക്കുന്നതും തന്റെ മന്ത്രിസഭയെ നിലനിര്‍ത്തുന്നതിന്‌ എം.എല്‍.എമാര്‍ക്കു പണംനല്‍കാന്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നും മക്കള്‍ക്കു കോടിക്കണക്കിനു രൂപയുടെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്തു എന്നുമുള്ള ആരോപണങ്ങള്‍. അതിനു മറുപടി നല്‍കാനാവാതെ ബി.ജെ.പി. നേതൃത്വം കുഴയുമ്പോള്‍ യെദിയൂരപ്പയുടെ ഭാവിതന്നെ ത്രാസിലാണിപ്പോള്‍.

കാര്‍ഗില്‍ വിധവകള്‍ക്കു നല്‍കാനുള്ള ഭവനപദ്ധതിയില്‍ അഴിമതികാട്ടിയെന്ന ആരോപണത്തെതുടര്‍ന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെ രാജിവയ്‌പ്പിക്കാനെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം തയാറായി. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച യോദ്ധാക്കള്‍ക്കു ശവപ്പെട്ടി വാങ്ങിയ കാര്യത്തില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി ആരോപണമുയര്‍ന്നപ്പോഴും അങ്ങിനെ മറ്റു പല പ്രശ്‌നങ്ങളിലും ഇത്തരമൊരു നടപടിക്കു ബി.ജെ.പി. നേതൃത്വം തയാറായിട്ടില്ലെന്നതും മറ്റൊരു വസ്‌തുത.

ഇതുമാത്രമല്ല, വാജ്‌പേയി സര്‍ക്കാരില്‍ ഡി.എം.കെ. പ്രതിനിധിയായി മന്ത്രിയായിരുന്നപ്പോള്‍ എ. രാജ തുടങ്ങിയതാണ്‌ ഈ അഴിമതിയെന്നും അവിഹിതമായി സ്‌പെക്‌ട്രം ലൈസന്‍സ്‌ നേടിയെടുത്തവരില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു എന്നും മറ്റുമുള്ള ആരോപണം ബി.ജെ.പിക്കും അസ്വസ്‌ഥത സൃഷ്‌ടിച്ചിരിക്കുകയാണ്‌.

എന്തായാലും അഴിമതിയുടെ ദുര്‍ഗന്ധം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പടരുകയാണ്‌. അത്‌ അകറ്റണമെങ്കില്‍ ആരോപണമുണ്ടാകുമ്പോള്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണ്‌.


Koreas exchanged artillery fire: Why now?


The exchange of fire took place on an island very close to the disputed border


North and South Korea have exchanged artillery fire across the disputed western maritime border. Let us look at what might have triggered the incident.

Power transfer

Some analysts believe that provocative acts by North Korea are closely linked to the leadership transfer underway inside the country. Kim Jong-il - who is believed to be in poor health - is thought to be in the process of trying to hand over power to his designated successor, his son Kim Jong-un.
In September North Korea's ruling party held a rare congress in which the younger Kim was given key roles in the party and the Central Military Commission.
Analysts say incidents such as the sinking of the Cheonan warship in March and the recent artillery firing are unlikely to be rogue actions by the North Korean military. Rather they are aimed at bolstering Kim Jong-un's standing.

Nuclear deadlock

North Korea has in the past sought to raise tensions as a way of strengthening its negotiating position, particularly in relation to the nuclear issue.
Six-party talks involving the US, China, Russia, Japan and the two Koreas aimed at ending North Korea's nuclear programme have been stalled since April 2009. Pyongyang agreed in 2005 to abandon its nuclear ambitions in return for aid and political concessions. But the deal fell apart over the issue of verification - and in particular over whether or not North Korea had a uranium enrichment programme, in addition to its plutonium programme.
In November 2010 North Korea revealed a modern uranium enrichment facility equipped with more than 1,000 centrifuges to a visiting top US scientist. US official said they were stunned at the scale of the facility but not at all surprised that it existed.
Hours before the artillery fire incident occurred America's top envoy on North Korea, Stephen Bosworth, said that the US could not "contemplate resuming negotiations while active programmes are under way".

Military exercises

Communications have traditionally been fraught between the North and South Korean militaries and the two have clashed on numerous occasions in the past, particularly in the tense western border area.
South Korea recognises the Northern Limit Line, drawn unilaterally by the US-led United Nations Command to demarcate the seas border at the end of the Korean War - but North Korea does not.
South Korea says the shelling began after North Korea sent several messages protesting against military exercises being staged near the island, which lies 3km (two miles) from the disputed maritime border.
South Korea began an annual military exercise in the area on Monday and when the shelling started a navy drill, Yonhap news agency said.

Aid woes

The South Korean president's stance on economic aid has led to a marked deterioration in relations between the two sides.
Since Lee Myung-bak took office in 2008, the flow of aid has fallen to a trickle. He says that the provision of aid must be linked to progress on denuclearisation.
North Korea relies on aid to feed its people and under Mr Lee's predecessor, Roh Moo-hyun, received regular cross-border shipments - so the move has hit hard.
North Korea has also been hit by flooding in recent years, damaging harvests, and both United Nations and US sanctions continue to bite, leaving its economy in chaos.

Sabre-rattling

North Korea wants both economic aid and the attention of the US - and has in recent weeks called for nuclear talks to resume, albeit on its terms.
The country has in the past used high-profile actions such as missile launches to position itself higher on the international agenda and refocus attention on it.

Monday, November 22, 2010

ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളെ കൈപ്പിടിയിലൊതുക്കിയ നീര റാഡിയ


ആരാണീ നീര റാഡിയ?

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തി ദല്‍ഹിയുടെ അധികാര കേന്ദ്രങ്ങളെ കൈപ്പിടിയിലൊതുക്കിയ കഥയാണ് നീരയുടേത്. ബ്രിട്ടീഷ് പൗരത്വമുള്ള ഈ ബിസിനസുകാരി ടാറ്റ മുതല്‍ റെയ്മണ്ട്‌സ് വരെയുള്ള എണ്ണമറ്റ കുത്തകകളുടെ ഇടപാടുകള്‍ നടപ്പാക്കികൊടുക്കുന്ന ഇടനിലക്കാരിയായി പതിറ്റാണ്ടു കാലമായി ദല്‍ഹിയിലുണ്ട്. ഇന്ദ്രപ്രസ്ഥം അടക്കിവാഴുന്ന രാഷ്ട്രീയക്കാരുമായും മന്ത്രിമാരുമായും പത്രപ്രവര്‍ത്തകരുമായും നീരക്കുള്ളത് അഗാധ ബന്ധങ്ങള്‍. 1971ല്‍ ഇദിഅമീന്റെ ഭരണകാലത്ത് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട വിട്ടോടി നൈജീരിയയില്‍ എത്തിയതാണ് നീരയുടെ കുടുംബം. പിന്നീടവര്‍ ബ്രിട്ടനിലേക്ക് കുടിയേറി.

നീരയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും ബാല്യംചെലവഴിച്ചത് ലണ്ടന്‍ നഗരത്തിന്റെ പ്രൗഢിയില്‍. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുവേണ്ടി ഹെലികോപ്ടര്‍ കച്ചവടങ്ങളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന പിതാവില്‍നിന്ന് നീര വ്യാപാര ബാലപാഠങ്ങള്‍ പഠിച്ചെടുത്തു. ഇന്ത്യയില്‍നിന്നുള്ള കച്ചി വംശജനായ ജനക് റാഡിയയെയാണ് നീര വിവാഹം കഴിച്ചത്. മൂന്നു ആണ്‍ മക്കള്‍ പിറന്നതോടെ വിവാഹ ബന്ധം തല്ലിപ്പിരിഞ്ഞെങ്കിലും പേരിനൊപ്പമുള്ള റാഡിയയെന്ന പേര് നീര പറിച്ചെറിഞ്ഞില്ല. അവര്‍ നേരേ ഇന്ത്യയിലേക്ക് പറന്നു. നീരയുടെ ഇന്ത്യയിലെ വളര്‍ച്ച അതിവേഗമായിരുന്നു. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കോടികളുടെ ബിസിനസ് ഇടപാടുകള്‍ ഒപ്പിച്ചുകൊടുക്കുന്ന സാമ്രാജ്യത്തെകുറിച്ച് സൂചന ലഭിച്ചതോടെ ആദായനികുതി വകുപ്പ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങി നീരയുടെ ഫോണുകള്‍ ചോര്‍ത്താന്‍ തുടങ്ങി. ഫോണ്‍ സംഭാഷണങ്ങള്‍ കേട്ടപ്പോള്‍ വകുപ്പുതന്നെ നടുങ്ങി. കേന്ദ്രത്തില്‍ ആരു മന്ത്രിയാകണം എന്നുപോലും നിശ്ചയിക്കുന്നത് നീര!

 

വഴിവിട്ട് സ്‌പെക്ട്രം നേടാന്‍ കമ്പനികളെ തുണച്ചത് നീര

വഴിവിട്ട് 2ജി സ്‌പെക്ട്രം അനുമതി നേടിയ കമ്പനികളില്‍ ഒമ്പതില്‍ നാലും നീര റാഡിയയുടെ 'സേവന' പരിധിയില്‍ വരുന്നത്.

സ്വാധീനത്തിന്റെ പുറത്ത് അരുതായ്മകള്‍ നടക്കുന്നതായി തിരിച്ചറിഞ്ഞ ആദായനികുതി വകുപ്പ് നീരയുടെ ടെലിഫോണ്‍ ചോര്‍ത്താന്‍ അനുമതി തേടിയത് 2009 ലാണ്. ഡി..ജി വിനീത് അഗര്‍വാള്‍ 2009 നവംബര്‍ 16ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന്റെ(ഇന്‍വെസ്റ്റിഗേഷന്‍) മിലന്‍ ജയിന് കത്തെഴുതി. അതീവ രഹസ്യമായിരിക്കണം ചോര്‍ത്തലെന്ന നിബന്ധനയില്‍ അദ്ദേഹം അനുമതി നല്‍കി.റാഡിയയുടെ മൊബൈല്‍ ഉള്‍പ്പെടെ ഒമ്പതു ഫോണുകളാണ് ചോര്‍ത്തിയത്ആഗസ്റ്റ് 20ന് ആദ്യഘട്ട ചോര്‍ത്തല്‍. 2009 മേയ് 11ന് രണ്ടാം ഘട്ടം. മൊത്തം 180 ദിവസങ്ങളിലെ ടെലിഫോണ്‍ സംഭാഷണ രേഖകളാണ് ലഭിച്ചത്.


പ്രമുഖ ബിസിനസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നേതാക്കള്‍, മന്ത്രിമാര്‍ എല്ലാവരും ഇതില്‍ ഉള്‍പ്പെടുന്നു. അഹ്മദ് പട്ടേല്‍, എം. കരുണാനിധി, ഗുലാം നബി ആസാദ്, എം.കെ. അഴഗിരി, എം.കെ. സ്റ്റാലിന്‍, ദയാനിധി മാരന്‍, ടി.ആര്‍. ബാലു, ദയാലു അമ്മാള്‍, രാജാത്തി അമ്മാള്‍, അമര്‍സിങ് എന്നിവര്‍ക്കു പുറമെ മാധ്യമ പ്രവര്‍ത്തകരായ ബര്‍ഖ ദത്ത, വീര്‍ സാങ്‌വി, പ്രഭു ചാവ്‌ല, എം.കെ വേണു, രാജ്ദീപ്‌സര്‍ദേശായി തുടങ്ങി നീണ്ട നിര. എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും വേറെ. ഇന്ത്യ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ശക്തമായ വെളിപ്പെടുത്തലാണ് ഈ ടെലിഫോണ്‍ സംഭാഷണ രേഖകള്‍. സര്‍ക്കാര്‍ നയരൂപവത്കരണം മുതല്‍ കോടതി വിധികളെ വരെ എങ്ങനെ മാറ്റിമറിക്കാന്‍ ഇടനിലക്കാര്‍ക്കും ലോബികള്‍ക്കും സാധിക്കുന്നു എന്ന ഓര്‍മപ്പെടുത്തലും. പിന്നാലെ സി.ബി.ഐ ഉണ്ടെന്ന വിവരം റാഡിയക്ക് ചോര്‍ത്തി നല്‍കിയതും ഭരിക്കുന്നവര്‍ തന്നെ. അതോടെ ലണ്ടനിലേക്ക് മുങ്ങി.


എന്നാല്‍, സ്വന്തം പേരിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ നിലനില്‍പ് കുളംതോണ്ടുമെന്നു കണ്ടതോടെ തിരിച്ചെത്തി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ആദായനികുതിവകുപ്പും ഇവരെ ചോദ്യംചെയ്തിരുന്നു. നവംബര്‍ 15ന് സുപ്രീം കോടതിയില്‍ ഈ ടെലിഫോണ്‍ രേഖ സമര്‍പ്പിച്ചു. ടാറ്റക്കും മുകേഷ് അംബാനിക്കും വേണ്ടിയാണ് റാഡിയ മുഖ്യമായും പ്രവര്‍ത്തിച്ചത്. ടെലികോം വകുപ്പില്‍ വിവരംകെട്ട ഒരു കളിപ്പാവയാണ് ആവശ്യമെന്നും അതിന് എ. രാജയോളം പോന്ന മറ്റൊരാള്‍ വേറെയില്ലെന്നും കോര്‍പറേറ്റ് പ്രമുഖര്‍ റാഡിയയോട് പറയുന്നുണ്ട്. പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നാണ് രേഖ കോടതിയിലെത്തിയത്.


ശക്തമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ സ്‌പെക്ട്രം അഴിമതി സംഭവം സുപ്രീംകോടതി തന്നെ നിരീക്ഷിക്കണമെന്ന് സീനിയന്‍ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ നിര്‍ദേശിക്കുകയായിരുന്നു. രാജയുടെ മന്ത്രിസ്ഥാനം മുതല്‍ മുംബൈ കോടതി വിധി വരെ നിരവധി വിഷയങ്ങളില്‍ ലോബി ചെലുത്തുന്ന സ്വാധീനംവ്യക്തം.

റാഡിയ അറസ്റ്റിലായേക്കും

സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയ ഉടന്‍ അറസ്റ്റിലായേക്കും. മന്ത്രിമാരും മാധ്യമ പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരുമായി രൂപപ്പെടുത്തിയ അടുത്ത ബന്ധം ഉപയോഗിച്ച് രത്തന്‍ ടാറ്റക്കും മുകേഷ് അംബാനിക്കും അനുകൂലമായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറ്റിക്കാന്‍ റാഡിയക്ക് സാധിച്ചതായ ഒട്ടേറെ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചുറാഡിയ കുടുങ്ങുന്നതോടെ നിരവധി ഉന്നതരുടെ മുഖംമൂടി കൂടി അഴിഞ്ഞുവീഴുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചുറാഡിയയെ പിടികൂടാന്‍ നേരത്തേ നീക്കം നടന്നെങ്കിലും  ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും തെളിഞ്ഞു.

വിദേശ ഇന്ത്യക്കാരിയായ നീര റാഡിയ രണ്ടായിരത്തിലാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. വ്യോമയാനരംഗത്തെ ലയ്‌സണ്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ചായിരുന്നു മടക്കം. എന്നാല്‍, നിറസൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും തുറന്ന പ്രകൃതവും കൂടുതല്‍ മികച്ച അവസരങ്ങള്‍ തനിക്ക് നല്‍കുമെന്ന് റാഡിയ തിരിച്ചറിഞ്ഞു. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കു വേണ്ടി പബ്ലിക് റിലേഷന്‍സ് ജോലികള്‍ ഏറ്റെടുത്തു ചെയ്യാന്‍ നിരവധി കമ്പനികള്‍ക്ക് അവര്‍ തുടക്കം കുറിച്ചു. വൈഷ്ണവി കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റ്‌സ്, നോസിസ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടേഷന്‍ സര്‍വീസസ്, വിറ്റ്‌കോണ്‍ കണ്‍സള്‍ട്ടിങ്, ന്യൂകോം കണ്‍സള്‍ട്ടിങ് എന്നിങ്ങനെ.

ടെലികോമിനു പുറമെ ഊര്‍ജം, വ്യോമയാനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലാണ് സ്വാധീനം ഉറപ്പിച്ചത്. എല്ലാ കമ്പനികളുടെയും തലപ്പത്ത് സുപ്രധാന മന്ത്രാലയങ്ങളില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെയും നിയമിച്ചു. ടെലികോം റഗുലേറ്റി അതോറിറ്റിയുടെ മുന്‍ ചെയര്‍മാന്‍, ഊര്‍ജ മന്ത്രാലയത്തിന്റെ മുന്‍ സ്‌പെഷല്‍ സെക്രട്ടറി, മുന്‍ ധനകാര്യ സെക്രട്ടറി തുടങ്ങി ബ്യൂറോക്രസിയുടെ തലപ്പത്തുനിന്ന് വിരമിച്ച ഉന്നതരില്‍ ഒരുപാടുപേര്‍ ലക്ഷങ്ങള്‍ ശമ്പളംപറ്റി നീരയുടെ കൂലിക്കാരായി. കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാറില്‍ ലോബിയിങ് നടത്തുകയായിരുന്നു ഇവരുടെ ചുമതല.

സ്പെക്ട്രം ഇടപാടിന്റെ പങ്കുപറ്റാത്തത് സി.പി.എം മാത്രം


മാധ്യമം വാര്‍ത്ത 19/11/2010
സ്‌പെക്ട്രം ഇടപാടില്‍ മറിഞ്ഞ കോടികളുടെ ഗുണഫലം ലഭിക്കാത്ത ആരുണ്ട്? എല്ലാം അറിഞ്ഞിട്ടും മാധ്യമങ്ങളും ജുഡീഷ്യറിയും മൗനംപാലിച്ചത് എന്തുകൊണ്ട്?- തിരുവനന്തപുരം സ്വദേശി ജെ.ഗോപികൃഷ്ണന്റെ ഉള്ളില്‍ ചോദ്യങ്ങള്‍ ഇരമ്പുന്നു.

1.76
ലക്ഷം കോടി രൂപയുടെ പകല്‍കൊള്ള പുറത്തുകൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനായതിന്റെ സംതൃപ്തിക്കിടയിലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകുമോ എന്ന ആശങ്ക ഈ മാധ്യമ പ്രവര്‍ത്തകന്‍ മറച്ചുപിടിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വവും കോര്‍പറേറ്റ് സ്ഥാപനങ്ങളും ജുഡീഷ്യറിയും മാധ്യമ നേതൃത്വവും അത്രമാത്രം ഇറങ്ങിക്കളിച്ച മറ്റൊരു കുംഭകോണം ഇന്ത്യയില്‍ വേറെ ഉണ്ടായിരിക്കില്ലെന്നും ഗോപികൃഷ്ണന്‍ ഉറച്ചു വിശ്വസിക്കുന്നു. അതേസമയം, രാജയുടെ മന്ത്രിസ്ഥാനം തെറിക്കുകയും സുപ്രീം കോടതി പ്രധാനമന്ത്രിയുടെ കുറ്റകരമായ നിസ്സംഗതയെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ഗോപികൃഷ്ണന് പ്രതീക്ഷയുണ്ട്. 'പയനിയര്‍' പത്രത്തില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായ ഗോപികൃഷ്ണനിലൂടെയാണ് സ്‌പെക്ട്രം ഇടപാടിന്റെ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവന്നത്. പത്രാധിപര്‍ ചന്ദന്‍മിത്ര നല്‍കിയ ആവേശം മാത്രമായിരുന്നു കൂട്ട്. ടെലിവിഷന്‍ ചാനലുകള്‍ മറച്ചുപിടിക്കാന്‍ മത്സരിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കിയപ്പോള്‍ രാജയും കൂട്ടരും പ്രീണനത്തിന്റെ വൃത്തികെട്ട അധ്യായം വരെ പുറത്തെടുക്കുകയുണ്ടായി. പാളാതെ ദൗത്യത്തില്‍ ഉറച്ചുനിന്ന ഗോപികൃഷ്ണന്‍ പാര്‍ലമെന്റ് ഹാളില്‍ 'മാധ്യമ'ത്തോട് സംസാരിച്ചു:
സ്‌പെക്ട്രം കൊള്ളയുടെ തുടക്കം?

നേരത്തെ കേന്ദ്രത്തില്‍ പരിസ്ഥിതി മന്ത്രിയെന്ന നിലക്ക് റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ പ്രിയങ്കരനായിരുന്നു രാജ. എല്ലാ പരിസ്ഥിതി നിയമങ്ങളും ലംഘിച്ച് റിയല്‍ എസ്‌റ്റേറ്റ് ലോബിക്കൊപ്പം നിലയുറപ്പിച്ചിരുന്നു ആ ഘട്ടത്തില്‍. സ്വന്തം പേരില്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍വരെ തുടങ്ങി. 
ദയാനിധി മാരന്റെ ഒഴിവിലാണ് എ. രാജ ടെലികോം മന്ത്രിയാകുന്നത്. അതോടെ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഭൂമി ബാങ്കായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളെയും രാജ തനിക്കൊപ്പം കൂട്ടി. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും രത്തന്‍ ടാറ്റയുടെ കമ്പനികളും വഴിവിട്ടു കളിച്ചു. വീഡിയോ കോണ്‍, ഷാഹിദ് സല്‍വയും വിനോദ ഗോയങ്കയും ഉള്‍പ്പെട്ട സ്വാന്‍ ടെലികോം കമ്പനി എന്നിവയായിരുന്നു സ്‌പെക്ട്രത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍. സ്വാന്‍, യൂനിടെക് കമ്പനികളാണ് കൂടുതല്‍ അടിച്ചെടുത്തത്. പശ്ചിമ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും  ഫണ്ട് സമാഹരിച്ചുനല്‍കുന്ന ഏജന്‍സികളുടെ കമ്പനികള്‍ക്കാണ് ലൈസന്‍സുകളില്‍ അധികവും ലഭിച്ചത്.

അപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ കൃത്യമായ പങ്കുണ്ട്?മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും. സ്‌പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും കിട്ടിയിരിക്കണം.

എന്നാല്‍ സി.പി.എം, ...ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുകുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യം പോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു.

അന്വേഷണത്തിന്റെ തുടക്കം എങ്ങനെ?

ആദ്യം കൊച്ചിയില്‍ 'പയനിയര്‍' പത്രത്തിന്റെ ലേഖകനായിരുന്നു ഞാന്‍.  2007ല്‍ ബ്യൂറോ അടച്ചതോടെ ദല്‍ഹിക്കു വണ്ടി കയറി. ഇവിടെ, ദല്‍ഹി ബ്യൂറോ ചീഫ് നവീന്‍ ഉപാധ്യായയാണ് പത്രാധിപരോട് എനിക്കുവേണ്ടി സംസാരിച്ചത്. ആദ്യം ഇടതു പാര്‍ട്ടികളുടെ ബീറ്റായിരുന്നു ലഭിച്ചത്. ടെലികോം മേഖലയെക്കുറിച്ച് വാര്‍ത്ത ചെയ്യാന്‍ കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നു. 2008 ഡിസംബറോടെ സ്‌പെക്ട്രം ഇടപാടിന്റെ ഉള്ളറകളെക്കുറിച്ച് ആദ്യ വാര്‍ത്ത പുറത്തുവന്നു.

ആരായിരുന്നു വാര്‍ത്തയുടെ പ്രധാന സ്രോതസ്സ്?

മന്ത്രാലയത്തില്‍തന്നെയുള്ള ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥര്‍. കോടികളുടെ തട്ടിപ്പുകളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും എഴുതണമെന്ന് അവര്‍ കെഞ്ചി. പല ചാനലുകളെയും പ്രധാന പത്രങ്ങളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വന്‍തോതില്‍ പരസ്യങ്ങള്‍ നിലച്ചേക്കുമെന്ന പേടികാരണം ആരും രാജയെ തൊട്ടില്ല. വാര്‍ത്ത വന്നുതുടങ്ങിയതോടെ ഞെട്ടിക്കുമാറുള്ള വിവരങ്ങള്‍ നല്‍കാന്‍ പലരും തയാറായി. പക്ഷേ, ഒന്നും അപ്പടി കൊടുത്തില്ല. എല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയാണ് പത്രത്തില്‍ നല്‍കിയത്.
പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ച ആരെങ്കിലും?

രാജ്യസ്‌നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.കോടതിയില്‍ സുബ്രഹ്മണ്യം സ്വാമിയും പ്രശാന്ത് ഭൂഷണും ശ്രദ്ധേയ നീക്കം നടത്തി. കേന്ദ്ര വിജിലന്‍സ് കമീഷണറായിരുന്ന പ്രത്യുഷ് സിന്‍ഹ വലിയ റോള്‍ നിര്‍വഹിച്ചു.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ രാജയെ കണ്ടിരുന്നോ?

എന്നെ വിളിപ്പിച്ചിരുന്നു. ഭീഷണിയൊന്നും ഉണ്ടായില്ല. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന കുറേ വാഗ്ദാനങ്ങള്‍...

മാധ്യമങ്ങളുടെ റോള്‍?

നിരാശാജനകംസത്യം തുറന്നു പറയുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യ തന്നെ കൊണ്ടാടുന്ന പല യുവ മാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നംചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.

കോര്‍പറേറ്റ് അഴിമതി: ഇടനിലക്കാരായി മാധ്യമപ്രവര്‍ത്തകരും


രണ്ടാം തലമുറ സ്പെക്ട്രം ഇടപാടുള്‍പ്പെടെ കോടികള്‍ മറിയുന്ന കോര്‍പറേറ്റ് അഴിമതികള്‍ക്ക് ഇടനിലക്കാരായി പ്രമുഖ മാധ്യമപ്രവര്‍ത്തകരും. കൊടിയ അഴിമതിക്ക് ചില മാധ്യമപ്രവര്‍ത്തകര്‍ കൂട്ടുനിന്നതായി വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. കോര്‍പറേറ്റ് ലോബിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന നിര റാഡിയ എന്ന സ്ത്രീയുമായി ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാങ്വി, പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തക ബര്‍ക്കദത്ത് എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് എന്നിവരെ ഏതൊക്കെ വിധത്തില്‍ സ്വാധീനിക്കാന്‍ കഴിയുമെന്ന വിവരണമാണ് സംഭാഷണങ്ങളിലുള്ളത്. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മുകേഷ് അംബാനിക്കുവേണ്ടിയുള്ള ചരടുവലി, രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണകാലത്ത് ഡിഎംകെയിലെ തല്‍പ്പരകക്ഷികളെ മന്ത്രിയാക്കാനുള്ള നീക്കം എന്നിവയായിരുന്നു ചര്‍ച്ച. വാതകതര്‍ക്കത്തില്‍ മുകേഷ് അംബാനിക്ക് അനുകൂലമായി വാര്‍ത്തകള്‍ തയ്യാറാക്കാനും വീര്‍ സാങ്വിയോട് അഭ്യര്‍ഥിക്കുന്നു. ദയാനിധി മാരനെ ഒഴിവാക്കി എ രാജയ്ക്ക് ടെലികോംവകുപ്പ് ലഭിക്കുമെന്ന് ഉറപ്പാക്കാനും മാധ്യമപ്രവര്‍ത്തകരെ ഉപയോഗിക്കുന്നു. സോണിയയും പ്രധാനമന്ത്രിയും അഹമ്മദ് പട്ടേലുമൊക്കെ കടന്നുവരുന്നത് ഈ സംഭാഷണത്തിലാണ്.
വൈഷ്ണവി കമ്യൂണിക്കേഷന്‍ എന്ന പബ്ളിക് റിലേഷന്‍സ് സ്ഥാപനത്തിന്റെ ഉടമയാണ് നിര റാഡിയ. മുകേഷ് അംബാനിയുടെയും രത്തന്‍ ടാറ്റയുടെയും ഇടനിലക്കാരിയായാണ് ഇവര്‍ അറിയപ്പെടുന്നത്. 2008ലും 2009ലും നിരയുടെ ഫോണ്‍ ആദായനികുതിവകുപ്പ് ചോര്‍ത്തി. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നല്‍കിയ ചില സൂചനകളെ തുടര്‍ന്നാണ് ഇത്. സ്പെക്ട്രം കേസില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷ കഴിഞ്ഞ ദിവസം സംഭാഷണങ്ങളടങ്ങുന്ന രേഖ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

കോണ്‍ഗ്രസ്- ഡിഎംകെ വകുപ്പുതര്‍ക്കം പരിഹരിക്കുന്നതിന് 2009 മേയിലാണ് നിര റാഡിയ വീര്‍ സാങ്വിയുടെയും ബര്‍ക്കയുടെയും സഹായം തേടിയത്. ഡിഎംകെയുടെ പ്രതിനിധി ദയാനിധി മാരനാണെന്ന തെറ്റിദ്ധാരണ കോണ്‍ഗ്രസിനുണ്ടെന്നും ഈ തെറ്റിദ്ധാരണ നീക്കണമെന്നും റാഡിയ അഭ്യര്‍ഥിക്കുന്നുണ്ട്. റാഡിയ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഏറ്റെന്ന് സാങ്വി മറുപടി നല്‍കി. അതേ ദിവസം ബര്‍ക്ക ദത്തിനോടും റാഡിയ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. ടി ആര്‍ ബാലു മന്ത്രിയാകരുതെന്നു മാത്രമാണ് കോണ്‍ഗ്രസിന്റെ താല്‍പ്പര്യമെന്നും രാജയും അഴഗിരിയും വരുന്നതിനോട് പ്രശ്നമില്ലെന്നും ബര്‍ക്ക അറിയിക്കുന്നുണ്ട്.

(
എം പ്രശാന്ത്)
ദേശാഭിമാനി 211110