Sunday, December 26, 2010

കേന്ദ്രനയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുക

ഉള്ളിയും തക്കാളിയും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് സിപിഐ എം പൊളിറ്റ്ബ്യൂറോ ജനങ്ങളെ ആഹ്വാനംചെയ്തു. കേന്ദ്രനയത്തിന്റെ ഫലമായാണ് ഈ വിലക്കയറ്റമെന്നും ജീവിതഭാരം വര്‍ധിപ്പിക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്താന്‍ ശക്തമായ പ്രക്ഷോഭം ആവശ്യമാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയം മറയാക്കിയാണ് പൂഴ്ത്തിവയ്പും കരിഞ്ചന്തയും വ്യാപകമായത്. വിലക്കയറ്റത്തിന്റെ ഫലമായി സാധാരണ ജനങ്ങളുടെ കീശ കൊള്ളയടിക്കുന്ന വന്‍കിടവ്യാപാരികളും പൂഴ്ത്തിവയ്പുകാരും വന്‍ ലാഭം കൊയ്യുകയാണ്. വിലക്കയറ്റം തടയുന്നതില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്. ഉള്ളിവില നിയന്ത്രിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് വിവിധ മന്ത്രാലയങ്ങളില്‍നിന്നുണ്ടാകുന്നത്. സര്‍ക്കാര്‍ എജന്‍സികള്‍ ഉള്ളി ഇറക്കുമതിചെയ്യണമോ വേണ്ടയോ തുടങ്ങിയ തര്‍ക്കങ്ങള്‍ ഉദാഹരണം. ഈ ആശയക്കുഴപ്പം വന്‍കിട വ്യാപാരികളെയാണ് സഹായിക്കുക. ആദ്യം പഞ്ചസാരക്കയറ്റുമതിക്കാര്‍ക്കും പിന്നീട് ഇറക്കുമതിക്കാര്‍ക്കും സബ്സിഡി നല്‍കിയത് ഉള്ളിയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്. ഉള്ളി കയറ്റുമതിചെയ്യുന്ന വന്‍കിട സ്വകാര്യക്കമ്പനികള്‍ക്ക് സെപ്തംബര്‍മുതല്‍ സബ്സിഡി നല്‍കി കയറ്റുമതി പ്രോത്സാഹിപ്പിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉള്ളികയറ്റുമതി 26 ശതമാനം വര്‍ധിച്ചത് ഉള്ളിയുടെ ക്ഷാമത്തിനു കാരണമായി. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ച ക്ഷാമമാണിത്. ഇപ്പോള്‍ ഇറക്കുമതിചെയ്യാനും ഇതേ സ്വകാര്യക്കമ്പനികള്‍ക്ക് ചുങ്കങ്ങള്‍ ഒഴിവാക്കി വീണ്ടും സബ്സിഡി നല്‍കുകയാണ് സര്‍ക്കാര്‍.

പെട്രോളിന്റെ വിലനിയന്ത്രണം ജൂണില്‍ ഒഴിവാക്കിയതോടെ വില അടിക്കടി വര്‍ധിച്ചതും അവശ്യസാധനങ്ങളുടെ വിലകൂടാന്‍ കാരണമായി. ഭക്ഷ്യപണപ്പെരുപ്പവും വര്‍ധിച്ചു. വര്‍ധിച്ച തോതിലുള്ള അവധി വ്യാപാരം വിലക്കയറ്റത്തിന് കാരണമായിട്ടും അതുനിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നീ അവശ്യവസ്തുകളുടെപോലും അവധി വ്യാപാരം നിര്‍ബാധം നടക്കുകയാണ്. നേരത്തെ നിരോധിച്ച പഞ്ചസാരയുടെ അവധി വ്യാപാരം പുനഃസ്ഥാപിക്കാനാണ് നീക്കം- പി ബി പറഞ്ഞു.

വില മുകളിലേക്ക് തന്നെ; തക്കാളിക്ക് 50

ന്യൂഡല്‍ഹി: പച്ചക്കറി വില രാജ്യമൊട്ടുക്ക് റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്നു. സവാളവിലയില്‍ വെള്ളിയാഴ്ച നേരിയ ഇടിവ് പ്രകടമായെങ്കിലും തക്കാളി, വെളുത്തുള്ളി വിലകള്‍ മുന്നോട്ടുതന്നെയാണ്. വെളുത്തുള്ളിവില കിലോയ്ക്ക് 320 രൂപ വരെയെത്തി. തക്കാളിവില ഡല്‍ഹിയില്‍ അമ്പത് രൂപയിലെത്തിയപ്പോള്‍ മുംബൈയില്‍ അറുപതാണ് വില. എണ്‍പത് രൂപ വരെയെത്തിയ സവാളവിലയില്‍ വെള്ളിയാഴ്ച 5-10 രൂപയുടെ ഇടിവ് വന്നു. ഉത്തരേന്ത്യയില്‍ പച്ചക്കറി വിലകള്‍ക്കൊപ്പം പാല്‍വിലയും കുതിക്കുകയാണ്. ഡല്‍ഹിയിലെ പ്രധാന പാല്‍വിതരണക്കമ്പനിയായ മദര്‍ഡെയ്‌റി പാല്‍വില ലിറ്ററിന് ഒരു രൂപ കൂട്ടി. പഴങ്ങളുടെ വിലയും കൂടി.

പച്ചക്കറിവില ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വെള്ളിയാഴ്ച കൃഷിമന്ത്രാലയത്തിന്റെ വിശദീകരണം തേടി. കൃഷിമന്ത്രി ശരദ്പവാറുമായി മന്‍മോഹന്‍സിങ് ചര്‍ച്ച നടത്തി. മഹാരാഷ്ട്രയ്ക്ക് പ്രത്യേക കാര്‍ഷികപാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി സംഘം കണ്ടപ്പോഴാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന പവാറുമായി പ്രധാനമന്ത്രി കാര്യങ്ങള്‍ ചര്‍ച്ചചെയ്തത്. മഹാരാഷ്ട്രയ്ക്ക് നാനൂറ് കോടിയുടെ സാമ്പത്തികസഹായം കേന്ദ്രം പ്രഖ്യാപിച്ചു.

പാകിസ്ഥാനില്‍നിന്ന് വെള്ളിയാഴ്ച സവാള കയറ്റിയ അമ്പതോളം ട്രക്ക് അതിര്‍ത്തി കടന്നെത്തി. ആയിരത്തിലേറെ ടണ്‍ പാകിസ്ഥാനില്‍നിന്ന് എത്തിയിട്ടും ഉത്തരേന്ത്യയില്‍ സവാളവിലയില്‍ വലിയ മാറ്റമില്ല. സ്വകാര്യവ്യക്തികള്‍ വഴിയുള്ള ഇറക്കുമതിയാണ് കാരണം. ക്വിന്റലിന് 300 രൂപ നിരക്കില്‍ പാകിസ്ഥാനില്‍നിന്ന് സവാള വാങ്ങുന്ന സ്വകാര്യഇറക്കുമതിക്കാര്‍ ആഭ്യന്തരവിപണിയില്‍ ഉയര്‍ന്ന വിലയ്ക്ക് ഇത് മറിച്ചുവിറ്റ് ലാഭം കൊയ്യുകയാണ്.

റബര്‍ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: സ്വാഭാവികറബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനത്തില്‍നിന്ന് ഏഴരയായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 40,000 ടവരെയുള്ള ഇറക്കുമതിക്കാണ് 2011 മാര്‍ച്ച് 31 വരെ തീരുവ ഏഴര ശതമാനമായി നിശ്ചയിച്ചത്. ടയര്‍കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഇറക്കുമതിത്തീരുവ കുറച്ചതിനുപിന്നാലെ ടയര്‍കമ്പനികളുടെ ഓഹരിവില വര്‍ധിച്ചു. വെള്ളിയാഴ്ച വിപണിയില്‍ ഇടിവുണ്ടായെങ്കിലും എംആര്‍എഫ്, അപ്പോളോ, സിയറ്റ് എന്നിവയുടെ ഓഹരിവില രണ്ടുമുതല്‍ നാല് ശതമാനംവരെ വര്‍ധിച്ചു. മാര്‍ച്ച് 31നുശേഷം വിലയുടെ 20 ശതമാനം അതല്ലെങ്കില്‍ കിലോയ്ക്ക് 20 രൂപ, ഏതാണോ കുറവ് അത് തീരുവയായി കണക്കാക്കും. ഇത് ടയര്‍കമ്പനികള്‍ക്ക് ദീര്‍ഘകാലനേട്ടമുണ്ടാക്കും. ഇപ്പോഴത്തെ നിരക്കില്‍ 20 ശതമാനം തീരുവ എന്നത് കിലോയ്ക്ക് ഏകദേശം 44 രൂപയുണ്ടാകും. നിലവില്‍ അന്താരാഷ്ട്രവില ആഭ്യന്തരവിലയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ കുറഞ്ഞ തീരുവയില്‍ പെട്ടെന്ന് ഇറക്കുമതിയുണ്ടാകില്ല.
(എം പ്രശാന്ത്)

ദേശാഭിമാനി 25.12.10

Saturday, December 25, 2010

വില കുതിക്കുന്നത് കേന്ദ്രത്തിന്റെ വികല നയത്താല്‍

വിളവെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ പോലും രാജ്യത്ത് സവാള ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് കേന്ദ്രസര്‍ക്കരിന്റെ വികല നയത്തിന്റെ ഫലമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇപ്പോഴത്തെ വിലക്കയറ്റം അവധി വ്യാപാരത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും സൃഷ്ടിയാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റേത്. വിലക്കയറ്റം തടയാനുള്ള ഒരു നടപടിക്കും കേന്ദ്രം തയ്യാറല്ല. ചരിത്രപ്രസിദ്ധമായ പിണറായി- പാറപ്രം സമ്മേളന സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് വന്‍തോതില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ ശേഖരിച്ച് കുത്തകള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രം. കൃഷിക്കാര്‍ക്കോ, ചെറുകിട കച്ചവടക്കാര്‍ക്കോ ഇതിന്റെ നേട്ടം ലഭിക്കുന്നില്ല. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം സമ്മര്‍ദം ചെലുത്തിയതിനാല്‍ ഗോതമ്പിന്റെയും പരിപ്പുവര്‍ഗങ്ങളുടെയും അവധിവ്യാപാരം നിരോധിച്ചിരുന്നു. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഈ നിരോധനം നീക്കി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ ഇത് രൂക്ഷമായി. ഉദാരവല്‍ക്കരണനയം ശക്തിയോടെ നടപ്പാക്കുന്നതിന്റെ പ്രത്യാഘാതമാണ് രാജ്യം അനുഭവിക്കുന്നത്. പൊതുവിതരണരംഗം ശക്തിപ്പെടുത്തി നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയം രാജ്യത്തിനാകെ മാതൃകയാണ്.

വിലക്കയറ്റത്തിനൊപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് യുപിഎ സര്‍ ക്കാരിന്റെ രണ്ടാമത്തെ അടിയാണ് അഴിമതി. കോമവെല്‍ത്ത് ഗെയിംസിലും രണ്ടാംതലമുറ സ്പെക്ട്രം ലേലത്തിലും രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് അരങ്ങേറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കോണ്‍ഗ്രസ് നേതാവ് നേതൃത്വം കൊടുത്ത കമ്മിറ്റിയും ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും കൂട്ടായാണ് അഴിമതി നടത്തിയത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് 900 കോടി രൂപയാണ് ചെലവഴിച്ചത്. കേരളത്തിലാണെങ്കില്‍ ഈ തുക ഉപയോഗിച്ച് 30 സ്റ്റേഡിയം പണിയാമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് രണ്ടാംതലമുറ സ്പെക്ട്രം ഇടപാടില്‍. സിപിഐ എം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇത് അവഗണിക്കുകയായിരുന്നു. മന്ത്രി രാജയോ ഏതാനും ഉദ്യോഗസ്ഥരോ മാത്രമല്ല ഈ അഴിമതിക്ക് പിന്നില്‍. സങ്കീര്‍ണമായ കേസാണിത്. ഇതിനാലാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നത്.

മുഖ്യപ്രതിപക്ഷമായ ബിജെപിക്കും അഴിമതി പ്രശ്നത്തില്‍ ഏറെ ശബ്ദിക്കാനാവില്ല. അഴിമതി നടത്താന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണെന്ന് കാരാട്ട് പറഞ്ഞു. ആണവകരാറുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നല്‍കിയതായി വിക്കിലീക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശത്തില്‍ അത്ഭുതമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. അമേരിക്ക നല്ലത് പറയുമ്പോഴാണ് ഭയപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഏരിയാ സെക്രട്ടറി പി ബാലന്‍ എന്നിവരും കാരാട്ടിനൊപ്പമുണ്ടായി.

എല്‍ഡിഎഫ് ഭരണം ഇന്ത്യക്കു മാതൃക: പിണറായി

പിണറായി: കേരളത്തിലെ എല്‍ഡിഎഫ് ഭരണം ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിണറായി പാറപ്രം സമ്മേളനസ്മാരകം ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ തുടര്‍ച്ചയായി കേരളത്തിന് ലഭിക്കുകയാണ്. ഏറ്റവും നല്ല ഭരണസംവിധാനം കേരളത്തിലായതിനാലാണ് ഈ പുരസ്കാരങ്ങള്‍ സംസ്ഥാനത്തിന് നല്‍കുന്നത്. ക്രമസമാധാനമേഖലയിലും രാജ്യത്തെ മികച്ച സംസ്ഥാനം കേരളമാണ്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലും തദ്ദേശഭരണതലത്തിലും നമ്മുടെ പ്രവര്‍ത്തനം പ്രകീര്‍ത്തിക്കപ്പെട്ടു. ചില മേഖലകളില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ നാടിന് എല്‍ഡിഎഫ് ചെയ്യുന്ന നല്ലകാര്യങ്ങള്‍ കാണുന്ന പൊതുജനങ്ങള്‍ക്ക് ഇനി മാറിച്ചിന്തിക്കാനാവില്ല- പിണറായി പറഞ്ഞു.

ദേശാഭിമാനി 24.12.10

Thursday, December 16, 2010

പെട്രോളിന് 5 മാസത്തിനിടെ 10 രൂപ കൂട്ടി

പെട്രോള്‍വില നിശ്ചയിക്കാനുള്ള അധികാരം രണ്ടാം യുപിഎ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിയശേഷം രാജ്യത്ത് പെട്രോള്‍വിലയില്‍ 17 ശതമാനത്തിന്റെ വര്‍ധന. വിലനിയന്ത്രണത്തില്‍നിന്ന് പിന്മാറാന്‍ ജൂണ്‍ 25ന് കേന്ദ്രമന്ത്രിസഭ തീരുമാനിക്കുമ്പോള്‍ പെട്രോളിന് 47.93 രൂപയായിരുന്നു നികുതിയില്ലാതെയുള്ള വില. തുടര്‍ന്ന് മാസംതോറും വില കുതിച്ചുയര്‍ന്ന് 55.87 രൂപയിലെത്തി. അഞ്ചു മാസത്തിനിടെ 7.93 രൂപയുടെ വര്‍ധന. നികുതികൂടിയാകുമ്പോള്‍ വര്‍ധന പത്തുരൂപയോളം. കേരളത്തിലെ ചില്ലറവില്‍പ്പനവില 60 രൂപയ്ക്കടുത്താണ്. നിയന്ത്രണം നീക്കുന്നതിനുമുമ്പ് ഇത് 50.04 രൂപയായിരുന്നു.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ചൊവ്വാഴ്ച അര്‍ധരാത്രി 2.96 രൂപ വര്‍ധിപ്പിച്ച് പെട്രോള്‍വില 55.86 രൂപയാക്കി (നികുതികളും മറ്റു ചെലവുകളും ഒഴിച്ചുള്ള വില). ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പമ്പുകളില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ വിലവര്‍ധന നിലവില്‍വന്നു. കേരളത്തില്‍ പലയിടത്തും ബുധനാഴ്ച രാവിലെതന്നെ കമ്പനി വ്യത്യാസമില്ലാതെ പമ്പുകളില്‍ കൂടിയ വില ഈടാക്കാന്‍ തുടങ്ങി. സ്വകാര്യ എണ്ണക്കമ്പനികളും പെട്രോള്‍വില കുത്തനെ വര്‍ധിപ്പിച്ചു. അന്താരാഷ്ട്രവിപണിക്കനുസരിച്ച് വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിന് തൊട്ടടുത്ത ദിവസം പെട്രോള്‍വില മൂന്നര രൂപ വര്‍ധിപ്പിച്ചു. 47.93 രൂപയില്‍നിന്ന് 51.43 രൂപയായി. ഇതിനൊപ്പം ഡീസല്‍വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുരൂപയുടെ വര്‍ധന വരുത്തി. 38.10ല്‍നിന്ന് 40.10 രൂപയായി.

ആരുടെയും അനുവാദമില്ലാതെ വിലകൂട്ടാന്‍ 'ലൈസന്‍സ്' ലഭിച്ച എണ്ണക്കമ്പനികള്‍ അവസരം പരമാവധി മുതലെടുക്കുകയാണ്. ജൂലൈ ഒന്നിനും സെപ്തംബര്‍ 21നുമിടെ പല കാരണങ്ങള്‍ പറഞ്ഞ് ഇന്ധനവില കൂട്ടി. വാര്‍ത്തയാകാതിരിക്കാന്‍ പലപ്പോഴായി അഞ്ചും പത്തും പൈസയുടെ വര്‍ധനയെന്ന തന്ത്രമാണ് നടപ്പാക്കിയത്. സെപ്തംബര്‍ ഒന്നിന് പെട്രോള്‍വില 40 പൈസ വര്‍ധിച്ച് 51.83 രൂപയായി. ഒക്ടോബറില്‍ വില 1.5 ശതമാനം വര്‍ധിച്ചു. ഒക്ടോബര്‍ 17ന് 76 പൈസ വര്‍ധിച്ച് ലിറ്ററിന് 52.59 രൂപയായി. നവംബറിലെ വിലവര്‍ധന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു. നവംബര്‍ ഒമ്പതിന് എണ്ണക്കമ്പനികള്‍ പെട്രോള്‍വില 32 പൈസ വര്‍ധിപ്പിച്ച് 52.91 രൂപയിലെത്തിച്ചു. സ്പെക്ട്രം കുംഭകോണത്തില്‍ പാടെ സ്തംഭിച്ച പാര്‍ലമെന്റ് നടപടികളിലേക്ക് കടക്കാനാകാതെ ഡിസംബര്‍ 13ന് പിരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് 2.96 രൂപ വര്‍ധിപ്പിച്ച് പെട്രോള്‍വില നികുതിയില്ലാതെ 55.87 രൂപയാക്കിയത്. നികുതികൂടിയാകുമ്പോള്‍ 60 രൂപയോളമാണ് വില.

പൊതുബജറ്റിലൂടെ ഇന്ധനവില വര്‍ധിപ്പിച്ച ആദ്യ സര്‍ക്കാരെന്ന കുപ്രസിദ്ധിയും രണ്ടാം യുപിഎക്കുണ്ട്. പൊതുബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 27ന് പെട്രോള്‍വില ആറു ശതമാനവും ഡീസല്‍വില 7.75 ശതമാനവും ഉയര്‍ന്നു. സള്‍ഫറിന്റെ അംശം കുറഞ്ഞ ഉല്‍പ്പന്നം വിപണിയിലെത്തിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് ഇന്ധനവില വീണ്ടും നേരിയതോതില്‍ ഉയര്‍ന്നു. ഡീസല്‍വില വീണ്ടും രണ്ടുരൂപ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. 22ന് ചേരുന്ന മന്ത്രിസഭാ സമിതി തീരുമാനം പ്രഖ്യാപിക്കും. ഡീസല്‍വില കൂട്ടുന്ന കാര്യം കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ്ഓയില്‍വില ഉയര്‍ന്നതുകൊണ്ടാണ് പെട്രോള്‍വില കൂട്ടിയത്. അന്താരാഷ്ട്രവിപണിയില്‍ ഒരു ബാരല്‍ ക്രൂഡ്ഓയിലിന് 90 ഡോളറായി വില ഉയര്‍ന്നു. 2008 ജൂലൈയ്ക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിതെന്നും അദ്ദേഹം പറഞ്ഞു.

Tuesday, December 14, 2010

പെട്രോള്‍ നിരക്കില്‍ മൂന്ന് രൂപയുടെ വര്‍ധന; ഡീസല്‍ നിരക്കും ഉയര്‍ന്നേക്കും

ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുമാറ് പെട്രോള്‍ വില ലിറ്ററിന് മൂന്ന് രൂപയുടെ വര്‍ധന. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. ഡീസല്‍ നിരക്ക് ഉയര്‍ത്തുന്ന കാര്യത്തില്‍ അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ സമിതി യോഗം തീരുമാനം കൈക്കൊള്ളും.
 പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ച് ഇരുപത്തിനാലു മണിക്കൂര്‍ തികയും മുമ്പെ, ഉയര്‍ന്ന നിരക്കുവര്‍ധന നടപ്പാക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷനാണ് ലിറ്ററിന് 2.96 രൂപ ഉയര്‍ത്താന്‍ ചൊവ്വാഴ്ച വൈകീട്ട് ആദ്യം തീരുമാനിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെുട്രാളിയം കോര്‍പറേഷന്‍ എന്നിവയും നിരക്ക് വര്‍ധന നടപ്പാക്കും.
വിലനിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തില്‍ ആഗോള എണ്ണനിരക്കുമായി താരതമ്യം ചെയ്ത് നിരക്കുവര്‍ധന നടപ്പാക്കാന്‍ എണ്ണ കമ്പനികളെ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ മാസം  ഒമ്പതിനാണ് ലിറ്ററിനുമേല്‍ 32 പൈസ കമ്പനികള്‍ ഉയര്‍ത്തിയത്.
ജൂണ്‍ 26നാണ് പെട്രോളിനു മേലുള്ള വില നിയന്ത്രണം സര്‍ക്കാര്‍ പൂര്‍ണമായും എടുത്തുകളഞ്ഞത്. ഭാവിയില്‍ പെട്രോളിനു തുല്യം ഡീഡലിന്റെയു വില നിയന്ത്രണം എടുത്തു കളയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം 22ന് ചേരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഉന്നതതല മന്ത്രിസഭാ സമിതിയാകും  ഡീസല്‍ വിലവര്‍ധന സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

Corruption and Public Loot under UPA Government

The neo-liberal growth trajectory in India has meant very little for the common people. This is evident from the following facts—India is ranked 119 (out of 169 countries) in the recent Human Development Report, 77% of the population earn less than Rs 20 per day, around 50% of India’s children and women are malnourished with India ranked 67 among 84 countries in terms of Hunger. At a time when people in this country are demanding a life free from such acute hunger, unemployment and deprivation, they are witness to the sordid scandals of large amounts of public money being looted. The sheer amount of money and the involvement of top level ministers and other functionaries in these scams are simply unprecedented.

2G spectrum scam:

This scam has cost the public exchequer Rs 1,76,000 crore. To put it into perspective, this amount would have been enough to provide the extra funds needed for a universal public distribution providing 35 kgs of rice at two rupees a kilo for the entire remaining term of the UPA Government. This amount is also eight times more than the entire Central budget for health and at least three times more than that for education. Yet the Government led by the Prime Minister says it has not enough funds to provide universal food security. This colossal loot of the public money was done under the tutelage of the Telecom Minister who followed an utterly dubious policy of spectrum allocation, presumably, to please certain corporate interests. What is all the more shocking is the complete silence and inaction of the Prime Minister on this faulty policy-making by a Cabinet Minister. The CPI(M) raised questions about both policy matters as well as procedural issues and asked the Prime Minister to intervene. But he chose to ignore those questions. Even now, when the entire country is asking for answers, the PM is completely silent while the Government is denying the legitimate demand of a Joint Parliamentary Committee to probe into this huge scam.

Commonwealth Games Scam: 

The cost of Commonwealth Games (CWG) at the time of bidding in 2003 was estimated at Rs 1899 crores. By 2010 the total expenditure on the CWG rose to Rs 70,000 crore when the Games were eventually held. This expenditure is around 14 times the expenditure incurred during the CWG held in Melbourne in 2006. Even funds worth Rs 700 crore earmarked for the development of the deprived sections were channelized towards expenditure on the CWG. This colossal expenditure on the CWG is a direct result of the humongous corruption indulged in not only by the Games Organizing Committee but also by various functionaries of the Central and Delhi Government. The UPA Government has constituted an enquiry committee into this scam headed by a former CAG. The committee is basically powerless and its role has been proscribed to look into the irregularities of the Organizing Committee only while many branches of Central and Delhi Government were also involved in this scam.

Adarsh Society Scam: 

After the Kargil war, the Adarsh Housing Society was set up in 1999. It stated in official letters to the state government that it was meant for housing the widows of the martyrs in the Kargil war and for the families of war veterans. It has now transpired that among the 103 apartments that were sold to members of the Adarsh Society, not a single flat was given to either the widows of the Kargil martyrs or to the war veterans. All these flats were cornered by top politicians, bureaucrats and even by top ranking officers of the armed forces. What is more, while the market price of each flat was around eight to ten crore rupees, they were sold to these people at just 60 to 80 lakh rupees each! With the exposure of this scam, the CM of Maharashtra, Ashok Chavan, had to resign. However, this scam has shown glaringly how all rules are flouted and bent to ensure that politicians and higher ranking bureaucrats grab whatever public property is available, even if it belongs to the widows of the soldiers who died fighting for the country.

Scams under BJP Rule in Karnataka

Land Scam: 

In one of the most brazen misuse of power, Mr. Yeddyurappa de-notified around 500 acres of prime land in and around Bangalore worth Rs. 5000 crores. The main beneficiaries of this decision have been his children and other relatives who have acquired these plots of land at abysmally low prices. The CM has not denied the charges but has shamefully defended his actions on the grounds that others have done it before him. The BJP in the most shameful and hypocritical manner has also decided that Mr. Yeddyurappa will remain the CM of the state.

Mining Scam: 

Even this nepotism and corruption pales in comparison to the huge amounts of money being made by the mining mafia in mainly the Bellary district of Karnataka led by the Reddy brothers, who are Ministers in the Yeddyurappa Government. According to the office of the Lokayukta of Karnataka, a large number of mining leases are taken over on contract by a powerful lobby. This lobby takes over the leases, mines the iron ore and pockets 80 per cent of the profits. The earnings from a single day has been assessed at Rs. 39 crores. In the State Assembly, opposition MLAs have said that the entire illegal mining and the contract system is worth over 25,000 to 30,000 crores.

Neo-liberalism and Corruption

What these scams highlight is the malignant nexus of corrupt politicians, bureaucrats and big business operating at the centers of power. Many of the big names and the doyens of corporate India are involved in these corporate crimes. The nexus poses a serious threat to the system of parliamentary democracy itself. These powerful lobbies transform the instruments of Governance to suit the interests of corporates and scamsters and shape public policy to advance private interests. In the current era the nature of corruption is one where it is not the earlier method of giving bribes to get some contract from the government or the license to open a factory. Now, the policy itself can be bought or sold with money with the big businesses deciding what a particular policy will be. It is therefore not surprising that both the Congress as well as the BJP are actively involved in various corruption cases since both the parties cater to the interests of the big business and corporates.

What we are witnessing in India is a primitive accumulation of capital, whereby the corporates are feeding on resources of the state or the people for personal aggrandizement. This loot of the state resources are not only done through corruption. It is also the case that the state itselt provides huge tax concessions to the rich to fill private coffers. In the year 2005-06, the amount of tax concessions provided to the corporate sector was Rs 34,618 crore. Within four years this figure more than doubled to reach Rs 79,554 crores in the year 2009-10. Additionally, the government has provided tax concessions to the income tax payer (a miniscule proportion of the population) to the tune of Rs13550 crore in 2005-06, which increased to Rs40,929 crores in 2009-10. In other words, the increase in the wealth of the corporate sector in India has been both through scams like the 2G spectrum or through state policy. While there is lot of hue and cry about the scams, all major political parties including the BJP are completely silent on the question of sops provided to the rich.

In other words, neo-liberalism entails increasing private wealth (of the rich and corporates) either through scams or through active state policy. In the current era, therefore, the struggle against scams is intrinsically linked with the struggle against neo-liberalism.

Pragoti subhanil

കമല്‍നാഥിന് കമീഷന്‍ 15 ശതമാനം

4 മന്ത്രിമാര്‍ കൂടി റാഡിയ ടേപ്പില്‍

കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയയുമായി നിരവധി കേന്ദ്രമന്ത്രിമാര്‍ക്ക് ബന്ധമുള്ളതായി രേഖകള്‍ പുറത്തുവന്നു. സ്പെക്ട്രം കുംഭകോണത്തില്‍ പുറത്തായ എ രാജ മാത്രമല്ല വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ്, പെട്രോളിയം മന്ത്രി മുരളി ദേവ്റ, വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ എന്നിവരും മന്ത്രിപദവും ഇഷ്ടവകുപ്പും കരസ്ഥമാക്കിയത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യപ്രകാരമാണെന്ന് 'ഔട്ട് ലുക്ക്' പുറത്തുവിട്ട റാഡിയയുടെ ഫോസംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

രണ്ടാം യുപിഎ മന്ത്രിസഭയുടെ ഘടനപോലും ചര്‍ച്ചചെയ്യുന്നതാണ് റാഡിയയുടെ ഫോസംഭാഷണങ്ങള്‍. പെട്രോളിയം മന്ത്രിയായി മുരളി ദേവ്റയെ നിയമിച്ചത് മുകേഷ് അംബാനിയാണെന്നും വിജയ് മല്യ അടക്കമുള്ള വമ്പന്മാര്‍ക്കുവേണ്ടി മാത്രമാണ് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ പണിയെടുക്കുന്നതെന്നും സംഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നു. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള വാതകത്തര്‍ക്കം കോടതിക്കു പുറത്ത് പരിഹരിക്കപ്പെടുകയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് മുരളി ദേവ്റയാണെന്നും ഇത് പ്രകൃതിവിഭവങ്ങള്‍ വീതംവയ്ക്കുന്നതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയായിരുന്നെന്നും റാഡിയയും സഹായി മനോജ് വാര്യരും തമ്മില്‍ പറയുന്നുണ്ട്. 15 ശതമാനം കമീഷന്‍ നല്‍കിയാല്‍ എന്തുകാര്യവും നടത്തിത്തരുന്ന ആളാണ് ഗതാഗതമന്ത്രി കമല്‍നാഥെന്ന പരാമര്‍ശം ടേപ്പിലുണ്ട്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) മുന്‍ മേധാവി തരുദാസാണ് റാഡിയയുമായുള്ള ചര്‍ച്ചയില്‍ ഈ പരാമര്‍ശം നടത്തിയത്. താനാണ് ഈ വകുപ്പ് കമല്‍നാഥിനു നല്‍കാന്‍ ചരടുവലിച്ചതെന്നും ഹൈവേ-റോഡ് നിര്‍മാണം തകൃതിയായി നടക്കുമ്പോള്‍ 'അയാള്‍ ജോലി ഭംഗിയായി നിര്‍വഹിക്കു'മെന്നും ദാസ് റാഡിയക്ക് ഉറപ്പുനല്‍കി. 'അപ്പോള്‍ ഇതും കമല്‍നാഥിന് ഒരു എടിഎം ആണെന്ന' റാഡിയയുടെ പരിഹാസം തരുദാസ് ശരിവയ്ക്കുന്നു. വാണിജ്യമന്ത്രിയായി ആനന്ദ് ശര്‍മ വന്നാല്‍ വിശ്വസ്ഥനായിരിക്കുമെന്നും തരുദാസ് റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട്. ശര്‍മ പുതിയ ആളാണെന്നും അദ്ദേഹത്തെ കാര്യങ്ങള്‍ തങ്ങള്‍ക്ക് പറഞ്ഞുപഠിപ്പിക്കേണ്ടിവരുമെന്നും ദാസ് ഓര്‍മിപ്പിക്കുന്നു. ടേപ്പിലെ സംഭാഷണങ്ങള്‍ തന്റേതാണെന്നു സമ്മതിച്ച തരുദാസ് തന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യമായിപ്പോയെന്ന് പ്രതികരിച്ചു. കമല്‍നാഥിനോട് പരസ്യമായി മാപ്പുപറയുകയാണെന്നും പറഞ്ഞു.
(വിജേഷ് ചൂടല്‍)

നിര റാഡിയയും തരുദാസും തമ്മിലുള്ള സംഭാഷണം:

തരുദാസ്: നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി. ഞാനാണ് അയാള്‍ക്ക് (കമല്‍നാഥ്) ആ വകുപ്പ് നിര്‍ദേശിച്ചത്. ഹൈവേ നിര്‍മാണവും റോഡുനിര്‍മാണവും മുന്‍ഗണന കിട്ടുന്ന കാര്യമാണ്. അയാള്‍ നല്ല ജോലിചെയ്യും. ശരിക്കും ചെയ്യും... 15 ശതമാനം അയാള്‍ക്ക് സുഖമായി കിട്ടും. രാജ്യത്തെ സേവിക്കാം, പണവും ഉണ്ടാക്കാം.

നിര റാഡിയ: അപ്പോള്‍ ഇതും കമല്‍നാഥിന് ഒരു എടിഎം ആണ്.

എന്‍ കെ സിങ്ങും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്

എന്‍ കെ സിങ്: വ്യോമയാനമന്ത്രാലയത്തിന്റെ പൂര്‍ണ ചുമതല കിട്ടിയില്ലെങ്കില്‍ പ്രഫുല്‍ പട്ടേല്‍ അസന്തുഷ്ടനാകും

നിര റാഡിയ: നരേഷ് ഗോയലിനും (ജെറ്റ് എയര്‍വേസ്) വിജയ് മല്യക്കും (കിങ്ഫിഷര്‍) വേണ്ടി പ്രവര്‍ത്തിക്കുന്ന പട്ടേല്‍ വ്യോമയാന മേഖലയെ തകര്‍ക്കും.

ദേശാഭിമാനി 14.12.10

ഇറാന്‍വാതകപദ്ധതി ഉപേക്ഷിക്കുന്നു

അമേരിക്കന്‍ എതിര്‍പ്പിനെ തുടര്‍ന്ന് ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്ന ഇന്ത്യ താപി പദ്ധതിയില്‍ ഒപ്പുവച്ചത് അമേരിക്കന്‍ സമ്മര്‍ദം മൂലം. കാന്‍കുണിലെ കാലാവസ്ഥാ സമ്മേളനത്തില്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ വീണ്ടും അമേരിക്കന്‍ വിധേയത്വം പ്രകടമാക്കിയത്. തെക്കുകിഴക്കന്‍ തുര്‍ക്മെനിസ്ഥാനിലെ ദൌലത്താബാദില്‍ നിന്ന് സംഘര്‍ഷഭരിതമായ അഫ്ഗാനിസ്ഥാനിലൂടെ പാകിസ്ഥാന്‍ വഴി പഞ്ചാബിലെ ഫസില്‍ക്കയില്‍ എത്തുന്ന സങ്കീര്‍ണമായ വാതകക്കുഴല്‍ പദ്ധതിയിലാണ് ഇന്ത്യ ശനിയാഴ്ച ഒപ്പുവച്ചത്. തുര്‍ക്മെനിസ്ഥാന്‍ തലസ്ഥാനമായ അഷ്ഗാബാദില്‍ പെട്രോളിയം മന്ത്രി മുരളി ദേവ്റ, തുര്‍ക്മെനിസ്ഥാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദിമുഖമ്മദോവ്, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, പാകിസ്ഥാന്‍ പ്രസിഡന്റ്് അസിഫ് അലി സര്‍ദാരി എന്നിവര്‍ കരാറില്‍ ഒപ്പിട്ടത്.

റഷ്യയും ഇറാനും ഖത്തറും കഴിഞ്ഞാല്‍ ഏറ്റവും വലിയ വാതകശേഖരമാണ് മധ്യേഷ്യന്‍ രാജ്യമായ തുര്‍ക്മെനിസ്ഥാനിലുള്ളത്-7.94 ലക്ഷം കോടി ക്യുബിക് അടി. 320 കോടി ക്യുബിക് അടി വാതകം ഇന്ത്യക്ക് നല്‍കുമെന്നാണ് കരാര്‍. മൊത്തം 760 കോടി ഡോളറിന്് അഞ്ചുവര്‍ഷത്തിനകം അമേരിക്കന്‍ കമ്പനി യുനോകള്‍ ആണ് പദ്ധതി നടപ്പാക്കുക. പാകിസ്ഥാനിലെ സുരക്ഷാ കാരണം പറഞ്ഞാണ് ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നത്. അതിനേക്കാള്‍ അരക്ഷിതമായ മേഖലയിലൂടെയാണ് തുര്‍ക്മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-ഇന്ത്യ (താപി) വാതകക്കുഴല്‍ കടന്നുപോകുന്നത്. 1680 കിലോമീറ്റര്‍ നീളമുള്ളതാണ് വാതകക്കുഴല്‍ പദ്ധതി. കുഴലിന്റെ 145 കിലോമീറ്റര്‍ തുര്‍ക്മെനിസ്ഥാനിലും 735 കിലോമീറ്റര്‍ അഫ്ഗാനിസ്ഥാനിലും 800 കിലോമീറ്റര്‍ പാകിസ്ഥാനിലുമാണ്. അഫ്ഗാനിസ്ഥാനില്‍ ഹെറാത്ത്, കാന്ദഹാര്‍ തുടങ്ങിയ താലിബാന്‍ ശക്തികേന്ദ്രങ്ങളിലൂടെയുംപാകിസ്ഥാനിലെ തീവ്രവാദപ്രവര്‍ത്തനം ശക്തമായ മുള്‍ട്ടാനിലൂടെയുമാണ് ഇത് കടന്നുപോകുക. ഈ വാതകക്കുഴലിനെ താലിബാന്‍ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ലണ്ടനിലെ സെക്യൂരിറ്റി വിദഗ്ധന്‍ സ്റ്റ്യൂവര്‍ട്ട് ഗോര്‍ഡനെ ഉദ്ധരിച്ച് അമേരിക്കന്‍ ദിനപത്രമായ ക്രിസ്ത്യന്‍ സയന്‍സ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പദ്ധതിയെ ആധുനിക സില്‍ക്ക് പാതയായും സമാധാനത്തിന്റെ വാതകക്കുഴല്‍ പദ്ധതിയായും മന്ത്രി മുരളി ദേവ്റ വിശേഷിപ്പിച്ചു. പദ്ധതിയിലൂടെ അഫ്ഗാനിലെ സംഘര്‍ഷബാധിത പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. എന്നാല്‍, വാതകക്കുഴലിന് സംരക്ഷണം നല്‍കാനാവില്ലെന്ന് നാറ്റോ വ്യക്തമാക്കിയിട്ടുമുണ്ട്.

താപി പദ്ധതിയില്‍ ഇന്ത്യ ഒപ്പിട്ടതോടെ ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കുമെന്നുറപ്പായി. കഴിഞ്ഞവര്‍ഷം പോലും ഈ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചന ഇന്ത്യ നല്‍കിയിരുന്നു. എന്നാല്‍, അമേരിക്കയുടെ അഫ്ഗാന്‍-പാക് പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് ആണ് ഈ പദ്ധതിയില്‍ നിന്ന് ഇന്ത്യയെ വീണ്ടും പിന്തിരിപ്പിച്ചത്. എന്നാല്‍, ഇറാനും പാകിസ്ഥാനും പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്തു. തെക്കന്‍ ഇറാനിലെ പരാസ് മേഖലയില്‍ നിന്ന് ദിനംപ്രതി 2.46 ക്യുബിക് അടി വാതകം ഇന്ത്യയില്‍ എത്തിക്കുന്നതായിരുന്നു 740 കോടി ഡോളറിന്റെ ഈ പദ്ധതി.
(വി ബി പരമേശ്വരന്‍)

deshabhimani 13.12.10

Sunday, December 12, 2010

കുതിക്കുന്ന എണ്ണവില

മാസംതോറും ഇന്ധനവില വര്‍ധിപ്പിക്കുന്ന സംവിധാനമേര്‍പ്പെടുത്തിക്കൊണ്ട് ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍വസ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. പെട്രോള്‍വില ലിറ്ററിന് ഒന്നരരൂപമുതല്‍ രണ്ടുരൂപവരെയും ഡീസല്‍വില ലിറ്ററിന് രണ്ടുരൂപയെന്ന നിലയിലും വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.

ഇന്ധനത്തിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത കഴിഞ്ഞ ജൂണില്‍ത്തന്നെ ഇതിലെ ആപത്തിനെക്കുറിച്ച് ഞങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. സര്‍ക്കാര്‍ വിലനിര്‍ണയാധികാരം കൈയൊഴിഞ്ഞതിനുശേഷമുള്ള ആറാമത്തെ വിലവര്‍ധനയാണ് ഇപ്പോള്‍ നടപ്പാകുന്നത്; അതായത് ആറുമാസത്തിനിടെ ആറുതവണ വര്‍ധന; മാസംതോറും വര്‍ധന.

പെട്രോള്‍, ഡീസല്‍ വില ഈവിധത്തില്‍ വര്‍ധിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. കഴിഞ്ഞ വാര്‍ഷികപൊതുബജറ്റില്‍ത്തന്നെ 40,000 കോടി രൂപയുടെ അധികവരുമാനമുണ്ടാക്കാന്‍പാകത്തില്‍ വില വര്‍ധിപ്പിച്ചിരുന്നതാണ്. അതിനുശേഷമാണ് മാസംതോറുമുള്ള അധിക വര്‍ധനയെന്ന് ഓര്‍ക്കണം. സ്വകാര്യ എണ്ണക്കമ്പനികളും ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും തമ്മില്‍ നടക്കുന്ന ഒത്തുകളിയാണ് ഈ വിലവര്‍ധനയുണ്ടാക്കുന്നത്. അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണവില താഴ്ന്നിരിക്കുന്ന ഘട്ടങ്ങളില്‍ ഇവിടെ എണ്ണവില വര്‍ധിപ്പിച്ചു. കൊള്ളയെന്നല്ലാതെ മറ്റൊരു വാക്കുപയോഗിച്ച് ഇതിനെ വിശേഷിപ്പിക്കാനാകില്ല.

കാലങ്ങളായി ഇവിടെ നിലനിന്നിരുന്ന അഡ്മിനിസ്റേര്‍ഡ് വിലസംവിധാനം എടുത്തുകളഞ്ഞതുതന്നെ ഗൂഢാലോചനയുടെ ഭാഗമായാണ്. ഒരുവശത്ത്, എണ്ണക്കമ്പനികള്‍ക്ക് തന്നിഷ്ടപ്രകാരം വില കൂട്ടാനുള്ള സ്വാതന്ത്ര്യം കൊടുക്കുക; മറുവശത്ത് വില വര്‍ധിപ്പിച്ചത് തങ്ങളല്ല എന്നുപറഞ്ഞ് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുക. ഇത് രണ്ടും ഒരുപോലെ സാധിച്ചെടുക്കാനുള്ള നടപടിയായിരുന്നു അത്.

വന്‍കിട കോര്‍പറേറ്റുകളുടെ ഭാഗത്തുനിന്ന് ഖജനാവിലേക്ക് വരേണ്ട ആറരലക്ഷം കോടി രൂപ നാലുമണിക്കൂര്‍കൊണ്ട് പാര്‍ലമെന്റില്‍ എഴുതിത്തള്ളാന്‍ മടികാട്ടാത്ത യുപിഎ സര്‍ക്കാരാണ് വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തീകൊളുത്തുംവിധം മാസംതോറും ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

അന്താരാഷ്ട്രവിപണിയിലെ അടിസ്ഥാനവിലയുടെ മൂന്നരമുതല്‍ നാലുവരെ ഇരട്ടി വിലയ്ക്കാണ് ഇവിടെ പെട്രോളും ഡീസലും പാചകവാതകവും വില്‍ക്കുന്നത്. ഇതിലൂടെ ഒന്നേകാല്‍ ലക്ഷത്തോളം കോടി രൂപയാണ് വര്‍ഷംതോറും സര്‍ക്കാര്‍ നികുതിയിനത്തില്‍ സമാഹരിക്കുന്നത്. ആ നികുതിനിരക്ക് കുറയ്ക്കുകയോ, അതിന്റെ ഒരുഭാഗമെങ്കിലും സബ്സിഡിയാക്കുകയോ ചെയ്താല്‍ എണ്ണവില താഴും. പക്ഷേ, അതിനുള്ള മനോഭാവം മന്‍മോഹന്‍സിങ് സര്‍ക്കാരിന് ഒരിക്കലും ഉണ്ടായിട്ടില്ല.

അന്താരാഷ്ട്രവിപണിയില്‍ എണ്ണവില വര്‍ധിക്കാതിരുന്നഘട്ടത്തില്‍പ്പോലും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുകയായിരുന്നു ഇവിടെ. അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍വില കാര്യമായി കുറഞ്ഞ അതേഘട്ടത്തിലാണ് ഇന്ത്യയില്‍ തുടര്‍ച്ചയായി ആറുതവണ വില വര്‍ധിപ്പിച്ചത് എന്നതും ഓര്‍ക്കണം. ബാരലിന് 140 മുതല്‍ 150 വരെ ഡോളര്‍ വിലയുണ്ടായിരുന്നത് 70 മുതല്‍ 75 വരെയായി താഴുകയായിരുന്നു അന്താരാഷ്ട്രകമ്പോളത്തില്‍. വില പാതിയായി കുറഞ്ഞ ഘട്ടം. അതേ ഘട്ടത്തിലാണ്, ഇന്ത്യയില്‍ വില മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനനുവദിച്ചത്.

സ്വകാര്യ എണ്ണക്കമ്പനികളില്‍നിന്ന് തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കടക്കം വന്‍തോതില്‍ പണം പറ്റുകയും, അതുകൊണ്ട് എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന കുറവ് നാലുമഞ്ചും മടങ്ങായി ജനങ്ങളെ പിഴിഞ്ഞെടുക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യുന്ന രീതിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. വിലനിര്‍ണയാധികാരം സര്‍ക്കാര്‍ കൈയൊഴിഞ്ഞതുതന്നെ ഇതിനുവേണ്ടിയാണ്. അതിരൂക്ഷമായ വിലക്കയറ്റമുണ്ടാക്കുന്നതും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതുമായ ഈ ജനവിരുദ്ധ നടപടിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ജനങ്ങളെക്കുറിച്ച് കരുതലുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷേ, ആ കരുതല്‍ മന്‍മോഹന്‍സിങ് സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ജനജീവിതവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്ന ഇതര പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയാധികാരംകൂടി കൈയൊഴിയാനും അതെല്ലാം സ്വകാര്യകമ്പനികള്‍ക്ക് സ്വാധീനം ചെലുത്താവുന്ന സംവിധാനങ്ങള്‍ക്ക് കീഴിലാക്കാനുമാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ പുതിയ നീക്കം. ആരെയും ഉല്‍ക്കണ്ഠപ്പെടുത്തേണ്ട അപകടകരമായ നീക്കമാണിത്.

ദേശാഭിമാനി മുഖപ്രസംഗ 10.12.10

സ്ത്രീപീഢനം കുറവ് കേരളത്തില്‍

ശൈശവവിവാഹവും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമമടക്കമുള്ള കുറ്റകൃത്യങ്ങളും കേരളത്തില്‍ കുറവാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കേരളത്തിന്റെ ഈ നേട്ടം അഭിനന്ദനാര്‍ഹമാണെന്നും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഗിരിജാവ്യാസ് ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

18 വയസിനു താഴെയുള്ള വിവാഹങ്ങള്‍ രാജ്യത്ത് ഏറെ നടക്കുന്നുണ്ട്. കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങളും വര്‍ധിച്ചു. ഏറെ ആശങ്കയുണ്ടാക്കുന്നതാണിത്. ദേശീയ അനുപാതപ്രകാരം സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം ഓരോ 15 മിനിറ്റിലും കൊലപാതകം ഓരോ 16 മിനിറ്റിലും ബലാത്സംഗം ഓരോ 29 മിനിറ്റിലും നടക്കുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീധന മരണങ്ങള്‍ ഓരോ 77 മിനിറ്റിലും നടക്കുന്നു. എന്നാല്‍ കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളടക്കം കേരളത്തില്‍ കുറഞ്ഞു. കേരള സമൂഹത്തിന്റെ വികാസത്തെയാണിത് കാണിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ ഈ മുന്നേറ്റത്തില്‍ കമ്മീഷന് ഏറെ സംതൃപ്തിയുണ്ട്. തൊഴില്‍ശാലകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യവേതനം നല്‍കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷക്കാവശ്യമായ 33 നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളില്‍ സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നതു തടയുക, ശൈശവവിവാഹങ്ങള്‍ തടയുക, പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ ലഭിക്കുന്നതിനുള്ള നടപടി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

ദേശാഭിമാനി 121210

Friday, December 10, 2010

Students in England protest against tuition fee hike


  • MPs vote to raise tuition fees to a maximum of £9,000 per year in England, by a majority of 21
  • A day-long demonstration in Parliament Square flares into violence
  • The Prince of Wales' car is attacked by demonstrators in central London
Tuition fees
  • England, Wales, Northern Ireland: Max £3,290 pa
  • Scotland: Free to Scottish and EU students, £1,820 pa to other UK (£2,895 for medicine)
  • Students from elsewhere in the EU pay the same as those locally
  • Students from outside the EU pay whatever the university charges

Ministers have voted for plans to allow universities in England to charge tuition fees of up to £9,000 per year, amid major budget cuts to institutions' teaching budgets.
The proposal was the government's response to the independent review of higher education funding by former BP chief Lord Browne, who recommended completely lifting the cap on the tuition fees.
What is the government's policy?
The government has pushed through plans to allow universities to charge up to £9,000 per year, raising the cap from its current level of £3,290. Universities wanting to charge more than £6,000 would have to undertake measures, such as offering bursaries, summer schools and outreach programmes, to encourage students from poorer backgrounds to apply.
The government would continue to loan students the money for fees. The threshold at which graduates have to start paying their loans back would be raised from £15,000 to £21,000. On 8 December, the goverment announced this threshold would rise annually with inflation - not just every five years, as had been planned.
Each month graduates would pay back 9% of their income above that threshold.
The subsidised interest rate at which the repayments are made - currently 1.5% - will be raised. Under a "progressive tapering" system, the interest rate will rise from 0 for incomes of £21,000, to 3% plus inflation (RPI) for incomes above £41,000.
If the debt is not cleared 30 years after graduation, it will be wiped out.
What have MPs been voting on on Thursday?
They have approved plans to allow tution fees in England to rise to an upper limit of £9,000, ordinarily universities would be expected to charge £6,000. A White Paper, due "early next year", will set out further the government's long-term and structural plans for higher education. However, with one exception (the move to a real rate of interest for the highest-earning graduates), it is not thought the government's higher education funding changes will require other primary legislation, so this is MPs' main chance to debate them.
What will universities charging more than £6,000 have to do?
Universities Minister David Willetts has said universities will only be allowed to charge fees of £9,000 in "exceptional circumstances", which he said might mean if they had high teaching costs, or if a university was offering an intensive two-year course.
Universities charging more than £6,000 will have to commit to "access agreements", negotiated with the Office For Fair Access (Offa), to commit them to programmes to recruit students from poorer backgrounds.
If the university fails to make adequate progress towards agreed benchmarks, Offa is able to fine them up to £500,000.
But the National Union of Students says Offa has been "weak and toothless" in the past.
Universities charging more than £6,000 a year would also have to pay the second year's fees for students who have been eligible for free school meals.
What will happen to grants and loans?
Maintenance grants will rise from £2,906 to £3,250 for students from households earning less than £25,000.
But partial grants will only be available to students from households with incomes of £42,000, instead of the current cut-off point of £50,000.
The government has chosen to maintain its current system of means-tested loans, which are biggest for students from middle-income households, who get less help from grants but are offered bigger loans than those from wealthier backgrounds.
While loan amounts have been increased, the threshold for those receiving the most generous ones has been lowered from £50,000 to about £42,000.
What does the plan mean for students?
Students doing three-year courses charged at £6,000 will leave university with about £30,000 of debt - if fees go up to £9,000, debts will be closer to £38,000.
The government says the lowest-earning 25% of graduates will pay less than they currently do. But most others will pay more - the highest earners almost double what they currently pay.
The Institute for Fiscal Studies says that, for about half of gradates, the plan is essentially a 9% graduate tax for 30 years, because they will not finish paying off the debt by the 30-year cut-off point.
Assuming fees of £7,500 for a three year degree, plus maintenance loans, its modelling shows that the top 10% of graduate earners will clear their debts, on average, in about 15 years. But a middle-earning graduate would need to earn, for example, an average of £48,850 a year for 26 years to pay off their debt.
The IFS also says about 10% of graduates will pay back, in total, more than they borrowed.
How are universities currently funded?
In the UK as a whole, income from fees - including fees paid directly by students such as postgraduates and overseas students - makes up about 29% of universities' total funding, which was £25.4bn in 2008/09.
Another 35% comes from government funding bodies, while the rest comes from other sources such as research grants, endowments and investments.
As a very rough guide, universities say the average classroom undergraduate degree costs about £7,000 a year to teach, of which just over £3,000 currently comes from fees and the rest from government funding. Courses such as medicine and sciences cost more.
If much of the teaching budget is withdrawn, vice-chancellors say they would need to raise fees to £7,000 to cover the shortfall.
What about a graduate tax?
Business Secretary Vince Cable, a Liberal Democrat, called in July for a variable graduate contribution or graduate tax.
It is a concept that Labour rejected when in power, although it is now supported by the party's leader, Ed Miliband, as well as the National Union of Students.
Mr Cable later ruled out the idea, which was also rejected by Lord Browne.
In practice, the line between a fees system and a graduate tax is blurred.
The central elements of a fees system are that the student pays a set price for his or her specific degree, and that sum goes to the university.
Under a graduate tax, a graduate would pay a percentage of their income, after graduating, to the Treasury. This would then be allocated back to the university sector in some way - but not necessarily to the institution at which the student studied.
The current and proposed systems are a mix of both principles - there is a set fee and the link between the student and the university is maintained, but the student pays after graduation, through the tax system.
Proponents of a graduate tax argue that it is fairer and more progressive - but critics say it would be difficult to earmark the money for universities, to recoup the money from EU students, and that it would encourage graduates to move overseas.


Tuesday, November 30, 2010

വിധിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് ജയരാജന്‍


പൊതുനിരത്തുകളിലും പാതയോരങ്ങളിലും പൊതുയോഗങ്ങള്‍ നടത്തുന്നത് നിരോധിച്ച ഹൈകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതും അപ്രായോഗികവും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍. കോടതി നിര്‍ദേശപ്രകാരം കോടതിയലക്ഷ്യകേസില്‍ നേരിട്ട് ഹാജരായ ജയരാജന്‍ കേസിനെക്കുറിച്ച് ആമുഖമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ച് തുറന്ന കോടതിയിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്.

വിധിക്കെതിരായ വിമര്‍ശം കോടതിയെയും ജുഡീഷ്യല്‍ സംവിധാനത്തെയും ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. കോടതിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. കോടതി വിധി ലംഘിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും ജയരാജന്‍ ബോധിപ്പിച്ചു. ഡിസംബര്‍  എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ.കെ. ബഷീര്‍, ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജയരാജന് നിര്‍ദേശം നല്‍കി. ഹൈകോടതി സ്വമേധയയാണ് ജയരാജനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

പെട്രോളിയം വില വര്‍ധനക്കെതിരെ കണ്ണൂര്‍ ഹെഡ് പോസ്‌റ്റോഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗത്തിലെ പ്രസംഗമാണ് കോടതിയലക്ഷ്യകേസിന് ആധാരം. കോടതി വിധിയിലെ തെറ്റുകള്‍ സാധാരണക്കാര്‍ മുമ്പാകെ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഹൈകോടതി വിധി പൗര സമൂഹത്തിന്റെ അവകാശം കവര്‍ന്നെടുക്കുന്നതാണ്.പ്രസംഗത്തിലെ സദുദ്ദേശ്യം കോടതി അംഗീകരിക്കണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് കോടതിയെയും നീതിന്യായ സംവിധാനത്തെയും ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് മുതിര്‍ന്ന ന്യായാധിപന്മാര്‍ പറഞ്ഞിട്ടുണ്ട്.ഈ വിധിയെക്കുറിച്ച് പല വിമര്‍ശനങ്ങളും വന്നിട്ടുണ്ടെങ്കിലും അവ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളണം.ഹരജിക്കാര്‍  കാര്യങ്ങള്‍ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് കോടതിയലക്ഷ്യമെന്ന് വ്യാഖ്യാനിക്കുന്നു.വിമര്‍ശനങ്ങള്‍ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. മാധ്യമങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടുള്ളതാണ്. ഏത് സംവിധാനത്തിനെതിരെയും ഇത്തരം വിമര്‍ശനങ്ങളാകാം. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ അരാജകത്വമാകും ഫലം.ഒട്ടേറെ കോടതി വിധികള്‍ വരുന്നുണ്ടെങ്കിലും ചിലത് മാത്രമാണ് വിമര്‍ശന വിധേയമാകുന്നത്. പൗരസമൂഹത്തിനും ജനാധിപത്യ സംവിധാനത്തിനും എതിരായതിനാലാണിത്.

പാതയോരത്തെ യോഗവും ധര്‍ണയും പതിറ്റാണ്ടുകളായുള്ള സമ്പ്രദായമാണ്. ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. കോടതി വിധിയിലൂടെ ഇത് നിരോധിച്ചപ്പോള്‍ ഭരണഘടനക്കും നിയമത്തിനും വിധേയമായി  നാട്ടിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യം അനുവദിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് വിമര്‍ശിച്ചത്.ഇത് ഭരണഘടനാ ബാധ്യതയുള്ള പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ചെയ്തത്.സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പൗരന്മാര്‍ക്ക് ഒരേപോലെ അവകാശപ്പെട്ടതാണ്്.എന്നാല്‍, സഞ്ചാര സ്വാതന്ത്ര്യത്തിനായി അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ചെയ്തത്. കോടതി കക്ഷിചേര്‍ത്തവരെയടക്കം ആരെയും കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല.പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യറിക്കാണ് ഏറ്റവും ബാധ്യത എന്നാണ് വിശ്വസിക്കുന്നതെന്നും  ജയരാജന്‍ ബോധിപ്പിച്ചു.കേസ് വീണ്ടും ഡിസംബര്‍ എട്ടിന് പരിഗണിക്കും.

Thursday, November 25, 2010

ബിഹാര്‍: ലാലുവിനും രാഹുലിനും വന്‍തിരിച്ചടി


ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍(യു)-ബി.ജെ.പി. സഖ്യത്തിന്‌ നാലില്‍ മൂന്നു ഭൂരിപക്ഷം.

243
അംഗ നിയമസഭയില്‍ ഭരണസഖ്യത്തിന്‌ 206 സീറ്റുണ്ട്‌. 141 സീറ്റില്‍ മത്സരിച്ച ജെഡി(യു) 115 സീറ്റും 102 സീറ്റില്‍ മത്സരിച്ച ബി.ജെ.പി. 91 സീറ്റും നേടി. ലാലു പ്രസാദ്‌ യാദവും രാംവിലാസ്‌ പസ്വാനും നേതൃത്വം നല്‍കിയ ആര്‍.ജെ.ഡി-എല്‍.ജെ.പി. സഖ്യത്തിന്‌ 25 സീറ്റേ നേടാനായുള്ളൂ.
ലാലുവിന്റെ ആര്‍.ജെ.ഡി-22. പസ്വാന്റെ എല്‍.ജെ.പി. മൂന്ന്‌. കോണ്‍ഗ്രസ്‌ നാലു സീറ്റിലൊതുങ്ങി. സി.പി.. ഒരിടത്തും സ്വതന്ത്രര്‍ ആറിടത്തും ജയിച്ചു. ജെ.എം.എം. അക്കൗണ്ട്‌ തുറന്നു. സി.പി.എമ്മിനു സീറ്റില്ല. 2005ല്‍ 143 സീറ്റ്‌ നേടിയാണ്‌ ജനതാദള്‍(യു)-ബി.ജെ.പി. സഖ്യം അധികാരത്തിലെത്തിയത്‌. അന്ന്‌ ആര്‍.ജെ.ഡി. 54 സീറ്റും എല്‍.ജെ.പി. 10 സീറ്റും കോണ്‍ഗ്രസ്‌ ഒമ്പതു സീറ്റും നേടിയിരുന്നു. യു.പിയില്‍ നടത്തിയ തിരിച്ചുവരവു പോലെ ബിഹാറിലും ഒരു തിരിച്ചുവരവു സ്വപ്‌നം കണ്ടിരുന്ന കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി നിതീഷ്‌ കുമാറിന്റെ ഏകപക്ഷീയ ജയം. ലാലുവും രാഹുല്‍ ഗാന്ധിയുമാണ്‌ ബിഹാര്‍ തെരഞ്ഞെടുപ്പിലെ രണ്ടു ദുരന്ത നക്ഷത്രങ്ങള്‍.

ബിഹാറില്‍ കോണ്‍ഗ്രസിന്റെ എക്കാലത്തേയും വലിയ തെരഞ്ഞെടുപ്പു തോല്‍വിക്കാണ്‌ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പു സാക്ഷ്യം വഹിച്ചത്‌. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയിട്ടും നിതീഷ്‌ തരംഗത്തില്‍ അതൊന്നും ഏശിയില്ല. 19 നിയമസഭാ മണ്ഡലങ്ങളില്‍ രാഹുല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ എത്തിയപ്പോള്‍ രണ്ടു തവണ സോണിയ ബിഹാറിലെത്തി വിവിധ മണ്ഡലങ്ങളില്‍ പ്രചരണം നടത്തി. യു.പിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റ്‌ നേടിയതുപോലെ രാഹുലിന്റെ ചിറകിലേറി നല്ലകാലം വരുന്നതും നോക്കിയിരിക്കുകയായിരുന്നു ബിഹാറിലെ കോണ്‍ഗ്രസുകാര്‍. കേവലം അഞ്ചു സീറ്റുമായി ഒതുങ്ങാനായിരുന്നു കോണ്‍ഗ്രസിന്റെ വിധി.

2005-
ലെ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റ്‌ ഉണ്ടായിരുന്നെങ്കില്‍ അത്‌ ഇത്തവണ അഞ്ചായി കുറഞ്ഞു. സംസ്‌ഥാനത്ത്‌ ആകെയുള്ള 230 സീറ്റില്‍ 196 സീറ്റു നേടി 1985ല്‍ ഭരണത്തിലെത്തിയ പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌. പിന്നീടങ്ങോട്ട്‌ തകര്‍ച്ചയുടെ കാലമായിരുന്നു. 1990 ആയപ്പോള്‍ ഇത്‌ 71 സീറ്റായി കുറഞ്ഞു. ലാലുവിന്റെ ആര്‍.ജെ.ഡിയായിരുന്നു അന്ന്‌ ഭരണത്തിലെത്തിയത്‌. 1995ല്‍ ആകട്ടെ ഇത്‌ 29 സീറ്റായി കുറഞ്ഞു. 2000ത്തില്‍ 23 സീറ്റായി കുറഞ്ഞ കോണ്‍ഗ്രസ്‌ പിന്നീട്‌ തലപൊക്കിയില്ല. 2005ല്‍ കേവലം ഒമ്പതു സീറ്റിലേക്ക്‌ കോണ്‍ഗ്രസ്‌ പതിച്ചു.

ഇപ്പോള്‍ അത്‌ നാലു സീറ്റിലേക്കും. ബിഹാറില്‍ നിതീഷിന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും കോണ്‍ഗ്രസിനു വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ്‌ ഇപ്പോള്‍ പാര്‍ട്ടിക്കാരുടെ വാദം. മണ്ഡലത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സ്‌ഥാനാര്‍ഥികള്‍ക്കു സീറ്റ്‌ നല്‍കിയതും കേന്ദ്ര നേതാക്കള്‍ ഉയര്‍ത്തി വിട്ട തരംഗം വോട്ടാക്കി മാറ്റാന്‍ സംസ്‌ഥാന നേതൃത്വത്തിനു കഴിയാതെ പോയതുമാണ്‌ പരാജയത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍.

ഭരണം തിരിച്ചു പിടിക്കുമെന്ന അവകാശ വാദത്തോടെയാണ്‌ ലാലുവിന്റെ ആര്‍.ജെ.ഡിയും രാംവിലാസ്‌ പാസ്വാന്റെ എല്‍.ജെ.പിയും ചേര്‍ന്ന സഖ്യകക്ഷി ഇത്തവണ മത്സരിച്ചത്‌. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ലാലു കക്ഷികളുടെ നില 25 സീറ്റിലേക്കു താണു.

കഴിഞ്ഞ തവണ 64 സീറ്റ്‌ ഉണ്ടായിരുന്നിടത്തു നിന്നാണ്‌ ഈ തകര്‍ച്ചയുടെ ആഴം മനസിലാക്കേണ്ടത്‌. ലാലുവിനെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന്‌ പറയുമ്പോഴും ഇനിയൊരു തിരിച്ചു വരവ്‌ ലാലുവിന്‌ സാധ്യമല്ല എന്നു വിശ്വസിക്കുന്നവരാണ്‌ കൂടുതലും.

ദേശീയതലത്തിലും ഇതിനു പിന്നാലെ സംസ്‌ഥാന തലത്തിലും കോണ്‍ഗ്രസില്‍നിന്നു വിട്ടുമാറി ഒറ്റയ്‌ക്കു മത്സരിക്കാനുള്ള ലാലുവിന്റെ തീരുമാനം തിരിച്ചടിച്ചിട്ടുണ്ട്‌. അതോടൊപ്പം ദേശീയതലത്തിലും ലാലുവിന്റെ പ്രസക്‌തിക്ക്‌ ഇടിയാനാണ്‌ വിധി.

ലാലുവിന്റെ ഭാര്യയും അളിയന്‍മാരും തോറ്റു          

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദിന്റെ പാര്‍ട്ടിക്കൊപ്പം നിലംപരിശായവരില്‍ ഭാര്യയും അളിയന്മാരും. നിതീഷ്‌ തരംഗമായി ആഞ്ഞടിച്ച രാഷ്‌ട്രീയ സുനാമിയില്‍ ലാലു പ്രസാദിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവി, അവരുടെ സഹോദരന്‍മാരായ സാധു യാദവ്‌, സുഭാഷ്‌ യാദവ്‌ എന്നിവരാണ്‌ തോല്‍വി ഏറ്റുവാങ്ങിയത്‌. രാഘോപ്പൂര്‍, സോനേപ്പൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ച റാബറി ദേവി രണ്ടിടത്തും തോറ്റത്‌ ആര്‍.ജെ.ഡിക്കും ലാലുവിനും തീര്‍ത്താല്‍ തീരാത്ത മാനക്കേടായി. രാഘോപ്പൂരില്‍ ജെ.ഡി.യുവിലെ സതീഷ്‌ കുമാര്‍ 1,300 വോട്ടുകള്‍ക്കാണ്‌ റാബറിയെ പരാജയപ്പെടുത്തിയത്‌. ഗോപാല്‍ഗഞ്ചില്‍നിന്നു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ചാണ്‌ റാബറിയുടെ സഹോദരന്‍ സാധു യാദവ്‌ തോറ്റത്‌. അനിരുദ്ധ്‌ പ്രസാദ്‌ യാദവ്‌ എന്ന സാധു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

സാധു ലോക്‌സഭയിലേക്കും മത്സരിച്ചു തോറ്റിരുന്നു. ആര്‍.ജെ.ഡി. തഴയുന്നെന്ന്‌ ആരോപിച്ചു തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ ലാലുവിന്റെ ഇളയ അളിയന്‍ സുഭാഷ്‌ യാദവ്‌ പാര്‍ട്ടി വിട്ടത്‌. ബിക്രം മണ്ഡലത്തില്‍നിന്നു സ്വതന്ത്രനായി മത്സരിച്ചാണു സുഭാഷിന്റെ തോല്‍വി.

Wednesday, November 24, 2010

അമേരിക്ക തിരിച്ചുകയറാന്‍ സമയമെടുക്കുമെന്ന് ഫെഡറല്‍ റിസര്‍വ്

സാമ്പത്തിക സ്ഥിതി പൂര്‍ണതോതില്‍ മെച്ചപ്പെടണമെങ്കില്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്ന് ഫെഡറല്‍ റിസര്‍വ്. രാജ്യത്ത് സാമ്പത്തിക രംഗത്തിന് ഭീഷണിയാവുന്ന തൊഴിലില്ലായ്മാ നിരക്ക് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ എട്ട് ശതമാനത്തിന് മുകളിലെത്താന്‍ സാധ്യതയുണ്ടെന്നും ഫെഡറല്‍ റിസര്‍വ് നിരീക്ഷിക്കുന്നു.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാധാരണ സ്ഥിതിയിലെത്തണമെങ്കില്‍ അഞ്ചോ ആറോ വര്‍ഷങ്ങളെടുക്കുമെന്നാണ് ഫെഡറല്‍ റിസര്‍വ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതില്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കുമെന്ന് ചില നയപ്രതിനിധികള്‍ അഭിപ്രായപ്പെടുന്നുണ്ട്. നടപ്പു വര്‍ഷം സമ്പദ്‌രംഗം രണ്ടര ശതമാനത്തോളം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. മുന്‍പ് 3-3.5 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്.

2011
ല്‍ മൂന്നിനും മൂന്നര ശതമാനത്തിനുമിടയില്‍ വളര്‍ച്ചയാണ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിക്കുന്നത്. നേരത്തേയിത് മൂന്നര ശതമാനത്തിനും നാല് ശതമാനത്തിനുമിടയിലായിരുന്നു. നടപ്പ് വര്‍ഷത്തിലെ ശരാശരി തൊഴിലില്ലായ്മാ നിരക്ക് ഒമ്പതര ശതമാനത്തോളമായിരിക്കുമെന്നും ഫെഡ് അഭിപ്രായപ്പെട്ടു. ഒക്ടോബറില്‍ ഇത് 9.6 ശതമാനമായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന് മുന്‍പ് അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് 4.6 ശതമാനമായിരുന്നു.

അതേസമയം, സമീപ ഭാവിയില്‍ പണപ്പെരുപ്പം വലിയ പ്രതിസന്ധിയാവില്ലെന്ന് ഫെഡ് അഭിപ്രായപ്പെട്ടു. ഉപഭോക്തൃ വസ്തുക്കളുടെ വില വര്‍ധന 2012ല്‍ രണ്ട് ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ അനുമാനം.

njan kettiya penninn ithiri chandam kurawane

കെട്ടകാലത്തിന്റെ മാധ്യമ മുഖം


"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, ...ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യംപോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു''- രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ വാക്കുകളാണിത് (മാധ്യമം ദിനപത്രം, നവംബര്‍ 22). ഡല്‍ഹിയില്‍നിന്നിറങ്ങുന്ന 'പയനിയര്‍' പത്രത്തിന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ഗോപീകൃഷ്ണന്‍ ഉയര്‍ത്തുന്ന മൂന്നുപ്രശ്നങ്ങളില്‍ ഒന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ അഴുക്കുചാലില്‍ നിന്തിത്തുടിക്കുന്നു എന്നതാണ്. അവരെ ഒട്ടിനില്‍ക്കുന്ന പ്രാദേശിക പാര്‍ടികളും ഭക്ഷിക്കുന്നത് അഴിമതിതന്നെ. ജയലളിതയുടെ എഐഎഡിഎംകെ സ്പെക്ട്രം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനിന്നത് അഴിമതിവിരോധം കൊണ്ടല്ല, ടെലികോംവകുപ്പ് ഡിഎംകെയുടെ കൈയിലായതുകൊണ്ടാണ്. വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. സിപിഐ എം അഴിമതിക്ക് കൂട്ടുനിന്നില്ല എന്നുമാത്രമല്ല, തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തുറന്നുകാട്ടാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയുംചെയ്തു. ഗോപീകൃഷ്ണന്‍തന്നെ പറയുന്നു: പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്, "രാജ്യസ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.''

രണ്ടാംഭാഗം മാധ്യമങ്ങളുടേതാണ്. മാധ്യമങ്ങളുടെ റോള്‍ "നിരാശാജനകം'' എന്നാണ് ഗോപീകൃഷ്ണന്റെ വിലയിരുത്തല്‍. "സത്യം തുറന്നുന്നു പറയുന്നുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യതന്നെ കൊണ്ടാടുന്ന പല യുവമാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നം. ചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.''

മൂന്നാമത്തെ പ്രശ്നം രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍; നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ ഇടനിലക്കാര്‍ പ്രാപ്തരായിരിക്കുന്നു എന്നതാണ്. സോണിയ ഗാന്ധിയോടും മന്‍മോഹന്‍ സിങ്ങിനോടും നേരിട്ടിടപെടുന്ന, അവര്‍ എന്തുതീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഇടനിലക്കാരിയാണ് നീര റാഡിയ. മുകേഷ് അംബാനിക്കും ടാറ്റയ്ക്കും വേണ്ടി ലോബിയിങ് നടത്തുന്ന അവര്‍ക്ക് രാജ്യാധികാരത്തിന്റെ ഏത് അത്യുന്നത പദവിയിലിരിക്കുന്നവരെയും നിസ്സങ്കോചം സമീപിക്കാനും സ്വാധീനിക്കാനും കഴിയുന്നു. നവ ഉദാരവല്‍കൃത കാലത്തിന്റെ കെട്ട രാഷ്ട്രീയമുഖമാണ് നീര റാഡിയയിലൂടെ പുറത്തുവന്നത്. രാഷ്ട്രീയത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഇല്ലാത്ത, സൌന്ദര്യവും എവിടെയും ഇടിച്ചുകയറാനുള്ള പബ്ളിക് റിലേഷന്‍സ് സ്കില്ലും കൈമുതലായുള്ള യുവതിയെ രാജ്യത്തിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ പങ്കാളിയാക്കിയിരിക്കുന്നു കോണ്‍ഗ്രസ്. യുപിഎ ഘടകകക്ഷിയായ ഡിഎംകെയ്ക്ക് തങ്ങളുടെ മന്ത്രി ഇന്നയാളാകണമെന്നും ഇന്ന വകുപ്പ് കിട്ടണമെന്നും ആവശ്യപ്പെടാന്‍ നീര റാഡിയ എന്ന സുന്ദരിയുടെ സഹായം വേണ്ടിവന്നിരിക്കുന്നു.

ടെലികോംമേഖല അഴിമതിക്കാരുടെ അക്ഷയഖനിയാണ്. ബിഎസ്എന്‍എല്ലിനെ നോക്കുകത്തിയാക്കി സ്വകാര്യകമ്പനികള്‍ക്ക് വെള്ളവും വളവും പകര്‍ന്നതാണ് രാജ്യത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന' കമ്യൂണിക്കേഷന്‍ വികസനം'. രാജഭരണം നിലനില്‍ക്കുന്ന യുനൈറ്റഡ് അറബ് എമിറേറ്റ്സില്‍, എണ്ണ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ടെലികോമാണ്. അവിടെ സ്വകാര്യകമ്പനികള്‍ രംഗം കൈയടക്കുന്നില്ല- അതിനവരെ അനുവദിക്കുന്നില്ല. ഇവിടെ പൊതുമേഖലയെ ഇഞ്ചിഞ്ചായി തകര്‍ത്തുകൊണ്ട് സ്വകാര്യകമ്പനികളെ ടെലികോമിന്റെ കൈകാര്യകര്‍ത്താക്കളാക്കുന്നു. ലേലം വിളിക്കാതെ, ആദ്യം വരുന്നവര്‍ക്ക് കൊടുക്കും എന്ന വിചിത്രമായ വ്യവസ്ഥയില്‍ രണ്ടാംതലമുറ സ്പെക്ട്രം അനുവദിച്ചുകൊടുത്തു. സാധാരണക്കാരുടെ സങ്കല്‍പ്പത്തിന് അതീതമാണ് നഷ്ടം വന്ന സംഖ്യ- ഒന്നേമുക്കാല്‍ ലക്ഷം കോടി. അത് സിഎജി കണ്ടെത്തി. ആരാണുത്തരാവാദികള്‍, എന്താണ് കുറ്റം, എത്ര നഷ്ടം എന്നിങ്ങനെ അക്കമിട്ടു പറയുന്ന സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിലുണ്ട്. ആ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന അനേകം തെളിവ് പുറത്തുവന്നു. എന്നിട്ടും കോണ്‍ഗ്രസ് വാശിപിടിക്കുന്നു- സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അനേഷണം വേണ്ടേ വേണ്ട എന്ന്.

പാര്‍ലമെന്റില്‍ കൊടുങ്കാറ്റടിക്കുകയാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, സ്പെക്ട്രം- കോണ്‍ഗ്രസിന് എന്തുണ്ട് ഈ അഴിമതികളെക്കുറിച്ച് പറയാന്‍? എങ്ങനെ രക്ഷപ്പെടാനാകും ദുരവസ്ഥയില്‍നിന്ന്? തീര്‍ച്ചയായും സഹായഹസ്തവുമായി മാധ്യമങ്ങളുടെ ഒരു നിര രംഗത്തുണ്ട്. സിഎജി റിപ്പോര്‍ട്ടിന്റെയും ലാവ്ലിന്‍ കേസിന്റെയും കാര്യം പറഞ്ഞ് വികൃതമായ താരതമ്യങ്ങളിലൂടെ സിപിഐ എമ്മിന്റെ വാ മൂടിക്കെട്ടാമെന്നു കരുതുന്ന മാതൃഭൂമിപോലുള്ള ദുര്‍ബല മാധ്യമങ്ങളല്ല, രാജ്യത്ത് നിലയും വിലയുമുള്ള വന്‍കിട അച്ചടി-ദൃശ്യമാധ്യമങ്ങള്‍തന്നെ. (ലാവ്ലിന്‍ കേസില്‍ ഒരുപൈസയുടെ അഴിമതി നടന്നു എന്നോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഉത്തരവാദിത്തമുണ്ട് എന്നോ സിഎജി പറഞ്ഞിട്ടില്ല. ചെലവിട്ട തുകയ്ക്ക് തത്തുല്യമായ പ്രയോജനം ഉണ്ടായില്ല എന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി അഭിപ്രായപ്പെട്ടത്. അതാകട്ടെ, കണക്കുകള്‍ നിരത്തി വൈദ്യുതി ബോര്‍ഡ് ഖണ്ഡിച്ചിട്ടുമുണ്ട്.) പാര്‍ലമെന്റ് സമ്മേളനം ഇപ്പോള്‍ നടന്നില്ലായിരുന്നെങ്കില്‍ ദേശാഭിമാനിയും പയനിയറും പോലുള്ള ഏതാനും പത്രങ്ങളിലും ചില ചാനലുകളിലുമല്ലാതെ സ്പെക്ട്രം അഴിമതിവാര്‍ത്ത ജനങ്ങള്‍ കാണില്ലായിരുന്നു.

കോണ്‍ഗ്രസിന്റെ വൈകൃതങ്ങള്‍ക്കൊപ്പം ഇവിടെ പുറത്തുവന്നത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഒട്ടും വൃത്തിയില്ലാത്തതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമായ അവസ്ഥയാണ്. നിര്‍ഭയം, നിഷ്പക്ഷം, സത്യസന്ധം, ആദര്‍ശസുരഭിലം എന്നെല്ലാം സ്വയം വിശേഷിപ്പിച്ച് നമുക്കുമുന്നില്‍ എഴുത്തും പറച്ചിലുകളുമായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും അടുക്കളക്കാരായി മാറി എന്നത് ഇനി എങ്ങനെ മൂടിവയ്ക്കും? നീര റാഡിയയും മുകേഷ് അംബാനിയും കല്‍പ്പിക്കുമ്പോലെ പത്രത്തില്‍ എഴുതുന്നയാളാണ് വീര്‍സിങ്വി എന്നറിയുന്ന ജനങ്ങള്‍ ഇനിയെങ്ങനെ ആ 'മാധ്യമ പ്രതിഭ'യെ ആദരിക്കും? ബര്‍ക്ക ദത്ത് എന്ന മുപ്പത്തെട്ടുകാരി, കാര്‍ഗില്‍ യുദ്ധത്തിലും മുംബൈ ഭീകരാക്രമണ റിപ്പോര്‍ട്ടിങ്ങിലും ത്രസിപ്പിക്കുന്ന റിപ്പോര്‍ട്ടിങ് നടത്തി. തനിക്കെതിരെ വിമര്‍ശം വന്നപ്പോള്‍ കോപംകൊണ്ടു. ചടുലവും തീക്ഷ്ണവുമായ ചോദ്യങ്ങളിലൂടെ, വിചാരണകളിലൂടെ വാര്‍ത്താവതരണത്തിന്റെ കൊടുമുടികള്‍ കയറി. ആ ബര്‍ക്ക ദത്തിന്റെ ചരട് നീര റാഡിയയുടെ കൈയിലാണ് എന്ന വിവരം നമ്മെ ഞെട്ടിക്കേണ്ടതല്ലേ? ഗുലാം നബി ആസാദിനോട് പറഞ്ഞ് ഡിഎംകെയുടെ ആവശ്യം നടത്തിക്കൊടുക്കാമെന്ന് നീര റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍. 'പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്നിറങ്ങിയാലുടന്‍ എല്ലാ കാര്യങ്ങളും ശരിയാക്കാം' എന്നാണ് ബര്‍ക്ക നീര റാഡിയയോട് പറയുന്നത്്. നീര റാഡിയയും രാജിവച്ച മന്ത്രി എ രാജയും തമ്മില്‍ 2009 മെയ് 22ന് നടന്ന സംഭാഷണത്തിന്റെ ഒരു ഭാഗം ഇങ്ങനെ:

നീര: ബര്‍ക്കയുടെ സന്ദേശം കിട്ടി.

രാജ: എന്തു പറഞ്ഞു.

നീര: ബര്‍ക്ക ഇന്നു രാത്രി താാങ്കളുടെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അന്വേഷിക്കുകയാണ്. സോണിയ ഗാന്ധി അവിടെ എത്തിയെന്ന് ബര്‍ക്ക പറഞ്ഞു. നിങ്ങളുമായി അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ല. ബാലുവിന്റെ കാര്യത്തിലാണ് പ്രശ്നമുള്ളത്.

രാജ: കനി (കനിമൊഴി) എന്തുപറഞ്ഞു?

നീര: അവര്‍ക്ക് പ്രശ്നമില്ല. ഓക്കെയാണ്. പക്ഷേ അഴഗിരിയുമായി താങ്കള്‍ സംസാരിക്കണം.

നോക്കൂ. രാജ്യത്തിന്റെ ഭരണം ആരുനടത്തണം എന്നാണ് ചര്‍ച്ച നടക്കുന്നത്. നീര പറഞ്ഞതുപോലെ സംഭവിച്ചു. രാജയ്ക്ക് വകുപ്പു കിട്ടി. പ്രതിഫലമായി ബര്‍ക്കയ്ക്കും നീരയ്ക്കും എന്തു കിട്ടിക്കാണും? ദയാനിധി മാരനെ മന്ത്രിയാക്കാന്‍ അദ്ദേഹത്തിന്റെ അമ്മ 600 കോടി രൂപ കലൈഞ്ജര്‍ കരുണാനിധിക്ക് കൊടുത്ത കാര്യവും സംഭാഷണങ്ങളിലൊന്നിലുണ്ട്.

ബര്‍ക്കയും സിങ്വിയും മാത്രമല്ല പ്രഭു ചാവ്ലയെപ്പോലുള്ള മാധ്യമരംഗത്തെ മറ്റു ചില ഉന്നതരും നീരയുടെ വലയത്തിലുണ്ട്.

മുകേഷ് അംബാനിയെപ്പോലുള്ള കോര്‍പറേറ്റ് മേധാവികള്‍ നിയന്ത്രിക്കുന്ന നീര റാഡിയ. അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന രാഷ്ട്രീയനേതൃത്വം. അഴിമതിയുടെയും അനാശാസ്യത്തിന്റെയും കണ്ണികള്‍ വളെരെ വിപുലമാണ്- പ്രകടവുമാണ്. ഇതൊന്നും നാട്ടില്‍ നടക്കുന്ന കാര്യങ്ങളേയല്ല എന്ന ഭാവത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടച്ചു പിടിക്കുന്നു. അവര്‍ക്ക് കോണ്‍ഗ്രസിനെ രക്ഷിക്കണം. നീര റാഡിയമാരെ സേവിക്കണം.

അഴിമതിക്കെതിരെ, യുപിഎ സര്‍ക്കാരിനെയും ബുര്‍ഷ്വാ രാഷ്ട്രീയത്തെയും പിടികൂടിയ അറപ്പുളവാക്കുന്ന രോഗത്തിനെതിരെ, രോഗവാഹിയായ മാധ്യമ നെറികേടുകള്‍ക്കെതിരെ ചര്‍ച്ച ഉയര്‍ന്നേ തീരൂ. അതിനുള്ള സമയമാണിത്.
Posted by manoj pm

Tuesday, November 23, 2010

കറപുരണ്ട കൈകളുമായി നില്‍ക്കുന്ന മന്‍മോഹന്‍ സിംഗ്‌


കെ.എം.റോയി മംഗളം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം 

ആറു വര്‍ഷവും ഏഴുമാസവും എത്തിനില്‍ക്കുന്ന ഭരണത്തിനിടയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വില ഇത്രയേറെ ഇടിഞ്ഞുനില്‍ക്കുന്ന കാലഘട്ടം ഇതിനു മുമ്പുണ്ടായിട്ടില്ല. സുനാമിക്കിടയിലുണ്ടായ വലിയ വേലിയിറക്കം പോലെയാണിതും. സ്വതന്ത്രഭാരതം കേട്ട ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടിനും അഴിമതിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കൂട്ടുനിന്നു എന്ന ആരോപണമാണിപ്പോള്‍ രാജ്യമാകെ അലയടിക്കുന്നത്‌. സെല്‍ഫോണ്‍ ലൈസന്‍സ്‌ ഇടപാടില്‍ ഉണ്ടായിരിക്കുന്ന സ്‌പെക്‌ട്രം 2ജി അഴിമതിയുടെ കറ മന്‍മോഹന്‍ സിംഗിന്റെ കൈകളില്‍ പുരണ്ടിട്ടില്ലായിരിക്കാം.

അഴിമതിക്കു കുപ്രസിദ്ധി നേടിയ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന എ. രാജയുടെ കോടിക്കണക്കിനു രൂപ വരുന്ന അഴിമതിക്കു പ്രധാനമന്ത്രി കൂട്ടുനിന്നുവെന്നോ അല്ലെങ്കില്‍ അതിന്റെ നേരേ മൗനമവലംബിച്ചുവെന്നോ ഉള്ള ആരോപണമാണ്‌ ഉണ്ടായിരിക്കുന്നത്‌.

തനിക്കതില്‍ യാതൊരു പങ്കുമില്ല എന്നു പറഞ്ഞ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയണമെങ്കില്‍ അത്‌ അദ്ദേഹം സംശയാതീതമായി തെളിയിക്കേണ്ടിയിരിക്കുന്നു.

പുതിയ നൂറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മന്‍മോഹന്‍ സിംഗ്‌ സംശുദ്ധതയുടെ കാര്യത്തില്‍ ദൃഢചിത്തനായ ഭീഷ്‌മാചാര്യരാണെന്നും മറ്റുമാണു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളതും. ദ്രൗപദിയെ കൗരവര്‍ വസ്‌ത്രാക്ഷേപം ചെയ്‌തപ്പോള്‍ ഭീഷ്‌മര്‍ മൗനമവലംബിച്ചു ദൃക്‌സാക്ഷിയായി നിന്നതുപോലെ സ്‌പെക്‌ട്രം ലൈസന്‍സ്‌ ഇടപാടില്‍ രാഷ്‌ട്രീയ സത്യസന്ധതയുടെ വസ്‌ത്രാക്ഷേപം നടന്നപ്പോള്‍ മന്‍മോഹന്‍ സിംഗ്‌ മൗനസാക്ഷിയായി നിന്നു എന്നതാണ്‌ ഗുരുതരമായ ആരോപണം.

പുതിയ ആരോപണകാര്യത്തില്‍ കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി പ്രധാനമന്ത്രി സിംഗിന്റെ രക്ഷയ്‌ക്കെത്തിയിട്ടുണ്ടെന്നതു ശരി. കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക വക്‌താക്കളും, എന്തിന്‌ രാഹുല്‍ഗാന്ധി വരേയും മന്‍മോഹന്‍ സിംഗിനെ ശക്‌തിയായി പിന്താങ്ങിയിട്ടുണ്ട്‌. പക്ഷേ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഡോ. സിംഗും വലിയ സംശയങ്ങളുടെ മാറാലകള്‍ക്കുള്ളിലാണ്‌. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന സാധാരണ ജനങ്ങളുടെ സംശയം പൂര്‍ണമായി ദൂരീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു മന്‍മോഹന്‍ സിംഗിന്റെയും അദ്ദേഹം നയിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെയും ഭാവി. കാരണം അതും അന്തിമമായി തീരുമാനിക്കുന്നതു കോടിക്കണക്കിനു വരുന്ന ഈ സാധാരണ ജനങ്ങളാണ്‌.

എന്തെല്ലാം ദാരിദ്ര്യവും കഷ്‌ടപ്പാടുമുണ്ടെങ്കിലും അഴിമതിയുമായി ഒരിക്കലും പൊരുത്തപ്പെടാനാവാത്തവരാണ്‌ സാധാരണക്കാരായ ജനകോടികള്‍. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ ഏത്‌ അഴിമതിയോടും പൊരുത്തപ്പെടുന്നവര്‍ മധ്യവര്‍ഗക്കാരും സമ്പന്നരുമാണ്‌. ഞങ്ങളുടെ കാര്യങ്ങള്‍ നടക്കുമെങ്കില്‍ രാജ്യത്ത്‌ എന്ത്‌ അഴിമതിയും നടന്നോട്ടെ എന്നു കരുതുന്നവര്‍. പക്ഷേ, സാധാരണ ജനകോടികള്‍ അഴിമതിക്കാരായ നേതാക്കളെ ഒടുവില്‍ ശിക്ഷിക്കുകതന്നെ ചെയ്യും. അതിനാണ്‌ വോട്ട്‌ എന്ന ആയുധം തങ്ങളുടെ കൈവശമുള്ളതെന്ന്‌ അവര്‍ക്കറിയാം. അത്‌ അവര്‍ ഇതിനുമുമ്പു തെളിയിച്ചിട്ടുള്ളതുമാണ്‌. രാജീവ്‌ ഗാന്ധിയുടെ പതനം തന്നെയാണ്‌ അതിന്‌ ഏറ്റവും വലിയ തെളിവ്‌.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതു കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയാണ്‌. 1984 ല്‍ ലോക്‌സഭയിലെ 520 സീറ്റില്‍ 415 സീറ്റും നേടിയാണ്‌ രാജീവ്‌ പ്രധാനമന്ത്രിപദത്തിലെത്തിയത്‌. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ബോഫോഴ്‌സ് പീരങ്കി-അന്തര്‍വാഹിനി ഇടപാടില്‍ അദ്ദേഹത്തിന്റെ മേല്‍ അഴിമതിയാരോപണമുയര്‍ന്നു. രാജ്യരക്ഷാമന്ത്രി വി.പി. സിംഗ്‌ ഈ പ്രശ്‌നത്തില്‍ രാജീവുമായി തെറ്റി മന്ത്രിപദം രാജിവച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒറ്റക്കെട്ടായാണു പ്രധാനമന്ത്രിയുടെ പിന്നില്‍ അണിനിരന്നത്‌. ഇന്നു മന്‍മോഹന്‍ സിംഗിന്റെ പിന്നില്‍ അണിനിരന്നിരിക്കുന്നതുപോലെ. സംശയങ്ങളെല്ലാം ദൂരീകരിക്കുന്നതിനു സമഗ്രമായ അന്വേഷണം എന്ന ആവശ്യം പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി നിരാകരിച്ചു. കോണ്‍ഗ്രസ്‌ നേതാക്കളും നിരാകരിച്ചു. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും രാജീവിന്റെയും സര്‍ക്കാരിന്റെയും പിന്നിലുള്ളപ്പോള്‍ എന്തന്വേഷണം എന്ന മനോഭാവമാണു കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഉണ്ടായിരുന്നത്‌.

എന്നു മാത്രമല്ല 'മിസ്‌റ്റര്‍ ക്ലീന്‍' എന്നൊരു വിശേഷണം കൂടി രാജീവ്‌ ഗാന്ധി നേടിയെടുത്തിരുന്നതുകൊണ്ട്‌ അതു സാധാരണ ജനങ്ങളുടെ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റായി രാജീവിന്റെ സ്‌തുതിപാഠകര്‍ കരുതി. പക്ഷേ, ഇന്ത്യ കണ്ടത്‌ 415 ലോക്‌സഭാ സീറ്റുകളുമായി പ്രധാനമന്ത്രിപദത്തിലേക്ക്‌ ഇരച്ചുകയറിയ രാജീവ്‌ ഗാന്ധിയെ സാധാരണക്കാരായ ജനത അടുത്ത തെരഞ്ഞെടുപ്പില്‍ നിര്‍ദാക്ഷിണ്യം അധികാരത്തില്‍നിന്ന്‌ ഇറക്കിവിടുന്നതാണ്‌. അതാണ്‌ ഇന്ത്യ. ഇന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും രാഷ്‌ട്രീയത്തിലെ മിസ്‌റ്റര്‍ ക്ലീന്‍ എന്ന ബഹുമതിയുണ്ട്‌. അതു സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹവും ചരിത്രത്തില്‍നിന്നു പാഠം പഠിക്കേണ്ട സ്‌ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു.

സ്‌പെക്‌ട്രം ഇടപാടില്‍ അഴിമതികാട്ടിയ കേന്ദ്രമന്ത്രി രാജയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ഡോ. സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ അപേക്ഷയ്‌ക്കു പതിനെട്ടു മാസം കഴിഞ്ഞിട്ടും മന്‍മോഹന്‍ സിംഗ്‌ മറുപടി നല്‍കിയില്ല എന്നതു നിസാര ആരോപണമായി കാണാനാവില്ല. എന്നുമാത്രമല്ല, അതു പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്‌ഥന്മാര്‍ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു എന്നു പറഞ്ഞൊഴിയുന്നതും നീതീകരിക്കാനാവുന്നതല്ല. അതേസമയം, എല്ലാം പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണു താന്‍ ചെയ്‌തതെന്നു രാജിക്കുശേഷം കേന്ദ്രമന്ത്രി എ. രാജ പ്രസ്‌താവിച്ചതു കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിവാദത്തില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ഉത്തരവാദിത്തമില്ലെങ്കില്‍ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റിയല്ല എന്ത്‌ ഉന്നത അന്വേഷണസമിതിയും അന്വേഷിക്കുന്നതിനോടു യോജിക്കുകയാണ്‌ മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ സര്‍ക്കാരും ചെയ്യേണ്ടതെന്ന കാര്യത്തില്‍ നീതിബോധമുള്ള ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ മന്ത്രിസഭ രാജിവച്ച്‌ ഇടക്കാല ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രധാനമന്ത്രി സിംഗ്‌ സന്നദ്ധനായി എന്നുവരെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. സിംഗ്‌ സര്‍ക്കാര്‍ രാജിവച്ചാല്‍ അധികാരമോഹികളായ ഡി.എം.കെയെയും എന്‍.സി.പിയെയുമെല്ലാം അടര്‍ത്തിയെടുത്തു ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷത്തിനു കഴിയുകയില്ലെന്നു കോണ്‍ഗ്രസിന്‌ അറിയാം. അതിനു കാരണം പ്രതിപക്ഷത്തിന്‌ ഒരു പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയില്ല എന്നതുതന്നെ. അതുകൊണ്ടുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ്‌ അനിവാര്യമായിവരുമെന്നു കോണ്‍ഗ്രസ്‌ നേതൃത്വം കണക്കുകൂട്ടി.

പക്ഷേ, പുതുതായി പ്രധാനമന്ത്രിയുടെ കൈകളില്‍ പുരണ്ടിരിക്കുന്ന അഴിമതിയുടെ കറുത്ത കറ കഴുകിക്കളയാതെ ജനങ്ങളെ അഭിമുഖീകരിച്ചാല്‍ എല്ലാ കണക്കുകളും തെറ്റിപ്പോകും. രാജീവ്‌ ഗാന്ധിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതുപോലെ. അതുകൊണ്ടുതന്നെ ആകെ അഴുക്കായിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്ന തൊഴുത്ത്‌ വൃത്തിയാക്കുക എന്ന ഭഗീരഥ പ്രയത്നമാണു മന്‍മോഹന്‍ സിംഗിന്റെ ചുമലില്‍ വന്നിരിക്കുന്നതും. അതിനുവേണ്ടി മന്ത്രിസഭയില്‍ നിന്നു ഡി.എം.കെയെ ഒഴിവാക്കി പകരം മറ്റാരുടെയെങ്കിലും പിന്തുണതേടുക തുടങ്ങിയ സാഹസിക തീരുമാനങ്ങള്‍ കോണ്‍ഗ്രസിനു സ്വീകരിക്കേണ്ടിവരും.

ഇതിനിടയിലെ കൗതുകകരമായ കാര്യം പ്രധാനമന്ത്രിയെയും കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷമായ ബി.ജെ.പിയുടെ കാലുകളും അഴിമതിയാരോപണങ്ങളുടെ ചളിക്കുണ്ടില്‍ പൂണ്ടുപോകാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്‌. കര്‍ണാടക ബി.ജെ.പി. മുഖ്യമന്ത്രി യെദിയൂരപ്പയുടെ പേരില്‍ കോടികളുടെ അഴിമതിയാരോപണങ്ങളുണ്ടായിരിക്കുന്നതും തന്റെ മന്ത്രിസഭയെ നിലനിര്‍ത്തുന്നതിന്‌ എം.എല്‍.എമാര്‍ക്കു പണംനല്‍കാന്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നും മക്കള്‍ക്കു കോടിക്കണക്കിനു രൂപയുടെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്തു എന്നുമുള്ള ആരോപണങ്ങള്‍. അതിനു മറുപടി നല്‍കാനാവാതെ ബി.ജെ.പി. നേതൃത്വം കുഴയുമ്പോള്‍ യെദിയൂരപ്പയുടെ ഭാവിതന്നെ ത്രാസിലാണിപ്പോള്‍.

കാര്‍ഗില്‍ വിധവകള്‍ക്കു നല്‍കാനുള്ള ഭവനപദ്ധതിയില്‍ അഴിമതികാട്ടിയെന്ന ആരോപണത്തെതുടര്‍ന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെ രാജിവയ്‌പ്പിക്കാനെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം തയാറായി. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച യോദ്ധാക്കള്‍ക്കു ശവപ്പെട്ടി വാങ്ങിയ കാര്യത്തില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി ആരോപണമുയര്‍ന്നപ്പോഴും അങ്ങിനെ മറ്റു പല പ്രശ്‌നങ്ങളിലും ഇത്തരമൊരു നടപടിക്കു ബി.ജെ.പി. നേതൃത്വം തയാറായിട്ടില്ലെന്നതും മറ്റൊരു വസ്‌തുത.

ഇതുമാത്രമല്ല, വാജ്‌പേയി സര്‍ക്കാരില്‍ ഡി.എം.കെ. പ്രതിനിധിയായി മന്ത്രിയായിരുന്നപ്പോള്‍ എ. രാജ തുടങ്ങിയതാണ്‌ ഈ അഴിമതിയെന്നും അവിഹിതമായി സ്‌പെക്‌ട്രം ലൈസന്‍സ്‌ നേടിയെടുത്തവരില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു എന്നും മറ്റുമുള്ള ആരോപണം ബി.ജെ.പിക്കും അസ്വസ്‌ഥത സൃഷ്‌ടിച്ചിരിക്കുകയാണ്‌.

എന്തായാലും അഴിമതിയുടെ ദുര്‍ഗന്ധം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പടരുകയാണ്‌. അത്‌ അകറ്റണമെങ്കില്‍ ആരോപണമുണ്ടാകുമ്പോള്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണ്‌.