Saturday, November 6, 2010

അമേരിക്കയിലെ സ്ഥാപനത്തിനുവേണ്ടി ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ വിവാദ സര്‍വ്വേ


അമേരിക്കയുടെ വിവാദ സര്‍വ്വേ രാജ്യത്ത് 20 സംസ്ഥാനങ്ങളില്‍ നടത്തിയതായി സൂചന. സര്‍വ്വേ നടത്തിയതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലപാടുകള്‍ അമേരിക്കയിലെ ചില രാഷ്ട്രീയകാര്യ സ്ഥാപനങ്ങളെ അറിയിക്കുകയാണ് സര്‍വേയുടെ ഉദ്ദേശ്യമെന്നും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സര്‍വേയ്ക് ദേശീയമാനമുണ്ടെന്ന് വ്യക്തമായതോടെ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലെ 'പ്രിന്‍സസ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ്‌സ് ഇന്‍റര്‍നാഷണല്‍' എന്ന സ്ഥാപനത്തിനുവേണ്ടി ഡല്‍ഹിയിലെ ടി.എന്‍.എസ് എന്ന പേരിലുള്ള ഏജന്‍സി ആയിരുന്നു തിരുവനന്തപുരത്ത് മുസ്ലീംഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സര്‍വ്വേ നടത്തിയത്. മാര്‍ക്കറ്റിംഗ് സര്‍വ്വേ എന്നായിരുന്നു സര്‍വ്വേ നടത്തിയവര്‍ പറഞ്ഞിരുന്നതെങ്കിലും ചോദ്യങ്ങളില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 153 (ബി) പ്രകാരം ടി എന്‍ എസ് എന്ന പേരിലുള്ള കമ്പനിക്കെതിരെ പൊലീസ് കേസ് എടുത്തു.

തിരുവനന്തപുരം നഗരത്തിലെ കരിമഠം കോളനിയില്‍ ഒക്ടോബര്‍ രണ്ടിനാണ് അഞ്ചുപേരടങ്ങുന്ന സംഘം സര്‍വേ നടത്തിയത്. കഴിഞ്ഞമാസമായിരുന്നു തിരുവനന്തപുരം ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സര്‍വേ നടന്നത്. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാനം ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ദേശിയത തളര്‍ത്തുന്നതുമാണ് സര്‍വേ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം.

83
പേജ് വരുന്ന ചോദ്യാവലിയായിരുന്നു സര്‍വേക്കായി ഉപയോഗിച്ചിരുന്നത്. ഒരാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് 30 രൂപയാണ് ലഭിക്കുക. ആദ്യം മാര്‍ക്കറ്റിംഗ് സര്‍വേ എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് മതസ്പര്‍ദ്ധ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കണ്ടപ്പോള്‍ സര്‍വേയ്ക്കെത്തിയവരെ നാട്ടുകാര്‍ തടയുകയായിരുന്നു.

'
ഒസാമ ബിന്‍ ലാദനെ ഇഷ്ടപ്പെടുന്നുണ്ടോ?', ബുര്‍ഖ ധരിക്കാറുണ്ടോ?', ഭരണകൂടത്തോടുള്ള വിശ്വാസ്യത എത്രത്തോളം ഉണ്ട്? സിവില്‍ മിലിറ്ററി വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്രത്തോളം? അമേരിക്കന്‍ - ഇസ്രയേല്‍ നിലപാടുകളോടുള്ള കൂറ് എന്നിവയൊക്കെയാണ് സര്‍വേയിലെ ചോദ്യങ്ങള്‍.

Friday, November 5, 2010

ലോട്ടറിക്കേസിലെ കേന്ദ്ര നിലപാട്; കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍


ലോട്ടറിക്കേസിന് വീണ്ടും സജീവത കൈവന്നതോടെ കോണ്‍ഗ്രസും യു.ഡി.എഫും സമ്മര്‍ദത്തില്‍. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് എന്താകുമെന്ന ആശങ്കയാണ് മുന്നണിക്കും പാര്‍ട്ടിക്കും.


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ മാര്‍ട്ടിനും കൂട്ടരും ചരടുവലികള്‍ നടത്തുന്ന സാഹചര്യത്തില്‍ മുഖം നഷ്ടപ്പെടുത്തുന്ന തീരുമാനമാകുമോ കേന്ദ്രത്തിന്റെതെന്ന പേടി നേതൃത്വത്തിനുണ്ട്. മാര്‍ട്ടിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ഹൈകോടതിയില്‍ ഹാജരായ നടപടി ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഏറെ പണിപ്പെടേണ്ടിവന്നിരുന്നു.

പേപ്പര്‍ ലോട്ടറി നികുതി നിയമത്തില്‍ ഭേദഗതി  കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് പാലിക്കുന്ന ലോട്ടറികളില്‍നിന്ന് മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കൂവെന്നതാണ് പ്രധാന ഭേദഗതി. ഇതോടൊപ്പം നികുതി നിരക്കില്‍ ഗണ്യമായ വര്‍ധനയും വരുത്തി. ലോട്ടറിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറാണ് നിയമനിര്‍മാണങ്ങള്‍ നടത്തേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കേന്ദ്രത്തിന്റെ അധികാരങ്ങള്‍ കവരുകയാണ് ചെയ്തതെന്നുമാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹരജിയിലെ മുഖ്യവാദം. ഇന്ത്യയും ഭൂട്ടാനും തമ്മിലെ വ്യാപാര ഉടമ്പടിക്ക് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെന്നും ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രത്തിന്റെ നിഷ്‌ക്രിയത്വമാണ് ലോട്ടറി നിയമം ലംഘിക്കുന്നതിന് സഹായകമാകുന്നതെന്ന് ആരോപിച്ചു. മേഘയുടെ ഹരജി തീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് സുപ്രധാനമാണെന്ന വാദവുമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം നിര്‍ണായകമാണ്.

ലോട്ടറി കാര്യത്തില്‍ സൂക്ഷ്മതയോടുള്ള സമീപനം വേണമെന്ന ആവശ്യം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി മുമ്പാകെ ഉന്നയിച്ചു. എന്നാല്‍, മന്ത്രാലയങ്ങളുടെ തീരുമാനം പലപ്പോഴും ഉദ്യോഗസ്ഥ തലത്തിലാണ് ഉണ്ടാകുന്നത് എന്നതിനാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്ന രീതിയില്‍ സമീപനം കേന്ദ്രത്തില്‍നിന്ന് വരുമോ എന്ന് സംശയമാണ്. ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നു.

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പിന്തുണക്കാമെന്ന് യു.ഡി.എഫ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ തുറന്ന കത്തും എഴുതി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ പിന്തുണക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറായില്ലെങ്കില്‍ രാഷ്ട്രീയമായി വന്‍ തിരിച്ചടിയാകും കോണ്‍ഗ്രസിനും യു.ഡി.എഫിനും.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കേ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ഇടതുപക്ഷത്തിന് സാഹചര്യം ഒരുക്കുന്ന തീരുമാനം ഉണ്ടാകുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവും കോണ്‍ഗ്രസിനുണ്ട്

Thursday, November 4, 2010

ഇന്ത്യയുടെ ആവശ്യങ്ങള്‍ അവഗണിച്ച് ഒബാമ


യു എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളില്ലാതെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയിലെ ത്രിദിന സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സുരക്ഷാ സമിതിയിലെ അംഗത്വവും പുറംജോലി കരാറിലെ നിലപാടുകളിലെ മാറ്റവും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ ഒബാമ പ്രതികരിച്ചത്.

ഇന്ത്യയുടെ പ്രാധാന്യം മനസിലാക്കിയതുകൊണ്ട് ഏഷ്യന്‍ പര്യടനത്തിലെ ആദ്യ രാജ്യമായി ഇന്ത്യയെ തിരഞ്ഞെടുത്തതെന്നാണ് ഒബാമ പറഞ്ഞത്. ഇന്ത്യയുടെ ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ സ്ഥിരാംഗത്വ പ്രശ്‌നം ബുദ്ധിമുട്ടേറിയ ഒന്നാണെന്നാണ് ഒബാമയുടെ നിലപാട്. വളരെ ദുഷ്‌കരവും സങ്കീര്‍ണവുമായ ഒന്ന് എന്നാണ് ഇന്ത്യയുടെ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വ ആവശ്യത്തെ ഒബാമ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് ദുഷ്‌കരമാണെന്നാണ് ഒബാമ വ്യക്തമാക്കിയത്. ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി നിരുപമ റാവു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്താകുമെന്നതിന്റെ സൂചനകളാണ് ഒബാമ നല്‍കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറംജോലി കരാറുകള്‍ കൂടുതലായി നല്‍കുന്നതിന് എതിരായുള്ള ഒബാമയുടെ നിലപാടിലും മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ അത് രാജ്യ താലപര്യത്തെ ഹനിക്കുമെന്നാണ് ഒബാമ സൂചിപ്പിച്ചത്.

മുംബൈ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഫലപ്രദമായ സഹകരണം നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല എന്ന ഇന്ത്യയുടെ നിലപാടുകള്‍ക്കും അനുകൂലമായ രീതിയിലല്ല ഒബാമ സംസാരിച്ചത്ആണവ ബാധ്യതാ കരാറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഏര്‍പ്പെടുത്തിയ ചില നിബന്ധനകള്‍ക്കെതിരെ അമേരിക്കന്‍ കമ്പനികള്‍ നടത്തുന്ന സമ്മര്‍ദത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനും ശ്രമമുണ്ടാകുമെന്ന സൂചനയും ഒബാമ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തോട് തികഞ്ഞ ബഹുമാനമുണ്ട്്. പക്ഷേ, അന്താരാഷ്ട്ര - ദേശീയ തലത്തിലുള്ള ആണവ ദാതാക്കളുടെ താല്‍പര്യം സംരക്ഷിച്ചാലേ ഇന്ത്യയുടെ ആണവോര്‍ജ സ്വപ്‌നങ്ങള്‍ സഫലമാകൂ എന്നാണ് ഒബാമ പറഞ്ഞത്.

janayugom 041110

Wednesday, November 3, 2010

Oh Girl You're Mine

തിരുവനന്തപുരത്ത് അമേരിക്കയുടെ മുസ്ലീം സര്‍വേ


തിരുവനന്തപുരത്ത് മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് അമേരിക്കന്‍ ഏജന്‍സി സര്‍വേ നടത്തിയതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ വാര്‍ത്താചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന ഇന്‍റലിജന്‍സിന് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസമാണ് തിരുവനന്തപുരം ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സര്‍വേ നടന്നത്.

തെരഞ്ഞെടുപ്പു കാലമായതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാനം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ദേശിയത തളര്‍ത്തുന്നതുമാണ് സര്‍വേ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം. 83 പേജ് വരുന്ന ചോദ്യാവലിയാണ് സര്‍വേക്കായി ഉപയോഗിക്കുന്നത്. ഒരാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് 30 രൂപയാണ് ലഭിക്കുക. ആദ്യം മാര്‍ക്കറ്റിംഗ് സര്‍വേ എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് മതസ്പര്‍ദ്ധ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കണ്ടപ്പോള്‍ സര്‍വേയ്ക്കെത്തിയവരെ നാട്ടുകാര്‍ തടയുകയായിരുന്നു.

നാട്ടിലെ ഒരു സ്ഥാപനമാണ് സര്‍വേ നടത്തുന്നതിനായി ഇവര്‍ക്ക് കരാര്‍ നല്കിയത്. എന്നാല്‍ ഇത് വാഷിംഗ്ടണ്‍ ആസ്ഥാനമായ അമേരിക്കന്‍ ഏജന്‍സിക്കു വേണ്ടിയാണെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന. സംസ്ഥാന ഭരണകൂടത്തിന്‍റെയോ പൊലീസിന്‍റെയോ അറിവോടെയോ സമ്മതമോ ഇല്ലാതെയാണ് സര്‍വേ നടത്തിയിരിക്കുന്നത്.

ഭരണകൂടത്തോടുള്ള വിശ്വാസ്യത എത്രത്തോളം ഉണ്ട്? സിവില്‍ മിലിറ്ററി വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്രത്തോളം? അമേരിക്കന്‍ - ഇസ്രയേല്‍ നിലപാടുകളോടുള്ള കൂറ് എന്നിവയൊക്കെയാണ് സര്‍വേയിലെ ചോദ്യങ്ങള്‍.

Baby born to 10 years old girl, Father aged 13 !!!


A 10-year-old girl from Romania has given birth in southern Spain, officials in the region have said. The girl gave birth to a daughter last week in the city of Jerez de la Frontera, said Andalucia's social affairs minister Micaela Navarro. Officials are deciding whether the mother and her family can keep custody, Ms Navarro said.
The father of the baby is also believed to be a minor, aged 13, who is still in Romania, Spanish media have said.
"What we have to ensure is that both the mother, who in this case is a minor as well, and the baby are absolutely taken care of," said Ms Navarro.
"If they can be well cared for, they can stay with the family," she said.
The baby's grandmother, who is a Roma gypsy, was photographed in Spanish newspapers smiling outside the family's modest block of flats in the town of Lebrija, AFP reports. Her 10-year-old daughter is reported to have moved to Spain from Romania just three weeks ago.
The woman, identified only as Olimpia, was quoted as saying that the mother was "very well, like the daughter, who is very well and very pretty".
According to the Andalucia daily, Diario de Jerez, which first reported the story, the grandmother could not understand the wide level of interest in the case as "this is the age we get married in Romania".
The latest statistics show that 177 girls under the age of 15 gave birth in Spain in 2008.

Tuesday, November 2, 2010

Google is suing the US government

Google is suing the US government, saying it was unfairly excluded from a $58m deal to revamp e-mail systems at the Department of the Interior. In a lawsuit filed with the US Court of Federal Claims, Google says the terms of the five-year contract rule out its products and favour rival Microsoft.

The search giant wants to offer its Google Apps software for the contract. But Google says it was told that only Microsoft's business software could be used - a move it called "arbitrary". The Department of the Interior, which employs about 88,000 people, declined to comment on Google's legal action.

Security fears
Google says in its lawsuit that it was told there would be "full and open competition" for the contract, but that the bid specified that only the Microsoft Business Productivity Online Suite-Federal could be used. This is a special version of Microsoft's suite of business tools that was designed for the US federal government.

Google has its own special version of its software designed to address government security concerns, Google Apps for Government. However, the firm says it was told its product did not comply with the department's security requirements.

Google says the decision was "arbitrary and capricious", as well as being "unduly restrictive of competition" and against US law. It calls for an open contracting process, which it says "could save US taxpayers tens of millions of dollars and result in better services".

Aadhaar software locked in with ‘Windows'


Deepa Kurup (The Hindu 2/11/2010)

The drivers for biometric devices are locked in with the Windows operating system platform.
BANGALORE: In its technology statement, Aadhaar, the massive Government of India project that seeks to enrol citizens, puts on record its commitment to using open technological standards. However, the government of Kerala — the only State that mandates the use of Free and Open Source Software (FOSS) in governance — recently found that the client enrolment software used is only compatible with Windows, the proprietary operating system owned by Microsoft.
The Unique Identification Authority of India (UIDAI) mandates that all ‘middleware' used in Aaadhaar must be vendor neutral. However, by using software that is only Windows-compliant, UID applications have already established a clear vendor lock-in. In Kerala, which has embraced open platforms, this is a vexatious issue because Virtual Device Managers – that provide an interface for applications to devices such as biometric devices – are not Linux-compatible.
Speaking to The Hindu, Ashok Dalwai, Deputy Director-General, UIDAI, said this is a “Kerala-specific issue.” He confirmed that all enrolment software is “purely for the Windows platform.” “For now, we have asked Kerala to go ahead with laptops with Windows. Our developers will work towards Linux compliance later.”
However, public agencies implementing Aadhaar in Kerala find this unacceptable because it violates the State's FOSS policy. Kerala is slated to implement the project in November. The three enrolment agencies — IT@Schools, Keltron and the Akshaya project are all government agencies — use only Linux operating systems. Prior to the first training session conducted in Bangalore mid-October, the agencies wrote to the UIDAI regional office in Bangalore pointing out difficulties in complying with a Windows-only regime.
“It is highly embarrassing and disappointing to see that proprietary applications are necessary, at least to start with,” says Anvar Sadath, executive director, IT@Schools. He emphasises that this is not a debate that pits Kerala versus UIDAI. “It has larger implications for a ‘knowledge society.' Can we imagine a situation where we revert to proprietary vendors to provide necessary upgradation/support to the data repository of over one billion people?” he asks. Besides, FOSS operating systems/applications offer huge cost-advantages, thereby saving precious public money (by using FOSS, IT@Schools alone saves up to Rs. 11 crore per year). Mr. Sadath insists that vendors be forced to develop/manage the necessary plug-ins or drivers for Linux support.
“This must be included in all tenders floated by the agency.”
FOSS activists find the proposal to “migrate to Linux later” unacceptable. Says Prabir Purkayastha of the Delhi Science Forum: “This is doubly problematic as it would drive an organisation [in Kerala] which is on an open platform to a closed platform, harming their own work. It also violates the UIDAI's declared policy.”
He believes that in the hurry to politically show results, UIDAI should not land up on closed platforms at the cost of policy and long-term goals.

Monday, November 1, 2010

ഒഞ്ചിയത്തെ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍!


ഒഞ്ചിയം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തോറ്റു. 2005ല്‍ ആകെ 16 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഒഞ്ചിയത്ത് ഇപ്പോള്‍ 17ല്‍ വെറും അഞ്ച്. അന്ന് കിട്ടിയ 9128 വോട്ടുകളുടെ സ്ഥാനത്ത് ഇന്ന് ഇടതുമുന്നണി നേടിയത് വെറും 6632 വോട്ടുകള്‍. ശതമാനം 60 ല്‍ നിന്ന് 40 ആയി ഇടിഞ്ഞു താണു.
മറുവശത്തോ. മണ്ടോടി കണ്ണനെ ഇടിച്ചുകൊന്ന, എട്ടു ധീരസഖാക്കളെ ചതിച്ച് വെടിവെച്ച് വീഴ്ത്തിയ കോണ്‍ഗ്രസിന്റെ സഹായത്തോടെ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍" വീമ്പിളക്കുന്നു.
2005ല്‍ ഒരു സീറ്റും 5341 വോട്ടുകളുമായിരുന്നു ഒഞ്ചിയത്ത് യുഡിഎഫിന്റെ വിഹിതം. ഇന്നത് 4 സീറ്റുകളായി ഉയര്‍ന്നു. പക്ഷേ, വോട്ട് വിഹിതം 2796 ആയി ഇടിഞ്ഞു. 2005ല്‍ എല്ലാ സീറ്റിലും മത്സരിച്ച യുഡിഎഫിന് ഇന്ന് 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. അതില്‍ എട്ടിടത്താണ് "കമ്മ്യൂണിസ്റ്റ് തനിത്തങ്കങ്ങള്‍" ജയിച്ചുകയറിയത്. സിപിഎമ്മും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡുകളിലത്രയും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍" വോട്ടുചെയ്തത് കൈപ്പത്തിയ്ക്ക്. ശേഷിച്ച വാര്‍ഡുകളില്‍ കൈപ്പത്തിക്കാരന്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് '' വോട്ടുചെയ്തു.
സിപിഎമ്മുമായി നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി 520 വോട്ടുകള്‍ നേടിയ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്", കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണുക. ചെമ്മക്കുന്ന് - 76, വലിയ മാടക്കര - 23, കണ്ണുവയല്‍ - സ്ഥാനാര്ത്ഥിയില്ല, അറയ്ക്കല്‍ 191. കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി സിപിഎം ജയിച്ച മാടക്കരയില്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്" കിട്ടിയത് വെറും 32 വോട്ട്.
2005ല്‍ നിന്നും 2496 വോട്ടുകള്‍ സിപിഎമ്മിന് ഇക്കുറി കുറഞ്ഞു. കോണ്‍ഗ്രസിന് 2545 വോട്ടുകളും. കമ്മ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായത് കോണ്‍ഗ്രസുകാരാണെന്നര്‍ത്ഥം. 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെയെ നിര്‍ത്താതെ, 2545 വോട്ടുകള്‍ ദാനം ചെയ്ത് കോണ്‍ഗ്രസ് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ". സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടുചോര്‍ന്നപ്പോള്‍ 18 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് വക സംഭാവന.
സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്‍റെ പകുതി കോണ്‍ഗ്രസുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല.
എന്നാല്‍ ഒഞ്ചിയത്തെ സാധാരണ ജനത ആ സത്യം തിരിച്ചറിയുകയാണ്. നുണ പറഞ്ഞും വഞ്ചിച്ചുമാണ് പ്രാണനെപ്പോലെ ചെങ്കൊടിയെ സ്നേഹിച്ച തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്നവര്‍ വേദനയോടെ ഉള്‍ക്കൊളളുന്നു. ആര്‍ത്തിരമ്പിയ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല, സഖാവ് മണ്ടോടി കണ്ണന്റെ കൊലയാളികളുമായി ഭരണമധുവിധു ആഘോഷിക്കാനാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ" ഈ പടപ്പുറപ്പാടെന്ന്. രക്തസാക്ഷികളുടെ പേരില്‍ ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും അവരുടെ ചെലവില്‍ കുത്തിയൊഴുക്കിയ ആവേശം കൃത്രിമമാണെന്നും തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരം ഒറ്റുകാരെ കാത്തിരിക്കുന്നുണ്ട്.
പഴയ ചതിയില്‍ ഒഞ്ചിയത്തെ സഖാക്കള്‍ക്ക് നഷ്ടപ്പെട്ടത് ജീവനായിരുന്നുവെങ്കില്‍, ഇന്ന് ഒരു തിരഞ്ഞെടുപ്പ് വിജയം. ചതി തിരിച്ചറിയുന്ന ജനത ഇന്നല്ലെങ്കില്‍ നാളെ ആ വിജയം അവരെ തിരികെ ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഒറ്റുകാരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.



Brazil's first female president - Dilma Rousseff


Dilma Rousseff said she had been given the most important mission of her life
The woman elected to be Brazil's first female president has promised to make gender equality a priority.
Dilma Rousseff said she wanted parents to be able to tell their daughters: "Yes, a woman can."
Ms Rousseff also promised to fight poverty and maintain continuity with her highly popular predecessor, Luiz Inacio Lula da Silva.
She won Sunday's presidential run-off election with 56% of the vote to rival Jose Serra's 44%.
Ms Rousseff takes office on 1 January next year when President Lula steps down after completing the constitutional limit of two consecutive terms.
Hunger pledge
Her election as the country's first female leader was a sign of the democratic progress Brazil had made, Ms Rousseff said in her victory speech in the capital, Brasilia.
"So I am here stating my first post-election commitment: to honour Brazilian women so that this fact - unprecedented until now - becomes something normal and can be repeated and expanded in companies, public institutions, and organisations that are representative of our entire society."
She continued: "I would like very much today for fathers and mothers of daughters to look in their eyes and tell them: 'Yes, a woman can.'"
Ms Rousseff, a former Marxist rebel who was imprisoned for three years in the early 1970s for resisting military rule, promised to protect freedom of expression and worship, and to honour the constitution.
End Quote Luiz Inacio Lula da Silva Brazilian president
She said another priority would be to lift 20 million Brazilians out of poverty.
"I reiterate my fundamental promise: the eradication of poverty," she said. "We must not rest while there are Brazilians going hungry."
Ms Rousseff, 62, has never before held elected office. She trained as an economist and worked her way up through local and state governments.
She joined President Lula's cabinet as energy minister in 2003-5 and then became his chief of staff.
She paid tribute to her predecessor and promised continuity with his left-leaning policies. She is expected to emphasise government efficiency, expand the role of the state in some sectors such as mining, and upgrade the country's decrepit infrastructure.
"The task of succeeding him is difficult and challenging. But I know I will honour this legacy and extend his work," she said.
"I will knock on his door often, and I know it will always be open."
'Her party'
She will also oversee a huge expansion of Brazil's oil industry, following the discovery of major offshore fields that should make Brazil one of the world's top 10 oil exporters.
She can count on strengthened majorities for the governing coalition in both houses of Congress to help ease the task of pushing her legislative agenda.
Ms Rousseff's victory owed much to the extraordinary popularity of the outgoing President Lula, who endorsed her as his successor for the governing Workers' Party from the start.
Lula, who has to step down after completing two consecutive terms - the maximum allowed, said he would not interfere in her government.
Ms Rousseff will have "to form a government in her own image - I only hope she achieves more than I did", he said after casting his vote.
He added that he would not be attending public victory celebrations because "this is her party".

Merchant power developers in a spot as prices plummet


Discoms' reluctance to buy from exchanges, wheeling constraints add to woes.
Weighted Average Electricity Prices

Power Exchanges (Rs/kWh)
Trading Licensees (Rs/kWh)
2010 (Jan-Sept)
4.19
5.26
2009
5.73
6.41
2008
7.57
7.04
(Source: Central Electricity Regulatory Commission data)

With electricity prices in the spot market on a steady downward spiral, the merchant power dream threatens to turn sour for private project developers.
From the highs of a couple of years ago, when weighted average tariffs were over Rs 7 per unit and peak tariff surged into the double digits, prices have come crashing to an average of Rs 4 on the two operational power exchanges for nine months (January to September 2010).
No ready money
Added to this is the reluctance among distribution utilities (Discoms), mostly cash-strapped SEBs, to buy electricity on the exchanges as they have to shell out ready money to do so. Also, the trend among Discoms to cut power in their semi-urban and rural areas, even when cheap power is available at ridiculously low tariffs on the exchanges, is adding to the worries of merchant power developers.
Wheeling constraints further compound the troubles for upcoming project, with the inter-State transmission system not keeping pace with generation.
Private sector players, including the Naveen Jindal Group, Videocon, the Adani Group and Indiabulls, are among those setting up merchant power capacities, where most of the power is meant to be sold in the spot market — either on the exchanges, through traders or through short-term bilateral pacts between utilities.
A total of 9,585 MW of capacity was added during the last fiscal, of which 4,287 MW or 45 per cent was by private developers, most of which had earmarked significant portions to be sold on the spot market. During the current fiscal, a capacity addition of around 14,000 MW looks likely, of which around 40 per cent could be private projects, again mostly merchant capacities.
Approaching danger zone
According to a senior CEA official, a serious situation is brewing in the power sector. “It is now fairly certain that by the middle of the Twelfth Plan (by 2014-15), the country should be in a comfortable situation in terms of generation capacity on the ground. The danger, however, is that Discoms have neither been financially restructured nor have they upgraded their distribution system. As a result, we are likely to have a situation where the generation has to be backed down and at the same time there is load shedding.”
Such a situation could have an adverse impact on the financial bankability of the sector at large, as there could be payment defaults by the IPPs (private projects), he said.
“Merchant power is fine as part of the overall portfolio for us, but we are going conservatively on it in light of pricing uncertainties,” a senior official with NTPC Ltd said.
During the current year, average tariffs of Rs 3.50 a unit in January gradually surged to a high of Rs 7.75 in April on the IEX, India's largest bourse. Since then it has headed downhill with supply much higher than demand. In September, the average tariff on the IEX was Rs 2.35 a unit.
Merchant power developers are, however, keeping a brave face.
“This year was an aberration in terms of excessive monsoon and the resultant dip in power demand, which caused the crash in prices. Demand is going to be in excess of supply,” an executive from a firm setting up merchant capacity said.

Sunday, October 31, 2010

യുദ്ധക്കുറ്റത്തിന് യു.എസിനെ വിചാരണ ചെയ്യണം


മാധ്യമം മുഖപ്രസംഗം

വിക്കിലീക്‌സ് പുതുതായി പുറത്തുകൊണ്ടുവന്ന യു.എസ് സൈനിക രേഖകള്‍ സാമ്രാജ്യത്വത്തിന്റെ യഥാര്‍ഥമുഖം കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നു. അഫ്ഗാനിസ്താനില്‍ യു.എസ് പട്ടാളം ചെയ്തുകൂട്ടിയ പാതകങ്ങളുടെ തെളിവുകളായിരുന്നു കുറച്ചുമുമ്പ് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍. ഇത്തവണത്തേത് ഇറാഖിലെ കുറ്റങ്ങളുടെ ആധികാരികമായ നേര്‍ച്ചിത്രങ്ങളാണ്. കഴിഞ്ഞ വെള്ളിയാഴ്ച വിക്കിലീക്‌സ് നാലുലക്ഷത്തോളം രഹസ്യരേഖകള്‍ പുറത്തുവിട്ടതുതന്നെ അമേരിക്കയുടെയും മറ്റും കടുത്ത സമ്മര്‍ദങ്ങളെയും ഭീഷണികളെയും മറികടന്നാണ്. അമേരിക്ക ഭയന്നത് എന്തായിരുന്നെന്നുകൂടി ഇപ്പോള്‍ വ്യക്തം. അവരുടെ ക്രൂരതകളും യുദ്ധനിയമലംഘനങ്ങളും ലോകമാകെ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യരേഖാ ചോര്‍ച്ച എന്നു വിളിക്കപ്പെടുന്ന ഈ വെളിപ്പെടുത്തലില്‍ 3,91,832 'ഇറാഖി വാര്‍ലോഗു'കള്‍ പരസ്യമായി.

2004 മുതല്‍ 2009 ഉള്‍പ്പെടുന്ന ആറുവര്‍ഷങ്ങളിലെ മനുഷ്യത്വഹീനമായ ചെയ്തികള്‍ യു.എസ് പട്ടാളക്കാരുടെ വാക്കുകളിലൂടെതന്നെ വെളിപ്പെട്ടിരിക്കുകയാണ്. 2004 മേയ്, 2009 മാര്‍ച്ച് മാസങ്ങളിലെ രേഖകള്‍ മാത്രമാണ് കിട്ടാതെയുള്ളത്. പുറത്തുവന്ന രേഖകളില്‍ മിക്കതും പൈശാചികതയുടെ സാക്ഷ്യങ്ങളാണ്. മൊത്തം ഒരു ലക്ഷത്തിലേറെ ജീവഹാനിയെപ്പറ്റി രേഖകളില്‍ പരാമര്‍ശമുണ്ട്. അതില്‍ 60,081 മരണം സിവിലിയന്മാരുടേതാണ്. യുദ്ധത്തില്‍ മരിച്ചവരില്‍ 60 ശതമാനത്തിലേറെയും സാധാരണക്കാരായിരുന്നു എന്നര്‍ഥം. ഈ ആറുവര്‍ഷങ്ങളില്‍ ഓരോ ദിവസം 31 പേര്‍ എന്നതോതില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 'കലാപകാരികള്‍' എന്നു വിളിക്കപ്പെട്ട ഇറാഖി പട്ടാളക്കാരും ഒളിപ്പോരാളികളും വേറെ. രേഖകളില്‍ വരാത്തതും യു.എസ് പട്ടാളക്കാര്‍ നേരിട്ട് അറിയുകയോ രേഖപ്പെടുത്തുകയോ ചെയ്യാത്തതുമായ കൊലകള്‍ ഇതിനു പുറമെയാണ്.

ഇതേവര്‍ഷങ്ങളിലെ അഫ്ഗാന്‍ അവസ്ഥയെപ്പറ്റി നേരത്തെ വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള്‍ പ്രകാരം ആ നാട്ടില്‍ 20,000 സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ യാങ്കീ ക്രൂരത അഞ്ചിരട്ടിയായിരുന്നു എന്ന് ഇന്ന് നാമറിയുന്നു. വ്യാപകമായി നടന്ന കൂട്ട മര്‍ദനം, സാധാരണക്കാരെ വെറുതെ വെടിവെച്ച് കൊല്ലല്‍, വീടുകള്‍ക്കുമേല്‍ വിമാനങ്ങളില്‍നിന്നുള്ള ആക്രമണം, ബ്ലാക്‌വാട്ടര്‍ പോലുള്ള 'സ്വകാര്യ പട്ടാളങ്ങളെ' ഉപയോഗിച്ചതും അവര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുത്തതും ഊഹാതീതവും മനുഷ്യമനസ്സിന് ഉള്‍ക്കൊള്ളാനാവാത്തതുമായ പീഡനമുറകള്‍ തുടങ്ങിയവ യു.എസ് പക്ഷം കെട്ടിപ്പൊക്കിയ സകല മനുഷ്യാവകാശ നാട്യങ്ങളെയും നിരാകരിക്കുന്നതാണ്. അമേരിക്കയും ബ്രിട്ടനും മറ്റു സഖ്യ രാജ്യങ്ങളും പ്രചരിപ്പിച്ചതെല്ലാം കള്ളമായിരുന്നെന്ന് അമേരിക്കയുടെതന്നെ ഔദ്യോഗികരേഖകള്‍ ഇപ്പോള്‍ തെളിയിക്കുന്നു. ഇറാഖ് അധിനിവേശത്തിനു പറഞ്ഞിരുന്ന കാരണങ്ങള്‍ (കൂട്ട നശീകരണായുധങ്ങള്‍ ഇല്ലാതാക്കണം, സദ്ദാം ഭരണകൂടത്തിന്റെ ഭീകരതയില്‍നിന്ന് രക്ഷകിട്ടണം) അസത്യമായിരുന്നെന്ന് നേരത്തെ തെളിഞ്ഞു; അപ്പോള്‍ ലോകത്തോട് യു.എസ് പറഞ്ഞത്, സദ്ദാമിന്റെ ക്രൂരതകളില്‍നിന്ന് ഇറാഖികളെ മോചിപ്പിക്കാന്‍ അധിനിവേശം അനിവാര്യമായിരുന്നു എന്നാണ്. ഇപ്പോള്‍ രേഖകള്‍തന്നെ തെളിയിക്കുന്നു, അധിനിവേശ സേനകളുടെ നിഷ്ഠുരതകള്‍ അനേകമടങ്ങ് കൂടുതലായിരുന്നു എന്ന്. ഇറാഖ് ആക്രമണത്തിനു പറഞ്ഞ ന്യായീകരണങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. നിയമത്തെ നോക്കുകുത്തിയാക്കി ജനങ്ങളെ കൊല്ലുന്ന സദ്ദാമിനെ ശിക്ഷിക്കേണ്ടതുണ്ടെന്നു പറഞ്ഞ അമേരിക്ക ഒരുതരം നിയമവും പാലിച്ചില്ലെന്നാണ് യുദ്ധരേഖകള്‍ കാണിക്കുന്നത്. തീര്‍ച്ചയായും ഇത് യുദ്ധക്കുറ്റങ്ങളുടെ കൂട്ടത്തില്‍പെടുന്നതാണ്. അതുകൊണ്ടുതന്നെ യുദ്ധക്കുറ്റങ്ങളെന്ന നിലക്ക് ഈ ചെയ്തികളെ വിചാരണ ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (.സി.സി)ക്ക് കഴിയണം. ഇറാഖില്‍ പട്ടാളം നടത്തിയ ചെയ്തികളെപ്പറ്റി യു.എസ് ഭരണകൂടത്തിന് അറിയാമായിരുന്നു. എന്നിട്ടും ആ പൈശാചികതകള്‍ തുടരാനാനുവദിക്കുകയാണ് ചെയ്തത്. ഇറാഖി പൊലീസ് നടത്തിയ മര്‍ദനങ്ങളെപ്പറ്റിയും അന്വേഷിച്ചില്ല. യു.എസ് ഭരണകൂടം കുറ്റകൃത്യങ്ങളില്‍ കൂട്ടുപ്രതിയാണെന്ന് വ്യക്തമാണ്. നീതിപുലരാന്‍ ഇനി ഐ.സി.സി വിചാരണയാണ് പോംവഴി. യു.എന്‍ രക്ഷാസമിതി അംഗമെന്ന നിലക്ക് ഇന്ത്യ അതിനുവേണ്ടി ശബ്ദമുയര്‍ത്തണം. ഇറാഖിലെ യു.എസ് ക്രൂരതകള്‍ക്കെതിരെ ഒട്ടനേകം പരാതികള്‍ ഐ.സി.സിക്ക് ഇതിനുമുമ്പുതന്നെ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി നടപടിയെടുക്കാതെ മാറ്റിവെക്കുകയായിരുന്നു ഇതുവരെ. 2006ല്‍ ഇതേപ്പറ്റി വിശദീകരിച്ച ഐ.സി.സി ചീഫ് പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറേനോ ഒകാബോ പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഇറാഖ് അധിനിവേശം നിയമാനുസൃതമോ അല്ലയോ എന്ന പ്രശ്‌നമാണ് കുറെ പരാതികളുടെ മര്‍മം. ഇത് പക്ഷേ, .സി.സിയുടെ അധികാരപരിധിയില്‍ വരുന്നില്ല. അതേസമയം, യു.എസ് പട്ടാളം ഇറാഖില്‍ നടത്തിയ ക്രൂരതകളെക്കുറിച്ച പരാതികള്‍ കോടതിയുടെ പരിധിയില്‍ വരും. സിവിലിയന്മാരെ കൊല്ലല്‍, സിവിലിയന്മാരെ കരുതിക്കൂട്ടി മര്‍ദിക്കല്‍ തുടങ്ങിയവയായിരുന്നു പരാതിക്കാധാരമായ ഈ കുറ്റകൃത്യങ്ങള്‍. ഇതെല്ലാം ശിക്ഷാര്‍ഹമായ യുദ്ധക്കുറ്റങ്ങളാണെങ്കിലും അവ നടന്നു എന്നതിന് തെളിവ് ലഭ്യമല്ല എന്നായിരുന്നു മൊറേനോ ഒകാബോ അന്നു പറഞ്ഞത്. 'പുതിയ തെളിവുകളുടെ' വെളിച്ചത്തില്‍ ഈ നിലപാട് മാറ്റേണ്ടിവരാമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. ആ ദിശയില്‍ സത്വര നടപടികള്‍ സ്വീകരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. 
ഇറാഖിലും അഫ്ഗാനിസ്താനിലും മാത്രം ഒതുങ്ങുന്നതല്ല അമേരിക്കയുടെ കുറ്റകൃത്യങ്ങള്‍. മനുഷ്യരാശിക്കെതിരായ ആ നാട്ടിന്റെ അപരാധങ്ങളില്‍ കുറേയെണ്ണം 'ഭീകരവിരുദ്ധ യുദ്ധ'മെന്ന ലേബലില്‍ മറച്ചുവെക്കപ്പെട്ടിരിക്കുന്നു. ഗ്വണ്ടാനമോയിലെയും അബൂഗുറൈബിലെയും കിരാതമായ ചോദ്യം ചെയ്യല്‍ മുറകള്‍, നിരപരാധികളെ വേട്ടയാടല്‍ തുടങ്ങി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച കുറ്റങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോവുകയാണ്. ഇറാഖിലെ മുന്‍ ജനറല്‍ ആബിദ് ഹാമിദ് മൗഹൂശിനെ യു.എസ് പട്ടാളവും സി..എയും മറ്റും ചേര്‍ന്ന് ദിവസങ്ങളോളം അതികിരാതമായി മര്‍ദിച്ചു. അടിയേറ്റ് അവശനായ അയാളെ ചാക്കിലിട്ട് മൂടി വൈദ്യുതി കമ്പികള്‍കൊണ്ട് കെട്ടിവരിഞ്ഞ് ശ്വാസംമുട്ടിച്ച് കൊന്നു. ഇതിന് ഉത്തരവാദിയായ സൈനികന് കിട്ടിയ ശിക്ഷ, ഒരു ശാസനയും പിഴയും രണ്ടുമാസത്തെ നല്ലനടപ്പുമായിരുന്നു. ഇത്തരത്തിലുള്ള ഒരുപാട് സംഭവങ്ങളുണ്ട്. സൈനികരെന്നോ സിവിലയന്മാരെന്നോ വ്യത്യാസമില്ലാതെ മനുഷ്യര്‍ ഇരയാക്കപ്പെട്ടു. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അനേകം രാജ്യങ്ങളിലെ അനേകം മനുഷ്യരെ കൊല്ലാക്കൊല ചെയ്തതിനൊന്നും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.

വിക്കിലീക്‌സ് വെളിച്ചം വീശുന്ന സത്യങ്ങള്‍ നടുക്കമുണ്ടാക്കുന്നു. അതേസമയം, അവ ലോകത്തിനു പുതിയ അവസരം നല്‍കുകയും ചെയ്യുന്നു. മാടമ്പിമാരെ പിടിച്ചുകെട്ടി ശിക്ഷിക്കാനും മനുഷ്യത്വവും നിയമവാഴ്ചയും നീതിയും വീണ്ടെടുക്കാനും കിട്ടിയ അവസരം. ഇത് പാഴായികൂടാ.

അഴിമതിയില്‍ മുങ്ങി മഹാരാഷ്ട്ര നേതാക്കള്‍; കോണ്‍ഗ്രസ് ത്രിശങ്കുവില്‍


മഹാരാഷ്ട്രയില്‍ അഴിമതി ആരോപിതനായ അശോക് ചവാന് പകരം ആരെ മുഖ്യമന്ത്രിയാക്കുമെന്നറിയാതെ കോണ്‍ഗ്രസ് നേതൃത്വം. അഴിമതി ആരോപണം നേരിടാത്തവര്‍ മഹാരാഷ്ട്ര നേതൃത്വത്തില്‍ ഇല്ലെന്ന വസ്തുതയാണ് ഹൈക്കമാന്റിനെ കുഴയ്ക്കുന്നത്. ചവാന് പകരമായി മുന്‍മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ വിലാസ്റാവു ദേശ്മുഖ്, ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള മന്ത്രി പൃഥ്വിരാജ് ചവാന്‍, സംസ്ഥാനറവന്യൂമന്ത്രി നാരായ റാണെ, ഗുരുദാസ് കാമത്ത് തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരില്‍ ഷിന്‍ഡെയും ദേശ്മുഖും ആദര്‍ശ് സൊസൈറ്റിയുടെ അഴിമതിയില്‍ പങ്കാളികളാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദേശ്മുഖ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദര്‍ശ് സൊസൈറ്റി അനുമതി ലഭിച്ചതും നിര്‍മ്മാണം തുടങ്ങിയതും. ഷിന്‍ഡെയുടെ ബന്ധുക്കള്‍ക്ക് ഫ്ളാറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇവരില്‍ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാല്‍ ചവാനെ പോലെ വളരെ പെട്ടെന്ന് തന്നെ പുറത്തുപോകേണ്ടി വരുമെന്ന് ഹൈക്കമാന്റിന് ഭയമുണ്ട്.

ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയെന്ന ആക്ഷേപം നാരായ റാണെയ്ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്. റാണെയുടെ ഭാര്യ നീലിമ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് മഹാബലേശ്വറിലെ ദേവസ്ഥാന്‍ ക്ഷേത്ര ട്രസ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. പൃഥ്വിരാജ് ചവാന്‍, ഗുരുദാസ് കാമത്ത് എന്നിവരാണ് പിന്നീട് ശേഷിക്കുന്നത്. ഇവരില്‍ പൃഥ്വിരാജ് ചവാന്‍ ദീര്‍ഘകാലമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മഹാരാഷ്ട്രയില്‍ അഴിമതികേസുകളില്‍പെടില്ലെന്ന വിശ്വാസം ഹൈക്കമാന്റിനുണ്ട്. ഗുരുദാസ് കാമത്തും പ്രധാന അധികാരസ്ഥാനങ്ങള്‍ വഹിക്കാത്തതിനാല്‍ ഗുരുതര ആരോപണങ്ങളൊന്നും ഉണ്ടാവില്ലെന്ന് നേതൃത്വം കരുതുന്നു. എന്നാല്‍, മറാത്ത രാഷ്ട്രീയത്തില്‍ പൃഥ്വിരാജ് ചവാന് കാര്യമായ സ്വാധീനമില്ലെന്ന പോരായ്മയും ഗുരുദാസ് കാമത്തിന് നേതൃഗുണമില്ലെന്ന ആക്ഷേപവും തടസ്സങ്ങളാണ്. പ്രാദേശികമായി കാര്യമായി സ്വാധീനമില്ലാത്ത നേതാക്കള്‍ മുഖ്യമന്ത്രിയായാല്‍ മറാത്ത രാഷ്ട്രീയത്തില്‍ ശരത്പവാറും മറ്റും മേല്‍കൈ നേടുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. ആരെ മുഖ്യമന്ത്രിയാക്കുമെന്നത് കുഴയ്ക്കുന്ന പ്രശ്നമാണെന്ന് കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന കേന്ദ്രനേതാവ് സ്വകാര്യ സംഭാഷണത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിലാസ്റാവു ദേശ്മുഖ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോഴും പകരക്കാരന്റെ കാര്യത്തില്‍ ഹൈക്കമാന്റ് ബുദ്ധിമുട്ടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് പലരും കുപ്പായം തുന്നി രംഗത്തുവന്നിട്ടുള്ള സാഹചര്യത്തില്‍ ഗ്രൂപ്പുപോര് മുറുകാനുള്ള സാധ്യതയും വര്‍ധിച്ചു.
ദേശാഭിമാനി 311010

കാര്‍ഗിലിന്റെ പേരില്‍ മറ്റൊരു അഴിമതി

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ നടുക്കുന്ന കഥകളാണ് ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അനുദിനം മാധ്യമങ്ങളിലൂടെ വെളിപ്പെടുന്ന വസ്തുതകള്‍ അഴിമതിയില്‍ മുഖ്യമന്ത്രി അശോക് ചവാന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കണ്ട് ചവാന്‍ രാജിസന്നദ്ധത അറിയിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് തുടങ്ങി അഴിമതി ഇടപാടുകളില്‍ മുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആദര്‍ശ് ഹൗസിംഗ് കുംഭകോണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം.
മുംബൈ നഗര ഹൃദയത്തിലെ കൊളാബയില്‍ പണിതീര്‍ത്ത 31 നില കെട്ടിടത്തിലെ ഫ്‌ളാറ്റുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ അംഗഭംഗം വന്ന ജവാന്മാര്‍ക്കും യുദ്ധത്തിനിരയായ ജവാന്മാരുടെ വിധവകള്‍ക്കും നല്‍കാനായാണ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പണി തുടങ്ങിയത്. പിന്നീട് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇതില്‍ 40 ശതമാനം സിവിലിയന്മാര്‍ക്കു നല്‍കാന്‍ തീരുമാനിച്ചു. അന്ന് റവന്യു മന്ത്രിയായിരുന്ന, ഇപ്പോഴത്തെ മുഖ്യമന്ത്രി അശോക് ചവാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഇത്തരത്തില്‍ ഫ്‌ളാറ്റുകള്‍ ലഭിച്ച സിവിലിയന്മാരില്‍ ചവാന്റെ ഭാര്യാമാതാവ് അടക്കമുള്ള ബന്ധുക്കളുണ്ട്. ഇക്കാര്യം അടക്കമുള്ള കാര്യങ്ങളില്‍ സി ബി ഐ അന്വേഷണം നടക്കുകയാണ്. ചവാന്റെ നിര്‍ദേശ പ്രകാരമായിരുന്നു, പ്രതിരോധ സേനാംഗങ്ങള്‍ക്കോ അവരുടെ കുടുംബത്തിനോ ആയുള്ള ഫ്‌ളാറ്റുകള്‍ സിവിലയന്മാര്‍ക്കു നല്‍കിയതിലും അവ ആര്‍ക്കൊക്കെയെന്നു തീരുമാനിച്ചതിലും ചവാന്‍ ഇടപെട്ടിട്ടുണ്ടെന്നുമാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്. അധികാര ദുര്‍വിനിയോഗവും അഴിമതിയുമല്ലാതെ മറ്റൊന്നുമല്ല, ഇത്.

ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകള്‍ ബന്ധുക്കള്‍ക്കു ഫ്‌ളാറ്റ് നല്‍കിയതില്‍ മാത്രം ഒതുങ്ങുന്നതല്ല. കൊളാബയിലെ സൈനിക പരിശീലന കേന്ദ്രത്തിനു തൊട്ടടുത്താണ് ഹൗസിംഗ് സമുച്ചയം. പ്രതിരോധ സംവിധാനങ്ങള്‍ക്കടുത്ത് നിര്‍മിതികള്‍ നടത്തുമ്പോള്‍ ചില സുരക്ഷാ ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രതിരോധ കേന്ദ്രങ്ങളുടെ 200 മീറ്റര്‍ ദൂരത്തിനകത്ത് ഈ ചട്ടങ്ങള്‍ നിര്‍ദേശിക്കുന്ന തരത്തിലേ നിര്‍മിതികള്‍ ആകാവൂ. ഇതനുസരിച്ച് ആറു നിലയുള്ള കെട്ടിടത്തിനു മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്ന് പ്രതിരോധ വകുപ്പ് പറയുന്നു. എന്നാല്‍ ഇവിടെ പണിതുയര്‍ത്തിയത് 31 നിലയാണ്. ഈ നിര്‍മിതി നടക്കുമ്പോഴൊന്നും പ്രതിരോധ വകുപ്പ് എതിര്‍പ്പുമായി വരാത്തതിലും ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടന്നിരിക്കാം എന്നാണ് പ്രതിരോധ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. കാര്‍ഗില്‍ ജവാന്മാര്‍ക്കു വേണ്ടിയുള്ളതായതിനാല്‍ ചട്ടങ്ങളില്‍ ഇളവനുവദിച്ചു എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ സിവിലിയന്മാരെ പ്രവേശിപ്പിക്കാന്‍ നേരത്തെ ധാരണയായിരുന്നെന്ന് ഹൗസിംഗ് സൊസൈറ്റി പറയുന്നു. ഇക്കാര്യത്തിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. 31 നില കെട്ടിടം പണിയാന്‍ പാരിസ്ഥിതിക അനുമതി നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും പറയുന്നത്.

മുംബൈയിലെ ഏറ്റവും വിലപ്പിടിപ്പുള്ള മേഖലയാണ് കൊളാബ. കോടികളാണ് ഇവിടെ ഹൗസിംഗ് ഫ്‌ളാറ്റുകള്‍ക്കു വില. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്‌ളാറ്റിനും ഈ വില വരും. വരുമാനത്തില്‍ കൃത്രിമം കാണിച്ചാണ് അംഗങ്ങളായവരില്‍ പലരും ഈ ഗവണ്‍മെന്റ് ഫ്‌ളാറ്റ് തരപ്പെടുത്തിയത്. ഇവരുടെ വരുമാനത്തെക്കുറിച്ചും സി ബി ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുന്‍ സൈനിക മേധാവികള്‍ മുതല്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളായവര്‍ വരെയാണ് ഇവിടെ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവര്‍ക്ക് ശവപ്പെട്ടി വാങ്ങിയതില്‍ നടത്തിയ അഴിമതി, നാടിനുണ്ടാക്കിയ നാണക്കേട് കുറച്ചൊന്നുമല്ല. ബി ജെ പിയും എന്‍ ഡി എയുമായിരുന്നു അതിന്റെ നടത്തിപ്പുകാര്‍. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ വക, കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായുള്ള ഫ്‌ളാറ്റുകള്‍ അനുവദിച്ചതിലെ കൊടും അഴിമതി പുറത്തുവന്നിരിക്കുന്നു. അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഇത്.

Janayugom Editorial