Friday, May 6, 2011

ലാദനെ കൊല്ലാന്‍ കോപ്‌ടറുകള്‍ പറന്നപ്പോള്‍ അതര്‍ കുറിച്ചു: എന്തൊരു ശല്യം!

അബോട്ടാബാദില്‍ പാതിരാത്രി കഴിഞ്ഞു തലയ്‌ക്കു മീതെ ഹെലികോപ്‌ടറുകള്‍ പറന്നപ്പോള്‍ 'ട്വിറ്ററി'ല്‍ സൊഹെയ്‌ബ് അതര്‍ കുറിച്ചിട്ടു: ഇതൊന്നു പോയിക്കിട്ടിയിരുന്നെങ്കില്‍.

രാത്രി കുത്തിയിരുന്നു 'ഹെലികോപ്‌ടര്‍ വിശേഷങ്ങള്‍' ഇന്റര്‍നെറ്റില്‍ കൂട്ടുകാരുമായി പങ്കുവെയ്‌ക്കുമ്പോള്‍ ഈ കമ്പ്യൂട്ടര്‍ കണ്‍സള്‍ട്ടന്റ്‌ അറിഞ്ഞില്ല, ഒസാമ ബിന്‍ ലാദനെ വധിക്കാനുള്ള അമേരിക്കന്‍ സൈനികനീക്കമാണു താന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്ന്‌. അടുത്ത ദിവസം സൊഹെയ്‌ല്‍ വി.വി.ഐ.പിയായി. നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്ന്‌ ആദ്യം ലോകത്തെ അറിയിച്ച വ്യക്‌തിയായി ഈ യുവാവ്‌ ചരിത്രത്തില്‍ ഇടംനേടി. സൈനികനീക്കം ലോകത്തെ അറിയിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്‌ക്കുപോലും കിട്ടാത്ത ബഹുമതി.

സെക്കന്‍ഡില്‍ നൂറുകണക്കിനു സന്ദേശങ്ങളാണ്‌ സൊഹെയ്‌ബിന്റെ റിയലിവിര്‍ച്വല്‍ എന്ന ട്വിറ്റര്‍സൈറ്റിലേക്ക്‌ ഇപ്പോള്‍ എത്തുന്നത്‌. സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ 'ഗൂഗിള്‍' ഈ യുവാവിനുവേണ്ടി ഫില്‍ട്ടറുകളിട്ടിട്ടുണ്ടെങ്കിലും തടയിടാന്‍ കഴിയാത്തവിധത്തിലാണ്‌ ഈ ഒഴുക്ക്‌.

രാജ്യാന്തര വാര്‍ത്താ ഏജന്‍സികളില്‍നിന്നും ടിവി ചാനലുകളില്‍നിന്നും പത്രങ്ങളില്‍നിന്നുമെല്ലാമുള്ള ഇ-മെയില്‍ സന്ദേശങ്ങളും ഫോണ്‍വിളികളും വേറേ. കമ്പ്യൂട്ടറിനുമുന്നില്‍നിന്ന്‌ എഴുന്നേല്‍ക്കാനാകാത്ത അവസ്‌ഥ. അബോട്ടാബാദില്‍ രാത്രി ഒരു മണിക്കു ഹെലികോപ്‌ടറുകള്‍ പറക്കുന്നത്‌ അപൂര്‍വമാണെന്നായിരുന്നു സൊഹെയ്‌ബിന്റെ ആദ്യനിഗമനം. 'പ്രാണികളെ വെടിവയ്‌ക്കുന്ന ഒരു തോക്കു കിട്ടിയിരുന്നെങ്കില്‍ (സ്വാറ്റര്‍) ഇതിനെയൊക്കെ തുരത്താമായിരുന്നു. എന്തോ ഒരു സ്‌ഫോടനം കേട്ടല്ലോ.

ഒരു ഹെലികോപ്‌ടര്‍ തകരുന്ന ശബ്‌ദമാണല്ലോ. ആരെങ്കിലും വെടിവച്ചിട്ടതായിരിക്കും. താലിബാനു ഹെലികോപ്‌ടറില്ലല്ലോ. ഒരു ചാരവിമാനമാകാന്‍ സാധ്യതയില്ല. അങ്ങനെയൊരു സാധനം ഇത്ര ഒച്ചയുണ്ടാക്കി പറക്കാനിടയില്ല...' ഇങ്ങനെ പോകുന്നു സൊഹെയ്‌ബിന്റെ സന്ദേശങ്ങള്‍. പലതിലും തമാശ കലര്‍ന്നിരുന്നു. ഇവ ലോകമെങ്ങും വ്യാപിക്കുമ്പോള്‍ ഇടയ്‌ക്ക് ചിലര്‍ ആരാഞ്ഞു- ചിലപ്പോള്‍ അത്‌ അമേരിക്കന്‍ ഹെലികോപ്‌ടറുകളാകാം. എന്തോ പ്രശ്‌നമുണ്ട്‌ എന്നൊക്കെ. അതിനു മറുപടിയായി സൊഹെയ്‌ബ് അതര്‍ കുറിച്ചു- 'പാക്‌ ഹെലികോപ്‌ടറല്ല. ജനാലകള്‍ വല്ലാതെ കുലുങ്ങുന്നു, എന്തോ മോശം കാര്യങ്ങളുടെ തുടക്കമാണ്‌'.

ലാദന്റെ മടയില്‍ കുഴപ്പം നടക്കുമ്പോഴൊക്കെ സൊഹെയ്‌ബ് ട്വിറ്ററില്‍ത്തന്നെയായിരുന്നു. 'പരിശീലനത്തിനിടെയുള്ള അപകടമാണെന്നു തോന്നുന്നു. പട്ടാളം വീടുകള്‍തോറും തെരച്ചില്‍ നടത്തന്നുണ്ട്‌. വിമാനങ്ങളുടെ ശബ്‌ദം കേള്‍ക്കാം. വെടിശബ്‌ദവുമുണ്ട്‌. പൊട്ടിത്തെറി വേറേ'. ഈ സമയം സൊഹെയ്‌ബിനെ ട്വിറ്ററില്‍ പിന്തുടര്‍ന്നത്‌ 14,000 പേരാണ്‌. മണിക്കൂറുകളോളം കമ്പ്യൂട്ടറിനുമുന്നിലിരുന്നപ്പോഴാണു തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌ ലോകത്തെ ഞെട്ടിക്കാന്‍ പോകുന്ന ഒരു സംഭവത്തെക്കുറിച്ചാണെന്ന്‌ ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മയ്‌ക്കു മനസിലായത്‌. ഒരാള്‍ എഴുതി- 'അബോട്ടാബാദിലെ സംഭവങ്ങളെക്കുറിച്ചാണ്‌ ഇപ്പോള്‍ ബരാക്‌ ഒബാമ ടിവിയില്‍ സംസാരിക്കുന്നത്‌'.

അപ്പോഴേക്കു സൊഹെയ്‌ബിന്റെ ആദ്യസന്ദേശം ഇന്റര്‍നെറ്റിലെത്തിയശേഷം ഏഴു മണിക്കൂര്‍ കഴിഞ്ഞിരുന്നു. 'അപ്പോള്‍ എന്റെ അയല്‍പക്കത്തു സംഭവിച്ചത്‌ അതാണ്‌'. ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടത്‌ ആദ്യം ബ്ലോഗ്‌ ചെയ്‌ത് സൊഹെയ്‌ബ് അമേരിക്കന്‍ പ്രസിഡന്റിനെപ്പോലും കടത്തിവെട്ടി!

പുറത്ത് സമദൂരവും അകത്ത് യു ഡി എഫ് ബാന്ധവവും

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നേരിട്ട് പങ്കെടുക്കുന്നത് നഷ്ടകച്ചവടമാണെന്ന് കേരളത്തിലെ രണ്ടു പ്രമുഖ സമുദായസംഘടനകളായ എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ട്. എന്‍ എസ് എസും എസ് എന്‍ ഡി പിയും സ്വന്തം രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു. അധികാരത്തിന്റെ പങ്കുപറ്റാനും എന്‍ ഡി പിക്കും എസ് ആര്‍ പിക്കും അവസരം ലഭിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കുകയും അധികാരത്തില്‍ പങ്കാളികളാവുകയും ചെയ്തതുകൊണ്ട് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായങ്ങള്‍ക്ക് നേട്ടമൊന്നും ലഭിച്ചില്ലെന്ന് അനുഭവം തെളിയിച്ചു. നേതൃത്വത്തിലുള്ള ചുരുക്കം ചിലര്‍ക്കും അവരെ ചുറ്റിപറ്റി നില്‍ക്കുന്നവര്‍ക്കും മാത്രമേ പ്രയോജനമുണ്ടായുള്ളൂ. സമുദായാംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടു പാര്‍ട്ടികളും രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയില്ലെങ്കിലും എന്‍ എസ് എസും എസ് എന്‍ ഡി പിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പല രൂപങ്ങളിലും ഇടപെടാറുണ്ട്. ഏതെങ്കിലും മുന്നണിയോടോ പാര്‍ട്ടിയോടോ ഒപ്പം നില്‍ക്കുന്നുവെന്ന ധാരണ സൃഷ്ടിക്കാതെ, സ്ഥാനാര്‍ഥികളെ നോക്കി പിന്തുണ നല്‍കുന്നുവെന്നാണ് എസ് എന്‍ ഡി പി നേതൃത്വം അവകാശപ്പെടാറ്. പിന്തുണ നല്‍കുന്ന സ്ഥാനാര്‍ഥികളുടെ പേരും എസ് എന്‍  ഡി പി നേതൃത്വം പ്രഖ്യാപിക്കാറുണ്ട്. എന്‍ എസ് എസ് ആണെങ്കില്‍ ഇരു മുന്നണികളോടും സമദൂരമാണ് പാലിക്കുന്നതെന്ന് പരസ്യമായി പറയും. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളോട് കൂറു പുലര്‍ത്തുന്നവര്‍ ഉള്‍പ്പെടുന്ന സംഘടനകളാണ് എന്‍ എസ് എസും എസ് എന്‍ ഡി പിയും. സംഘടനയിലെ അംഗങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ വിശ്വാസത്തിനനുസരിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന എന്‍ എസ് എസിന്റെ നിലപാട് പൊതുവില്‍ സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍ എസ് എസ് സമദൂരത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് എന്‍ എസ് എസ് നേതാക്കന്‍മാര്‍ പ്രഖ്യാപിച്ചിരുന്നത്. പരസ്യമായി പറഞ്ഞത് സമദൂരമാണെങ്കിലും തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായ നിലപാടാണ് എന്‍ എസ് എസ് സ്വീകരിച്ചതെന്നാണ് എന്‍ എസ് എസിന്റെ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജി സുകുമാരന്‍ നായര്‍ ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. പ്രഖ്യാപിത നിലപാട് മാറ്റിയ കാര്യം വോട്ടെടുപ്പിനു മുമ്പു പരസ്യമായി പറയാന്‍ എന്‍ എസ് എസ് നേതൃത്വം തയ്യാറായില്ല. യു ഡി എഫിന് പിന്തുണ നല്‍കണമെന്ന് അഹ്വാനം ചെയ്താല്‍ എന്‍ എസ് എസ് അംഗങ്ങളില്‍ ഭൂരിപക്ഷവും അതു നിരാകരിക്കുമെന്ന തിരിച്ചറിവായിരിക്കാം വോട്ടെടുപ്പുവരെ അതു പരസ്യമാക്കാതിരിക്കാന്‍ സുകുമാരന്‍ നായരെ പോലുള്ള എന്‍ എസ് എസ് നേതാക്കന്‍മാരെ പ്രേരിപ്പിച്ചത്. പരസ്യമായി സമദൂരവും രഹസ്യമായി യു ഡി എഫിന് പിന്തുണയുമെന്ന നാണംകെട്ട നിലപാട് എടുക്കുകവഴി എന്‍ എസ് എസ് നേതൃത്വം ജനങ്ങളുടെ മുമ്പില്‍ സ്വയം പരിഹാസ്യരായിതീര്‍ന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ എടുക്കുന്ന നിലപാട് തുറന്നുപറയാനുള്ള ആര്‍ജവം എന്‍ എസ് എസ് നേതൃത്വത്തിന് നഷ്ടമായെന്നാണ് സുകുമാരന്‍ നായര്‍ തുറന്നു സമ്മതിച്ചത്.

സമദൂരം വെടിഞ്ഞ് യു ഡി എഫിനെ പിന്തുണക്കുന്നതിനു പറഞ്ഞ ന്യായമാണ് വിചിത്രം. എല്‍ ഡി  എഫിനു വോട്ടു ചെയ്താല്‍ വി എസ് അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്നും അതു തടയാനാണ് യു ഡി എഫിനെ പിന്തുണച്ചതെന്നുമാണ് സുകുമാരന്‍ നായര്‍ വിശദീകരിച്ചത്. വി എസ് അച്യുതാന്ദനെയും എല്‍ ഡി എഫിനെയും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യാനുള്ള അവകാശം സുകുമാരന്‍ നായര്‍ക്കുണ്ട്. എന്നാല്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ''സംസ്‌കാരമില്ലാത്ത ഒരുത്തനെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവനും എന്തു വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവനുമാണെന്ന്''  വിശേഷിപ്പിക്കുന്നത് എന്തു സംസ്‌കാരമാണെന്ന് പി കെ നാരായണപണിക്കരെ പോലുള്ള എന്‍ എസ് എസ് നേതാക്കന്‍മാര്‍ വിശദീകരിക്കണം. എന്‍ എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സാംസ്‌കാരികമൂല്യങ്ങള്‍ക്ക് നിരക്കുന്നതാണോ സംസ്ഥാന മുഖ്യമന്ത്രിയെ സംസ്‌കാരമില്ലാത്ത ഒരുത്തന്‍ എന്ന് വിളിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം.

മത-സാമുദായിക ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയത്തില്‍ ഇടപെടുന്നതും തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നതും വര്‍ധിച്ചുവരികയാണ്. രാഷ്ട്രീയപാര്‍ട്ടികളെ ചൊല്‍പ്പടിയ്ക്ക് നിര്‍ത്താനാണ് അവരുടെ ശ്രമം. ഇടതുപക്ഷ പാര്‍ട്ടികള്‍ ഇതിന് വഴങ്ങാത്തതുകൊണ്ട് അത്തരം ശക്തികളുടെ എതിര്‍പ്പിന്റെ കുന്തമുന എല്‍ ഡി എഫിനെതിരായാണ് തിരിച്ചുവിടുന്നത്. എല്ലാ മത-സാമുദായിക ശക്തികളെയും കൂട്ടുപിടിക്കുക നയമായി അംഗീകരിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ തങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയായാണ് അത്തരം ശക്തികള്‍ കാണുന്നത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ ഇത് ഭീഷണിയായി മാറുകയാണ്. ഇതിന്റെ അപകടം ജനങ്ങള്‍ തിരിച്ചറിയണം.

janayugom editorial 050511

Monday, May 2, 2011

കൊണ്ട് നടന്നതും നീയെ ചാപ്പാ.... കൊണ്ടുപോയി കൊല്ലിച്ചതും നീയെ ചാപ്പാ...


വളര്‍ത്തിയ കൈകള്‍ കൊണ്ടു തന്നെ അന്ത്യവും
1957 മാര്‍ച്ച് 10ന്്് സൗദി അറേബ്യയിലെ റിയാദില്‍ ജനിച്ച ഉസാമ ബിന്‍ മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദിന്‍ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ആള്‍ രൂപമായാണ് പാശ്ചാത്യ ലോകം വിലയിരുത്തുന്നത്. സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കോടീശ്വരനായ വ്യവസായി മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദിന്‍ ആയിരുന്നു ഉസാമ ബിന്‍ ലാദിന്റെ പിതാവ്.

സുന്നി വിശ്വാസത്തില്‍ അടിയുറച്ച ബാല്യവും കൗമാരവുമായിരുന്നു ഉസാമയുടെത്. 1968 മുതല്‍ 1976 വരെ റിയാദിലെ അല്‍ താഗര്‍ മോഡല്‍ സ്‌കൂളില്‍ പഠിച്ച ഉസാമ പിന്നീട് കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടി. 1979ല്‍ ഉസാമ സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയതായി ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ മൂന്നാം വര്‍ഷം ഉസാമ കോളേജ് വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മതപരമായ കാര്യങ്ങളിലായിരുന്നു പഠിക്കുമ്പോള്‍ ഉസാമക്ക് കൂടുതല്‍ താല്പര്യം. ഒരു കവി കൂടിയായിരുന്നു വിദ്യാര്‍ത്ഥിയായിരുന്ന ഉസാമ.  സര്‍വകലാശാല ദിനങ്ങളിലാണ് ഈജിപ്ത് കേന്ദ്രമായ ഇസ്‌ലാമിക് ബ്രദര്‍ഹുഡുമായി ഉസാമ അടുക്കുന്നത്. ഇസ്‌ലാമിക ഗ്രന്ഥങ്ങളിലും പാരമ്പര്യത്തിലും അഗാധ അറിവു നേടിയതും ഈ കാലഘട്ടത്തിലായിരുന്നു.

1979ല്‍ സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തിനെതിരേ പോരാടിയ മുസ്‌ലിം ഒളിപ്പോരാളികളുമായി ബന്ധപ്പെടുന്നതോടെയാണ് ഉസാമ സായുധ മാര്‍ഗ്ഗത്തിലേക്ക് തിരിയുന്നത്. ജിദ്ദ യൂനിവേഴ്‌സിറ്റിയില്‍ ഉസാമയുടെ അധ്യാപകനായിരുന്ന അബ്ദുല്ല അസ്സാം പാക്കിസ്താനിലെ പെഷാവര്‍ കേന്ദ്രമാക്കി അഫ്ഗാന്‍ മുന്നണിയിലേക്കുള്ള തന്ത്രങ്ങള്‍ തയാറാക്കിയിരുന്നു. 1979ല്‍ യൂനിവേഴ്‌സിറ്റി വിട്ട ഉസാമ അബ്ദുല്ല അസ്സാമിനൊപ്പം ചേര്‍ന്നു. 1984ല്‍ അസ്സാം-ഉസാമ കൂട്ടുകെട്ടു മഖ്താബ് അല്‍ ഖിദ്മത്ത് എന്ന സംഘടനയ്ക്കു രൂപം നല്‍കി. സൗദിയില്‍ നിന്നു സംഘടനയ്ക്കു ധാരാളം സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അഫ്ഗാന്‍ മുന്നണിയിലേക്കു ധനവും ആളും ആയുധങ്ങളും ഒഴുക്കിയത് ഈ സംഘടന വഴിയാണ്. മഖ്താബ് അല്‍ ഖിദ്മത്തിലൂടെയാണ് ഇസ്‌ലാമിക പോരാട്ടം വ്യാപിപ്പിച്ചത്.

തീവ്രവാദിയായി ഉസാമയെ പിന്നീട് വളര്‍ത്തിയതു പാശ്ചാത്യ ശക്തികളായിരുന്നു. റഷ്യയുടെ അഫ്ഗാന്‍ അധിനിവേശത്തിനെതിരേ 1980കളില്‍ നടത്തിയ പോരാട്ടത്തില്‍ ലാദിനു കരുത്തു പകര്‍ന്നതു അമേരിക്കയാണ്. ലാദിന് ആയുധങ്ങള്‍ നല്‍കിയതു യുഎസ് ചാരസംഘടനയായ സിഐഎ ആയിരുന്നു.  ഭീകരവാദികള്‍ക്കു സിഐഎ സൈനിക പരിശീലനവും നല്‍കി. പിന്നീട് ഇതു അല്‍ഖാഇദയ്ക്കു ഗുണം ചെയ്തു.

1988ലാണ് അല്‍ഖാഇദയുടെ ഉദയം. തുടര്‍ന്ന് അല്‍ഖാഇദ - താലിബാന്‍ ബന്ധം ശക്തമായി. താലിബാനു സാമ്പത്തിക സൈനിക സഹായങ്ങള്‍ ഉസാമ നല്‍കി. 1997ലെ ഈജിപ്റ്റ് കൂട്ടക്കൊല, യമന്‍ ബോംബാക്രമണം തുടങ്ങിയ നിരവധി മനുഷ്യക്കുരുതികളുടെ സൂത്രധാരന്‍ ഉസാമ ബിന്‍ ലാദനാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. 1998ലെ യുഎസ് എംബസി ബോംബാക്രമണത്തോടെ ലാദിനെതിരേ സ്വത്തു മരവിപ്പിക്കലിനും മിസൈല്‍ ആക്രമണങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തുടക്കമിട്ടു. 2001 സെപ്റ്റംബര്‍ 11ന് ലോകത്തെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഉസമാ ബിന്‍ ലാദിനാണെന്ന അമേരിക്കയുടെ ആരോപണത്തോടെയാണ് ഈ തീവ്രവാദിയെ കുറിച്ച ലോകം അറിയുന്നത്. ഇതോടെ ഉസാമ ഒളിവില്‍ പോകുകയും ഉസാമക്ക് വേണ്ടിയുള്ള തെരച്ചിലിനെ ഭീകരവാദ പോരാട്ടമായി യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു.

ലോക ശക്തിയായ അമേരിക്കയുടെ നെഞ്ചു പിളര്‍ത്തിയ ആക്രമണത്തിന് പിന്നില്‍ ആരെന്ന കാര്യം ഇപ്പോഴൂം ദുരൂഹമായി തുടരവെ അമേരിക്ക തന്നെ വളര്‍ത്തിയ ഉസാമ ബിന്‍ ലാദിന്‍ മണ്ണോടു ചേരുകയാണ്. സത്യത്തിന്റെ മൂടുപടം തുറക്കാതെ.

Sunday, May 1, 2011

പീഡനക്കേസുകളിലെ പ്രതികളെ ഷണ്ഡരാക്കണമെന്ന് കോടതി

ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതിനുപകരം അവരെ ഷണ്ഡന്‍മാരാക്കുകയാണ് വേണ്ടതെന്ന് കോടതി. ഒരു പീഡനക്കേസിന്റെ വിചാരണയ്ക്കിടയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കാമിനി ലൗവാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

‘ലൈഗിക പീഡനം നടത്തുന്നവര്‍ക്ക്, പ്രധാനമായും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പകരം ഷണ്ഡനാക്കുക എന്ന ശിക്ഷ നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ നിയമമന്ത്രാലയം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.’ കാമിനി ലൗ പറഞ്ഞു.

15കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ വിചാരണ നടക്കുന്നതിനിടെയാണ് ജഡ്ജി ഈ പ്രസ്താവന നടത്തിയത്. ഇയാള്‍ക്ക് 10വര്‍ഷം ശിക്ഷ വിധിച്ചെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളെ മറ്റു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടക്കേണ്ടത് അത്യാവശ്യമാണ്. പത്ത് വര്‍ഷത്തെ തടവിന് പുറമേ ഇയാള്‍ക്ക് 25,000രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിധി പ്രസ്താവനയുടെ ഒരു പകര്‍പ്പ് നിയമമന്ത്രാലയത്തിനും, സര്‍ക്കാരിനും, വനിതാകമ്മീഷനും അയച്ചുകൊടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

ഇന്ത്യന്‍ പീനല്‍ കോര്‍ഡ് പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയാണ് നല്‍കാറുള്ളത്. എന്നാല്‍ യു.എസ്.എ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ജയില്‍ ശിക്ഷയ്ക്ക് പകരം വൃഷണവിച്ഛേദം നടത്താറുണ്ട്. ഇത് ലൈഗിക പീഡനം തടയാന്‍ കുറച്ചുകൂടി സഹായകമാവുമെന്നാണ് കോടതിയുടെ നിരീക്ഷണം.

Large number of air crashes in Arunachal Pradesh


There have been a series of chopper crashes in the high altitude areas of Arunachal Pradesh.
The Tawang helipad is one of the highest in the world, located at an altitude of 11,000 feet, bordering China's Tibet region.
Seventeen people, including two children and three crew members, were killed when a Pawan Hans helicopter crashed at Tawang in Arunachal Pradesh on 19th April 2011 afternoon.
In November last year, 11 Air Force personnel and an army lieutenant colonel were killed when an Air Force Mi-17 helicopter crashed at Tepsha village in the Bomdir area, about 6km from Tawang. The chopper was on its way to Guwahati from Tawang when it crashed on a wooded hillock.
In August last year, a cabin crew member Dhananjay Roy fell to his death when an IAF chopper was flying from Namsai to Tezu on routine passenger service.
In June 2009, 13 defence personnel were killed when an aircraft — AN32 — crashed near Mechuka.
In May 2001, Arunachal Pradesh Education Minister Dera Natung and five others were killed when their Pawan Hans craft crashed near Tawang because of poor visibility.
In November 1997 in which Minister of State for Defence NVN Somu and three others were killed when their Cheetah helicopter hit a 1,300 feet peak about 40 kms from Tawang.
Arunachal Pradesh has witnessed a large number of air crashes since World War II, when the Allies lost many aircraft in the eastern Himalayan mountains.
The US defence department estimates that about 400 Allied airmen were killed in crashes, caused mainly by poor visibility, along the route.
The flight path over Arunachal Pradesh, used by American aircraft to ferry supplies to Chinese forces battling the invading Japanese, was nicknamed “the Hump” by the Allies.
Wrecks of some of the US aircraft are still found in the Arunachal mountains.