Monday, May 2, 2011

കൊണ്ട് നടന്നതും നീയെ ചാപ്പാ.... കൊണ്ടുപോയി കൊല്ലിച്ചതും നീയെ ചാപ്പാ...


വളര്‍ത്തിയ കൈകള്‍ കൊണ്ടു തന്നെ അന്ത്യവും
1957 മാര്‍ച്ച് 10ന്്് സൗദി അറേബ്യയിലെ റിയാദില്‍ ജനിച്ച ഉസാമ ബിന്‍ മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദിന്‍ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ആള്‍ രൂപമായാണ് പാശ്ചാത്യ ലോകം വിലയിരുത്തുന്നത്. സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കോടീശ്വരനായ വ്യവസായി മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദിന്‍ ആയിരുന്നു ഉസാമ ബിന്‍ ലാദിന്റെ പിതാവ്.

സുന്നി വിശ്വാസത്തില്‍ അടിയുറച്ച ബാല്യവും കൗമാരവുമായിരുന്നു ഉസാമയുടെത്. 1968 മുതല്‍ 1976 വരെ റിയാദിലെ അല്‍ താഗര്‍ മോഡല്‍ സ്‌കൂളില്‍ പഠിച്ച ഉസാമ പിന്നീട് കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടി. 1979ല്‍ ഉസാമ സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയതായി ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ മൂന്നാം വര്‍ഷം ഉസാമ കോളേജ് വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മതപരമായ കാര്യങ്ങളിലായിരുന്നു പഠിക്കുമ്പോള്‍ ഉസാമക്ക് കൂടുതല്‍ താല്പര്യം. ഒരു കവി കൂടിയായിരുന്നു വിദ്യാര്‍ത്ഥിയായിരുന്ന ഉസാമ.  സര്‍വകലാശാല ദിനങ്ങളിലാണ് ഈജിപ്ത് കേന്ദ്രമായ ഇസ്‌ലാമിക് ബ്രദര്‍ഹുഡുമായി ഉസാമ അടുക്കുന്നത്. ഇസ്‌ലാമിക ഗ്രന്ഥങ്ങളിലും പാരമ്പര്യത്തിലും അഗാധ അറിവു നേടിയതും ഈ കാലഘട്ടത്തിലായിരുന്നു.

1979ല്‍ സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തിനെതിരേ പോരാടിയ മുസ്‌ലിം ഒളിപ്പോരാളികളുമായി ബന്ധപ്പെടുന്നതോടെയാണ് ഉസാമ സായുധ മാര്‍ഗ്ഗത്തിലേക്ക് തിരിയുന്നത്. ജിദ്ദ യൂനിവേഴ്‌സിറ്റിയില്‍ ഉസാമയുടെ അധ്യാപകനായിരുന്ന അബ്ദുല്ല അസ്സാം പാക്കിസ്താനിലെ പെഷാവര്‍ കേന്ദ്രമാക്കി അഫ്ഗാന്‍ മുന്നണിയിലേക്കുള്ള തന്ത്രങ്ങള്‍ തയാറാക്കിയിരുന്നു. 1979ല്‍ യൂനിവേഴ്‌സിറ്റി വിട്ട ഉസാമ അബ്ദുല്ല അസ്സാമിനൊപ്പം ചേര്‍ന്നു. 1984ല്‍ അസ്സാം-ഉസാമ കൂട്ടുകെട്ടു മഖ്താബ് അല്‍ ഖിദ്മത്ത് എന്ന സംഘടനയ്ക്കു രൂപം നല്‍കി. സൗദിയില്‍ നിന്നു സംഘടനയ്ക്കു ധാരാളം സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അഫ്ഗാന്‍ മുന്നണിയിലേക്കു ധനവും ആളും ആയുധങ്ങളും ഒഴുക്കിയത് ഈ സംഘടന വഴിയാണ്. മഖ്താബ് അല്‍ ഖിദ്മത്തിലൂടെയാണ് ഇസ്‌ലാമിക പോരാട്ടം വ്യാപിപ്പിച്ചത്.

തീവ്രവാദിയായി ഉസാമയെ പിന്നീട് വളര്‍ത്തിയതു പാശ്ചാത്യ ശക്തികളായിരുന്നു. റഷ്യയുടെ അഫ്ഗാന്‍ അധിനിവേശത്തിനെതിരേ 1980കളില്‍ നടത്തിയ പോരാട്ടത്തില്‍ ലാദിനു കരുത്തു പകര്‍ന്നതു അമേരിക്കയാണ്. ലാദിന് ആയുധങ്ങള്‍ നല്‍കിയതു യുഎസ് ചാരസംഘടനയായ സിഐഎ ആയിരുന്നു.  ഭീകരവാദികള്‍ക്കു സിഐഎ സൈനിക പരിശീലനവും നല്‍കി. പിന്നീട് ഇതു അല്‍ഖാഇദയ്ക്കു ഗുണം ചെയ്തു.

1988ലാണ് അല്‍ഖാഇദയുടെ ഉദയം. തുടര്‍ന്ന് അല്‍ഖാഇദ - താലിബാന്‍ ബന്ധം ശക്തമായി. താലിബാനു സാമ്പത്തിക സൈനിക സഹായങ്ങള്‍ ഉസാമ നല്‍കി. 1997ലെ ഈജിപ്റ്റ് കൂട്ടക്കൊല, യമന്‍ ബോംബാക്രമണം തുടങ്ങിയ നിരവധി മനുഷ്യക്കുരുതികളുടെ സൂത്രധാരന്‍ ഉസാമ ബിന്‍ ലാദനാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. 1998ലെ യുഎസ് എംബസി ബോംബാക്രമണത്തോടെ ലാദിനെതിരേ സ്വത്തു മരവിപ്പിക്കലിനും മിസൈല്‍ ആക്രമണങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തുടക്കമിട്ടു. 2001 സെപ്റ്റംബര്‍ 11ന് ലോകത്തെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഉസമാ ബിന്‍ ലാദിനാണെന്ന അമേരിക്കയുടെ ആരോപണത്തോടെയാണ് ഈ തീവ്രവാദിയെ കുറിച്ച ലോകം അറിയുന്നത്. ഇതോടെ ഉസാമ ഒളിവില്‍ പോകുകയും ഉസാമക്ക് വേണ്ടിയുള്ള തെരച്ചിലിനെ ഭീകരവാദ പോരാട്ടമായി യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു.

ലോക ശക്തിയായ അമേരിക്കയുടെ നെഞ്ചു പിളര്‍ത്തിയ ആക്രമണത്തിന് പിന്നില്‍ ആരെന്ന കാര്യം ഇപ്പോഴൂം ദുരൂഹമായി തുടരവെ അമേരിക്ക തന്നെ വളര്‍ത്തിയ ഉസാമ ബിന്‍ ലാദിന്‍ മണ്ണോടു ചേരുകയാണ്. സത്യത്തിന്റെ മൂടുപടം തുറക്കാതെ.

2 comments:

chintha said...

Violation of copyright:)!!!!

sunil said...

it is very clear that Pakistan is harboring the terrorists as it is evident that Osama is in Islamabad. Without the help of Pakistan, Osama would not survived for this long time. At least now let US act decisive and severe their love for Pakistan which is a place for terrorism.......