Saturday, October 23, 2010

മാര്‍ട്ടിന്‍ ബന്ധം ഡി.എം.കെ.യ്ക്ക് തിരിച്ചടിയാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം

മാതൃഭൂമി വാര്‍ത്ത:

കോയമ്പത്തൂര്‍: ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനുമായി ഡി.എം.കെ. പുലര്‍ത്തുന്ന അതിരുവിട്ടബന്ധം വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് തമിഴ്‌നാട് പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്കി. ...ഡി.എം.കെ.യുടെ ശക്തികേന്ദ്രമായ കോയമ്പത്തൂരില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ ഭാവിസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട്‌നല്കാന്‍ ഡി.എം.കെ. നേതൃത്വമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം തേടിയത്.


സാന്‍റിയാഗോ മാര്‍ട്ടിനും ഡി.എം.കെ.നേതൃത്വവും തമ്മില്‍ അതിരുവിട്ട ബന്ധമുണ്ടെന്ന് കഴിഞ്ഞയാഴ്ച മധുരയിലെ പൊതുയോഗത്തില്‍ ജയലളിത പ്രസംഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണവിഭാഗം പോലീസിന്റെ സേവനം ഡി.എം.കെ.നേതൃത്വം തേടിയത്.

മാര്‍ട്ടിനെതിരെ തമിഴ്‌നാട്‌പോലീസ് കൈക്കൊണ്ട 50ക്രിമിനല്‍ക്കുറ്റങ്ങളും പ്രത്യേക ഉത്തരവിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ ജനങ്ങള്‍ അതൃപ്തരാണെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍.
കേസുമായി ബന്ധപ്പെട്ട് നാലുമാസത്തോളം ഒളിവില്‍പ്പോയ മാര്‍ട്ടിന്‍ ജാമ്യംനേടിയശേഷം പങ്കെടുത്ത ആദ്യ ചടങ്ങില്‍ സംസ്ഥാനത്തെ ഒരു മന്ത്രി പങ്കെടുത്തിരുന്നു. ലോട്ടറിനിരോധനം നടപ്പാക്കിയ തമിഴ്‌നാട്ടില്‍ മാര്‍ട്ടിന്റെബന്ധു നടത്തുന്ന ഏജന്‍സിയിലുടെ അന്യസംസ്ഥാന ലോട്ടറികള്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. എന്നാല്‍ ഇത് തടയുന്നകാര്യത്തില്‍ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നെന്ന ആരോപണവുമുണ്ട്.
തന്നെയുമല്ല ലോട്ടറിനിരോധനം നിലവിലുള്ള സംസ്ഥാനത്ത് ദിനംപ്രതി ലോട്ടറി ഫലപ്രഖ്യാപനമുള്‍ക്കൊള്ളുന്ന പത്രസമാനമായ ബുക്കുകള്‍ പുറത്തിറങ്ങുന്നുമുണ്ട്. ഇതിനെതിരെയും സര്‍ക്കാര്‍ നടപടിയൊന്നുമില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ളവരുടെ പത്രസ്ഥാപനങ്ങളിലാണ് ഇത്തരം ലോട്ടറിപ്രസിദ്ധീകരണങ്ങള്‍ അച്ചടിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

2007
ല്‍ ഭാരതിയാര്‍ സര്‍വകലാശാല തമിഴ്‌നാട് മുഖ്യമന്ത്രിക്ക് 'മുത്തമിഴ് വിത്തകര്‍' പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ മാര്‍ട്ടിനും ഭാര്യ ലീമയ്ക്കും വി..പി. സീറ്റൊരുക്കി. അന്ന് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടയാളായിരുന്നു മാര്‍ട്ടിന്‍.

മോശം പ്രതിച്ഛായയുള്ള മാര്‍ട്ടിനെ ലോക ക്ലാസിക്കല്‍ തമിഴ്‌സമ്മേളനത്തിന്റെ സ്വീകരണക്കമ്മിറ്റിയില്‍ അംഗമാക്കിയതിലും ഡി.എം.കെ.അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള ജനകീയ പ്രസിഡന്‍റ് ഡോ..പി.ജെ. അബ്ദുള്‍കലാമിനെ ക്ഷണിക്കാത്ത ലോക ക്ലാസിക്കല്‍ തമിഴ്‌സമ്മേളനത്തില്‍ മാര്‍ട്ടിനെ സ്വീകരണക്കമ്മിറ്റിയില്‍ അംഗമാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
മുഖ്യമന്ത്രി എം. കരുണാനിധി തിരക്കഥയെഴുതിയ സിനിമയുടെ നിര്‍മാണം മാര്‍ട്ടിന്‍ നിര്‍വഹിക്കുന്നതും ഇപ്പോള്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിനേതൃത്വവുമായി മാര്‍ട്ടിനുള്ള അതിരുവിട്ട ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ജനസംസാരം.

തമിഴ്‌നാട് അഡ്വക്കെറ്റ്ജനറല്‍ മാര്‍ട്ടിനുവേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായത് തമിഴ്‌നാട് സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു.

സാന്‍റിയാഗോമാര്‍ട്ടിന്റെ തട്ടകമായ കോയമ്പത്തൂരില്‍ ഡി.എം.കെ. വരുന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏല്‍ക്കേണ്ടിവരുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ്‌നാട് പോലീസിന്റെ പശ്ചിമമേഖലാ രഹസ്യാന്വേഷണവിഭാഗമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് തയ്യാറാക്കുംമുമ്പ് ഇവര്‍ കേരളത്തില്‍ മാര്‍ട്ടിന്റെ പ്രതിച്ഛായ എന്താണെന്നതുസംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിരുന്നു.



പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് യഥാര്‍ഥ വിലയുടെ അഞ്ചുമടങ്ങിന്


പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ യഥാര്‍ഥ വിലയേക്കാളും എത്രയോ അധികമാണ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം തന്നെ സമ്മതിക്കുന്നു. എണ്ണ ശുദ്ധീകരണത്തില്‍ ഏര്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിക്ക് ഒരു വീപ്പ എണ്ണ ശുദ്ധീകരിക്കാനുള്ള മൊത്തം ചെലവ് (അസംസ്കൃത എണ്ണ വാങ്ങുന്നതിനുള്ള വില ഉള്‍പ്പെടെ) 35.94 ഡോളറാണ്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ ഉല്‍പാദിപ്പിക്കാനുള്ള ചെലവ് പത്തു രൂപയോളം മാത്രം. കമ്പോളത്തില്‍ വില്‍ക്കുന്നതാകട്ടെ 55.50 രൂപയ്ക്ക്. ഒരു വീപ്പ എണ്ണ ശുദ്ധീകരിക്കാനുള്ള ചെലവ് 2005-06 ല്‍ 24.11 ഡോളറായിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ഡോളറിന്റെ മാത്രം വര്‍ധനയാണ് ഉണ്ടായതെന്ന് രാജ്യസഭയിലെ സിപിഐ എം അംഗം കെ എന്‍ ബാലഗോപാലിനു നല്‍കിയ മറുപടിയില്‍ എണ്ണ പ്രകൃതിവാതക മന്ത്രി മുരളിദേവ്റ അറിയിച്ചിരുന്നു.


പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നും അതു പരിഹരിക്കാനാണ് പെട്രോളിയം വില നിയന്ത്രണം ഒഴിവാക്കിയതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദവും തെറ്റാണെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷവും ഒഎന്‍ജിസി ലാഭം വര്‍ധിപ്പിക്കുകയായിരുന്നു. 2005-06ല്‍ 14,431 കോടി രൂപയായിരുന്ന ലാഭം 2009-10ല്‍ 16,768 കോടി രൂപയായി ഉയര്‍ന്നു. അഞ്ചു വര്‍ഷവും തുടര്‍ച്ചയായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 


Friday, October 22, 2010

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോടു - എ.അയ്യപ്പന്‍

കോടതിയിലെത്തിയപ്പോള്‍ വക്കീലില്ല; അഞ്ചുദമ്പതിമാര്‍ ഒന്നിച്ചു

തിരുവനന്തപുരം: കുടുംബകോടതിയില്‍ അഞ്ചു കുടുംബങ്ങള്‍ അഭിഭാഷകരുടെ അസാന്നിധ്യം കൊണ്ടുമാത്രം ഒന്നിക്കാന്‍ തീരുമാനിച്ചു. രണ്ടു ദിവസങ്ങളായി തുടരുന്ന കോടതി ബഹിഷ്‌കരണം കാരണം അഭിഭാഷകര്‍ കുടുംബകോടതിയില്‍ കയറാതെ വിട്ടുനിന്ന സമയത്താണ് ദമ്പതിമാര്‍ ഒന്നിച്ചത്.

ബുധനാഴ്ച നാലുദമ്പതിമാരും വ്യാഴാഴ്ച ഒരു കുടുംബവും തര്‍ക്കങ്ങള്‍ മറന്ന് ഒന്നാകാന്‍ തീരുമാനിച്ചു. വഞ്ചിയൂര്‍ കോടതിവളപ്പിലെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകര്‍ ജില്ലയിലെ കോടതികള്‍ ബഹിഷ്‌കരിച്ചത്.

ദമ്പതിമാര്‍ക്കു വേണ്ടി അഭിഭാഷകര്‍ കോടതിയിലെത്തിയില്ല. ഈ അവസരം അഞ്ചു ദമ്പതിമാര്‍ക്കും അനുഗ്രഹമായി. പരസ്​പരം കാര്യങ്ങള്‍ തുറന്ന് സംസാരിച്ചു. കുടുംബകോടതി ജഡ്ജി ഇ.എം.മുഹമ്മദ് ഇബ്രാഹിമിന്റെ മധ്യസ്ഥതയില്‍ ദമ്പതിമാര്‍ ഒന്നിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി കോടതി കയറി യിറങ്ങിയവരാണ് പിണക്കം മറന്ന് ഒന്നിച്ചത്.

അഭിഭാഷകരെയും മാധ്യമ പ്രവര്‍ത്തകരെയും മര്‍ദിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലയിലെ മുഴുവന്‍ കോടതികളും അഭിഭാഷകര്‍ ബഹിഷ്‌കരിച്ചു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ ഡി.സി.പി. നാഗരാജുവിനെയും, ഒരു അഭിഭാഷകനെ കള്ളക്കേസ്സില്‍ കുടുക്കിയ മാറനല്ലൂര്‍ എസ്.ഐ.യെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. കോടതി ബഹിഷ്‌കരണം പൂര്‍ണമായിരുന്നു.

അഭിഭാഷകര്‍ കേസ്സില്‍ ഹാജരാകാത്തതിനാല്‍ അഞ്ചു സിവില്‍ ഹര്‍ജികള്‍ മുന്‍സിഫ് എസ്.സുധീപ് തള്ളി. കക്ഷിക്കുവേണ്ടി അഭിഭാഷകര്‍ ഹാജരാകാത്തതിനാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എഫ്. അഷിദ, ഇരുപതോളം കേസ്സിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

Wednesday, October 20, 2010

Iniyum Kothiyode Kathirikkaam Njan........

ഫ്രാന്‍സില്‍ ഒരു മാസത്തിനുള്ളില്‍ ആറാമത് ദേശീയ പണിമുടക്ക്


ഫ്രാന്‍സില്‍ സര്‍ക്കോസിസര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്കരണ ബില്ലിനെതിരെ രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമായി. ഒരു മാസത്തിനുള്ളില്‍ ആറാമത് ദേശീയ പണിമുടക്ക് ചൊവ്വാഴ്ച നടന്നു. കര, ജല, വ്യോമഗതാഗത മേഖലകള്‍ സ്തംഭിച്ചു. സ്കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. എണ്ണശുദ്ധീകരണശാലകള്‍ അടഞ്ഞുകിടക്കുകയാണ്. പണിമുടക്കുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ വിദ്യാര്‍ഥികളും യുവജനങ്ങളും പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി.

രാജ്യത്ത് ഇരുനൂറോളം കേന്ദ്രത്തില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ 30 ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തതായി കണക്കാക്കുന്നു. എണ്ണശുദ്ധീകരണശാല തൊഴിലാളികള്‍ ഒരാഴ്ചയിലേറെയായി നടത്തുന്ന പണിമുടക്കിനെത്തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായി. വിരമിക്കല്‍പ്രായം 60ല്‍നിന്ന് 62 ആയും പൂര്‍ണപെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള പ്രായം 65ല്‍നിന്ന് 67 ആയും വര്‍ധിപ്പിക്കാന്‍ സര്‍ക്കോസി സര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇതിനുമുമ്പ് സെപ്തംബറില്‍ രണ്ടു പ്രാവശ്യവും ഈ മാസം മൂന്നുതവണയും പണിമുടക്ക് നടന്നിരുന്നു.

സാമ്പത്തികപ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ചെലവ് ചുരുക്കാനെന്ന പേരിലാണ് പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ കുറവു വരുത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍, രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സര്‍ക്കാര്‍നിലപാടിന് എതിരാണെന്ന് അഭിപ്രായസര്‍വേകള്‍ വ്യക്തമാക്കുന്നു. പണിമുടക്കിനെ 71 ശതമാനം പേര്‍ പിന്തുണയ്ക്കുന്നതായാണ് സര്‍വേഫലം. പണിമുടക്ക് ജനജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും രാജ്യത്തെ പൊതുവികാരം തൊഴിലാളി യൂണിയനുകള്‍ക്കൊപ്പമാണ്. വിദ്യാര്‍ഥികള്‍ മിക്കസ്ഥലങ്ങളിലും തൊഴിലാളികള്‍ക്കൊപ്പം ഉപരോധസമരങ്ങളില്‍ പങ്കെടുക്കുന്നു.

എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക




ഒക്ടോബര്‍ 23, 25 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരള ജനത തയ്യാറെടുത്തുകഴിഞ്ഞു. വ്യക്തമായ രാഷ്ട്രീയ നയങ്ങളോടുകൂടിയ രണ്ടു മുന്നണികള്‍ ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നിലുള്ള ചോദ്യം ഇതാണ്. പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കിക്കൊണ്ട് സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന യുഡിഎഫിനെ സ്വീകരിക്കണമോ? അതോ പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് എതിരായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്‍ഡിഎഫിനെ സ്വീകരിക്കണമോ? 1957 മുതല്‍ കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഈ രണ്ട് നയങ്ങളും അവയെ ആസ്പദിച്ച രണ്ട് മുന്നണികളും കാഴ്ചവെച്ച ഭരണ മാതൃകകളുടെ അനുഭവം മുന്നിലുള്ളപ്പോള്‍ ഇവയിലേതിനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് സംശയമുണ്ടാവില്ല. വികസനോന്മുഖവും ജനക്ഷേമകരവും സുസ്ഥിരവുമായ ഭരണം കാഴ്ചവെയ്ക്കുന്ന എല്‍ഡിഎഫിനെയാണവര്‍ ഹാര്‍ദ്ദമായി സ്വീകരിക്കുക. ജനദ്രോഹകരമായ നയങ്ങളും ദുര്‍ഭരണവും തമ്മിലടിയും കുതികാല്‍വെട്ടുംകൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച് ജനങ്ങളില്‍ നിന്നകന്ന യുഡിഎഫ്, ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ളാമിയേയും എന്‍ഡിഎഫിനേയും എസ്ഡിപിഐയേയും മറുഭാഗത്ത് ബിജെപി-ആര്‍എസ്എസ് സംഘങ്ങളെയും കൂട്ടുപിടിച്ച്, എല്ലാവിധ വര്‍ഗ്ഗീയ ശക്തികളെയും അണിനിരത്തിക്കൊണ്ടാണ് എല്‍ഡിഎഫിനെ നേരിടാന്‍ ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് വിരോധം മാത്രം കൈമുതലായുള്ള വിരലിലെണ്ണാവുന്ന ചില പുരോഹിതന്മാരുടെ ഇടയലേഖനങ്ങളും അവര്‍ക്ക് തുണയ്ക്കുണ്ട്. എല്ലാ എല്‍ഡിഎഫ് വിരുദ്ധരേയും ഒന്നിപ്പിച്ചണിനിരത്തുന്നതിനായി അവര്‍, പല മണ്ഡലങ്ങളിലും അരാഷ്ട്രീയ വേഷംകെട്ടി, കൈപ്പത്തിയും കോണിയും ഉപേക്ഷിച്ച് "മാങ്ങയും'' "തേങ്ങയും'' "ആപ്പിളും'' ചിഹ്നമായി സ്വീകരിക്കുന്നു.

1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ച പട്ടം, ശങ്കര്‍ സര്‍ക്കാരുകളുടെ റെക്കോര്‍ഡുമായിട്ടാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്.

ജനകീയാസൂത്രണത്തേയും അധികാര വികേന്ദ്രീകരണത്തേയും എല്ലാം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള യുഡിഎഫ്, ഓരോതവണ അധികാരത്തില്‍ വരുമ്പോഴും, മുന്‍എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ചിട്ടേയുള്ളൂ. അടുത്തതവണ അധികാരംലഭിച്ചാല്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ-ജനാധിപത്യ സ്വഭാവം നശിപ്പിക്കും എന്ന് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വികസനോന്മുഖവും സുതാര്യവും സുസ്ഥിരവുമായ എല്‍ഡിഎഫ് ഭരണം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന് വിഘാതമായ യുഡിഎഫിന്റെ ഈ നയത്തെ, "കേരളത്തില്‍ ഭരണം മാറിമാറിവരും'' എന്ന ആസൂത്രിതമായ കെട്ടുകഥകൊണ്ടാണ് വലതുപക്ഷ വൈതാളികര്‍ വെള്ളപൂശുന്നത്. നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പുകൊണ്ടല്ല, മറിച്ച് 1959ലെ പിരിച്ചുവിടല്‍തൊട്ട് രാജീവ്തരംഗവും സംഘടിതമായ മാധ്യമ-യുഡിഎഫ് കള്ള പ്രചാരവേലയും സര്‍വ്വവര്‍ഗ്ഗീയ-പിന്‍തിരിപ്പന്‍ ശക്തികളുമായുള്ള കൂട്ടുകെട്ടും കുതന്ത്രങ്ങളുംകൊണ്ടാണ് യുഡിഎഫിന് ഓരോ തവണയും ഭരണം പിടിച്ചുപറ്റാന്‍ കഴിഞ്ഞത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

"മുന്‍ സര്‍ക്കാരിന്റെകാലത്തെ നല്ലതെല്ലാം നശിപ്പിക്കുക'' എന്ന യുഡിഎഫിന്റെ ഈ പിന്‍തിരിപ്പന്‍ നശീകരണനയത്തെ പരാജയപ്പെടുത്തി, സുതാര്യവും ജനക്ഷേമകരവുമായ നയങ്ങള്‍ തുടരാനും സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പാക്കാനും സുസ്ഥിരമായ ഭരണം ആവശ്യമാണ്. അതിന് എല്‍ഡിഎഫിനെ, ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് ആവശ്യമാണ്.

Posted by ജനശബ്ദം

Sunday, October 17, 2010

Kattu Paranjathum Udayabhanu song



Found at: FilesTube

അഴിമതിയില്‍ മുങ്ങിയ കോമണ്‍വെല്‍ത്ത് ഗെയിംസ്


കോമണ്‍വെല്‍ത്ത്  ഗെയിംസിന്റെ അഴിമതിയെക്കുറിച്ച് ഈ അടുത്ത ദിവസങ്ങളില്‍ വായിച്ച ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്. ഒരു സര്‍ക്കാറിന് സ്വന്തം ജനതയോടുള്ള ആത്മാര്‍ഥതയും പ്രതിബദ്ധതയും ആസൂത്രണവും ലോകത്തിന് കാട്ടിക്കൊടുത്ത് ലോകത്തിന്റെ ആദരവ് പിടിച്ചുവാങ്ങാന്‍ ചിലിയെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞു. ചിലിയിലെ ജനത നെഞ്ചേറ്റുന്ന ദേശീയാവേശത്തിന്റെയും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തം തന്നെ. പക്ഷേ, ഒരു ജനതയോട് ഒരു സര്‍ക്കാറിന് ഉണ്ടാകേണ്ട കൂറ്  മനസ്സിലാക്കാന്‍ ചിലിയും ഗെയിംസും തമ്മിലുള്ള താരതമ്യം ഉപകാരപ്പെടും.


70,000 കോടി രൂപ! അഴിമതിയില്‍ മുങ്ങി നാണംകെട്ടതല്ലാതെ, അത്രയും തുക ചെലവാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസുകൊണ്ട് ഇന്ത്യക്ക് എന്തു നേട്ടമുണ്ടായി? ഗെയിംസ് കൊണ്ട് സര്‍ക്കാര്‍ എന്തൊക്കെ ആസ്തികള്‍ ഉണ്ടാക്കി വെച്ചു? സര്‍ക്കാറിനും ജനത്തിനും പറഞ്ഞുനില്‍ക്കാന്‍ വക നല്‍കിയത് 101 മെഡലുകള്‍ സമ്മാനിച്ച ഇന്ത്യന്‍ കായിക താരങ്ങളാണ്. രണ്ടാം സ്ഥാനത്ത് എത്തിയതിന്റെ ക്രെഡിറ്റ് മുതലാക്കിയാണ് സര്‍ക്കാര്‍ പിടിച്ചുനിന്നത്. ഏഷ്യന്‍ ഗെയിംസോടെയാണ് ദല്‍ഹിയുടെ കരിപിടിച്ച മുഖച്ഛായ മാറിയതെന്ന് അന്ന് ഇന്ദ്രപ്രസ്ഥത്തില്‍ ഉണ്ടായിരുന്നവര്‍ പറയും. നഗരവികസനത്തിന് ചിലതൊക്കെ ഏഷ്യന്‍ ഗെയിംസ് സംഭാവന ചെയ്തു. തുടക്കത്തില്‍ 2,000 കോടി ചെലവ് കണക്കാക്കി, ഒടുക്കത്തില്‍ 70,000 കോടിയില്‍ കുറയാത്ത തുക ചെലവിട്ട ഗെയിംസ് ഒന്നും നമുക്ക് തന്നില്ല.

ഇത്തരം രാജ്യാന്തര കായിക മേളകള്‍ക്ക് ചെലവാകുന്ന ഭാരിച്ച തുക, രാജ്യത്തിന്റെ ആസ്തിയാക്കി മാറ്റാനാണ് മറ്റു രാജ്യങ്ങള്‍ ശ്രമിച്ചിട്ടുള്ളതെന്ന് കാണാം. 70,000 കോടി രൂപയെന്നാല്‍ കേരളത്തിന്റെ ഏഴു കൊല്ലത്തെ വാര്‍ഷിക പദ്ധതി അടങ്കലാണ്. അതുകൊണ്ട് ദല്‍ഹിയുടെ ഒത്ത നടുവില്‍നിന്ന് മാറി ഒരു കായിക ഗ്രാമം വാര്‍ത്തെടുക്കാന്‍ സര്‍ക്കാറിന് കഴിയുമായിരുന്നു. അത് നാളേക്ക് ഒരു മുതല്‍ക്കൂട്ടാകുമായിരുന്നു. പണം സൂക്ഷ്മമായി ചെലവാക്കുന്ന, ദീര്‍ഘവീക്ഷണമുള്ള സര്‍ക്കാറുകള്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് കോമണ്‍വെല്‍ത്തും ഒളിമ്പിക്‌സുമൊക്ക സംഘടിപ്പിച്ച മറ്റു രാജ്യങ്ങളിലേക്ക് നോക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. നമുക്കെന്തു കിട്ടി? ദല്‍ഹിയുടെ നഗരത്തിരക്കിലേക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് കുത്തിത്തിരുകുകയാണ് സര്‍ക്കാര്‍ ചെയ്തത്. ദല്‍ഹിക്ക് പുറത്ത്, ഹൈദരാബാദിലോ ചെന്നെയിലോ ബംഗളൂരുവിലോ ഗെയിംസ് സംഘടിപ്പിച്ചാല്‍ക്കൂടി ഭൂമിയുടെ കറക്കം നിലച്ചു പോകുമായിരുന്നില്ല. ഗെയിംസിന്റെ പേരില്‍ ഇത്രത്തോളം കൊള്ളയടിക്കാന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ കുറെക്കൂടി സുതാര്യമായിപ്പോയേനെ. അഴിമതിയുടെ ആഴവും പരപ്പും എളുപ്പം തിരിച്ചറിയാതിരിക്കണമെങ്കില്‍ പക്ഷേ, നഗരക്കടലില്‍ കാശ് കലക്കണമല്ലോ.

ആസൂത്രണത്തില്‍ പിഴച്ചുപോയ സര്‍ക്കാരാണ് ഗെയിംസ് കൊള്ളക്ക് വാതില്‍ മലര്‍ക്കെ തുറന്നിട്ടത്. ആ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ല. ഒരു കല്‍മാഡിയെ ചൂണ്ടി നില്‍ക്കുകയാണ് എല്ലാവരും. 70,000 കോടിയില്‍ സുരേഷ് കല്‍മാഡി എന്നൊരു വിരുതന് മാത്രമായി കൈയിട്ടു വാരാന്‍ കഴിയില്ല. കണ്ടുനിന്നവര്‍ക്കെല്ലാം വിഹിതം കൊടുത്ത് മൗനികളാക്കി മാറ്റിയ ശേഷം മാത്രമാണ് ഒരു വിഹിതം കല്‍മാഡി വീട്ടില്‍ കൊണ്ടുപോയത്. അവിടം കൊണ്ടും തീരുന്നതല്ല അഴിമതിയുടെ ആഴം. അഴിമതി മാമാങ്കത്തില്‍ വിദേശികള്‍ക്കും പങ്കുണ്ടെന്ന അടക്കം പറച്ചിലുകളില്‍ കഴമ്പുണ്ട്. യഥാവിധി കിട്ടേണ്ട വിഹിതം വീട്ടില്‍ ചെല്ലാതെ വന്നപ്പോഴാണ്, പോരായ്മകളെക്കുറിച്ച കഥകള്‍ പൊട്ടിയൊലിച്ചത്. അവരെ വേണ്ടവിധം കണ്ടതോടെയാണ് കുറ്റവാളിയായ കല്‍മാഡി ഗെയിംസിനൊടുവില്‍ ചില സംഘാടക പ്രതിഭകള്‍ക്ക് മഹാനായി മാറിയത്.

ഗെയിംസ് കഴിഞ്ഞ പാടേ പല വിധ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അത്, നിവൃത്തികേടിന്റെ ബാക്കി. ജനരോഷം തണുപ്പിക്കാനുള്ള എളുപ്പ വഴി. ജെ.പി.സി അന്വേഷണം ആവശ്യപ്പെടുന്നതിന് മുമ്പേ പ്രതിപക്ഷത്തെ കടത്തി വെട്ടുന്ന രാഷ്ട്രീയ തന്ത്രം. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് പ്രധാനമന്ത്രി നിയോഗിച്ച സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കളി കഴിഞ്ഞു നടത്തുന്ന അന്വേഷണം മൂന്നു മാസം പിന്നിടുമ്പോഴേക്കും ജനം എല്ലാം മറന്നു തുടങ്ങിയിട്ടുണ്ടാവും. പിന്നെ അന്വേഷണ റിപ്പോര്‍ട്ടിന് പതിവു ഗതി. സര്‍ക്കാറിന് അതിന്റെ വഴി. അതല്ലെങ്കില്‍ കുറ്റക്കാര്‍ ആരാണെന്ന് സര്‍ക്കാറിന് അറിയാത്തതാണോ? പ്രഥമദൃഷ്ട്യാ തെറ്റുകാരായവരെ പുറത്താക്കിക്കൊണ്ടായിരുന്നു ഈ അന്വേഷണ ഉത്തരവെങ്കില്‍, അതില്‍ കുറെക്കൂടി ആത്മാര്‍ഥത കണ്ടെത്താന്‍ കഴിയുമായിരുന്നു. അതെല്ലാം വെച്ചു നോക്കുമ്പോള്‍ പല വഴിക്ക് നടക്കുന്ന അന്വേഷണങ്ങളുടെ പരിണതി എന്തായിരിക്കുമെന്ന് തികച്ചും സംശയിക്കേണ്ടിയിരിക്കുന്നു. സഹസ്ര കോടികളുടെ അഴിമതികളെക്കുറിച്ച് നേരത്തെ പ്രഖ്യാപിച്ച അന്വേഷണങ്ങളുടെ ഗതിയെന്താണ്? രണ്ട് ഉദാഹരണങ്ങളില്‍ ഉപസംഹരിക്കാം: .പി.എല്‍ കുംഭകോണത്തെക്കുറിച്ച് ഏതെല്ലാം വഴിക്ക് ഈ സര്‍ക്കാര്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചു? സ്‌പെക്ട്രം അഴിമതി അന്വേഷണം എവിടെയെത്തി?

സദ്ഭരണത്തിന്റെ കീര്‍ത്തിമുദ്ര by ചെറിയാന്‍ ഫിലിപ്പ്


സുഗന്ധം പരത്തുന്ന നേട്ടങ്ങളുടെ പൂക്കുടയുമേന്തിയാണ് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
  • അഴിമതിവിമുക്തമായ രാഷ്ട്രീയ സംവിധാനം,
  • പ്രശാന്തസുന്ദരമായ ക്രമസമാധാന നില,
  • സുസ്ഥിരമായ സാമ്പത്തിക വികസനം,
  • സമര്‍ഥമായ ധന മാനേജ്മെന്റ്,
  • കാര്‍ഷിക-വ്യാവസായിക മേഖലയിലെ അഭൂതപൂര്‍വമായ മുന്നേറ്റം,
  • എല്ലാവിഭാഗം ജനങ്ങള്‍ക്കും ആരോഗ്യപരിരക്ഷ, വിലക്കയറ്റം തടഞ്ഞുനിര്‍ത്തിയ ഭക്ഷ്യസുരക്ഷ,
  • സാമൂഹ്യനീതി ഉറപ്പുവരുത്തിയ വിദ്യാഭ്യാസമേഖല,
  • മുടക്കമില്ലാത്ത സാമൂഹ്യക്ഷേമപദ്ധതികള്‍

തുടങ്ങിയവയിലൂടെ 'സുരാജ്' അഥവാ സല്‍ഭരണം എന്ന കീര്‍ത്തിമുദ്രയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേടിയിരിക്കുന്നത്.
  • കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തികനില തകര്‍ന്ന തറവാടിന്റെ അവസ്ഥയിലായിരുന്നു.
  • സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള സഞ്ചിത പൊതുകടം യുഡിഎഫിന്റെ നാലരവര്‍ഷത്തിനിടയില്‍ നേരെ ഇരട്ടിയായി.
  • ട്രഷറി പൂട്ടിയിടല്‍ തുടര്‍പ്രക്രിയ ആയതിനാല്‍ യഥാസമയം ശമ്പളംപോലും കൊടുക്കാന്‍ കഴിയാതെ വന്നു. കാലിയായ ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥ.

എന്നാല്‍, ഈ സര്‍ക്കാരിന്റെ കാലത്ത് ഒരുദിവസം പോലും ട്രഷറി പൂട്ടേണ്ടിവന്നിട്ടില്ല. വിഭവസമാഹരണകാര്യത്തില്‍ റെക്കോഡ് വളര്‍ച്ചയാണ് നേടിയത്. റവന്യൂകമ്മിയും ധനകമ്മിയും ഗണ്യമായി കുറഞ്ഞു. മൂലധനച്ചെലവില്‍ വന്‍കുതിച്ചുകയറ്റംതന്നെയുണ്ടായി. ചെലവുകള്‍ വെട്ടിക്കുറയ്ക്കാതെ വരുമാനവര്‍ധനയിലൂടെ കേരളത്തിന്റെ സാമ്പത്തികാടിത്തറ ബലവത്താക്കി മാറ്റി. ഗുണ്ടാവാഴ്ച, പെവാണിഭം, ബലാത്സംഗം, പിടിച്ചുപറി എന്നിവയിലൂടെ യുഡിഎഫ് ഭരണത്തില്‍ തകര്‍ന്ന കേരളത്തിന്റെ ക്രമസമാധാനനിലയും നിയമവാഴ്ചയും ആമോദപൂര്‍ണമാക്കാന്‍ കഴിഞ്ഞതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യനേട്ടം.

ക്രമസമാധാനപാലനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമെന്ന 'ഇന്ത്യ ടുഡെ' യുടെ അവാര്‍ഡ് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്ന് കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേടിയത് ചരിത്രസംഭവംതന്നെയാണ്. യുഡിഎഫ് ഭരണത്തില്‍ മുത്തങ്ങമുതല്‍ തുമ്പവരെ പൊലീസ് വെടിവയ്പുകളുടെ പരമ്പരയായിരുന്നു.

ആചാരവെടികള്‍ മുഴക്കാനല്ലാതെ കേരളത്തില്‍ ഇന്ന് ഒരിടത്തും പൊലീസിന്റെ വെടിയൊച്ച കേള്‍ക്കാനില്ല. മാറാട്, കാസര്‍കോട്, നാദാപുരം, പത്തനംതിട്ട, വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന വര്‍ഗീയകലാപങ്ങളുടെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. അന്ന് 121 വര്‍ഗീയസംഘട്ടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദഗ്ധമായ ഇടപെടലിലൂടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

യുഡിഎഫ് ഭരണത്തില്‍ 22 ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. നെയ്യാറ്റിന്‍കര ബിഷപ് ഹൌസ് മുതല്‍ ആലുവ സെന്റ് പീറ്റേഴ്സ് പള്ളിവരെ അതിക്രമങ്ങള്‍ക്ക് ഇരയായി. ജോബ് ചിറ്റിലപ്പള്ളി എന്ന വൈദികന്‍ പള്ളിമുറ്റത്തുവച്ച് കൊല്ലപ്പെടുകയും സുവിശേഷകരും കന്യാസ്ത്രീകളുംവരെ മര്‍ദനവിധേയരാകുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കേരളം ശാന്തിയുടെയും സൌഹൃദത്തിന്റെയും പൂങ്കാവനമാണ്.

യുഡിഎഫ് ഭരണത്തില്‍ ആയിരത്തിമുന്നൂറോളം കര്‍ഷകരാണ് ജീവനൊടുക്കിയത്. എല്‍ഡിഎഫ് ഭരണത്തില്‍ കാര്‍ഷിക കടാശ്വാസനിയമം നടപ്പാക്കുകയും വയനാട്ടില്‍ 25,000 രൂപയ്ക്ക് താഴെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം സഹായധനമായി നല്‍കുകയും ചെയ്തു. കാര്‍ഷികമേഖലയിലെ ബജറ്റ് വിഹിതം വര്‍ധിച്ചതോടെ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വര്‍ധനയുണ്ടായി. ഏകദേശം 15,000 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി. നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ നല്‍കിയതും നെല്ലിനു താങ്ങുവില ഏര്‍പ്പെടുത്തിയതും കാര്‍ഷികമേഖലയില്‍ ഒരു മകരസംക്രമത്തിനു വഴിതെളിച്ചു.

വ്യവസായ ശവപ്പറമ്പായി മാറിക്കൊണ്ടിരുന്ന കേരളത്തെ പുത്തന്‍ വ്യവസായങ്ങളുടെ ഈറ്റില്ലമാക്കാന്‍ എല്‍ഡിഎഫ് ഭരണത്തിനു കഴിഞ്ഞു. പൊതുമേഖലാവ്യവസായങ്ങള്‍ വിറ്റുതുലയ്ക്കുകയെന്ന യുഡിഎഫ് നയം തിരുത്തി അവയെ ശക്തിപ്പെടുത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യത്നിച്ചത്. യുഡിഎഫ് കാലത്തെ പൊതുമേഖലാനഷ്ടം 69 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ ലാഭം 240 കോടി രൂപയായി തീര്‍ന്നിരിക്കുകയാണ്. വ്യവസായവകുപ്പിന്റെ കീഴിലുള്ള 37 പൊതുമേഖലാസ്ഥാപനത്തില്‍ 12 എണ്ണത്തിന്റെ സ്ഥാനത്ത് 32 എണ്ണം ലാഭകരമായിത്തീര്‍ന്നു. ഒരു തൊഴിലാളിയെയും പിരിച്ചുവിടാതെയാണ് നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളെ കരകയറ്റിയത്. തൊഴില്‍ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ തൊഴില്‍ മേഖലയില്‍ ഇപ്പോള്‍ അശാന്തിയില്ല.

ടൂറിസം മേഖലയില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കെടിഡിസി വിറ്റുവരവിലും പ്രവര്‍ത്തനലാഭത്തിലും അറ്റാദായത്തിലും റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. യുഡിഎഫ് ഭരണകാലത്ത് സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരുന്ന മസ്കറ്റ് ഹോട്ടല്‍ ഉള്‍പ്പെടെയുള്ള കെടിഡിസിയുടെ മികച്ച ഹോട്ടലുകളെ നവീകരിച്ച് ഹെറിറ്റേജ് പദവിയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. ഒരു മലേഷ്യന്‍ സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് സംയുക്തസംരംഭമായി തുടങ്ങാനിരുന്ന കൊച്ചി ഇന്റര്‍നാഷണല്‍ മറീനാ പദ്ധതിയുടെ കരാര്‍ റദ്ദാക്കി കെടിഡിസിയുടെ ഉടമസ്ഥതയില്‍ മാത്രമാക്കിയതുകൊണ്ടാണ് ബോള്‍ഗാട്ടി ദ്വീപും പാലസും അന്യാധീനപ്പെടാതിരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വേണ്ടത്ര വൈദ്യപരിചരണം ലഭിക്കാത്തതിനാല്‍ സംസ്ഥാന ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്തിനു മരിക്കേണ്ടിവന്നത് യുഡിഎഫ് ഭരണകാലത്താണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി പി ശങ്കരന് അവിടെനിന്നു സ്വകാര്യ ആശുപത്രിയിലേക്ക് ഒളിച്ചോടേണ്ടിവന്നു. ദീര്‍ഘനാളത്തെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഫലമായി തടഞ്ഞ പകര്‍ച്ചവ്യാധികളെല്ലാം കൂട്ടത്തോടെ വന്നത് യുഡിഎഫ് ഭരണകാലത്താണ്. മാലിന്യനിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സുശക്തനടപടികള്‍മൂലം ഈ രോഗങ്ങള്‍ ഒരു പരിധിവരെ ഇപ്പോള്‍ നിയന്ത്രണവിധേയമായിട്ടുണ്ട്.

വിദ്യാഭ്യാസക്കച്ചവടക്കാര്‍ മുടിയഴിഞ്ഞാടിയ വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്താനും പകല്‍ക്കൊള്ള അവസാനിപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞത് വന്‍നേട്ടമാണ്. ക്രമക്കേടില്ലാതെ വിവിധ പരീക്ഷകള്‍ കൃത്യമായി നടത്താനും ഫലം പ്രഖ്യാപിക്കാനും വിദ്യാഭ്യാസവകുപ്പിനും സര്‍വകലാശാലകള്‍ക്കും സാധ്യമായിട്ടുണ്ട്. വിദ്യാര്‍ഥി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാല്‍ വിദ്യാര്‍ഥി സമരങ്ങള്‍ക്ക് പൂര്‍ണമായ അവധിയാണ്.

ഭക്ഷ്യസബ്സിഡി നിര്‍ത്തലാക്കുകയും പൊതുവിതരണസമ്പ്രദായം തകര്‍ക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളാണ് ഇന്ത്യയിലാകെ വിലക്കയറ്റം രൂക്ഷമാക്കിയത്. സിവിള്‍ സപ്ളൈസ് വകുപ്പും സഹകരണസ്ഥാപനങ്ങളും പൊതുകമ്പോളത്തില്‍ ഫലപ്രദമായി ഇടപെട്ടതിനാല്‍ ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. അവശ്യസാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നതിനാല്‍ ഭക്ഷ്യസുരക്ഷയില്‍ കേരളം ഒന്നാംസ്ഥാനത്താണ്. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള 41 ലക്ഷം കുടുംബത്തിനു രണ്ടുരൂപയ്ക്ക് ഒരു കിലോ അരി നല്‍കുന്ന സംവിധാനം എല്‍ഡിഎഫ് സര്‍ക്കാരിനു തിലകക്കുറിയാണ്.

ഭൂമി വിതരണവും സംരക്ഷണവും ഉറപ്പുവരുത്താന്‍ ലാന്‍ഡ് ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനംമൂലം അനധികൃത ഭൂമിഇടപാടുകള്‍ക്ക് വിരാമമായി. ഒന്നേകാല്‍ ലക്ഷത്തോളം ഭൂരഹിതര്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇ എം എസ് ഭവന നിര്‍മാണപദ്ധതിയും എം എന്‍ പദ്ധതിയും മുഖേന ഒട്ടേറെപ്പേരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കപ്പെട്ടു.

യുഡിഎഫ് ഭരണകാലത്ത് വ്യാപകമായിരുന്ന വനം കയ്യേറ്റവും ചന്ദനമരം ഉള്‍പ്പെടെയുള്ള വനവിഭവങ്ങളുടെ കൊള്ളയും അവസാനിപ്പിക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. സാമൂഹ്യവനവല്‍ക്കരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാ പ്രിയദര്‍ശിനി അവാര്‍ഡ് നേടിയ വനം വകുപ്പ് പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.

ജനജീവിതത്തിന്റെ എല്ലാ മേഖലയിലും സഹകരണമേഖലയുടെ സാന്നിധ്യം സജീവമാക്കാന്‍ ഇന്നത്തെ ഭരണത്തിനു കഴിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യം തുടങ്ങിയ സേവനതുറകളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് സഹകരണപ്രസ്ഥാനം കാഴ്ചവച്ചത്.

ദേവസ്വംരംഗത്ത് ശുദ്ധികലശം നടത്താനും ഉദ്യോഗനിയമനം ഉള്‍പ്പെടെ പിഎസ്സിക്ക് വിടാനും കഴിഞ്ഞത് ധീരമായ നടപടിയാണ്. ശബരിമലയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍പ്ളാന്‍ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

അധികാരവികേന്ദ്രീകരണ പ്രക്രിയയെ തുരങ്കംവയ്ക്കുകയെന്ന നയമാണ് യുഡിഎഫ് സ്വീകരിച്ചത്. ജനകീയാസൂത്രണത്തെയും കുടുംബശ്രീയെയും തകര്‍ക്കാന്‍ എല്ലാവിധ ശ്രമവും നടത്തിയിരുന്നു. താഴേത്തട്ടിലുള്ള വികസനത്തിന് കൂടുതല്‍ അധികാരവും പണവും തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കിയത് നാടിനു പുത്തന്‍ ഉണര്‍വേകി. പഞ്ചായത്തിരാജിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് കേരളത്തിനാണ്. വൈതരണികള്‍ അതിജീവിച്ചു മുന്നേറുന്ന കുടുംബശ്രീ കേരളീയ ജനജീവിതത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും മുഖശ്രീയായി മാറിയിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തില്‍ തുല്യത നേടുന്ന കേരളീയ സ്ത്രീത്വത്തിന്റെ വിജയചിഹ്നങ്ങളിലൊന്ന് കുടുംബശ്രീ തന്നെയാണ്.