Saturday, May 14, 2011

കണ്ണൂരും പാലക്കാടും ഇടതുപക്ഷത്തിന് എന്തുപറ്റി?

കണ്ണൂരിലെയും പാലക്കാട്ടെയും ചുവപ്പുകോട്ടകളില്‍ വിള്ളല്‍വീണപ്പോള്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്‌ടമായതു ഭരണത്തുടര്‍ച്ചയെന്ന ചരിത്രനേട്ടം. പാലക്കാട്‌ 2006-ല്‍ ആകെയുള്ള 11 സീറ്റില്‍ ഒമ്പതിടത്തു ജയിക്കാന്‍ എല്‍.ഡി.എഫിനായപ്പോള്‍ ഇത്തവണ അതു മണ്ഡലം ഒന്നു കൂടിയിട്ടും ഏഴിലൊതുങ്ങി. കണ്ണൂരില്‍ 2006-ല്‍ ആകെയുള്ള 10 മണ്ഡലങ്ങളില്‍ എട്ടിടത്തു സി.പി.എം. ജയിച്ചപ്പോള്‍ ഇത്തവണ 11 മണ്ഡലത്തില്‍ ആറിടത്തേ ജയിക്കാനായുള്ളൂ. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴുമെരിയുന്ന വിഭാഗീയതയുടെ കനലുകളും മണ്ഡല പുനര്‍നിര്‍ണയത്തിലെ അപാകതകളുമാണു കണ്ണൂരിലെ പാര്‍ട്ടിക്കോട്ടകളെ ചീട്ടുകൊട്ടാരമാക്കിയത്‌. കണ്ണൂരിലും പാലക്കാട്ടും സി.പി.എം. കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ മുന്നണിക്കു നഷ്‌ടപ്പെട്ടതു മൂന്നു സീറ്റ്‌ വീതം. ഈ രണ്ടു ജില്ലകളിലായി കുറവുവന്ന ആറു സീറ്റുണ്ടായിരുന്നെങ്കില്‍ സി.പി.എമ്മിന്‌ ഒരു തവണകൂടി കേരളം ഭരിച്ചു ചരിത്രം തിരുത്താമായിരുന്നു.

സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇ.പി. ജയരാജന്‍ മത്സരിച്ച മട്ടന്നൂര്‍ മണ്ഡലം രൂപീകരിച്ചപ്പോള്‍ സി.പി.എമ്മിനു സമീപത്തെ മൂന്നു മണ്ഡലങ്ങളിലാണു നിര്‍ണായകസ്വാധീനം നഷ്‌ടമായത്‌. ഇരിക്കൂര്‍, പേരാവൂര്‍, കൂത്തുപറമ്പ്‌ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ്‌. പഞ്ചായത്തുകള്‍ വെട്ടിമാറ്റിയാണു മട്ടന്നൂര്‍ രൂപീകരിച്ചത്‌. അതോടെ ഇരിക്കൂറിനു പിന്നാലെ പേരാവൂരും കൂത്തുപറമ്പും യു.ഡി.എഫ്‌. സ്വാധീനമണ്ഡലങ്ങളായി. മൂന്നിടത്തും യു.ഡി.എഫ്‌. ജയിക്കുകയും ചെയ്‌തു.

ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്‌ഥാന അധ്യക്ഷ കെ.കെ. ശൈലജ മത്സരിച്ച കണ്ണൂരിലെ പേരാവൂര്‍, സിറ്റിംഗ്‌ എം.എല്‍.എകൂടിയായ എം. പ്രകാശന്‍ മത്സരിച്ച അഴീക്കോട്‌, എന്‍.എന്‍.എല്ലിനു വിട്ടുകൊടുത്ത കൂത്തുപറമ്പ്‌ എന്നിവിടങ്ങളിലാണ്‌ എല്‍.ഡി.എഫ്‌. തോറ്റത്‌.

പാലക്കാട്ട്‌ പാര്‍ട്ടിയിലെ വിഭാഗീയതയോടു കൂട്ടിവായിക്കേണ്ടിവരും തൃത്താലയിലെയും പാലക്കാട്ടെയും പരാജയം. ഇ.എം.എസ്‌. ഉള്‍പ്പെടെയുള്ള പ്രമുഖരെ നിയമസഭയിലേക്കയച്ച പട്ടാമ്പി മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തി.

സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ ഇക്കുറി കൂടുതല്‍ ദിവസം ക്യാമ്പ്‌ ചെയ്‌തു പ്രവര്‍ത്തിച്ചതിലൂടെ വി.എസിന്റെ സാന്നിധ്യം പാലക്കാട്‌ ജില്ലയില്‍ അധികനാള്‍ ഉണ്ടായിരുന്നിട്ടും ഫലം പാര്‍ട്ടിക്കെതിരായി. തെരഞ്ഞെടുപ്പിനു ശേഷം ജില്ലാകമ്മറ്റി നടത്തിയ കണക്കെടുപ്പിലും പാലക്കാട്‌ പരുങ്ങലിലാണെന്ന സൂചനയായിരുന്നു.

പാലക്കാട്‌ മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ വോട്ടിംഗ്‌ ശതമാനത്തിലെ വര്‍ധന തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍. 7,403 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ഷാഫി പറമ്പില്‍ ജയിച്ചത്‌. കഴിഞ്ഞതവണ കെ.കെ. ദിവാകരന്‍ പാലക്കാട്‌ പിടിച്ചെടുത്തതു 1,344 വോട്ടിനായിരുന്നു. പാര്‍ട്ടി വിജയമുറപ്പിച്ച മണ്ഡലമായിരുന്നു തൃത്താല. ഇവിടെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയേക്കാള്‍ ജനസ്വാധീനം പാര്‍ട്ടി സ്‌ഥാനാര്‍ഥിക്കുണ്ടെന്നായിരുന്നു വിലയിരുത്തല്‍. പ്രചാരണരംഗത്തും മുന്നിട്ടുനിന്നെന്നു വിലയിരുത്തിയെങ്കിലും ഫലം തിരിച്ചടിച്ചു. 6,949 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ്‌. കഴിഞ്ഞതവണ നിലനിര്‍ത്തിയ തൃത്താല ഇത്തവണ യു.ഡി.എഫിന്റെ വി.ടി. ബല്‍റാം പിടിച്ചെടുത്തതു 3,197 വോട്ടിന്റെ വ്യക്‌തമായ ഭൂരിപക്ഷത്തിനാണ്‌. സി.പി.എം. വോട്ടുകളിലുണ്ടായ ചോര്‍ച്ചയാണു പി. മമ്മിക്കുട്ടിയുടെ തോല്‍വിയിലേക്കു നയിച്ചതെന്നാണു പ്രാഥമികനിഗമനം.

ജില്ലയില്‍ സി.പി.ഐക്കു നല്‍കിയ സീറ്റുകളും മുന്നണിക്കു തിരിച്ചടിയായി. സി.പി.ഐയുടെ സിറ്റിംഗ്‌ സീറ്റായ മണ്ണാര്‍ക്കാട്‌ മുസ്ലിംലീഗിന്റെ എന്‍. ഷംസുദ്ദീന്‍ 8270 വോട്ടിനാണു ജയിച്ചത്‌. പട്ടാമ്പിയില്‍ യു.ഡി.എഫിന്റെ സി.പി. മുഹമ്മദ്‌ 12,475 വോട്ടിനാണു ജയിച്ചത്‌. കഴിഞ്ഞതവണ വെറും 566 വോട്ടിനു നിലനിര്‍ത്തിയ പട്ടാമ്പി മികച്ച ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്‌ പിടിച്ചുനിര്‍ത്തിയപ്പോള്‍ സി.പി.ഐ. സ്‌ഥാനാര്‍ഥിക്കു വോട്ടിംഗ്‌ നിലയില്‍ വന്‍കുറവുണ്ടായി.

വൈദ്യുതി: കേന്ദ്രവാഗ്ദാനം കേരളം ചോദിച്ചതിന്റെ പകുതി

നിര്‍മാണത്തിലിരിക്കുന്ന കേന്ദ്ര വൈദ്യുതിനിലങ്ങളില്‍നിന്നുള്ള സംസ്ഥാന വിഹിതത്തില്‍ കുത്തനെ ഇടിവ്. കേരളത്തിന് ലഭിക്കുന്നത് ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ താഴെ മാത്രം. അശാസ്ത്രീയമായ ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം സംസ്ഥാന വൈദ്യുതി വിഹിതം നിശ്ചയിക്കുന്നതാണ് കേരളത്തിന് വിനയായത്. പുതിയ കേന്ദ്രനിലയങ്ങളില്‍നിന്ന് സംസ്ഥാന വിഹിതം നിഷേധിക്കുന്ന താരിഫ്നയം നിലവില്‍ വന്നതോടെ ഈ കുറവ് കേരളത്തിന് വന്‍ തിരിച്ചടിയാകും. നിര്‍മാണത്തിലിരിക്കുന്ന 11 പുതിയ പദ്ധതികളുമായാണ് കേരളം കരാര്‍ ഒപ്പിട്ടത്. എന്‍ടിപിസിയും തമിഴ്നാട് വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് ആരംഭിക്കുന്ന 1500 മെഗാവാട്ടിന്റെ വള്ളൂര്‍ താപവൈദ്യുതിപദ്ധതിയില്‍നിന്ന് കേരളം 150 മെഗവാട്ട് ആവശ്യപ്പെട്ടു. അനുവദിച്ചത് 75 മെഗാവാട്ട്. ആന്ധ്രയിലെ സിംഹാദ്രി നിലയത്തില്‍ നിന്ന് 200 മെഗാവാട്ടിന് കേരളം വാദിച്ചപ്പോള്‍ തരുന്നത് 80 മെഗാവാട്ട്. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനും ടിഎന്‍ഇബിയും ചേര്‍ന്ന് തൂത്തുക്കുടയില്‍ സ്ഥാപിക്കുന്ന 1000 മെഗാവാട്ട് താപനിലയത്തില്‍നിന്ന് കേരളം 150 മെഗാവാട്ടാണ് ആവശ്യപ്പെട്ടു. അനുവദിച്ചത് നേര്‍പകുതി. നെയ്വേലി അനുബന്ധപദ്ധതിയില്‍ 500 മെഗാവാട്ട് ചോദിച്ച കേരളം 70 മെഗാവാട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. തമിഴ്നാട്ടിലെ ചെയ്യൂരിലെ 4000 പദ്ധതിയില്‍നിന്ന് 500 മെഗാവാട്ടിനു വേണ്ടി കേരളം ശ്രമിച്ചു. ലഭിക്കുക 300 മെഗാവാട്ട് മാത്രം. ഒഡീഷയില്‍ ആരംഭിക്കുന്ന 4000 മെഗാവാട്ട് നിലയത്തില്‍നിന്ന് 500 മെഗാവാട്ട് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചത് 300 മെഗാവാട്ട്. ആന്ധ്രയിലെ 4000 മെഗാവാട്ട് നിലയത്തില്‍നിന്ന് 75 മെഗാവാട്ട് മാത്രമാണ് കേരളത്തിനു ലഭിക്കുക. തമിഴ്നാട്ടിലെ കൂടുംകുളം, ആന്ധ്രയിലെ തുതിമടക്ക, തമിഴ്നാട്ടിലെ സിര്‍ക്കാളി, കര്‍ണാടകത്തിലെ കുടുകി എന്നിവയാണ് പുതുതായി വരുന്ന മറ്റു നിലയങ്ങള്‍ . ഇവിടെ നിന്നുള്ള വിഹിതത്തിലും വന്‍ ഇടിവുണ്ടായി. ഇറക്കുമതി ചെയ്യുന്ന വിലകൂടിയ കല്‍ക്കരിയാണ് മിക്ക നിലയങ്ങളിലും ഉപയോഗിക്കുന്നത്. ഇവിടെ നിന്നുള്ള വൈദ്യുതിക്ക് കനത്ത വിലനല്‍കേണ്ടി വരുന്നത് കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതിയും മോശമാക്കും. ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം സംസ്ഥാനത്തിന്റെ കേന്ദ്ര ധന വിഹിതവും ആളോഹരി വൈദ്യുതി ഉപഭോഗവും മാനദണ്ഡമാക്കിയാണ് വൈദ്യുതിവിഹിതം നിശ്ചയിക്കുന്നത്. കേരളത്തിനുള്ള ധനവിഹിതം കേന്ദ്രം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. വന്‍കിട വ്യവസായങ്ങളുടെ കുറവു മൂലം ആളോഹരി വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനം പിന്നിലാണ്. ആന്ധ്ര(970 യൂണിറ്റ്), തമിഴ്നാട് (1040) എന്നിങ്ങനെയാണ് ആളോഹരി വൈദ്യുത ഉപഭോഗം. കേരളത്തില്‍ അത് 460 യൂണിറ്റ് മാത്രം. നിര്‍മാണത്തിലുള്ള പദ്ധതികളില്‍നിന്നും ഈ മാനദണ്ഡപ്രകാരം വിഹിതം വെട്ടിക്കുറയ്ക്കുന്നത് കേരളത്തിന്റെ വൈദ്യുതി ആസൂത്രണം അവതാളത്തിലാക്കുന്നു.

വൈദ്യുതി മുടക്കുന്ന താരിഫ് നയം

എല്ലാം കച്ചവടാടിസ്ഥാനത്തില്‍ കാണുകയും ജനങ്ങള്‍ ക്ഷേമം വിലകൊടുത്ത് വാങ്ങണമെന്ന് ശഠിക്കുകയുംചെയ്യുന്ന നവലിബറല്‍ നയങ്ങളുടെ സൃഷ്ടിയാണ്, കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിപദ്ധതികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി. വൈദ്യുതിക്ഷാമം പരിഹരിക്കുമെന്നും വിലകുറഞ്ഞ വൈദ്യുതി ജനങ്ങള്‍ക്ക് നല്‍കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും പറഞ്ഞവര്‍ തന്നെ, പുതിയ താപനിലയങ്ങളില്‍നിന്ന് കമ്പോളാധിഷ്ഠിതമായിമാത്രമേ വൈദ്യുതി നല്‍കൂ എന്നാണ് ഇപ്പോള്‍ ആവര്‍ത്തിച്ചുപറയുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് പുതിയ ജലവൈദ്യുതിപദ്ധതികള്‍ വരുന്നത്. കേന്ദ്രവിഹിതം നല്‍കുന്നത് മേഖലാടിസ്ഥാനത്തിലായതിനാല്‍ ആ പദ്ധതികളില്‍നിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കാനുള്ള സാഹചര്യവും അടയുകയാണ്. ചുരുക്കത്തില്‍ കേരളത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് വലിച്ചിടുകയാണ് യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ . വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് യുപിഎയുടെ ലക്ഷ്യം. അതിന് അനുരോധമായ നിയന്ത്രണങ്ങളും സമ്മര്‍ദവുമാണ് സംസ്ഥാനങ്ങള്‍ക്കുമേല്‍ ചെലുത്തുന്നത്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അത്തരം സമ്മര്‍ദങ്ങളെയും അനാവശ്യ വിലക്കുകളെയുമെല്ലാം അതിജീവിച്ചാണ് സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കിയത്. പവര്‍കട്ടും ലോഡ്ഷെഡിങ്ങും അവസാനിപ്പിക്കുന്നതിനുള്ള നടപടികളാണ് 1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. 1008 മെഗാവാട്ടിന്റെ ഉല്‍പ്പാദനശേഷിയാണ് ആ കാലഘട്ടത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ , 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പവര്‍കട്ടും ലോഡ്ഷെഡിങ്ങും പുനഃസ്ഥാപിക്കപ്പെട്ടു. വൈദ്യുതിയുടെ കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള നടപടികള്‍ മുന്നോട്ടുനീക്കുന്നതില്‍ ഗുരുതരമായ പോരായ്മയാണ് ആ അഞ്ചുവര്‍ഷം ഉണ്ടായത്. യുഡിഎഫില്‍നിന്ന് വ്യത്യസ്തമായ സമീപനവും ഉറച്ച തീരുമാനങ്ങളുമായാണ് 2006ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് ഈ മേഖലയില്‍ ഇടപെട്ടത്. പവര്‍കട്ടും ലോഡ്ഷെഡിങ്ങും 96ലെ സര്‍ക്കാരിന്റെ കാലത്തെന്നപോലെ ഇപ്പോഴും ഇല്ലാതാക്കി. ഡല്‍ഹിയില്‍ രണ്ടും യുപിയില്‍ 6-8ഉം മഹാരാഷ്ട്രയില്‍ 8ഉം കര്‍ണാടകത്തില്‍ 2-5ഉം ആന്ധ്രയില്‍ നാലും മണിക്കൂര്‍ വൈദ്യുതി മുടക്കം പതിവാക്കിയ സ്ഥാനത്താണ് ലോഡ് ഷെഡിങ്ങിനോടും പവര്‍കട്ടിനോടും സന്ധിചെയ്യാതെ ഇവിടെ മുന്നോട്ടുപോകാനായത്. തമിഴ്നാട്ടില്‍ 2-6 മണിക്കൂര്‍ ദൈനംദിന ലോഡ്ഷെഡിങ്ങിനുപുറമെ പവര്‍ ഹോളിഡേ എന്ന പേരില്‍ ആഴ്ചയില്‍ ഒരു ദിവസം വ്യവസായങ്ങള്‍ അടച്ചിടുന്നു. ഇതൊന്നും കേരളത്തിലുണ്ടായിട്ടില്ല എന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്തുണ്ടാക്കിയ നേട്ടങ്ങളുടെ ഫലമാണ്. അതാകട്ടെ, കേന്ദ്രത്തിന്റെ കടുത്ത അവഗണനയെയും നിഷേധ നയങ്ങളെയും അതിജീവിച്ചുകൊണ്ടാണ്. കേന്ദ്രപൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ വിലയില്‍ യൂണിറ്റിന് 90 പൈസയും നാഫ്ത്ത, ഡീസല്‍ എന്നിവയുടെ വിലയും വന്‍തോതില്‍ വര്‍ധിച്ചിട്ടും ഗാര്‍ഹിക ഉപയോക്താക്കളില്‍ ബഹുഭൂരിപക്ഷത്തിനും വൈദ്യുതി വിലവര്‍ധനയില്ലാത്ത നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തിയതിന്റെ ഭാഗമായി പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ച ഇന്ത്യയിലെ രണ്ടാമത്തെ സ്ഥാപനമായി കെഎസ്ഇബിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് കേരളത്തിനാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ വൈദ്യുതി മേഖലാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ മൂന്നാംസ്ഥാനത്ത് കേരളമാണ്. ഇതില്‍ത്തന്നെ റവന്യൂ കാര്യക്ഷമത, സാങ്കേതിക മികവ് എന്നീ കാര്യങ്ങളില്‍ കേരളം ഒന്നാമതാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പാലക്കാട് മാറി. ഇപ്പോഴിതാ സംസ്ഥാനമാകെ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്കെത്തുന്നു. എല്ലാവര്‍ക്കും വൈദ്യുതി നല്‍കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണ്. ഇങ്ങനെയെല്ലാമുള്ള അസൂയാവഹമായ മുന്നേറ്റം നടത്തിയ കേരളത്തിന് അക്ഷരാര്‍ഥത്തില്‍ ഇരുട്ടടി നല്‍കുകയാണ് പുതിയ തീരുമാനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ . അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാതിരുന്നാല്‍ സംസ്ഥാന വൈദ്യുതി ആസൂത്രണം അട്ടിമറിക്കപ്പെടും. പുതിയ കേന്ദ്രനിലയങ്ങളില്‍നിന്ന് ടെന്‍ഡര്‍ അടിസ്ഥാനത്തിലാകും സംസ്ഥാനത്തിന് ഇനി വൈദ്യുതി ലഭിക്കുക.

ജനങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കുക എന്ന പ്രാഥമികമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് കച്ചവടാധിഷ്ഠിതമാക്കി മാറ്റുകയാണ് യുപിഎ സര്‍ക്കാര്‍ . കമ്പോളത്തില്‍ മത്സരം കനക്കുമ്പോള്‍ വൈദ്യുതിയുടെ വില വന്‍ തോതില്‍ ഉയരും. സ്വാഭാവികമായും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കും നല്‍കുന്ന വൈദ്യുതിയുടെ നിരക്ക് കുതിച്ചുയരും. വിലക്കയറ്റത്തിന്റെ തോത് രൂക്ഷതരമാക്കുന്നതിലേക്കും ജനങ്ങളുടെ ദുരിതങ്ങള്‍ ഇരട്ടിക്കുന്നതിലേക്കുമാണ് ഇത് നയിക്കുക. വൈദ്യുതിമേഖലയില്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ താരിഫ് നയം അതിന്റെ അപകടം മനസിലാക്കി തിരുത്താന്‍ കേന്ദ്രം തയ്യാറായേ തീരൂ. പൂയംകുട്ടി, അതിരപ്പിള്ളി അടക്കമുള്ള കേരളത്തിന്റെ ജല വൈദ്യുതിപദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. കാസര്‍കോട് ചീമേനിയിലെ കല്‍ക്കരിനിലയവും അനിശ്ചിതത്വത്തിലാണ്. ഇതിനിടെയാണ് 1970കളില്‍ തുടക്കമിട്ട കേന്ദ്രപൂള്‍ സമ്പ്രദായം നിര്‍ത്തുന്നത്. വൈദ്യുതി വിതരണരംഗത്തെ സാമൂഹ്യ പ്രതിബദ്ധതയാണ് പരിപൂര്‍ണമായും ഇതോടെ ഇല്ലാതാകുന്നത്. ബഹുരാഷ്ട്ര ഭീമന്‍മാര്‍ രാജ്യത്തിന്റെ വൈദ്യുതി മേഖലയില്‍ അതീവ തല്‍പ്പരരാണ്. ആണവ കരാറിന്റെ ഭാഗമായി അമേരിക്കന്‍ കോര്‍പറേറ്റുകള്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ എത്തുന്നുണ്ട്. ഇന്നാട്ടിലെ കോര്‍പറേറ്റുകള്‍ക്കും ബഹുരാഷ്ട്ര ഭീമന്‍മാര്‍ക്കും വേണ്ടിയുള്ളതാണ് പുതിയ താരിഫ് നയം. അത് നാട്ടിലെ ജനങ്ങളുടെ പോക്കറ്റില്‍ കൈയിടാനുള്ളതാണ്. ചെറുത്തുതോല്‍പ്പിക്കേണ്ട ഈ നയത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയര്‍ന്നേ മതിയാകൂ.

 (ദേശാഭിമാനി 12.05.2011)

മണ്ഡലാടിസ്ഥാനത്തിലുളള ഫലപ്രവചനം

ഏപ്രില്‍ 18-നു എഴുതിയ ലേഖനത്തില്‍ എല്‍.ഡി.എഫ്.നു 76 സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടന്ന കണക്കുകൂട്ടലുകള്‍ കൂടി കണക്കിലെടുത്തു കൊണ്ടു അല്പം ചില വ്യതിയാനങ്ങള്‍ വരുത്തി കൊണ്ടു ഓരോ മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുകയാണിവിടെ. എന്റെ ചില സുഹ്രുത്തുക്കളുടെ സഹായവും മാധ്യമ റിപ്പോര്‍ട്ടുകളും ഞാന്‍ ഈ പ്രവചനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ഒരു ഇടതുപക്ഷ അനുഭാവി ആയ ഞാന്‍ കഴിവതും നിഷ്പക്ഷമായ സമീപനമാണു സ്വീകരിച്ചിരിക്കുന്നതു. വെറും 12മണിക്കൂറിനുളളില്‍ ബാലറ്റു പെട്ടിയിലെ വോട്ടെണ്ണി തീരും - റിസള്‍ട്ട് അറിയാം. എന്നാലും പ്രവചനത്തിനു അതിന്റെതായൊരു വികാരവും പ്രതീക്ഷയും ഉണ്ടല്ലോ, അതൊന്നു വേറെ ആണ് . അതുകൊണ്ടാണല്ലോ ചാനലുകളെല്ലാം പ്രവചനവുമായി ഇറങ്ങിയതു. ഒരുപക്ഷേ മണ്ഡലമടിസ്ഥാനത്തിലുളള ആദ്യത്തെ പ്രവചനമായിരിക്കുമിത്
 
പ്രവചനമനുസരിച്ചു 76 സീറ്റുകളില്‍ എല്‍.ഡി.എഫ്. വിജയിക്കും. കൂടാതെ മറ്റു 10 സീറ്റുകളില്‍ വിജയസാധ്യത ഉണ്ടു്. ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. എല്‍.ഡി.എഫ്. വിജയിക്കുന്ന മണ്ഡലങ്ങള്‍ മാത്രമാണു ഇവിടെ കൊടുത്തിരിക്കുന്നതു. മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് വിജയസാധ്യത. മഞ്ചെശ്വരം, കാസര്‍കോടു എന്നീ മണ്ഡലങ്ങളിലൊന്നില്‍ ബി.ജെ.പിയുടെ വിജയസാധ്യത തളളികളയാനാവില്ല

Thiruvananthapuram:
  1. Attingal—B. Sathyan - (CPI-M)
  2. Kazhakkuttam—C. Ajayakumar - (CPI-M)
  3. Nemam—V. Sivankutty - (CPI-M)
  4. Parasala—Aanavoor Nagappan - (CPI-M)
  5. Thiruvananthapuram - V Surendran Pilla (kerala Congress (Thomas))
  6. Kovalam- Jameela Prakasam (Janata Dal)
  7. Nedumangad - Adv. P Ramachandran Nair (CPI)
  8. Chirayinkeezhu - V Sasi (CPI)

Kollam
  1. Kollam–P.K. Gurudasan (CPI-M)
  2. Kundara—M.A. Baby (CPI-M)
  3. Kottarakkara—P. Ayisha Potty - (CPI-M)
  4. Karunagapalli - C. Divakaran (CPI)
  5. Kunnathur - Kovoor Kunjumon (RSP)
  6. Punalur - Adv. K Raju (CPI)
  7. Chadayamangalam - Mullakara Rathnakaran - (CPI-M)
  8. Iravipuram - A A Asees (RSP)
  9. Chathannur - G S Jayalal (CPI)

Alappuzha
  1. Alappuzha—Thomas Issac (CPI-M)
  2. Ambalapuzha—G. Sudhakaran (CPI-M)
  3. Mavelikkara—R. Rajesh (CPI-M)
  4. Cherthala - P Thilothaman (CPI)
  5. Kuttanad - Thomas Chandi (NCP)
Idukki
  1. Udumbanchola–K.K. Jayachandran (CPI-M)
  2. Peerumedu - E S bijimol (CPI)
Kottayam
  1. Kottayam—V.N. Vasavan (CPI-M)
  2. Vaikom - K Ajith (CPI)
Pathanamthitta
  1. Thiruvalla - Mathew T Thomas (Janata Dal)

Ernakulam
  1. Thrippunithura—C.M. Dinesh Mani (CPI-M)
  2. Vypin—S. Sharma (CPI-M)
  3. Piravam—M.J. Jacob (CPI-M)
  4. Perumbavoor—Saju Paul (CPI-M)
  5. Kalamassery—K. Chandran Pillai (CPI-M)
  6. Ankamali - Jose Thetayil (Janata Dal)
  7. Paravur - Pannyan Raindran (CPI)
Thrissur
  1. Kunnamukulam—Babu M. Palissery (CPI-M)
  2. Chelakkara—K. Radhakrishnan (CPI-M)
  3. Guruvayur—K.V. Abdulkhader (CPI-M)
  4. Puthukkad—C. Raveendranath (CPI-M)
  5. Vadakkanchery-N.R. Balan (CPI-M)
  6. Ollur - Rajai Mathew Thomas (CPI)
  7. Nattika -Geetha Gopi (CPI)
  8. Kaipamangalam - Adv. V S Sunil kumar (CPI)

Palakkad
  1. Thrithala—P. Mammikkutty (CPI-M)
  2. Tharoor—A.K. Balan (CPI-M)
  3. Alathoor—M. Chandran (CPI-M)
  4. Shornur—K.S. Saleekha (CPI-M)
  5. Ottappalam—M. Hamsa (CPI-M)
  6. Kongaad—K.V. Vijayadas (CPI-M)
  7. Malampuzha—V.S. Achuthanandan (CPI-M)
  8. Nenmara—V. Chenthamarakshan (CPI-M)
  9. Pattambi - K P Suresh Raj (CPI)

Malappuram
  1. Ponnani– P. Sreeramakrishnan (CPI-M)
  2. Thavanoor—K.T. Jaleel (Independent)
  3. Nilambur—Prof. M. Thomas Mathew (Independent)
  4. Perinthalmanna—V. Sasikumar (CPI-M)


Kozhikode
  1. Perambra—K. Kunjammadhu (CPI-M)
  2. Kuttyadi—K.K. Lalitha (CPI-M)
  3. Thiruvambadi—George M. Thomas (CPI-M)
  4. Kunnamangalam—P.T.A. Rahim (Independent)
  5. Beypore—Elamaram Kareem (CPI-M)
  6. Koylandi—K. Dasan (CPI-M)
  7. Baluserry–Purushan Kadalundi (CPI-M)
  8. Nadapuram - E K Vijayan (CPI)
  9. Elathur - A K Saseendran (NCP)
Wayanad
  1. Manathavadi–K.C. Kunjuraman (CPI-M)

Kannur
  1. Thalassery—Kodiyeri Balakrishnan (CPI-M)
  2. Payyannur—C. Krishnan (CPI-M)
  3. Mattannur—E.P. Jayarajan (CPI-M)
  4. Thaliparamba—James Mathew (CPI-M)
  5. Kallyassery—T.V. Rajesh (CPI-M)
  6. Dharmadam—K.K. Narayanan (CPI-M)
  7. Peravoor—K.K. Shylaja (CPI-M)
  8. Kannur – Kdannappally Ramachandran
    Kasargod
  1. Uduma—.K. Kunhiraman (CPI-M)
  2. Thrikkarippur—K. Kunjiraman (CPI-M)
  3. Kanhangad - E Chandrasekharan (CPI)
വിജയ സാധ്യതയുളള മറ്റു ചില മണ്ഡലങ്ങള്‍ താഴെ കൊടുക്കുന്നു.


Thiruvananthapuram:
Varkala–A.A. Rahim - (CPI-M)
Alappuzha
    Aroor—A.M. Arif (CPI-M)

Kottayam
    Ettumanoor—Suresh Kurupu (CPI-M)



Pathanamthitta
Ranni—Raju Abraham (CPI-M)



Ernakulam
    Ernakulam—Sebastian Paul (Independent)
    Muvatupuzha - Babu Paul (CPI)

Malappuram
    Thirur—P.P. Abdullakkutty (CPI-M)

Kozhikode
    Kozhikode North—A. Pradeepkumar (CPI-M)
Kannur
    Azhikode—M. Prakasan (CPI-M)



 


On Assemby Election Results

The Polit Bureau of the Communist Party of India (Marxist) has issued the following statement:

The Left Front has suffered a big defeat in the West Bengal Assembly elections. The CPI(M) accepts the verdict of the people. The Party will analyse the results carefully and come to proper conclusions about the electoral reverse. After the Left Front being in office for a record 34 years continuously, the people have opted for a change. The TMC-led combine has been the beneficiary of this change.

The Left Front had won seven successive elections and governed the state for more than three decades which is unprecedented in the parliamentary democratic system in India. In this period, there were solid achievements – land reforms, a democratized panchayat system, progress in agriculture, assurance of democratic rights for the working people, for unity, integrity and communal harmony in the state. These are historic gains of the people of West Bengal and an enduring legacy.

Lakhs of people have supported and voted for the CPI(M) and the Left Front in the most adverse circumstances and against heavy odds. The Polit Bureau conveys its greetings to all of them. It assures them that the CPI(M) and the Left Front will stand by the interests of the people and struggle for the cause of the working people. The Party expresses its gratitude to the tens of thousands of Party and Left Front workers who worked tirelessly during the election campaign.

The Polit Bureau cautions that there should be no repetition of the violence that took place against the CPI(M) and the Left Front cadres and offices in the aftermath of the Lok Sabha polls in 2009. We appeal to the people to work for peace and tranquility.

Kerala

The results in Kerala show that the people have by and large endorsed the record of the LDF government of the past five years. The Left Democratic Front has very narrowly lost the elections with the UDF getting a slender majority of only two seats. This shows that there has been no anti-incumbency trend. However, some caste and religious forces have worked to influence the elections.

The Polit Bureau of the CPI(M) conveys its warm greetings to the thousands of Party and LDF workers who have made this creditable performance in Kerala possible. The CPI(M) and the LDF will vigorously advocate alternative pro-people policies and firmly defend the interests of the working people.

Left Role

The results of West Bengal and Kerala will be a disappointment for the Left and democratic forces in the country. But this will, by no means, make the Left policies and programmes irrelevant for the country. The CPI(M) and the Left forces will not only continue to work for the people in West Bengal and Kerala but will vigorously pursue the struggle against the neo-liberal economic policies, defend the livelihood and interests of the working people and combat communalism and defend secularism in the country.

Tamilnadu
The Polit Bureau welcomes the sweeping victory of the AIADMK alliance in Tamilnadu. The AIADMK and its allies have won more than four-fifth of the seats in the Assembly. The Tamilnadu result is a decisive rejection of the corrupt misrule of the DMK and is also a verdict against the corruption which has flourished under the UPA regime at the Centre.

Assam

The Congress party has won a majority in the Assembly elections. The peace talks with the ULFA and the division in the opposition parties have contributed to the Congress victory.

മണ്ഡലാടിസ്ഥാനത്തിലുളള ഫലപ്രവചനം

ഏപ്രില്‍ 18-നു എഴുതിയ ലേഖനത്തില്‍ എല്‍.ഡി.എഫ്.നു 76 സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടന്ന കണക്കുകൂട്ടലുകള്‍ കൂടി കണക്കിലെടുത്തു കൊണ്ടു അല്പം ചില വ്യതിയാനങ്ങള്‍ വരുത്തി കൊണ്ടു ഓരോ മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുകയാണിവിടെ. എന്റെ ചില സുഹ്രുത്തുക്കളുടെ സഹായവും മാധ്യമ റിപ്പോര്‍ട്ടുകളും ഞാന്‍ ഈ പ്രവചനത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ഒരു ഇടതുപക്ഷ അനുഭാവി ആയ ഞാന്‍ കഴിവതും നിഷ്പക്ഷമായ സമീപനമാണു സ്വീകരിച്ചിരിക്കുന്നതു. വെറും 12മണിക്കൂറിനുളളില്‍ ബാലറ്റു പെട്ടിയിലെ വോട്ടെണ്ണി തീരും - റിസള്‍ട്ട് അറിയാം. എന്നാലും പ്രവചനത്തിനു അതിന്റെതായൊരു വികാരവും പ്രതീക്ഷയും ഉണ്ടല്ലോ, അതൊന്നു വേറെ ആണ് . അതുകൊണ്ടാണല്ലോ ചാനലുകളെല്ലാം പ്രവചനവുമായി ഇറങ്ങിയതു. ഒരുപക്ഷേ മണ്ഡലമടിസ്ഥാനത്തിലുളള ആദ്യത്തെ പ്രവചനമായിരിക്കുമിത്
 
പ്രവചനമനുസരിച്ചു 76 സീറ്റുകളില്‍ എല്‍.ഡി.എഫ്. വിജയിക്കും. കൂടാതെ മറ്റു 10 സീറ്റുകളില്‍ വിജയസാധ്യത ഉണ്ടു്. ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു. എല്‍.ഡി.എഫ്. വിജയിക്കുന്ന മണ്ഡലങ്ങള്‍ മാത്രമാണു ഇവിടെ കൊടുത്തിരിക്കുന്നതു. മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് വിജയസാധ്യത. മഞ്ചെശ്വരം, കാസര്‍കോടു എന്നീ മണ്ഡലങ്ങളിലൊന്നില്‍ ബി.ജെ.പിയുടെ വിജയസാധ്യത തളളികളയാനാവില്ല
 
Thiruvananthapuram:
  1. Attingal—B. Sathyan - (CPI-M)
  2. Kazhakkuttam—C. Ajayakumar - (CPI-M)
  3. Nemam—V. Sivankutty - (CPI-M)
  4. Parasala—Aanavoor Nagappan - (CPI-M)
  5. Thiruvananthapuram - V Surendran Pilla (kerala Congress (Thomas))
  6. Kovalam- Jameela Prakasam (Janata Dal)
  7. Nedumangad - Adv. P Ramachandran Nair (CPI)
  8. Chirayinkeezhu - V Sasi (CPI)

Kollam
  1. Kollam–P.K. Gurudasan (CPI-M)
  2. Kundara—M.A. Baby (CPI-M)
  3. Kottarakkara—P. Ayisha Potty - (CPI-M)
  4. Karunagapalli - C. Divakaran (CPI)
  5. Kunnathur - Kovoor Kunjumon (RSP)
  6. Punalur - Adv. K Raju (CPI)
  7. Chadayamangalam - Mullakara Rathnakaran - (CPI-M)
  8. Iravipuram - A A Asees (RSP)
  9. Chathannur - G S Jayalal (CPI)

Alappuzha
  1. Alappuzha—Thomas Issac (CPI-M)
  2. Ambalapuzha—G. Sudhakaran (CPI-M)
  3. Mavelikkara—R. Rajesh (CPI-M)
  4. Cherthala - P Thilothaman (CPI)
  5. Kuttanad - Thomas Chandi (NCP)
Idukki
  1. Udumbanchola–K.K. Jayachandran (CPI-M)
  2. Peerumedu - E S bijimol (CPI)
Kottayam
  1. Kottayam—V.N. Vasavan (CPI-M)
  2. Vaikom - K Ajith (CPI)
Pathanamthitta
  1. Thiruvalla - Mathew T Thomas (Janata Dal)

Ernakulam
  1. Thrippunithura—C.M. Dinesh Mani (CPI-M)
  2. Vypin—S. Sharma (CPI-M)
  3. Piravam—M.J. Jacob (CPI-M)
  4. Perumbavoor—Saju Paul (CPI-M)
  5. Kalamassery—K. Chandran Pillai (CPI-M)
  6. Ankamali - Jose Thetayil (Janata Dal)
  7. Paravur - Pannyan Raindran (CPI)
Thrissur
  1. Kunnamukulam—Babu M. Palissery (CPI-M)
  2. Chelakkara—K. Radhakrishnan (CPI-M)
  3. Guruvayur—K.V. Abdulkhader (CPI-M)
  4. Puthukkad—C. Raveendranath (CPI-M)
  5. Vadakkanchery-N.R. Balan (CPI-M)
  6. Ollur - Rajai Mathew Thomas (CPI)
  7. Nattika -Geetha Gopi (CPI)
  8. Kaipamangalam - Adv. V S Sunil kumar (CPI)

Palakkad
  1. Thrithala—P. Mammikkutty (CPI-M)
  2. Tharoor—A.K. Balan (CPI-M)
  3. Alathoor—M. Chandran (CPI-M)
  4. Shornur—K.S. Saleekha (CPI-M)
  5. Ottappalam—M. Hamsa (CPI-M)
  6. Kongaad—K.V. Vijayadas (CPI-M)
  7. Malampuzha—V.S. Achuthanandan (CPI-M)
  8. Nenmara—V. Chenthamarakshan (CPI-M)
  9. Pattambi - K P Suresh Raj (CPI)

Malappuram
  1. Ponnani– P. Sreeramakrishnan (CPI-M)
  2. Thavanoor—K.T. Jaleel (Independent)
  3. Nilambur—Prof. M. Thomas Mathew (Independent)
  4. Perinthalmanna—V. Sasikumar (CPI-M)


Kozhikode
  1. Perambra—K. Kunjammadhu (CPI-M)
  2. Kuttyadi—K.K. Lalitha (CPI-M)
  3. Thiruvambadi—George M. Thomas (CPI-M)
  4. Kunnamangalam—P.T.A. Rahim (Independent)
  5. Beypore—Elamaram Kareem (CPI-M)
  6. Koylandi—K. Dasan (CPI-M)
  7. Baluserry–Purushan Kadalundi (CPI-M)
  8. Nadapuram - E K Vijayan (CPI)
  9. Elathur - A K Saseendran (NCP)
Wayanad
  1. Manathavadi–K.C. Kunjuraman (CPI-M)

Kannur
  1. Thalassery—Kodiyeri Balakrishnan (CPI-M)
  2. Payyannur—C. Krishnan (CPI-M)
  3. Mattannur—E.P. Jayarajan (CPI-M)
  4. Thaliparamba—James Mathew (CPI-M)
  5. Kallyassery—T.V. Rajesh (CPI-M)
  6. Dharmadam—K.K. Narayanan (CPI-M)
  7. Peravoor—K.K. Shylaja (CPI-M)
  8. Kannur – Kdannappally Ramachandran
    Kasargod
  1. Uduma—.K. Kunhiraman (CPI-M)
  2. Thrikkarippur—K. Kunjiraman (CPI-M)
  3. Kanhangad - E Chandrasekharan (CPI)
വിജയ സാധ്യതയുളള മറ്റു ചില മണ്ഡലങ്ങള്‍ താഴെ കൊടുക്കുന്നു.


Thiruvananthapuram:
Varkala–A.A. Rahim - (CPI-M)
Alappuzha
    Aroor—A.M. Arif (CPI-M)

Kottayam
    Ettumanoor—Suresh Kurupu (CPI-M)



Pathanamthitta
Ranni—Raju Abraham (CPI-M)



Ernakulam
    Ernakulam—Sebastian Paul (Independent)
    Muvatupuzha - Babu Paul (CPI)

Malappuram
    Thirur—P.P. Abdullakkutty (CPI-M)

Kozhikode
    Kozhikode North—A. Pradeepkumar (CPI-M)
Kannur
    Azhikode—M. Prakasan (CPI-M)

Tuesday, May 10, 2011

കേരളത്തിലെ പോസ്റ്റ് പോള്‍ സര്‍വെ ഫലങ്ങള്‍


കേരളം കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിവിധ ഏജന്‍സികള്‍ നടത്തിയ പോസ്റ്റ് പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്തുവന്നു. ആര് ഭരിച്ചാലും വലിയ ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് സര്‍വെ ഫലങ്ങളുടെ പൊതു നിഗമനം. അഞ്ചു സര്‍വെ ഫലങ്ങള്‍ യു.ഡി.എഫ് ഭരണം പ്രവചിക്കുമ്പോള്‍ സി.എന്‍.എന്‍.ഐ.ബി.എന്‍-സി.എസ്.ഡി.എസ് ചാനല്‍ മാത്രമാണ് എല്‍.ഡി.എഫ് ഭരണത്തിന് സാധ്യത കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോര്‍ സര്‍വേ
ഏഷ്യാനെറ്റ് ചാനല്‍ സെന്റര്‍ ഫോര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ചുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ സര്‍വെയില്‍ 40 മണ്ഡലങ്ങളിലെ 6211 വോട്ടര്‍മാരുടെ അഭിപ്രായമാണ് തേടിയത്. റാന്‍ഡം സര്‍വെ വ്യവസ്ഥകളുനസരിച്ചാണ് മണ്ഡലങ്ങളെയും വോട്ടര്‍മാരെയും നിശ്ചയിച്ചത്. ഏപ്രില്‍ 14 നും 20 നും ഇടയിലാണ് സര്‍വെ നടത്തിയത്.


72 നും 82 നും മദ്ധ്യേ സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് ടി.വി.-സി ഫോര്‍ സംയുക്തമായി നടത്തിയ പോസ്റ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നു. 58-68 സീറ്റുകള്‍ വരെയാണ്‌ എല്‍ഡിഎഫിന്‌ പ്രവചിക്കുന്നത്‌. ഇക്കുറി ആദ്യമായി ബിജെപിക്ക്‌ രണ്ടു വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. 44 ശതമാനം വോട്ടുകളാണ് യു.ഡി.എഫ് നേടുക, എല്‍.ഡി.എഫ് 43 ഉം ബിജെപിക്ക്‌ 10 ശതമാനം.


40 ശതമാനം വോട്ട് വി.എസ്സിന് കിട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയത് 37 ശതമാനമാണ്. എന്നാല്‍ രമേശ് ചെന്നിത്തല പതിനെട്ട് ശതമാനത്തിന്റെ പിന്തുണ നേടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനെ പിന്തുണക്കുന്ന അഞ്ചുപേരുമുണ്ട്.


മനോരമ ന്യൂസ്‌- ദ്‌ വീക്ക്‌- സിഎന്‍എന്‍ ഐബിഎന്‍- സെന്റര്‍ ഫോര്‍ ദ്‌ സ്‌റ്റഡി ഓഫ്‌ ഡവലപിങ്‌ സൊസൈറ്റീസ്‌ തിരഞ്ഞെടുപ്പ്‌ സര്‍വേ

കേരളത്തില്‍ ഇരുമുന്നണികള്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയുണ്ടെന്ന് മനോരമയുടെ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നു. ഇടതുമുന്നണിക്ക് 46% വോട്ടും യു.ഡി.എഫിന് 45% വോട്ടും ലഭിക്കാം. 69-77 വരെ സീറ്റുകള്‍ എല്‍.ഡി.എഫിന് കിട്ടി ഭരണം നിലനിര്‍ത്താനുള്ള സാധ്യത സര്‍വ്വേ ചൂണ്ടികാണിക്കുന്നു. അതേസമയം 63-71 വരെ സീറ്റുകള്‍ യു.ഡി.എഫിന് കിട്ടാന്‍ സാധ്യതയും സര്‍വ്വെഫലത്ത്തില്‍ ഉണ്ട്. വി.എസ്സിനെ നല്ല മുഖ്യമന്ത്രി ആയി 38% പേര്‍ പറയുമ്പോള്‍ 25% പേര്‍ ഉമ്മന്‍ ചാണ്ടിയെ ആണ് പിന്തുണയ്ക്കുന്നത്.  11.2% പേര്‍ ആര്‍ക്കു വോട്ടു ചെയ്തു എന്ന തീരുമാനം അറിയിച്ചിട്ടില്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്. ഭരണ വിരുദ്ധ വികാരം ഇല്ല എന്നാണ് 
സര്‍വ്വേ ഫലം സൂചിപ്പിക്കുന്നതു. സര്‍ക്കാര്‍ ത്രുപ്ത്ത്തികരമാണോ എന്ന ചോദ്യത്തിനു 65% പേരും ത്രുപ്ത്ത്തികരമാണു എന്നാണു ഉത്തരം നല്കിയതു.

പ്രമുഖ തിരഞ്ഞ്ഞെടുപ്പു ഫലപ്രവചന വിദഗ്ധനായ യോഗേന്ദ്ര യാദവിന്റെ നേത്രുത്വത്തിലുള്ള സെന്റര്‍ ഫോര്‍ ദി സ്റ്റ്ഡി ഓഫ് ഡവലപിങ്ങ് സൊസൈറ്റീസ് ആണു വൊട്ടെടുപ്പിനു തൊട്ടുപിന്നാലെ കേരളത്തിലെ 55 മണ്ഡലങ്ങളില്‍ സര്‍വേ നടത്തിയാണ്‌ മനോരമ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്‌. 220 കെന്ദ്രങ്ങളിലായി 3133 വോട്ടര്‍മാരെ നേരിട്ടു കണ്ട്‌ നടത്തിയാണ്‌ സര്‍വേ ഫലം തയാറാക്കിയത്‌.  
ഹെഡ്‌ലൈന്‍സ് ടുഡെ

യു ഡി എഫിന് 85 മുതല്‍ 92 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ഹെഡ്‌ലൈന്‍സ് ടുഡെ പ്രവചിക്കുന്നത്. എല്‍ ഡി എഫിന് 45 മുതല്‍ 52 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ഹെഡ്‌ലൈന്‍സ് ടുഡെ പറയുന്നു. 

ജയ്ഹിന്ദ് ടി.വി - സാര്‍ക്ക് 
ജയ്ഹിന്ദ് ടി.വിക്ക് വേണ്ടി സാര്‍ക്ക് നടത്തിയ സര്‍വെയില്‍ യു.ഡി.എഫിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. ഐക്യമുന്നണി 86 നും 96നുമിടയില്‍ സീറ്റ് നേടി അധികാരത്തില്‍ വരുമെന്നാണ് കണ്ടെത്തല്‍. ഇടതുമുന്നണിക്ക് 48.6% വോട്ടും യു.ഡി.എഫിന് 45.2% വോട്ടും ലഭിക്കാം.  

സി.വി.ബി.സി ന്യൂസ്
സി.വി.ബി.സി ന്യൂസ്-സി വോട്ടറിന്റെ നിയമനം അനുസരിച്ച് 83 നും 91 നുമിടയില്‍ യു.ഡി.എഫിനും 49 നും 57 നുമിടയില്‍ എല്‍.ഡി.എഫിനും സാധ്യതകാണുന്നു. 
സ്റ്റാര്‍ ന്യൂസ് 
യു.ഡി.എഫിന് 88 ഉം എല്‍.ഡി.എഫിന് 49 ഉം സീറ്റാണ് സ്റ്റാര്‍ ന്യൂസ് സര്‍വെയുടെ കണ്ടെത്തല്‍.

സംഗ്രഹം 



UDF LDF
ഹെഡ്‌ലൈന്‍സ് ടുഡെ 85-92 45-52
മനോരമ സിഎന്‍എന്‍ ഐബിഎന്‍ 63-71 69-77
ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോര്‍ 72-82 58-68
Star News 88 49
സി.വി.ബി.സി ന്യൂസ് 83-91 49-57
ജയ്ഹിന്ദ് ടി.വി - സാര്‍ക്ക് 86-96 44-54

 


യു പിയിലെ കര്‍ഷക സമരം

എക്‌സ്പ്രസ് ഹൈവേയ്ക്കും മറ്റ് പദ്ധതികള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ശക്തിപ്പെട്ടുവരികയാണ്. ഡല്‍ഹിയോട് തൊട്ടുകിടക്കുന്ന ഗ്രേറ്റര്‍ നോയിഡയിലെ ഭട്ടാപരസുല്‍ ഗ്രാമത്തില്‍ തുടങ്ങിയ സമരം ആഗ്രയിലേക്കും അലിഗഡിലേക്കും വ്യാപിച്ചിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, ഫലഭൂയിഷ്ടമായ കൃഷി ഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കൃഷിക്കാര്‍ സമരം നടത്തുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ ഗ്രേറ്റര്‍ നോയിഡ മേഖലയിലെ കൃഷിക്കാര്‍ സമരത്തിലാണ്. കൃഷിക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചൊതുക്കാനാണ് യു പി യിലെ മായാവതി സര്‍ക്കാര്‍ മുതിര്‍ന്നത്. രണ്ടു കര്‍ഷകരും രണ്ടു പൊലീസുകാരും ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനും വ്യാപകമായ അക്രമങ്ങള്‍ക്കും വഴിവെച്ചത് സര്‍ക്കാരിന്റെ സമീപനമാണ്.

എക്‌സ്പ്രസ് ഹൈവേയ്ക്കും മറ്റ് പദ്ധതികള്‍ക്കും വേണ്ടി ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് ഏറ്റെടുക്കുന്നത്. ഡല്‍ഹിയോട് തൊട്ടടുത്തു കിടക്കുന്ന യു പിയിലും ഹരിയാനയിലുമാണ് ഏറ്റവും കൂടുതല്‍ കൃഷി ഭൂമി ഏറ്റെടുത്തിരിക്കുന്നത്. യു പിയില്‍ മായാവതി സര്‍ക്കാര്‍ 7500 ചതുരശ്ര മൈല്‍ ഭൂമി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. കൃഷിക്കാര്‍ക്ക് തുഛമായ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്ന കൃഷി ഭൂമി പലമടങ്ങ് അധികവിലയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ കൊള്ളലാഭത്തിന്റെ വിഹിതം രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മേധാവികളും വീതംവെച്ച് എടുക്കുകയും ചെയ്യുന്നു. ഈ പകല്‍ കൊള്ളയാണ് രണ്ടും കല്‍പിച്ചുള്ള സമരത്തിന് യു പിയിലെ കര്‍ഷകരെ പ്രേരിപ്പിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമുപയോഗിച്ചാണ് സര്‍ക്കാര്‍ കൃഷി ഭൂമി ഏറ്റെടുക്കുന്നത്. ''പൊതു താല്‍പര്യ''ത്തിന്റെ പേരില്‍ ഏതു ഭൂമിയും ഏറ്റെടുക്കാന്‍ സര്‍ക്കാരിനു അധികാരം നല്‍കുന്നതാണ് ഈ നിയമം. നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ തോത് നിശ്ചയിക്കാനുള്ള അധികാരവും സര്‍ക്കാരിനാണ്. 1894 ലെ നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യത്തിനുനേരെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്. കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി വിവേചനരഹിതമായി ഏറ്റെടുക്കുന്നത് തടയാനും സമഗ്രമായ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരണമെന്നാണ് കര്‍ഷക സംഘടനകളും ഇടതുപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. വിവിധ പദ്ധതികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍, സര്‍ക്കാര്‍ ഏകപക്ഷീയമായി വില നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണം. കര്‍ഷകരുമായി കൂടിയാലോചിച്ചായിരിക്കണം വില നിര്‍ണയിക്കേണ്ടത്. വന്‍കിട സ്വകാര്യ കമ്പനികളുടെ പദ്ധതികള്‍ക്കുവേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. കോര്‍പ്പറേറ്റുകളുടെ ദല്ലാള്‍ പണിയാണ് യഥാര്‍ഥത്തില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. വന്‍കിട സ്വകാര്യ കമ്പനികളും സര്‍ക്കാരും തമ്മിലുള്ള ഈ അവിശുദ്ധ സഖ്യം വന്‍ അഴിമതിക്ക് ഇടനല്‍കുകയും ചെയ്യുന്നു.ഏ

ഫലഭൂയിഷ്ടമായ കൃഷിഭൂമി ലക്കുംലഗാനുമില്ലാതെ വ്യവസായങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റിനും മറ്റും ഏറ്റെടുക്കുന്നത് കൃഷിക്കാരെ തെരുവാധാരമാക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയും അപകടത്തിലാക്കുന്നുണ്ട്. കാര്‍ഷിക ഉല്‍പാദനം കുറയാനാണ് ഇത് ഇടവരുത്തുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ കൃഷിക്കാര്‍ക്ക് തുഛമായ തുകയാണ് നഷ്ടപരിഹാരമായി കിട്ടുന്നത്. തലമുറകളായി തങ്ങളുടെ ജീവിതോപാധിയായ കൃഷി ഭൂമി അവര്‍ക്ക് നഷ്ടമാകുന്നു. മറ്റു തൊഴില്‍ തേടാന്‍ നിര്‍ബന്ധിതരാവുന്ന അവരില്‍ നല്ലൊരു പങ്കിന്റെ ജീവിതം അതോടെ വഴിമുട്ടുന്നു. കൃഷിക്കാരെക്കാള്‍ കഷ്ടമാണ് കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതി. കൃഷിഭൂമി ഇല്ലാതാകുന്നതോടെ അവര്‍ അക്ഷരാര്‍ഥത്തില്‍ തെരുവാധാരമാകുന്നു. നഗരങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുന്ന അവര്‍ തെരുവോരങ്ങളിലും ചേരികളിലും അഭയം തേടുന്നു. ഒരുതരത്തിലുള്ള ജീവിത സുരക്ഷിതത്വവും അവര്‍ക്കില്ല. മനുഷ്യത്വമില്ലാത്ത വികസന നയത്തിന്റെ ബലിയാടുകളായി അവര്‍മാറുന്നു.

യു പിയിലും ഹരിയാനയിലും കൃഷിഭൂമി ഏറ്റെടുത്തു വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 'വികസന' നയമാണ്  ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഫലപ്രദമായി നടപ്പാക്കുന്നത്. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളേയും കണ്ണീരു കുടിപ്പിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നയം പുനപ്പരിശോധിക്കുന്നതിനു ഭരണാധികാരികളെ നിര്‍ബന്ധിതരാക്കാന്‍ യു പിയിലെ സമരം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം.

janayugom editorial 100511

ആളിപടരുന്ന കര്‍ഷക കലാപം

 (എഡിറ്റോ-റിയല്‍/ബാബുഭരദ്വാജ്  ഡൂല്‍ ന്യൂസ്‌)
ഇന്ത്യയില്‍ എല്ലായിടത്തും ഇനി സംഭവിക്കാന്‍ പോകുന്ന സംഭവ പരമ്പരകളുടെ ആദ്യ വെടിവെയ്പ്പാണ് ഏഴാം തീയ്യതി ശനിയാഴ്ച നോയിഡയില്‍ മുഴങ്ങിയത്. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍, ഭൂമി കച്ചവടമാക്കുന്നതിനും പിടിച്ചുവെയ്ക്കുന്നതിനും സാധാരണ ജനങ്ങളെ കുടിയിറക്കുന്നതിനും അവരുടെ ഭൂമി തട്ടിപ്പറിച്ചെടുക്കുന്നതിനും എതിരെ ഇന്ത്യയില്‍ എല്ലാ ഭാഗത്തും ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ഇത്തരം തട്ടിപ്പറിക്കലുകളെ പ്രതിരോധിക്കാനും ഈ അനീതിക്കും സര്‍ക്കാരുകളുടെ ഏറ്റവും ക്രൂരമായ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിക്കാനും കഴിയാതിരുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ ഒടുക്കം ആയുധം കയ്യിലെടുക്കേണ്ടിവന്നിരിക്കുന്നു. ആയുധമെടുക്കാതെ അതിജീവനം സാധ്യമല്ലെന്ന അവസ്ഥയിലേക്ക് ജനങ്ങളെ എത്തിച്ചത് ഇവിടത്തെ ഭരണകൂടമാണ്.

യമുന എക്‌സ്പ്രസ്‌വേക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കുറച്ചുകാലമായി യമുനാ തീരങ്ങളിലെ കര്‍ഷകര്‍ സമരത്തിലായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാരടക്കം നാല് പേരാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ത്തിനൊടുവില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലാ കലക്ടര്‍ക്കും വെടിയേറ്റു. സമരക്കാര്‍ ബന്ദികളാക്കിയ മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഒരു വലിയ സംഘം പോലീസ് സര്‍വ്വവിധ സന്നാഹങ്ങളോടും കൂടി എത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിക്കുന്നത്.

ആഗ്രയില്‍ നിന്ന് ഗ്രേറ്റര്‍ നോയിഡവരെ ആറുവരി പാത നിര്‍മ്മിക്കലാണ് യമുനാ എക്‌സ്പ്രസ്‌വേ പദ്ധതി. എട്ടുവരിപ്പാതയായി പിന്നീടത് വികസിപ്പിക്കും. ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ ഈ നീക്കത്തിനെതിരെ നേരത്തെ തന്നെ സമരം ആരംഭിച്ചിരുന്നു. 1987 മുതലേ എക്‌സ്പ്രസ്‌വേക്കുവേണ്ടി പിടിച്ചടക്കിയ സ്ഥലങ്ങളിലെല്ലാം സമരം നടക്കുന്നു. ചിലയിടങ്ങളില്‍ സ്ഥലം പിടിച്ചെടുക്കുന്നതിനെതിരെയാണ് സമരമെങ്കില്‍ ചിലയിടത്തെല്ലാം ന്യായമായ നഷ്ടപരിഹാരം കിട്ടാത്തതിനെതിരെയാണ് സമരം. ജനങ്ങളില്‍ നിന്ന് ചതുരശ്ര മീറ്ററിന് 880 രൂപാ നല്‍കി ഏറ്റെടുക്കുന്ന ഭൂമി ഭൂമാഫിയക്ക് 6700 രൂപക്കാണ് സര്‍ക്കാര്‍ കൈമാറുന്നത്. അതിനാല്‍ അത്രയും തുക ജനങ്ങള്‍ക്ക് കിട്ടണമെന്ന ആവശ്യം ന്യായമാണ്. ഭൂമാഫിയ ഈ ഭൂമികൊണ്ട് എത്രയാണ് സമ്പാദിക്കുന്നത്!

ഗ്രേറ്റര്‍ നോയിഡയുടെ പ്രാന്തപ്രദേശമായ ഭട്ട പരെസൗള്‍ ഗ്രാമത്തിലാണ് ശനിയാഴ്ച സംഘര്‍ഷവും വെടിവെയ്പ്പും നടന്നത്. ഇവിടെ സമരം ആരംഭിച്ചിട്ട് 111 ദിവസമായി. യമുനാതീത്തിലെ ഗ്രാമവാസികള്‍ ‘അടിച്ചാല്‍ തിരിച്ചടിക്കും’ എന്ന സന്ദേശമാണ് നല്‍കുന്നത്.

സമരക്കാരുടെ ആവശ്യം ന്യായമായിരുന്നു. ഭൂമി വിട്ടു കൊടുക്കില്ലെന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല. അവര്‍ ചില ന്യായമായ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്.
  1. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥല വിസ്തൃതി അന്യായമാണ്. ആറുവരിപ്പാതക്കും എട്ടുവരിപ്പാതക്കും ഇപ്പറഞ്ഞത്ര സ്ഥലം വേണ്ട. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതന്റെ പകുതി മതി. സര്‍ക്കാര്‍ പോറ്റി വളര്‍ത്തുന്ന ചില ഭൂമാഫിയകള്‍ക്ക് വേണ്ടിയാണ് സാധാകരണ ജനങ്ങളുടെ സ്ഥലം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. (കിനാലൂരിന്റെയും കേരളത്തിലെ അതിവേഗ പാതയുടെ നിര്‍മ്മാണത്തിലും ഇതേ പ്രശ്‌നമാണുള്ളത്.)
  2. ഏറ്റെടുക്കുന്ന സ്ഥലത്തിന് അഞ്ച് ലക്ഷം രുപ നഷ്ടപരിഹാരം നല്‍കണം.
  3. ഭൂമി ഇല്ലാതാകുന്ന കര്‍ഷകന് 120 ച.മീ സ്ഥലവും നല്‍കണം. അതായത് മൂന്ന് സെന്റ് സ്ഥലം.
  4. നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലും യമുന എക്‌സ്പ്രസ് വേയുടെ ഇരു വശങ്ങളിലും വരുന്ന പദ്ധതികള്‍ 25 ശതമാനം സംരണം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കണം.
ജനങ്ങളെ സായുധ കലാപത്തിലേക്കെത്തിച്ചത് സര്‍ക്കാരിന്റെ കടുത്ത ചില നടപടികളും ജനങ്ങളെ മര്‍ദ്ദിച്ചൊതുക്കാന്‍ സര്‍ക്കാര്‍ മാഫിയകളെ ഉപയോഗിച്ചതുമാണ്. വെള്ളിയാഴ്ച രാത്രിയാണ് ഹരിറാം എന്ന 24 വയസ്സുകാരനെ ജില്ലാ ഭരമകൂടത്തിന്റെ ഒത്താശയോടെ വെടിവെച്ച് കൊന്നത്. സമരത്തിന് നേതൃത്വം നല്‍കുന്ന മന്‍വീര്‍ തേവാഡിയയെ കൊലപ്പെടുത്താനായി നിയോഗിച്ച മൂന്നംഗ സംഘമാണ് ഹരിറാമിനെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്.

ഈസംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. അതിനവര്‍ ആദ്യം കയ്യില്‍ കിട്ടിയ മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ ബന്ദികളാക്കി. മുഖ്യമന്ത്രി മായാവതി ഇടപെടാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് അവര്‍ ഉറപ്പിച്ച് പറയുകയും ചെയ്തു. ബന്ദികളെ ഉപദ്രവിക്കില്ലെന്ന് ഉറപ്പും അവര്‍ നല്‍കിയിരുന്നു. കൂടിയാലോചന വഴി ലഘൂകരിക്കേണ്ട സംഘര്‍ഷത്തെ ഭരണകൂടത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് ആളിക്കത്തിക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. ഗ്രേറ്റര്‍ നോയിഡയില്‍ ആരംഭിച്ച അക്രമാസക്തസമരം മറ്റിടങ്ങളിലേക്കും വ്യാപിച്ചുകെണ്ടിരിക്കുകയാണ്. കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ച് സമരം മര്‍ദ്ദിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മതിയായ നഷ്ടപരിഹാരം എന്നത് സര്‍ക്കാരിന്റെ അജണ്ടയിലേ ഇല്ല. സര്‍ക്കാര്‍ ഇന്നലെ പുതുതായിയിറക്കിയ ഉത്തരവില്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നവരെ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. സമര നേതാവ് മന്‍വീര്‍ തേവാഡിയയെ പിടികൂടാന്‍ ആയിരക്കണക്കിന് പോലീസ്സുകാരെയാണ് ഇറക്കിയിരിക്കുന്നത്. ഇത്തരം അതിനീചമായ കുതന്ത്രങ്ങള്‍കൊണ്ടൊന്നും ജനങ്ങളുടെ ഉള്ളില്‍ ആളിക്കത്തുന്ന തീ അണക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. എരിതീയ്യില്‍ എണ്ണ ഒഴിക്കുന്ന അനുഭവം ആയിരിക്കും ഉണ്ടാകുക.

ആരുടെയൊക്കെയോ വികസനത്തിനുവേണ്ടി ജനങ്ങളെ പിടിച്ചുപറിക്കുകയും കൊന്നൊടുക്കുകയും മര്‍ദ്ദിച്ചൊതുക്കുകയും ചെയ്യുന്നതിനെതിരെ ജനമനസാക്ഷി ഉണരുകയും സമരസന്നദ്ധമാവുകയും ചെയ്യും. പഴയതുപോലെ ‘ഞങ്ങള്‍ ആജ്ഞാപിക്കും, നിങ്ങള്‍ കീഴടങ്ങകയും അനുസരിക്കുകയും വേണം’ എന്ന അധികാരത്തിന്റെ മുഷക്ക് ജനങ്ങള്‍ ഇനി സ്വീകരിക്കാന്‍ പോവുന്നില്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ അടുത്ത തിരഞ്ഞടുപ്പ് വരെ കാത്തിരിക്കാനും ഇനി ജനങ്ങള്‍ തയ്യാറായി എന്നുവരില്ല. 

നമ്മുടെ ജനാധിപത്യ വ്യവസ്ഥയെത്തന്നെ ജനങ്ങള്‍ പേടിക്കുന്ന ഒരവസ്ഥയിലേക്കാണ് സംഭവഗതികള്‍ നീങ്ങുന്നത്. ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാകുന്നതിനുപകരം ജനങ്ങളുടെ മേലുള്ള ആധിപത്യമാവുന്നത് എന്തായാലും ചെറുത്തേ പറ്റു.

യമുനാ തീരത്തു മാത്രമല്ല എക്‌സ്പ്രസ്‌വേകള്‍ ഉള്ളത്. അത്തരം പദ്ധതികള്‍ എല്ലായിടത്തുമുണ്ട്. ഈ പദ്ധതികളുടെയെല്ലാം സ്വഭാവം ഒന്നാണ്. സര്‍ക്കാരും ഭൂമാഫിയകളും ചേരുന്ന ഒരു കെള്ള സംഘമാണ് ഈ വികലമായ വൈതാളികര്‍.

യമുനാതീരത്തെ കര്‍ഷകര്‍ ആദ്യമായിട്ടല്ല തുറന്ന സമരത്തിന് തയ്യാറാകുന്നത്. 2008 ആഗസ്റ്റില്‍ പോലീസുമായുള്ള സംഘര്‍ഷത്തില്‍ 4 പേര്‍ മരിച്ചിരുന്നു. 66 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇവര്‍ പോലീസ്സുകാരുടെ തടങ്കലിലാണോ ഭൂമാഫിയയുടെ പിടിയിലാണോ എന്നൊന്നും അറിയില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഒരു വിട്ടുവീഴുചക്കും തയ്യാറാവാന്‍ ഇടയില്ല. പുതുതായി രൂപം കൊള്ളുന്ന പൊതുബോധം ഈ സമരത്തിനനുകൂലമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സര്‍ക്കാരുകളെ പഴയപോലെ ഭരിക്കാന്‍ ജനങ്ങള്‍ അനുവദിക്കാതിരിക്കുന്ന കാലത്തിലേക്കാണ് സംഭവങ്ങള്‍ മാറുന്നത്. രക്തസാക്ഷികളുടെ രക്തം മത്രമല്ല കാണാതാവുന്നവരുടെ ഊര്‍ജ്ജം കൂടിയാണ് ഈ സമരത്തെ ആളിക്കത്തിക്കുന്നത്.

'സുന്ദരനും സുശീലനു'മായ കുമാരന്റെ സംസ്‌കാരസമ്പന്നമാം ലീലകള്‍

ബലവാന്‍മാരില്‍ ബലവാന്‍, സദ്ഗുണ സമ്പന്നരിലും സമ്പന്നന്‍, സാംസ്‌കാരിക പ്രബുദ്ധരിലും പ്രബുദ്ധന്‍, വൃത്തിയിലും ശുദ്ധിയിലും മുമ്പരില്‍ മുമ്പന്‍, വിവേകത്തിലും വിവരത്തിലും വിജ്ഞാനത്തിലും അതുല്യന്‍, വിനയത്തിലും സമഭാവനയിലും സ്‌നേഹത്തിലും അനുപമന്‍. ഇങ്ങനെയൊരാളെ മലയാള ദേശത്ത് നിന്ന് കണ്ടുകിട്ടുമെങ്കില്‍ അത് ഒരേയൊരാള്‍ മാത്രമായിരിക്കും. ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ നെറ്റിത്തടത്തില്‍ നീളന്‍ ചന്ദനക്കുറിയും പൂശി, താന്‍ ഒരു കെങ്കേമനാണെങ്കിലും അതിന്റെ അഹന്തയൊന്നും ഇല്ലെന്ന മട്ടില്‍ ആ 'മഹാമേരു' കഴിഞ്ഞുകൂടുന്നു. ജി സുകുമാരന്‍ നായര്‍ എന്ന ആ നാമധാരിയെ ഓര്‍ത്തോര്‍ത്ത് കേരളത്തിലെ സംസ്‌കാരമുള്ളവരും വൃത്തികേട് കാട്ടാത്തവരും വിവേകശാലികളുമായവര്‍ നിമിഷം പ്രതി കോരിത്തരിക്കുന്നു.

കേരളത്തിലെ നായരായ നായരൊക്കെ സുകുമാരന്‍നായര്‍ എന്ന സംസ്‌കാരസമ്പന്നന്‍ പറയുന്നതിനപ്പുറം ചലിക്കുകയില്ല. ആ നിലയില്‍ ഉഗ്രപ്രതാപിയുമാണ് ആ മാന്യന്‍. നായരിലെ 'തമ്പി' മുതല്‍ 'വിളക്കിത്തല നായര്‍' വരെ, 'മേനോന്‍' മുതല്‍ 'വെളുത്തേടത്തു നായര്‍' വരെ, 'കിരിയാത്തുനായര്‍' മുതല്‍ 'മണിയാണിനായര്‍' വരെ 'ഉണ്ണിത്താന്‍' മുതല്‍ 'വാണിയ' നായര്‍ വരെ, 'പണിക്കര്‍' മുതല്‍ 'പിള്ള' ആദിയായ നായര്‍ വരെ എണ്ണിത്തീരാത്ത സമസ്തകുലവും സുകുമാരന്‍നായര്‍ എന്നു കേട്ടാല്‍ തോളിലെ തോര്‍ത്തെടുത്ത് കക്ഷത്ത് തിരുകി വാപൊത്തി നില്‍ക്കും.

വാവ് അടുക്കുമ്പോള്‍ ചില കൂട്ടര്‍ക്ക് ഹാലിളകുമെന്ന വിശ്വാസം പ്രചുരപ്രചാരത്തിലുണ്ട്. അതുപോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരുപറ്റം സമുദായനേതാക്കള്‍ സര്‍വശക്തരും ഉഗ്രപ്രതാപികളുമായി വേഷം മാറും. അവരറിയാതെ അവരിലേയ്ക്ക് നുഴഞ്ഞുകയറുന്ന ഒരജ്ഞാത ശക്തിയാണ് ആ ഘട്ടങ്ങളില്‍ അവരെ നയിക്കുക. സുകുമാരന്‍ നായരുടെ എന്‍ എസ് എസും വെള്ളാപ്പള്ളി നടേശന്റെ എസ് എന്‍ ഡി പിയും ജമാഅത്ത് ഇസ്ലാമിയും സുന്നിയും മാര്‍ത്തോമയും കത്തോലിക്കയും യാക്കോബായയും ഓര്‍ത്തഡോക്‌സും എന്നു വേണ്ട കേട്ടിട്ടുള്ളതും കേട്ടിട്ടില്ലാത്തതുമായ അത്യുജ്വല സമുദായസംഘടനകള്‍ കച്ചകെട്ടിയിറങ്ങും, ഉടവാള്‍ വീശും, പരിചയുയര്‍ത്തും. അവരുടെ ഉടവാള്‍ വീശലില്‍ ആരുടെയും തല നിലത്തുവീഴും, അവരുടെ പരിചയാല്‍ ആരും സംരക്ഷിക്കപ്പെടും എന്നാണ് പ്രതീതി. ആ മിഥ്യാധാരണയില്‍ കഴിഞ്ഞുകൂടുന്നവര്‍ സ്ഥാനാര്‍ഥികളായാല്‍ അവരെ മുഖം കാണിക്കാനും ആശീര്‍വാദം നേടി പുണ്യമാര്‍ജ്ജിക്കാനും വരിവരിയായി കാത്തുനില്‍ക്കും. അപ്പോള്‍ സമുദായനേതാക്കള്‍ 'അമ്പട ഞാനേ' എന്ന് അറിയാതെ വിളിച്ചുപോവും.

പക്ഷേ, ഇവരുടെ ഉടവാള്‍ വീശലില്‍ അവര്‍ ലക്ഷ്യമിടുന്ന ഒരാളുടെയും തല മണ്ണിലുരുളുന്നില്ല. അവരുടെ പരിചയാല്‍ ആരും കാത്തുരക്ഷിക്കപ്പെടുന്നുമില്ല എന്നതാണ് അനുഭവം. കലികാലം എന്നല്ലാതെ എന്തു പറയാന്‍! ഉടവാളിന് തെല്ലും മൂര്‍ച്ചയില്ല. പരിചയ്ക്ക് പാളയുടെ ബലം പോലുമില്ല. ഇന്നയിന്ന ആളുകളെ, ഇന്നയിന്ന പാര്‍ട്ടികളെ ഞങ്ങള്‍ തോല്‍പ്പിക്കും എന്ന് സുകുമാരന്‍നായരാദികളായവരും വെള്ളാപ്പള്ളിയാദിയായവരും പ്രഖ്യാപിച്ചാല്‍ അവരെല്ലാം ജയിച്ചുകയറുന്ന കാഴ്ച പതിവായിട്ടുണ്ട് കേരളത്തില്‍. പിന്നെയും ശങ്കരന്‍ തെങ്ങിന്റെ മുകളില്‍ തന്നെയിരിക്കും. വീണിടം വിഷ്ണുലോകമാക്കുന്ന മാന്ത്രികവിദ്യ പുറത്തെടുക്കും. മലര്‍ന്നടിച്ചു വീണാലും കാല് മുകളിലുയര്‍ത്തിവയ്ക്കും. വീണ്ടും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഉടവാളും പരിചയുമായിറങ്ങും.

സുകുമാരന്‍നായര്‍ക്ക് പുറത്തുപറയാന്‍ ഇന്നലെ വരെയുണ്ടായിരുന്നത് സമദൂരമായിരുന്നു. പണ്ടേ ദൂരം പാലിക്കുക എന്നത് ശീലമായിപ്പോയതാണ്. നമ്പൂതിരിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കേണ്ടവര്‍ അത് ലംഘിച്ചാല്‍ ശിക്ഷിക്കേണ്ടത് നായരുടെ പണിയായിരുന്ന കാലത്തേ ദൂരത്തിന്റെ കാര്യത്തില്‍ കര്‍ക്കശ മനോഭാവമാണ്. ചരിത്രകാരന്‍മാരായ ഹാമില്‍ട്ടണും ഇളംകുളം കുഞ്ഞന്‍പിള്ളയും പഴയകാലത്തെക്കുറിച്ച് പറഞ്ഞുവച്ചത് ഇങ്ങനെ: ''ബ്രാഹ്മണന്റെ 96 അടി അടുത്ത് പുലയന്‍ പോകാന്‍ പാടില്ല. പറയനെ തൊട്ടാല്‍ പുലയന്‍ കുളിക്കണം, ഇരുകൂട്ടരും വഴിയൊഴിഞ്ഞ് ഓടിമാറിയില്ലെങ്കില്‍ കൊല്ലേണ്ടത് നായരുടെ ധര്‍മ്മം..... തീയന്‍ ശൂദ്രന്റെ 12 അടി അകലെ നില്‍ക്കണം. ബ്രാഹ്മണന്റെ 36 അടി അടുത്തുവരുന്ന തീയനെ ഉടന്‍ സംഹരിച്ചാല്‍ ശൂദ്രന് സ്വര്‍ഗം കിട്ടും. ബ്രാഹ്മണനെ നായര്‍ തൊടാന്‍ പാടില്ല. എന്നാല്‍ അടുത്ത് ചെല്ലാം''.

പണ്ടേയ്ക്കുപണ്ടേ ഈ വിധം ദൂരത്തില്‍ ഭ്രമിച്ചുപോയിരുന്നു. അതുകൊണ്ടാണ് സമദൂരത്തില്‍ വിലയം പ്രാപിച്ചത്. പക്ഷേ, സമദൂരം തരാതരം പോലെ കൂടുകയും കുറയുകയും ചെയ്ത് സമമല്ലാതെ മാറും. ചിലരോട് പ്രിയമേറുമ്പോള്‍, തന്‍കാര്യസാധ്യത്തിന് ഇക്കൂട്ടരാണ് ഉചിതമെന്ന് തിരിച്ചറിയുമ്പോള്‍ ദൂരം കുറഞ്ഞ് കുറഞ്ഞ് ആലിംഗനം ചെയ്യുന്ന നിലയെത്തും. അതിന് സുകുമാരന്‍നായര്‍ പുതിയ പേര് നല്‍കിയിട്ടുണ്ട്. 'ശരിദൂരം'. ഭാഷാപണ്ഡിതന്‍മാര്‍ 'ശരിദൂരം' എന്ന വാക്കിനെക്കുറിച്ച് ഗവേഷണം തുടങ്ങിയിട്ടുണ്ട്.

ജന്‍മിക്കരം പിരിച്ചും, ജന്‍മിത്വ നൃംശസതകളില്‍ ആറാടിയും, കരമടയ്ക്കാത്തവരെ മുക്കാലിയില്‍ കെട്ടിയടിക്കുക, പുളി തീറ്റിക്കുക എന്നിത്യാദി ശിക്ഷ നല്‍കി വിനോദിച്ചും 'അടിയും കൊണ്ട് പുളിയും കുടിച്ച്, പണവും കൊടുത്തു' എന്ന ചൊല്ലിന്റെ ഉല്‍പ്പത്തിക്ക് കാരണക്കാരായും ജന്‍മിമാരും കാര്യസ്ഥന്‍മാരുമായി വിലസിയിരുന്ന കാലം തികട്ടി തികട്ടി വരുമ്പോള്‍ ഇപ്പോഴും ജന്‍മിയാണെന്ന തോന്നല്‍ സുകുമാരന്‍നായരെപ്പോലുള്ള നായന്‍മാര്‍ക്കുണ്ടാവുന്നതിന് കുറ്റം പറയാനാവുമോ? പെരുന്നയിലെ വലിയ മാളികയില്‍ പരിചാരകരും പരിവാരങ്ങളും വിനീത വിധേയരായിരിക്കുമ്പോള്‍ സ്വന്തം ഭൂതകാലം സൗകര്യപൂര്‍വ്വം സുകുമാരന്‍നായര്‍ക്കും മറക്കാവുന്നതാണ്.

'നായര്‍ സമാജം' എന്ന സംഘടന ഒരു കൂട്ടം നായര്‍ യുവാക്കള്‍ രൂപീകരിച്ചതെന്തിനെന്നോ, 1907ല്‍ മന്നത്ത് കൃഷ്ണന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നായര്‍ സമുദായത്തിന്റെ ആദ്യത്തെ വാര്‍ഷിക യോഗത്തെക്കുറിച്ചോ, പില്‍ക്കാലത്ത് രൂപം കൊണ്ട നായര്‍ സര്‍വീസ് സൊസൈറ്റിയെയും മന്നത്ത് പത്മനാഭനെയും കുറിച്ചോ തെല്ലെങ്കിലും പിടിപാട് വേണമെന്ന ചെറിയ നിര്‍ബന്ധം പോലും ഇന്ന് എന്‍ എസ് എസിന്റെ ആക്ടിംഗ് ജനറല്‍ സെക്രട്ടറിയാവാന്‍ ആവശ്യമില്ലെന്ന് സമസ്ത കേരള നായന്‍മാര്‍ക്കുമറിയാം. നമ്പൂതിരി ആധിപത്യകാലത്ത് നായര്‍സ്ത്രീകളെയും ദേവദാസികളെയും ഒരുപോലെ പരിഗണിച്ചപ്പോള്‍, സ്വത്തവകാശത്തില്‍ സ്ത്രീ-പുരുഷ അസമത്വം നടമാടിയപ്പോള്‍, നമ്പൂതിരി പുരുഷനും നായര്‍സ്ത്രീയും തമ്മിലുള്ള സംബന്ധം തുടര്‍ന്നപ്പോള്‍ നവോഥാനത്തിന്റെ കാഹളമുയര്‍ത്തിയ ഉല്‍പതിഷ്ണുക്കളാണ് നായര്‍ സമാജത്തിന്റെ സൃഷ്ടാക്കളെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുരുടന്‍ ആനയെ കണ്ട പോലെ നില്‍ക്കുന്ന പണ്ഡിതാഗ്രേസരനാണ് സുകുമാരന്‍നായര്‍. വിവാഹം നിയമാനുസൃതമാക്കുക, ഒരുവന്റെ സ്വത്തില്‍ അയാളുടെ ഭാര്യയ്ക്കും അവകാശമുണ്ടാവുക എന്നീ മാറ്റങ്ങള്‍ സമുദായത്തില്‍ സൃഷ്ടിക്കുവാനും അപചയത്തിനെതിരായി ശബ്ദിക്കുവാനും സമുദായോദ്ധാരണത്തിനുമാണ് നായര്‍ സമാജവും എന്‍ എസ് എസും ഉണ്ടായതെങ്കില്‍ ഇന്ന് 'അപ്നാ അപ്നാ' കാര്യമാണ് സുകുമാരന്‍നായര്‍ക്ക് അജണ്ടയായി ശേഷിക്കുന്നത്. അതുകൊണ്ട് സമദൂരം ശരിദൂരമാവുകയും വേണ്ടപ്പെട്ടവരെ ആരും കാണാതെ പുണരുകയും ചെയ്യും.

അത്തരം ശരിദൂരക്കാരുടെ സ്വകാര്യ സംഭാഷണങ്ങള്‍ നൂറുകണക്കിന് അനുചരന്‍മാരുടെയും മാധ്യമക്കാരുടേയും ക്യാമറകളുടേയും നടുവില്‍ വച്ചായിരിക്കും. പ്രതിഭയ്ക്ക് തെല്ലും കുറവില്ലാത്തതുകൊണ്ട് ചില വേള അനുകരണകലയില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കും. ഭാവനാ സമ്പന്നനായതുകൊണ്ട് ജനങ്ങള്‍ ആദരിക്കുന്ന മുഖ്യമന്ത്രി സംസ്‌കാരമില്ലാത്തവനും എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്തവനുമായി ഭാവനാലോകത്ത് അവതരിക്കുകയും അത് വെളിപ്പെടുത്തുകയും ചെയ്യും. സംസ്‌കാരസമ്പന്നനും വിവേകശാലിയും മിതഭാഷിയുമായതുകൊണ്ട് മുഖ്യമന്ത്രിയെ ബഹുമാനപുരസ്സരം 'ഒരുത്തന്‍' എന്ന് സംബോധന ചെയ്യും.

സുകുമാരന്‍നായരുടെ വിവേകവും സംസ്‌കാരവും മിതഭാഷിത്വവും കണ്ടും കേട്ടുമറിഞ്ഞ് നായര്‍ ഗണങ്ങളാകെ ആഹ്ലാദിച്ചുല്ലസിക്കുകയാണെന്ന് കരുതുന്ന ഒരേയൊരാള്‍ സുകുമാരന്‍നായരായിരിക്കും. എന്‍ എസ് എസിന്റെ സംസ്‌കാരത്തെ മുച്ചൂടും മുടിക്കുന്ന സുന്ദരകുമാരനെ, സുശീലകുമാരനെ കൊണ്ട് കടുത്ത എന്‍ എസ് എസുകാര്‍ തോറ്റിരിക്കുന്നു. സുകുമാരന്‍നായര്‍ പറയുന്നതിന് ചെവി കൊടുക്കാന്‍ പോലും ഒരുക്കമല്ലാത്തവരാണ് മഹാഭൂരിപക്ഷം വരുന്ന നായന്‍മാര്‍. അവരാകെ സുകുമാരന്‍നായരുടെ വങ്കത്തങ്ങള്‍ കേട്ട് ഊറിയൂരി ചിരിക്കുന്നു. പക്ഷേ, പരശുരാമന്‍ മഴുവെറിഞ്ഞ് കടല്‍ മാറ്റി കരയാക്കിയ കേരളം, തന്റെ കാല്‍ക്കീഴിലാണെന്ന് വിചാരിച്ച്, ഉത്തരം താങ്ങുന്ന ഗൗളിയായി സുകുമാരന്‍നായര്‍ കഴിയുന്നു. എന്തൊരു ചേലാണ് ആ കാഴ്ച കാണാന്‍.

ദിഗംബരന്‍ janayugom 090511

Monday, May 9, 2011

വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫ് ....

പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പു ഫലം ചരിത്രമാകുമെന്ന ഉറച്ച വിശ്വാസത്തില്‍ എല്‍ഡിഎഫും തോല്‍വി ഭയന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും. എല്‍ഡിഎഫ് തുടര്‍ഭരണം യാഥാര്‍ഥ്യമാക്കുന്ന ജനവിധിയാകും 13നു പുറത്തുവരികയെന്ന സൂചനകളാണ് രാഷ്ട്രീയനിരീക്ഷകര്‍ നല്‍കുന്നത്. ഒരുതവണ ഇടത്തോട്ടെങ്കില്‍ അടുത്തപ്രാവശ്യം വലത്തോട്ടെന്ന പ്രവണതയ്ക്ക് ഇക്കുറി അവസാനമാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. 2006ലെ തകര്‍പ്പന്‍ വിജയം ഉണ്ടായില്ലെങ്കിലും ഭൂരിപക്ഷം ഇടതുപക്ഷത്തെ കാത്തിരിക്കുന്നുവെന്നാണ് നാടിന്റെ സ്പന്ദനങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍ , യുഡിഎഫിന് 90-95 സീറ്റ് ഉമ്മന്‍ചാണ്ടിയും 80-85 സീറ്റ് രമേശ് ചെന്നിത്തലയും കണക്കാക്കുന്നു. പക്ഷേ, ഈ കണക്ക് കിട്ടിയപ്പോള്‍ സോണിയഗാന്ധി അവിശ്വാസം പ്രകടിപ്പിച്ചു. ഇത്രയും സീറ്റില്‍ യുഡിഎഫ് വിജയിക്കുമെങ്കില്‍ , താന്‍ പങ്കെടുത്ത കേരളത്തിലെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഇത്രയും ശുഷ്കമാകുമായിരുന്നോ എന്നായിരുന്നു സോണിയയുടെ സംശയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി കണ്ട പ്രവണത യുഡിഎഫ് പൊതുയോഗങ്ങളെ ജനങ്ങള്‍ പൊതുവില്‍ കൈവിട്ടെന്നതാണ്. കോണ്‍ഗ്രസ് മുമ്പ് തോറ്റകാലത്തുപോലും ഇന്ദിരഗാന്ധി, രാജീവ് എന്നിവരുടെയെല്ലാം പൊതുയോഗങ്ങള്‍ക്ക് കേരളത്തില്‍ വന്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നു. പക്ഷേ, യുഡിഎഫ് വിജയിക്കുമെന്ന് കെപിസിസി കണക്കുകൂട്ടുന്ന തെരഞ്ഞെടുപ്പിലാണ് സോണിയ-രാഹുല്‍ എന്നിവരുടെ അടക്കം പൊതുയോഗങ്ങള്‍ പൊളിഞ്ഞത്. ഇതിനു വിരുദ്ധമായി എല്‍ഡിഎഫ് നേതാക്കളുടെ യോഗങ്ങള്‍ നന്നായി ആളുകളെ ആകര്‍ഷിച്ചു. യുഡിഎഫ് പ്രചാരണത്തിന്റെ നായകന്‍ എ കെ ആന്റണിയുടെ പര്യടനം ഒട്ടനേകം കേന്ദ്രത്തില്‍ ജനങ്ങളില്ലാതെ ശുഷ്കമായി. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരമാണ് പ്രചാരണരംഗത്ത് തെളിഞ്ഞത്. ജനവിധിയിലും അത് പ്രതിഫലിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. 2ജി, കോമണ്‍വെല്‍ത്ത് ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും അറസ്റ്റും തടവറയും കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും എതിരായ കൊടുങ്കാറ്റായിട്ടുണ്ട്. അതിനു പുറമേ വിലക്കയറ്റ ഭാരവും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ എവിടെ തെരഞ്ഞെടുപ്പു നടന്നാലും കോണ്‍ഗ്രസിന് പിന്നോട്ടടിയാണ്. ആ ദേശീയ പ്രതിഭാസത്തില്‍ നിന്ന് കേരളം ഒഴിഞ്ഞുനില്‍ക്കില്ലെന്നു വേണം കരുതാന്‍ . എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാണ്ടിലെ ജനക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ നാട്ടിലുണ്ടാക്കിയ മതിപ്പും ഭരണത്തുടര്‍ച്ചയ്ക്കുള്ള ജനവികാരത്തിന് അടിസ്ഥാനമാണ്. ഇത് തടയാന്‍ ജാതി-മത-സാമുദായിക ശക്തികളെയും ഘടകങ്ങളെയും ഒരു പങ്ക് മാധ്യമങ്ങളെയും യുഡിഎഫ് സമര്‍ഥമായി പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അതിനെ അതിജീവിക്കാനാകുന്ന ബഹുജനപിന്തുണ എല്‍ഡിഎഫിനു ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ എമ്മും മറ്റ് എല്‍ഡിഎഫ് കക്ഷികളും. 1957ലെയോ 1987ലെയോ ഭൂരിപക്ഷം ഇടതുപക്ഷത്തിന് കേരളം സമ്മാനിക്കുന്നതായേക്കും 13ന്റെ ഫലം.

കര്‍ഷക കലാപം പടരുന്നു




ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ശനിയാഴ്ച സംഘര്‍ഷത്തിനിടയാക്കിയ കര്‍ഷകപ്രക്ഷോഭം സമീപമേഖലകളായ ആഗ്രയിലേക്കും അലിഗഢിലേക്കും മഥുരയിലേക്കും പടര്‍ന്നു. ആഗ്രയില്‍ ഞായറാഴ്ച സംഘര്‍ഷത്തിനിടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. അതേസമയം, ഗ്രേറ്റര്‍ നോയ്ഡയില്‍ ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പ്രക്ഷോഭകരിലൊരാള്‍കൂടി ഞായറാഴ്ച മരിച്ചതോടെയാണിത്. ശനിയാഴ്ച രണ്ട് പോലീസുകാരും ഒരു പ്രക്ഷോഭകനും കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭകരുടെ നേതാവായ മന്‍വീര്‍ സിങ് തെവാഡിയയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ഗ്രേറ്റര്‍ നോയ്ഡയിലെ ഭട്ട പര്‍സൗല്‍ ഗ്രാമത്തില്‍ എക്‌സ്​പ്രസ്‌വേക്കും മറ്റു വികസനപദ്ധതികള്‍ക്കുമായി ഏറ്റെടുക്കുന്ന ഭൂമിക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരമാവശ്യപ്പെട്ട് ഏറെയായി പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരാണ് കഴിഞ്ഞദിവസം അക്രമാസക്തരായത്. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ മൂന്ന് ജീവനക്കാരെ ഇവര്‍ വെള്ളിയാഴ്ച ബന്ദികളാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ശനിയാഴ്ച ഗ്രാമത്തിലെത്തിയ പോലീസ് സേനയുമായാണ് പ്രക്ഷോഭകര്‍ ഏറ്റുമുട്ടിയത്. കല്ലും വടിയും മറ്റും ഉപയോഗിച്ച് പ്രക്ഷോഭകര്‍ ആദ്യം ചെറുത്തുനിന്നെങ്കിലും പിന്നീട് ഇരുപക്ഷവും തമ്മില്‍ വെടിവെപ്പുണ്ടായി.

ഞായറാഴ്ചയും സംഘര്‍ഷാവസ്ഥ നിലനിന്ന ഗ്രാമത്തില്‍ പോലീസ് വന്‍ സുരക്ഷാബന്തവസ്സാണ് ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപതോളം പേരെ അറസ്റ്റുചെയ്തു. ഗ്രാമത്തിലെ വീടുകളില്‍ തിരച്ചില്‍ നടത്തി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ ആരോപിച്ചു. ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സും രാഷ്ട്രീയ ലോക്ദളും ആവശ്യപ്പെട്ടു. ഞായറാഴ്ച ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്‌സിങ്ങിനെ പോലീസ് തടഞ്ഞുവെച്ചെങ്കിലും അല്പനേരത്തിനുശേഷം വിട്ടയച്ചു.

ശനിയാഴ്ചത്തെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ജില്ലാ മജിസ്‌ട്രേട്ട് ദീപക് അഗര്‍വാള്‍, സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് എസ്.എന്‍.സിങ് എന്നിവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ദീപക് അഗര്‍വാളിന് കാലിനു വെടിയേറ്റിരുന്നു.

യമുന എക്‌സ്​പ്രസ്‌വേക്കുവേണ്ടി ഏറ്റെടുത്ത ഭൂമിക്ക് ഭേദപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആഗ്രയിലെ ചൗഗാന്‍ ഗ്രാമത്തില്‍ കര്‍ഷകര്‍ ഞായറാഴ്ച പ്രക്ഷോഭത്തിനിറങ്ങിയത്. ഒട്ടേറെ വാഹനങ്ങളും എക്‌സ്​പ്രസ്‌വേ നിര്‍മിക്കുന്ന കമ്പനിയുടെ ക്യാമ്പ് ഓഫീസും സമരക്കാര്‍ തീവെച്ചുനശിപ്പിച്ചു. പ്രതിഷേധപ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്നാണ് നാല് പോലീസുകാര്‍ക്ക് പരിക്കേറ്റത്. അലിഗഢിലും മഥുരയിലും കര്‍ഷകര്‍ ഞായറാഴ്ച പ്രകടനം നടത്തി. അലിഗഢില്‍ പ്രക്ഷോഭരംഗത്തിറങ്ങിയ കര്‍ഷകര്‍ എക്‌സ്​പ്രസ് വേയുടെ പണി നിര്‍ത്തിവെപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കൊടും കുറ്റവാളികള്‍ക്ക് രക്ഷാമാര്‍ഗമോ

കോടതിയുടെയും ജനങ്ങളുടെയും സമ്മര്‍ദങ്ങളുടെ ഫലമായി അന്വേഷണം നടത്താന്‍ നിര്‍ബന്ധിതമാകുന്ന കേസുകളില്‍ അന്വേഷണപ്രക്രിയയെത്തന്നെ ഉപയോഗിച്ച് വേണ്ടപ്പെട്ടവരെ രക്ഷിക്കുക എന്ന തന്ത്രമാണ് ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. വിദേശ കള്ളപ്പണനിക്ഷേപം, കോമണ്‍വെല്‍ത്ത് കുംഭകോണം, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, 2ജി സ്പെക്ട്രം കുംഭകോണം എന്നിവയിലൊന്നും സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നില്ല യുപിഎ സര്‍ക്കാര്‍ .

ജനസമ്മര്‍ദത്താലോ, കോടതി ഇടപെടലാലോ അന്വേഷണം ഒഴിവാക്കാനാവാത്ത സാഹചര്യത്തിലേക്ക് ചെന്നെത്തുകയായിരുന്നു. അന്വേഷണം നടത്താന്‍ ആദ്യഘട്ടത്തില്‍ വിസമ്മതിച്ചത് എന്ത് കാരണങ്ങള്‍ കൊണ്ടാണോ, അതേ കാരണങ്ങള്‍കൊണ്ടുതന്നെ അന്വേഷണപ്രക്രിയയെ അട്ടിമറിക്കാന്‍ ഇടപെടുക എന്നതാണ് പിന്നീട് മന്‍മോഹന്‍സിങ് ഭരണം ചെയ്തത്. 2ജി സ്പെക്ട്രം ലൈസന്‍സ് കുംഭകോണത്തിന്റെ കാര്യമെടുക്കുക. 1,76,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിയതും ഇന്ത്യാ ചരിത്രത്തില്‍ സമാനതയില്ലാത്തതുമായ കുംഭകോണമാണത്. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനോട് എന്തൊരു എതിര്‍പ്പായിരുന്നു മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും. എ രാജയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുന്നതിനുപോലും മടിയായിരുന്നു. സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്ന ആവശ്യത്തോട് എന്തൊരു എതിര്‍പ്പായിരുന്നു. ഒടുവില്‍ കോടതികൂടി ഇടപെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് നിര്‍ബന്ധിതമായി.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണ ഏജന്‍സി രേഖകള്‍ പരിശോധിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്ന സ്ഥിതിയായി. ഇപ്പോഴെന്തായി അവസ്ഥ? 1,76,000 കോടി രൂപയുടെ കുംഭകോണത്തില്‍ 200 കോടി രൂപ പോയതിനെക്കുറിച്ചുമാത്രമാണ് അന്വേഷണം എന്നു വേണം കരുതാന്‍ . 1,75,800 കോടി രൂപ പോയ വഴിയെക്കുറിച്ച് അന്വേഷണമില്ല. അന്വേഷണം എ രാജയിലും കനിമൊഴിയിലും മാത്രമായി ചുറ്റിത്തിരിയുകയാണ്. കനിമൊഴിയുടെ കലൈഞ്ജര്‍ ടിവിയിലേക്ക് 200 കോടി രൂപയേ കൈമാറ്റം ചെയ്തിട്ടുള്ളൂവെന്ന് അന്വേഷണ ഏജന്‍സിതന്നെ കോടതിയില്‍ പറയുന്നു. ബാക്കി, 1,75,800 കോടി രൂപ പോയ വഴിയെക്കുറിച്ച് കാര്യമായ ഒരു അന്വേഷണവുമില്ല. കലൈഞ്ജര്‍ ടിവിയില്‍ അറുപതുശതമാനം ഓഹരിയുള്ളത് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനാണ്. അവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ അന്വേഷണ ഏജന്‍സി കൂട്ടാക്കുന്നില്ല. പകരം ഇരുപത് ശതമാനം ഓഹരിമാത്രമുള്ള മകള്‍ കനിമൊഴിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയുംചെയ്യുന്നു. ഇരുപത് ശതമാനംമാത്രം ഓഹരിയുള്ളയാള്‍ക്ക് നിര്‍ണായകമായ തീരുമാനങ്ങളെ സ്വാധീനിക്കാനാവില്ല എന്ന് വാദിച്ച് കനിമൊഴിക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കാനാണിത്. എന്നു മാത്രമല്ല, ഇരുനൂറുകോടി രൂപ കൈമാറ്റംചെയ്യപ്പെട്ട കാര്യം അംഗീകരിച്ചതടക്കമുള്ള ഒരു ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും താന്‍ പങ്കെടുത്തിരുന്നില്ല എന്ന് പറഞ്ഞ് അവര്‍ക്ക് രക്ഷപ്പെടാം.

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാവുന്നവരെമാത്രം പ്രതിയാക്കിക്കൊണ്ടുള്ള ഒരു അഭ്യാസമാണ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് എന്ന് ചുരുക്കം. എ രാജ മാത്രമാവും ജയിലില്‍ പോവാനുണ്ടാവുക. കരുണാനിധിയുടെ വിനീത ദാസനായ രാജയ്ക്കാകട്ടെ, അതില്‍ വിഷമവുമുണ്ടാവില്ല. 2ജി സ്പെക്ട്രം കേസ് ഈ വഴിക്കു പോയി എവിടെയെങ്കിലും അവസാനിക്കും എന്നാണ് കരുതേണ്ടത്. ഇന്ത്യയിലെ അത്യുഗ്രന്‍ കോര്‍പറേറ്റ് സിംഹങ്ങള്‍ ഉള്‍പ്പെട്ട കുംഭകോണമാണിത്. അംബാനിമാര്‍ മുതല്‍ ടാറ്റാമാര്‍വരെ അതിലുണ്ട്. അവരിലൊരാളെയും തൊടുന്നില്ല. ആ വഴിക്ക് ചില്ലറ ചില അറസ്റ്റുകളുണ്ടായി. പക്ഷേ, അവയെല്ലാം ആ കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ചില താഴേക്കിട ഉദ്യോഗസ്ഥന്മാരില്‍മാത്രമായി ഒതുങ്ങി. കോര്‍പറേറ്റ് വമ്പന്മാരുടെ പണംകൊണ്ട് രാഷ്ട്രീയം നടത്തുന്ന കോണ്‍ഗ്രസിനും യുപിഎ മന്ത്രിസഭയ്ക്കും അവരെ തൊടാന്‍ ധൈര്യമില്ലാത്തത് സ്വാഭാവികം. കോടതിയുടെ മേല്‍നോട്ടത്തിലാണല്ലോ, അന്വേഷണമെന്ന് പറയാമെങ്കിലും കോടതിക്ക് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. കോര്‍പറേറ്റ് വമ്പന്മാര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുമ്പോള്‍ , തെളിവ് സൃഷ്ടിച്ചുകൊണ്ടുവരാന്‍ പറയാനാവില്ലല്ലോ, കോടതിക്ക്. രത്തന്‍ ടാറ്റാ അടക്കമുള്ള വമ്പന്മാരുമായി നടന്ന സംഭാഷണങ്ങളുടെ ടേപ്പ് പുറത്തുവന്നപ്പോള്‍ , ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരായി നടപടി എടുക്കാനായിരുന്നില്ല, മറിച്ച് ടേപ്പ് ചോര്‍ന്നതെങ്ങനെയെന്ന് അന്വേഷിച്ച് അത്തരം ചോര്‍ച്ചകള്‍ക്കുള്ള പഴുതടയ്ക്കാനായിരുന്നു സര്‍ക്കാരിന് വ്യഗ്രത.

നികുതിവെട്ടിപ്പ് കണ്ടുപിടിക്കാന്‍ കോര്‍പറേറ്റുകളുടെ ഫോണ്‍ സംഭാഷണങ്ങളെ ആശ്രയിച്ചുകൂടേ എന്നു കഴിഞ്ഞദിവസം കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരുങ്ങി. തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ ക്യാബിനറ്റ് സെക്രട്ടറിയറ്റിന്റെ തീരുമാനം വന്നു: കോര്‍പറേറ്റുകളുടെ ഫോണ്‍ ചോര്‍ത്തുന്നത് അനുവദിക്കാനാവില്ല! രാഷ്ട്രീയ പ്രതിയോഗികളുടെ ഫോണ്‍ നിരന്തരം ചോര്‍ത്താന്‍ മടിക്കാത്ത യുപിഎ സര്‍ക്കാരിന് ടാറ്റാമാരുടെയും അംബാനിമാരുടെയും ഫോണ്‍ ചോര്‍ത്താന്‍ വയ്യ! കോര്‍പറേറ്റ് വമ്പന്മാരും ഉന്നത രാഷ്ട്രീയ നേതൃത്വവും തമ്മിലുണ്ടായ അവിശുദ്ധബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ കുംഭകോണമുണ്ടായത്. ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക സംവിധാനവും മാനദണ്ഡവും ഉണ്ടാക്കണമെന്ന നിയമ ഉപദേശം മേശപ്പുറത്തിരിക്കുമ്പോഴാണ് മന്‍മോഹന്‍സിങ്, അത് അവഗണിച്ച് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ലൈസന്‍സ് വിതരണം നടത്താന്‍ അനുവാദം തേടിയുള്ള മന്ത്രി രാജയുടെ കത്തിന് അംഗീകാരം നല്‍കിയത്. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയാണ് ഉത്തരം പറയേണ്ടത്. പക്ഷേ, അന്വേഷണ ഏജന്‍സി അത്തരം അസൗകര്യകരങ്ങളായ ചോദ്യങ്ങളിലേക്കൊന്നും കടക്കുന്നില്ല. ഇതില്‍നിന്നെല്ലാം കണ്ടെത്താവുന്നത് എ രാജയുടെയും കനിമൊഴിയുടെയും പ്രതിചേര്‍ക്കലിലൂടെ ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയനേതാക്കളെയും ഭരണാധികാരികളെയും മറച്ചുപിടിക്കാനാണ് അന്വേഷണ ഏജന്‍സി ശ്രമിക്കുന്നത് എന്നാണ്. ഇത് അന്വേഷണ ഏജന്‍സി സ്വമേധയാ ചെയ്യുന്നതല്ല, മറിച്ച് യുപിഎയുടെ രാഷ്ട്രീയനേതൃത്വം ചെയ്യിക്കുന്നതാണ് എന്നതറിയാന്‍ സാമാന്യബുദ്ധിയേ വേണ്ടൂ.

കോമണ്‍വെല്‍ത്ത് അഴിമതിക്കാര്യത്തിലും ഇതുതന്നെ നടക്കുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച എ ജി ശുംഗ്ലാ കമീഷന്‍ ഷീലാ ദീക്ഷിതിലേക്കാണ് വിരല്‍ചൂണ്ടിയത്. പക്ഷേ, അന്വേഷണം സുരേഷ് കല്‍മാഡിയില്‍ ഉടക്കിനിന്നു. അതും കല്‍മാഡിയുടെ പല അഴിമതിക്കരാറുകളില്‍ താരതമ്യേന നിസ്സാരമായ ഒന്നില്‍മാത്രമായി ഒതുങ്ങി. ഹസന്‍ അലിഖാനെതിരെ കള്ളപ്പണക്കേസില്‍ നടപടി എടുക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചപ്പോള്‍ അയാളെമാത്രം അറസ്റ്റ് ചെയ്തു. വിദേശ ബാങ്കുകളില്‍ കിടക്കുന്ന കള്ളപ്പണത്തിനാകെ ഈ ഒരു ഉടമ മാത്രമേയുള്ളോ എന്ന് കോടതിക്ക് പിന്നീട് ചോദിക്കേണ്ടിവന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിലാകട്ടെ, രണ്ടംഗ ജുഡീഷ്യല്‍ കമീഷന്‍ 195 ഫയലുകള്‍ ചോദിച്ചു. അവയടക്കം 377 ഫയലുകള്‍ പിടിച്ചെടുത്ത അന്വേഷണ ഏജന്‍സി, ജുഡീഷ്യല്‍ കമീഷന് പതിനഞ്ച് ഫയലുകള്‍മാത്രം നല്‍കി. ഇങ്ങനെ എവിടെ നോക്കിയാലും, അഴിമതിക്കാരെ രക്ഷിച്ചെടുക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത പ്രതിഫലിച്ചുകാണുന്നു. അതിന്റെ അന്ധകാരമാണിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 09.05.11

Sunday, May 8, 2011

Ushasso Sandhyayo Sundari - Evergreen Malayalam Song

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാന്‍ കേന്ദ്രനിര്‍ദേശം

വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകളെ നഷ്ടത്തില്‍നിന്ന് കരകയറ്റാന്‍ വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രനിര്‍ദേശം. ബോര്‍ഡുകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള നിരക്ക് വര്‍ധന അനുവദിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമീഷനുകള്‍ക്ക് ഉത്തരവു നല്‍കണമെന്ന് കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിനോടു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിരക്കുവര്‍ധന അനുവദിക്കാത്ത സംസ്ഥാന റെഗുലേറ്ററി കമീഷനുകള്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് അപ്പലേറ്റ് ട്രിബ്യൂണല്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡുകളുടെ കമ്മി പരിഹരിക്കാന്‍ നിരക്കു വര്‍ധന അനിവാര്യമാണെന്ന് 12-ാം പദ്ധതിക്കു രൂപം നല്‍കാന്‍ ഏപ്രില്‍ 21ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണകമീഷന്‍ യോഗം അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ബോര്‍ഡുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മൊത്തം നഷ്ടം പ്രതിവര്‍ഷം 70,000 കോടി വരും. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് പ്രതിവര്‍ഷം 9,000 കോടിയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ കാറ്റാടി നിലയങ്ങളില്‍നിന്ന് വൈദ്യുതിവാങ്ങിയ വകയില്‍ അവര്‍ക്ക് 1200 കോടി രൂപ മുടക്കേണ്ടിവന്നത് നഷ്ടം രൂക്ഷമാക്കി. പഞ്ചാബ് വൈദ്യുതി ബോര്‍ഡിന്റെ കഴിഞ്ഞവര്‍ഷത്തെ നഷ്ടം 4000 കോടിയാണ്. ദില്ലി വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്ടമാകട്ടെ 50,000 കോടി കവിഞ്ഞു. കെഎസ്ഇബിക്ക് 1500 കോടിയുടെ നഷ്ടമാണുള്ളത്. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് സാമ്പത്തികമായി തകര്‍ത്തതെന്നാണ് വൈദ്യുതി ബോര്‍ഡുകള്‍ പറയുന്നത്. കല്‍ക്കരിയുടെ ലഭ്യത കുറഞ്ഞതോടെ വിലയില്‍ 40 ശതമാനം വര്‍ധനയുണ്ടായി. ക്രൂഡ്ഓയിലിന്റെ വിലയില്‍ ഇരട്ടിയിലേറെ വര്‍ധനയാണുണ്ടായത്. ഇതിനുപുറമേ, പണപ്പെരുപ്പവും തിരിച്ചടിയായി. അലൂമിനിയം, സ്റ്റീല്‍ തുടങ്ങിയവയുടെ വില ക്രമാതീതമായി ഉയര്‍ന്നു. ശമ്പള കമീഷനുകളുടെ ശുപാര്‍ശ നടപ്പാക്കേണ്ടി വന്നതോടെ ഭാരം കനത്തു. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയങ്ങളാണ് ബോര്‍ഡുകളുടെ സാമ്പത്തികതകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് വ്യക്തം. വൈദ്യുതി വിപണനം മത്സരാധിഷ്ഠിതമാക്കിയതോടെ ക്ഷാമകാലത്ത് വൈദ്യുതിക്ക് തീവിലയായി. രണ്ടും മൂന്നും രൂപ ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വേനല്‍ക്കാലത്ത് പത്തുരൂപയിലേറെ വിലയ്ക്കാണ് ബോര്‍ഡുകള്‍ക്ക് പവര്‍ എക്സചേഞ്ചുകള്‍ വഴി വില്‍ക്കുന്നത്.