Saturday, August 6, 2011

United States' loses AAA rating for the first time

One of the world's leading credit rating agencies, Standard & Poor's, has downgraded the United States' top-notch AAA rating for the first time ever.
S&P cut the long-term US rating by one notch to AA+ with a negative outlook, citing concerns about budget deficits.
The agency said the deficit reduction plan passed by the US Congress on Tuesday did not go far enough.
The downgrade could erode investors' confidence in the world's largest economy.
It is already struggling with huge debts, unemployment of 9.1% and fears of a possible double-dip recession.
The downgrade is a major embarrassment for the administration of President Barack Obama and could raise the cost of US government borrowing.
This in turn could trickle down to higher interest rates for local governments and individuals.
However, some analysts said with debt woes across much of the developed world, US debt remained an attractive option for investors.
The other two major credit rating agencies, Moody's and Fitch, said on Friday night they had no immediate plans to follow S&P in taking the US off their lists of risk-free borrowers.

Officials in Washington told US media that the agency's sums were deeply flawed.
Unnamed sources were quoted as saying that a treasury official had spotted a $2 trillion [£1.2 trillion] mistake in the agency's analysis.
"A judgment flawed by a $2tn error speaks for itself," a US treasury department spokesman said of the S&P analysis. He did not offer any immediate explanation.
John Chambers, chairman of S&P's sovereign ratings committee, told CNN that the US could have averted a downgrade if it had resolved its congressional stalemate earlier.
"The first thing it could have done is raise the debt ceiling in a timely matter so the debate would have been avoided to begin with," he said.
International reaction to the S&P move has been mixed.
China, the world's largest holder of US debt, had "every right now to demand the United States address its structural debt problems and ensure the safety of China's dollar assets," said a commentary in the official Xinhua news agency.
"International supervision over the issue of US dollars should be introduced and a new, stable and secured global reserve currency may also be an option to avert a catastrophe caused by any single country," the commentary said.
However, officials in Japan, South Korea and Australia have urged a calm response to the downgrade.
The S&P announcement comes after a week of turmoil on global stock markets, partly triggered by fears over the US economy's recovery and the eurozone crisis.
S&P had threatened the downgrade if the US could not agree to cut its federal debt by at least $4tn over the next decade.
Instead, the bill passed by Congress on Tuesday plans $2.1tn in savings over 10 years.
S&P said the Republicans and Democrats had only been able to agree "relatively modest savings", which fell "well short" of what had been envisaged.
The agency also noted that the legislation delegates the lion's share of savings to a bipartisan committee, which must report back to Congress in November on where the axe should fall.
The bill - which also raises the federal debt ceiling by up to $2.4tn, from $14.3tn, over a decade - was passed on Tuesday just hours before the expiry of a deadline to raise the US borrowing limit.
S&P said in its report issued late on Friday: "The downgrade reflects our opinion that the fiscal consolidation plan that Congress and the administration recently agreed to falls short of what, in our view, would be necessary to stabilise the government's medium-term debt dynamics.
"More broadly, the downgrade reflects our view that the effectiveness, stability, and predictability of American policymaking and political institutions have weakened at a time of ongoing fiscal and economic challenges."
The agency said it might lower the US long-term rating another notch to AA within the next two years if its deficit reduction measures were deemed inadequate.
S&P noted that the bill passed by Congress this week did not include new revenues - Republicans had staunchly opposed President Barack Obama's calls for tax rises to help pay off America's deficit.
The credit agency also noted that the legislation contained only minor policy changes to Medicare, an entitlement programme dear to Democrats.

ഇറാന്‍ എണ്ണ മുടങ്ങുമ്പോള്‍


പ്രകാശ് കാരാട്ട്

"ആണവായുധശേഷി ഉള്‍പ്പെടെ കൂട്ടക്കൊല നടത്താനുള്ള സന്നാഹമൊരുക്കാന്‍ ശ്രമിക്കുന്ന ഇറാനെ ഇതില്‍നിന്നു പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനും വേണ്ടിവന്നാല്‍ അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും അമേരിക്കയും രാജ്യാന്തരസമൂഹവും നടത്തുന്ന ശ്രമങ്ങളോട് ഇന്ത്യ പൂര്‍ണമായും സജീവമായും സഹകരിക്കുന്നുണ്ടെന്ന് വിലയിരുത്താന്‍ ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള വ്യക്തമായ നടപടി ഉള്‍പ്പെടെ വിശദീകരിക്കണം" (2006ല്‍ അമേരിക്ക പാസാക്കിയ ഹെന്‍ട്രി ഹൈഡ് ആക്ടിന്റെ വകുപ്പ് 104 ജി(2) ഇ(ഐ)ല്‍ നിന്ന്). ഇന്ത്യ ഇറക്കുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെ 12 ശതമാനവും ഇറാനില്‍നിന്നാണ്. പ്രതിദിനം നാലുലക്ഷം വീപ്പയോളം എണ്ണ. എന്നാല്‍ , ഏതാനും മാസമായി ഇന്ത്യ എണ്ണയ്ക്ക് വില നല്‍കാത്തതിനാല്‍ ഈ മാസം ഇറാനില്‍നിന്നുള്ള ഇറക്കുമതി നിലച്ചേക്കാം. 25,000 കോടിയോളം രൂപയാണ് ഇറാന്‍ എണ്ണക്കമ്പനികള്‍ക്ക് ഇന്ത്യ കുടിശ്ശിക വരുത്തിയിട്ടുള്ളത്. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ എണ്ണവിതരണം നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇറാനുമായുള്ള എല്ലാ വ്യാപാര വാണിജ്യബന്ധവും നിര്‍ത്തിവയ്ക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുകയാണ്. ഇറാന്റെ എണ്ണ, പ്രകൃതിവാതക വ്യവസായമേഖല തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ 2010 ജൂലൈയില്‍ അമേരിക്ക ആ രാജ്യത്തിനെതിരെ വിപുലമായ തോതിലുള്ള ഉപരോധം ഏര്‍പ്പെടുത്തി. "പ്രമേയം 1929"ന്റെ അടിസ്ഥാനത്തില്‍ 2010 ജൂണില്‍ യുഎന്‍ രക്ഷാസമിതി ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധത്തിലെ വ്യവസ്ഥകള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങളാണ് അമേരിക്ക നടപ്പാക്കിയത്. ഇറാന്‍ ബാങ്കുകളുമായും ധനകാര്യസ്ഥാപനങ്ങളുമായും ബാങ്കിങ്- വിദേശ നാണയ ഇടപാടുകള്‍ നടത്തുന്നതും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് നിരോധിച്ചു. യുഎന്‍ രക്ഷാസമിതി പ്രമേയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയിട്ടുള്ള ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഉപരോധ നടപടി ഇന്ത്യ അനുസരിക്കുകയാണ്. ഇവരുടെ സമ്മര്‍ദത്തിനു വഴങ്ങി 2010 ഡിസംബറില്‍ , ഏഷ്യന്‍ ക്ലിയറിങ് യൂണിയന്‍ (എസിയു) വഴി റിസര്‍വ് ബാങ്ക് ഇറാനുമായി നടത്തിവന്ന വ്യാപാരസംബന്ധമായ എല്ലാ സാമ്പത്തിക ഇടപാടും നിര്‍ത്തിവച്ചു. ദീര്‍ഘകാലമായി എണ്ണയുടെ ബില്‍ ഇന്ത്യ അടച്ചിരുന്നത് ഈ സംവിധാനം വഴിയായിരുന്നു. ഇത് അവസാനിപ്പിച്ചതോടെ എണ്ണയുടെ വില എങ്ങനെ നല്‍കുമെന്ന പ്രശ്നം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ജര്‍മന്‍ കേന്ദ്ര ബാങ്കായ ബ്യൂണ്ടസ് ബാങ്ക് വഴി പണം കൈമാറാമെന്ന കരാറില്‍ ഇന്ത്യന്‍ , ഇറാന്‍ സര്‍ക്കാരുകള്‍ എത്തി. ബ്യൂണ്ടസ് ബാങ്ക് പണം ഹാംബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ - ഇറാനിയന്‍ വാണിജ്യബാങ്കിന് (ഇഐഎച്ച്) കൈമാറും. ഈ ബാങ്കിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നില്ല. ഏതാനും ആഴ്ച പിന്നിട്ടപ്പോള്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്മര്‍ദം കാരണം ഈ ഇടപാട് നിര്‍ത്തിവയ്ക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനുശേഷം ഇറാന്‍ ഇന്ത്യക്ക് എണ്ണ നല്‍കുന്നുണ്ട്. പക്ഷേ, എണ്ണയുടെ പണം അവര്‍ക്ക് കിട്ടുന്നില്ല. സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്നത് ഇറാനാണ്. എന്നാല്‍ , ഇറാനുമായുള്ള എണ്ണ ഇടപാട് തുടരാനുള്ള മാര്‍ഗം ഉറപ്പാക്കുന്നതിനുപകരം യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത് എണ്ണ വാങ്ങാനുള്ള മറ്റ് ഉറവിടങ്ങളെക്കുറിച്ചാണ്. ഇറാനെ ഉപേക്ഷിച്ച് സൗദിയില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതിചെയ്യാന്‍ അമേരിക്ക ഇന്ത്യയുടെമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇന്ത്യ- അമേരിക്ക ആണവകരാര്‍ ഒപ്പിട്ടതോടെ ഇറാനുമായുള്ള നമ്മുടെ പരമ്പരാഗത ബന്ധം അപകടത്തിലായി. ഇന്ത്യ തങ്ങളുടെ വിദേശനയം അമേരിക്കയുടേതുമായി പൊരുത്തപ്പെടുന്നതാക്കി മാറ്റുമെന്ന് അംഗീകരിച്ചതായി ആണവകരാര്‍ വ്യക്തമാക്കുന്നുവെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഇറാനെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ഇന്ത്യ ഏതൊക്കെ രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ എല്ലാവര്‍ഷവും പ്രസിഡന്റ് വിശദീകരണം നല്‍കണമെന്ന് ഇന്ത്യ- അമേരിക്ക ആണവസഹകരണത്തിന് അനുമതി നല്‍കുന്ന ഹൈഡ് ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയുടെ ദേശീയ പരമാധികാരവും സ്വതന്ത്രമായ വിദേശനയം കൈക്കൊള്ളാനുള്ള അധികാരവും അമേരിക്കയ്ക്ക് അടിയറവയ്ക്കുന്നതിനെ ഇടതുപക്ഷം ശക്തിയായി എതിര്‍ത്തുവരികയാണ്.

2005 ജൂലൈയില്‍ പ്രസിഡന്റ് ബുഷും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇന്ത്യ- അമേരിക്ക സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഐഎഇഎയില്‍ ഇന്ത്യ ഇറാനെതിരെ വോട്ട്ചെയ്തു. ബഹുഭൂരിപക്ഷം ചേരിചേരാ രാജ്യങ്ങളും ഇറാനെ അനുകൂലിക്കുകയോ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തു. 2006 ഫെബ്രുവരിയിലും ഇതേരീതിയില്‍ ഇറാനെതിരെ ഇന്ത്യ വോട്ട്ചെയ്തു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഹൈഡ് ആക്ട് ചര്‍ച്ചചെയ്തപ്പോള്‍ ഇന്ത്യയുടെ ഈ നിലപാടിന് പ്രശംസ ലഭിച്ചു. അടുത്ത ഉന്നം ഇറാന്‍ - പാകിസ്ഥാന്‍ - ഇന്ത്യ പ്രകൃതിവാതകക്കുഴല്‍ പദ്ധതിയായിരുന്നു. ഇറാനുമായുള്ള പ്രകൃതിവാതകക്കുഴല്‍ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് അമേരിക്ക പരസ്യമായി പലപ്രാവശ്യം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. ഈ പദ്ധതി ഉപേക്ഷിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിലേറെ കാത്തുനിന്നശേഷം ഇറാന്‍ പാകിസ്ഥാനുമായി ചേര്‍ന്ന് പദ്ധതിക്ക് തുടക്കമിട്ടു. പാക് അതിര്‍ത്തിവരെ ഇപ്പോള്‍ ഇറാന്‍ കുഴലുകള്‍ സ്ഥാപിക്കുകയാണ്. ഇന്ത്യയാകട്ടെ അമേരിക്കയുടെ ഇച്ഛാനുസരണം തുര്‍ക്ക്മെനിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ - പാകിസ്ഥാന്‍ - ഇന്ത്യ (ടിഎപിഐ) വാതകക്കുഴല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇന്ത്യ ഇറാനെതിരെ ഐഎഇഎയില്‍ വോട്ട് ചെയ്തതോടെ ഇറാനില്‍നിന്ന് ദ്രവീകൃത പ്രകൃതിവാതകം വാങ്ങാന്‍ മുമ്പ് ഒപ്പിട്ട 25 വര്‍ഷം ദൈര്‍ഘ്യമുള്ള കരാര്‍ അപ്രസക്തമായി. പടിപടിയായി ഇറാനുമായുള്ള വാണിജ്യബന്ധങ്ങളെല്ലാം ഇന്ത്യ ഉപേക്ഷിക്കുന്നു. ഇറാനിലേക്ക് നടത്തേണ്ട 28 കോടി ഡോളറിന്റെ ഗ്യാസൊലിന്‍ കയറ്റുമതി അമേരിക്കന്‍ സമ്മര്‍ദം കാരണം റിലയന്‍സ് നിര്‍ത്തിവച്ചു. ഒടുവില്‍ , ഇറാനില്‍നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയും അവസാനിപ്പിക്കാന്‍ പോവുകയാണ്. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കൗതുകകരമായ ഒരു പത്രവാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ഏഴുമാസമായി നിലനില്‍ക്കുന്ന ഇന്ത്യ- ഇറാന്‍ എണ്ണ കുടിശ്ശിക പ്രശ്നത്തിനുള്ള പരിഹാരം "ദൃഷ്ടിയില്‍ കാണുന്നുവെന്ന്" ക്ലിന്റനെ അനുഗമിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് വന്നത്. ഇക്കാര്യത്തില്‍ അമേരിക്കന്‍ ധനവകുപ്പും ഇന്ത്യയും ആലോചനകള്‍ നടത്തിവരികയാണ്. ഇന്ത്യ ഇക്കാര്യത്തിലും വല്യേട്ടന്റെ സഹായം അഭ്യര്‍ഥിച്ചതായി ഇതില്‍നിന്ന് വ്യക്തം. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി അട്ടിമറിക്കുന്നതിന്റെ ഉത്തരവാദി അമേരിക്കയാണ്.

എണ്ണവിതരണം യുഎന്‍ ഉപരോധത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇത്തരം നിയമവിരുദ്ധ നടപടിയെ ചെറുക്കുന്നതിനു പകരം ഇന്ത്യ അമേരിക്കയുടെ സഹായത്തിനുവേണ്ടി യാചിക്കുന്നു. ഇറാനില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. എന്നാല്‍ , പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമായി ഇറാനെ ഒറ്റപ്പെടുത്തുന്നതിന് കൂട്ടുനില്‍ക്കാന്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുകയാണ്. ദേശീയ താല്‍പ്പര്യം പരിഗണിക്കാതെ അമേരിക്കയുടെ പദ്ധതികള്‍ക്ക് ഇന്ത്യ കൂട്ടുനില്‍ക്കുന്നുവെന്നത് നടുക്കം സൃഷ്ടിക്കുന്നു. അതേസമയം, അമേരിക്കയുടെ ഉറ്റകൂട്ടാളികളായ ജപ്പാനും ദക്ഷിണകൊറിയയും ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി തുടരുകയാണ്. അമേരിക്ക- യൂറോപ്യന്‍ യൂണിയന്‍ ഉപരോധം നിലനില്‍ക്കുമ്പോഴും പണം നല്‍കാന്‍ അവര്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. മറ്റൊരു നാറ്റോ അംഗരാഷ്ട്രമായ തുര്‍ക്കിയും ഇറാനില്‍നിന്ന് എണ്ണ വാങ്ങാന്‍ കരാറിലെത്തിയിട്ടുണ്ട്. ചൈനയാകട്ടെ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ജൂണില്‍ അവരുടെ ഇറക്കുമതിയില്‍ 53.2 ശതമാനം വര്‍ധനയാണുണ്ടായത്. ഇത്തരത്തില്‍ ആണവകരാറിന്റെ കാല്‍വിലങ്ങുകളില്‍ കുടുങ്ങി, ഹൈഡ് ആക്ട് വ്യവസ്ഥ പ്രകാരം അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എല്ലാ കാര്യവും ചെയ്യുന്നു; ഇറാനെ ഒറ്റപ്പെടുത്താനും ഉപരോധിക്കാനും. ഇന്ത്യയ്ക്ക് എണ്ണ മറ്റു രാജ്യങ്ങളില്‍നിന്നു ലഭിക്കും. പക്ഷേ, അമേരിക്കന്‍ തീട്ടൂരത്തിന് അടിപ്പെട്ട് രാജ്യത്തിന്റെ ആത്മാഭിമാനത്തിനും രാജ്യതാല്‍പ്പര്യങ്ങള്‍ക്കും വരുത്തിയ നഷ്ടത്തിന് പരിഹാരം കാണാനാകില്ല.

Tuesday, August 2, 2011

China emerges as world's largest energy consumer in 2010, India way behind

China has surpassed the US as the world's largest consumer of energy in 2010, according to the BP Statistical Review of World Energy released yesterday.
  • China's share of global energy is now 20.3% while it was 19% for the US. India's share was a meagre 4.4%
  • China's share of global coal consumption was a whopping 48.2% in relation to 14.8% only for the US and 7.8% for India.
The following picture emerges when a comparison is made between India with China :
  • At the end of 2010, proved reserves of oil were at 2 billion tonnes for China and 1.2 billion tonnes  for India.
  • Despite being a large consumer, China's share of reserves of the global total was a meagre 1.1%, whereas India's share was 0.7%. The R/P ratio was 9.9 for China and a much more favourable 30 for India. Clearly, China is eating up its reserves at a much faster pace than India.
  • China's crude production was 4,071 thousand barrels per day in 2010, an increase of 7.1% over 2009 in comparison to 826 thousand barrels for India, an annual increase of 9.8%.
  • China's consumption of oil was 9,057 thousand barrels in 2010 in comparison to India's 3,319 thousand barrels.
  • China's refining capacity is also big, at 10121 thousand barrels per day in comparison to India's 3703 thousand barrels.
  • China imported 234.6 million tonnes of crude oil in 2010 in relation to India's 162 million tonnes. China imported 59.9 million tonnes of petroleum products in comparison to India's 16.5 MMT. India's export of petroleum products was much larger at 57.2 MMT in relation to 29.4 MMT by China.
  • China's gas reserves at the end of 2010 were at 99.2 trillion cubic feet (TCF) in relation to India's 51.2 TCF. China's R/P ratio for gas was 24.7 in relation to India's 29.
  • China's gas production was 96.8 BCM in 2010, while India's was 50.9 BCM.
  • China's gas consumption was a 100 BCM and India's was 61.9 BCM.
  • China's proved reserves of coal was a massive 1,14,500 MMT, making up 11% of the world's reserves, while India's reserves were at 60,600 TMT, approximating 7% of global reserves. The R/P ratio is 35 for China and 106 for India.
  • China's production of coal was a whopping 1,800 MMT, whereas India's output was just 216 MMT. China's coal consumption was 1,713 MMT while India's was 277.6 TMT.
  • China's hydel production was 161.1 million tonnes of oil equivalent (MTOE) as against India's 25,2 MTOE.
  • India's renewal energy output was just 5.0 MTPE in relation to China's 12.1 MTOE.
  • China's biofuel output was 1,399 MTOE, whereas India's was 151 MTOE.
  • Overall, China's primary energy consumption in 2010 was 2432 MTOE against India's 524 MTOE.

Sunday, July 31, 2011

റഫി: ആലാപനത്തിന്റെ അനശ്വരസൗന്ദര്യം

മുഹമ്മദ് റഫി ഓര്‍മ്മയായിട്ട് 31 വര്‍ഷം

നദീംനൗഷാദ്, ഡൂള്‍ ന്യൂസ്‌

കുന്ദന്‍ സൈഗാള്‍ മരിച്ചപ്പോള്‍ ഹിന്ദി ചലച്ചിത്ര സംഗീതരംഗം ശൂന്യമാവുമെന്ന് സംഗീതനിരൂപകര്‍ വിധിയെഴുതി. ഇനിയാര് ആ സ്ഥാനത്തേക്ക് ഉയരും എന്ന ആകാംക്ഷയോടെ സംഗീത പ്രേമികള്‍ കാത്തുനിന്നു. പക്ഷേ സൈഗാളിന്റെ സിംഹാസനം ഒഴിഞ്ഞ് കിടന്നില്ല. പഞ്ചാബില്‍നിന്ന് വന്ന പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു യുവാവ് തന്റെ മാസ്മരികമായ ആലാപനംകൊണ്ട് മറ്റൊരു സംഗീതയുഗത്തിന് തുടക്കം കുറിച്ചു. മുഹമ്മദ് റഫിയായിരുന്നു ആ ഗായകന്‍. രണ്ട് പതിറ്റാണ്ടോളം എതിരാളികളില്ലാതെ റഫി ഹിന്ദി പിന്നണി ഗാനരംഗം അടക്കി വാണു.

1924 ഡിസംബര്‍ 24 ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയായ സിയാല്‍ കോട്ടിലായിരുന്നു മുഹമ്മദ് റഫിയുടെ ജനനം. ജ്യേഷ്ഠസഹോദരന്റെ പ്രോല്‍സാഹനത്താല്‍ ബഡേ ഗുലാം അലി ഖാന്റെ സഹോദരന്‍ ബര്‍ക്കത്ത് അലി ഖാന്‍, ഫിറോസ് നിസാമി എന്നിവരുടെ കീഴില്‍ റഫി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. ഗായകനാവണം എന്ന ആഗ്രഹത്തോടെ ബോംബെയില്‍ എത്തിയ റഫിക്ക് ഒരു സിനിമയില്‍ കോറസ് പാടാനുള്ള അവസരം മാത്രമാണ് കിട്ടിയത്. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ശ്യാംസുന്ദര്‍ എന്ന സംഗീതസംവിധായകന്റെ കീഴില്‍ ഒരു പഞ്ചാബി സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചു. ആ ഗാനം ശ്രദ്ധിക്കപ്പെട്ടു.
മദ്യം തീരെ കഴിക്കാത്ത റഫി ‘ഷരാബി’യിലെ മദ്യപാനഗാനം തന്‍മയത്വത്തോടെ പാടിയത് സംഗീത പ്രേമികള്‍ക്ക് ഇന്നും അത്ഭുതമാണ്
റഫിക്ക് ആദ്യമായി പാടാനുള്ള അവസരം കൊടുത്തത് ശ്യാംസുന്ദര്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയെ കണ്ടറിഞ്ഞ് ഉപയോഗപ്പെടുത്തിയത് നൗഷാദായിരുന്നു. ‘ദുലാരി’ലെ സുഹാനി രാത്ത് ദല്‍ ചുകി എന്ന ഗാനത്തോടെ റഫി അറിയപ്പെട്ടു തുടങ്ങി. ‘ദീദാറിലെ’ ഗാനങ്ങളിലൂടെ റഫി തലത്ത് മഹമൂദിനെ പിന്നിലാക്കി ഒന്നാംസ്ഥാനത്തെത്തി. ‘ബൈജു ബാവറ’ യിലൂടെ റഫി-നൗഷാദ് കൂട്ടുകെട്ട് തരംഗം സൃഷ്ടിച്ചു. അതിലെ ക്ലാസിക്കല്‍ ഗാനങ്ങളായ ‘മന് തട് പത് ഹരിദര്‍ശന്‍ കോ ആജ്’, ‘ഓ ദുനിയാ കേ രഖ് വാലേഎന്നിവ റഫി എന്ന ഗായകന്റെ പ്രതിഭയെ വിളിച്ചറിയിക്കുന്നതായിരുന്നു. ‘ബൈജു ബാവറ’യിലെ പാട്ടുകളിലൂടെ റഫി പിന്നണിഗാനരംഗത്തെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറി.

നൗഷാദിനെത്തുടര്‍ന്ന് മറ്റ് സംഗീത സംവിധായകരും റഫിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒ.പി നയ്യാര്‍ ഈണം നല്‍കിയ ‘സുന്‍ സുന്‍ സാലിമ’ (ആര്‍പാര്‍), ‘ആഖോംകി ആഖോംമേം ഇഷാരാ ഹോഗയ’(സി.ഐ.ഡി) ആശാ ഭോണ്‍സ്ലേയുമൊന്നിച്ചുള്ള ‘മാംഗ് കെ സാത്ത് തുമാരാ’(നയ ദൗര്‍) എന്നീ ഗാനങ്ങള്‍ നൗഷാദിന്റെ ശൈലിയില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അതുവരെ റഫിയെ ഉപയോഗിക്കാന്‍ മടിച്ചുനിന്ന എസ്.ഡി ബര്‍മന്‍ ‘പ്യാസ’യിലെ ‘യേ ദുനിയാ അഗര്‍ മില്‍ ബിജായേ’, ‘ജിന്‍ ഹെ നാസ് നഹി’ എന്നീ ഗാനങ്ങള്‍ റഫിയെക്കൊണ്ട് പാടിച്ചു. ഇതോടെ റഫിയെ തന്റെ സിനിമയില്‍ സ്ഥിരമായി ഉപയോഗിക്കാന്‍ എസ്.ഡി ബര്‍മന്‍ തീരുമാനിച്ചു. ശങ്കര്‍ ജയ്കിഷന്‍ തുടക്കത്തില്‍ റഫിയെ തഴഞ്ഞെങ്കിലും പിന്നീട് നല്ല ഗാനങ്ങള്‍തന്നെ അദ്ദേഹത്തിന് നല്‍കി. ‘തേരി പ്യാരി പ്യാരി സൂരത്ത് കോ’(സസുരാല്‍-1961) ‘യാദ് ന ജായേ’(ദില്‍ ഏക് മന്ദിര്‍-1963) ‘യേ മേരാ പ്രേമ് പത്ര് പട്കര്‍‘(സംഗം-1964) ‘ യേ ഫൂലോം കി റാണി’ (ആര്‍സൂ-1965) ‘ബഹാരോം ഫൂല്‍ ബര്‍സാവോം’(സൂരജ്-1966) എന്നിവ ശങ്കര്‍ ജയ്കിഷന്‍ റഫിക്ക് നല്‍കിയ മനോഹരമായ ഗാനങ്ങളാണ്. മദന്‍മോഹന്റെ മികച്ച ഗാനങ്ങള്‍ പാടിയത് റഫിയായിരുന്നു. ‘രംഗ് ഔര്‍ നൂര്‍ കി’(ഗസല്‍-1964) ‘കഭി ന കഭി’(ഷരാബി-1964) ‘തൂമേരെ സാമ്‌നേഹേ’(സുഹഗന്‍-1964) ‘ഏക് ഹസീന്‍ ശ്യാംകോ’(ദുല്‍ഹന്‍ ഏക് രാത്ത് കി-1966) ‘ആപ്കീ പെഹലൂംമേം ആക്കര്‍ രോദിയേ’(മേര സായ-1966) ‘തെരി ആഖോം കെ സിവ’(ചിരാഗ്-1969) ‘യേ ദുനിയാ യേ മെഹഫില്‍‘(ഹീര്‍ രഞ്ച-1970) എന്നിവ നിത്യവിസ്മയങ്ങളാണ്.

റഫിയുടെ ആലാപനം ചില നടന്‍മാരെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തി. ‘ബൈജു ബാവറ’യിലൂടെ ഭരത് ഭൂഷനേയും, സസുരാല്‍, ദില്‍ ഏക് മന്ദിര്‍ എന്നീ സിനിമകളിലൂടെ രാജേന്ദ്രകുമാറിനെയും ‘ജംഗീലി’യിലെ ‘യാഹു, ചാഹേ കോയി മുജെ ജംഗിലി കഹേ’ എന്ന ഗാനത്തിലൂടെ ഷമ്മി കപൂറിനെയും റഫിയുടെ ആലാപനം സഹായിച്ചു. പുതുമുഖ സംഗീത സംവിധായകരായ ലക്ഷ്മീകാന്ത്-പ്യാരേലാല്‍മാരെ പെട്ടെന്ന് പ്രശസ്തരാക്കിയത് റഫി അവര്‍ക്കുവേണ്ടി പാടാന്‍ തയ്യാറായതുകൊണ്ടാണ്. ‘ചാഹൂംകമേംതുജെ’, ‘ജാനെവാലോംസര’ എന്നീ ഗാനങ്ങള്‍ ലക്ഷ്മീകാന്ത്-പ്യാരേലാലുമാരെ ശ്രദ്ധേയരാക്കി.

വൈവിധ്യമായിരുന്നു റഫി ഗാനങ്ങളുടെ പ്രത്യേകത. പ്രണയവും, വിരഹവും, തമാശയും, തത്വചിന്തയും എല്ലാം ഉള്ള പാട്ടുകള്‍ അദ്ദേഹം പാടി. ‘യെ ഫൂലോംകി റാണി’(ആര്‍സൂ) എന്ന റൊമാന്റിക് ഗാനവും ‘മധുപന് മേരെ’(കോഹിനൂര്‍)എന്ന ശാസ്ത്രീയ ഗാനവും ‘ചൂലേനെ ജൊ നാസുക്’(കാജല്‍)എന്ന ഗസലും ‘കഭി ന കഭി’(ഷരാബി) എന്ന മദ്യപാനഗാനവുമെല്ലാം ആലപിക്കാനുള്ള കഴിവ് അദ്ദേഹം നമുക്ക് കാണിച്ചുതന്നു. മദ്യം തീരെ കഴിക്കാത്ത റഫി ‘ഷരാബി’യിലെ മദ്യപാനഗാനം തന്‍മയത്വത്തോടെ പാടിയത് സംഗീത പ്രേമികള്‍ക്ക് ഇന്നും അത്ഭുതമാണ്.
തന്റെ എല്ലാ ഗാനങ്ങളും റഫി പാടിയാല്‍ മാത്രമേ ശരിയാവുകയുള്ളു എന്ന് ബാബുരാജ് ഉറച്ചുവിശ്വസിച്ചിരുന്നു
1969 ല്‍ ‘ആരാധന’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ കിഷോര്‍ കുമാര്‍ പിന്നണി ഗാനരംഗത്ത് വന്‍ മുന്നേറ്റം നടത്തി ആരാധനയിലെ ‘മേരെ സപ്‌നോം കി റാണി‘, ‘രൂപ് തേരാ മസ്താന’ എന്നീ ഗാനങ്ങള്‍ ഇന്ത്യ മുഴുവന്‍ തരംഗമായി മാറി. ഇരുപത് വര്‍ഷങ്ങളായി നല്ല അവസരങ്ങള്‍ ലഭിക്കാതിരുന്ന കിഷോര്‍ കുമാര്‍ ഈ ഗാനങ്ങളോടെ സൂപ്പര്‍താരമായി. രാഹുല്‍ദേവ് ബര്‍മ്മനായിരുന്നു കിഷോറിന്റെ ഈ വിജയത്തിന് പിന്നില്‍. ‘കാത്തിപതംഗ്’, ‘അമര്‍പ്രേം’ എന്നീ സിനിമയിലെ ഗാനങ്ങളോടെ കിഷോര്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. കിഷോറിന്റെ ഉയര്‍ച്ച റഫിയെ വല്ലാതെ സ്വാധീനിച്ചു. റഫി അനുകൂലികളായ സംഗീതസംവിധായകര്‍ കിഷോറിലേക്ക് ചുവട് മാറ്റി. ഈ സമയത്ത് മദന്‍മോഹന്റെയും, ലക്ഷ്മീകാന്ത്-പ്യാരേലാലിന്റെയും ഗാനങ്ങള്‍ റഫിയെ പിടിച്ച് നില്‍ക്കാന്‍ സഹായിച്ചു. എഴുപതുകളുടെ അവസാനം ആര്‍.ഡി ബര്‍മ്മന്‍ നല്‍കിയ ഗാനങ്ങളോടെ റഫി തിരിച്ചുവരവ് നടത്തി. ‘ക്യാഹുവാ തേരാ വാദാ’(ഹം കിസിസെ കം നഹി) ‘മേനെ പൂച്ച ചാന്ദ്‌സെ’(അബ്ദുള്ള) എന്നീ പാട്ടുകള്‍ ശ്രദ്ധ നേടി. ‘ക്യാഹുവാ തേരാ വാദാ‘ എന്ന ഗാനത്തിന് റഫിക്ക് ആറാമത്തേതും അവസാനത്തേതുമായ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 1980 ജൂലൈ 31 ന് ആ മഹാനായ ഗായകന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.

ഹിന്ദി ഗാനരംഗത്ത് ഏറ്റവും കൂടുതല്‍ അനുകര്‍ത്താക്കള്‍ ഉണ്ടായ ഗായകര്‍ റഫി തന്നെയാണ്. മഹേന്ദ്രകപൂര്‍, ഉദിത് നാരായണന്‍, മുഹമ്മദ് അസീസ്, സോനു നിഗം എന്നീ ഗായകര്‍ റഫിയെ അനുകരിച്ച് ഗാനരംഗത്ത് വന്നവരാണ്. മഹേന്ദ്രകപൂര്‍ റഫി ജീവിച്ചിരിക്കുമ്പോള്‍തന്നെ അദ്ദേഹത്താേട് ആരാധന തോന്നി ആ ശൈലിയില്‍ പാടിത്തുടങ്ങിയതാണ്. ‘ഗുംര’, ‘നിക്കാഹ്’ എന്നീ സിനിമകളിലെ ഗാനങ്ങള്‍ മഹേന്ദ്രകപൂര്‍ മികവുറ്റതാക്കി. മറ്റ് ഗായകര്‍ റഫിയുടെ മരണശേഷമാണ് രംഗത്ത് വന്നത്. മുഹമ്മദ് അസീസിന് അധികകാലം തുടരാന്‍ സാധിച്ചില്ല. ഉദിത് നാരായണനും സോനു നിഗവും ആദ്യകാലത്തെ റഫി സ്വാധീനത്തില്‍നിന്ന് മുക്തരായി സ്വന്തമായ ശൈലി വികസിപ്പിച്ചെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ റഫിക്ക് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഒരുപക്ഷേ കേരളത്തില്‍ ആയിരിക്കും. മലയാളി സംഗീതപ്രേമികളില്‍ റഫിയുടെ സ്വാധീനം വളരെ കൂടുതലാണ്. യേശുദാസ് തന്റെ ഇഷ്ടഗായകനായി പറയുന്നത് റഫിയെയാണ്. തന്റെ എല്ലാ ഗാനങ്ങളും റഫി പാടിയാല്‍ മാത്രമേ ശരിയാവുകയുള്ളു എന്ന് ബാബുരാജ് ഉറച്ചുവിശ്വസിച്ചിരുന്നു. ‘തളിരിട്ട കിനാക്കള്‍’ എന്ന സിനിമയില്‍ റഫിയെക്കൊണ്ട് ഒരു പാട്ട് പാടിക്കാനുള്ള ശ്രമം അതിന്റെ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ഭാഷ ശരിയായി പഠിക്കാതെ പാടില്ല എന്ന നിലപാടിലായിരുന്നു റഫി. അവസാനം ഒരു ഹിന്ദി ഗാനമാണ് ആ സിനിമയില്‍ അദ്ദേഹം പാടിയത്. ഒരു മലയാളസിനിമയില്‍ ഹിന്ദിഗാനം കേട്ട് മലയാള സംഗീത പ്രേമികള്‍ സംതൃപ്തരായി.