Saturday, November 6, 2010

അമേരിക്കയിലെ സ്ഥാപനത്തിനുവേണ്ടി ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ വിവാദ സര്‍വ്വേ


അമേരിക്കയുടെ വിവാദ സര്‍വ്വേ രാജ്യത്ത് 20 സംസ്ഥാനങ്ങളില്‍ നടത്തിയതായി സൂചന. സര്‍വ്വേ നടത്തിയതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലപാടുകള്‍ അമേരിക്കയിലെ ചില രാഷ്ട്രീയകാര്യ സ്ഥാപനങ്ങളെ അറിയിക്കുകയാണ് സര്‍വേയുടെ ഉദ്ദേശ്യമെന്നും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സര്‍വേയ്ക് ദേശീയമാനമുണ്ടെന്ന് വ്യക്തമായതോടെ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലെ 'പ്രിന്‍സസ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ്‌സ് ഇന്‍റര്‍നാഷണല്‍' എന്ന സ്ഥാപനത്തിനുവേണ്ടി ഡല്‍ഹിയിലെ ടി.എന്‍.എസ് എന്ന പേരിലുള്ള ഏജന്‍സി ആയിരുന്നു തിരുവനന്തപുരത്ത് മുസ്ലീംഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സര്‍വ്വേ നടത്തിയത്. മാര്‍ക്കറ്റിംഗ് സര്‍വ്വേ എന്നായിരുന്നു സര്‍വ്വേ നടത്തിയവര്‍ പറഞ്ഞിരുന്നതെങ്കിലും ചോദ്യങ്ങളില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 153 (ബി) പ്രകാരം ടി എന്‍ എസ് എന്ന പേരിലുള്ള കമ്പനിക്കെതിരെ പൊലീസ് കേസ് എടുത്തു.

തിരുവനന്തപുരം നഗരത്തിലെ കരിമഠം കോളനിയില്‍ ഒക്ടോബര്‍ രണ്ടിനാണ് അഞ്ചുപേരടങ്ങുന്ന സംഘം സര്‍വേ നടത്തിയത്. കഴിഞ്ഞമാസമായിരുന്നു തിരുവനന്തപുരം ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സര്‍വേ നടന്നത്. കേന്ദ്ര ഏജന്‍സികള്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാനം ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ദേശിയത തളര്‍ത്തുന്നതുമാണ് സര്‍വേ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ നിഗമനം.

83
പേജ് വരുന്ന ചോദ്യാവലിയായിരുന്നു സര്‍വേക്കായി ഉപയോഗിച്ചിരുന്നത്. ഒരാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് 30 രൂപയാണ് ലഭിക്കുക. ആദ്യം മാര്‍ക്കറ്റിംഗ് സര്‍വേ എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് മതസ്പര്‍ദ്ധ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കണ്ടപ്പോള്‍ സര്‍വേയ്ക്കെത്തിയവരെ നാട്ടുകാര്‍ തടയുകയായിരുന്നു.

'
ഒസാമ ബിന്‍ ലാദനെ ഇഷ്ടപ്പെടുന്നുണ്ടോ?', ബുര്‍ഖ ധരിക്കാറുണ്ടോ?', ഭരണകൂടത്തോടുള്ള വിശ്വാസ്യത എത്രത്തോളം ഉണ്ട്? സിവില്‍ മിലിറ്ററി വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്രത്തോളം? അമേരിക്കന്‍ - ഇസ്രയേല്‍ നിലപാടുകളോടുള്ള കൂറ് എന്നിവയൊക്കെയാണ് സര്‍വേയിലെ ചോദ്യങ്ങള്‍.

No comments: