Monday, November 22, 2010

ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളെ കൈപ്പിടിയിലൊതുക്കിയ നീര റാഡിയ


ആരാണീ നീര റാഡിയ?

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തി ദല്‍ഹിയുടെ അധികാര കേന്ദ്രങ്ങളെ കൈപ്പിടിയിലൊതുക്കിയ കഥയാണ് നീരയുടേത്. ബ്രിട്ടീഷ് പൗരത്വമുള്ള ഈ ബിസിനസുകാരി ടാറ്റ മുതല്‍ റെയ്മണ്ട്‌സ് വരെയുള്ള എണ്ണമറ്റ കുത്തകകളുടെ ഇടപാടുകള്‍ നടപ്പാക്കികൊടുക്കുന്ന ഇടനിലക്കാരിയായി പതിറ്റാണ്ടു കാലമായി ദല്‍ഹിയിലുണ്ട്. ഇന്ദ്രപ്രസ്ഥം അടക്കിവാഴുന്ന രാഷ്ട്രീയക്കാരുമായും മന്ത്രിമാരുമായും പത്രപ്രവര്‍ത്തകരുമായും നീരക്കുള്ളത് അഗാധ ബന്ധങ്ങള്‍. 1971ല്‍ ഇദിഅമീന്റെ ഭരണകാലത്ത് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട വിട്ടോടി നൈജീരിയയില്‍ എത്തിയതാണ് നീരയുടെ കുടുംബം. പിന്നീടവര്‍ ബ്രിട്ടനിലേക്ക് കുടിയേറി.

നീരയും മൂന്ന് സഹോദരിമാരും ഒരു സഹോദരനും ബാല്യംചെലവഴിച്ചത് ലണ്ടന്‍ നഗരത്തിന്റെ പ്രൗഢിയില്‍. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുവേണ്ടി ഹെലികോപ്ടര്‍ കച്ചവടങ്ങളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന പിതാവില്‍നിന്ന് നീര വ്യാപാര ബാലപാഠങ്ങള്‍ പഠിച്ചെടുത്തു. ഇന്ത്യയില്‍നിന്നുള്ള കച്ചി വംശജനായ ജനക് റാഡിയയെയാണ് നീര വിവാഹം കഴിച്ചത്. മൂന്നു ആണ്‍ മക്കള്‍ പിറന്നതോടെ വിവാഹ ബന്ധം തല്ലിപ്പിരിഞ്ഞെങ്കിലും പേരിനൊപ്പമുള്ള റാഡിയയെന്ന പേര് നീര പറിച്ചെറിഞ്ഞില്ല. അവര്‍ നേരേ ഇന്ത്യയിലേക്ക് പറന്നു. നീരയുടെ ഇന്ത്യയിലെ വളര്‍ച്ച അതിവേഗമായിരുന്നു. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കോടികളുടെ ബിസിനസ് ഇടപാടുകള്‍ ഒപ്പിച്ചുകൊടുക്കുന്ന സാമ്രാജ്യത്തെകുറിച്ച് സൂചന ലഭിച്ചതോടെ ആദായനികുതി വകുപ്പ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങി നീരയുടെ ഫോണുകള്‍ ചോര്‍ത്താന്‍ തുടങ്ങി. ഫോണ്‍ സംഭാഷണങ്ങള്‍ കേട്ടപ്പോള്‍ വകുപ്പുതന്നെ നടുങ്ങി. കേന്ദ്രത്തില്‍ ആരു മന്ത്രിയാകണം എന്നുപോലും നിശ്ചയിക്കുന്നത് നീര!

 

വഴിവിട്ട് സ്‌പെക്ട്രം നേടാന്‍ കമ്പനികളെ തുണച്ചത് നീര

വഴിവിട്ട് 2ജി സ്‌പെക്ട്രം അനുമതി നേടിയ കമ്പനികളില്‍ ഒമ്പതില്‍ നാലും നീര റാഡിയയുടെ 'സേവന' പരിധിയില്‍ വരുന്നത്.

സ്വാധീനത്തിന്റെ പുറത്ത് അരുതായ്മകള്‍ നടക്കുന്നതായി തിരിച്ചറിഞ്ഞ ആദായനികുതി വകുപ്പ് നീരയുടെ ടെലിഫോണ്‍ ചോര്‍ത്താന്‍ അനുമതി തേടിയത് 2009 ലാണ്. ഡി..ജി വിനീത് അഗര്‍വാള്‍ 2009 നവംബര്‍ 16ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന്റെ(ഇന്‍വെസ്റ്റിഗേഷന്‍) മിലന്‍ ജയിന് കത്തെഴുതി. അതീവ രഹസ്യമായിരിക്കണം ചോര്‍ത്തലെന്ന നിബന്ധനയില്‍ അദ്ദേഹം അനുമതി നല്‍കി.റാഡിയയുടെ മൊബൈല്‍ ഉള്‍പ്പെടെ ഒമ്പതു ഫോണുകളാണ് ചോര്‍ത്തിയത്ആഗസ്റ്റ് 20ന് ആദ്യഘട്ട ചോര്‍ത്തല്‍. 2009 മേയ് 11ന് രണ്ടാം ഘട്ടം. മൊത്തം 180 ദിവസങ്ങളിലെ ടെലിഫോണ്‍ സംഭാഷണ രേഖകളാണ് ലഭിച്ചത്.


പ്രമുഖ ബിസിനസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നേതാക്കള്‍, മന്ത്രിമാര്‍ എല്ലാവരും ഇതില്‍ ഉള്‍പ്പെടുന്നു. അഹ്മദ് പട്ടേല്‍, എം. കരുണാനിധി, ഗുലാം നബി ആസാദ്, എം.കെ. അഴഗിരി, എം.കെ. സ്റ്റാലിന്‍, ദയാനിധി മാരന്‍, ടി.ആര്‍. ബാലു, ദയാലു അമ്മാള്‍, രാജാത്തി അമ്മാള്‍, അമര്‍സിങ് എന്നിവര്‍ക്കു പുറമെ മാധ്യമ പ്രവര്‍ത്തകരായ ബര്‍ഖ ദത്ത, വീര്‍ സാങ്‌വി, പ്രഭു ചാവ്‌ല, എം.കെ വേണു, രാജ്ദീപ്‌സര്‍ദേശായി തുടങ്ങി നീണ്ട നിര. എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും വേറെ. ഇന്ത്യ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ശക്തമായ വെളിപ്പെടുത്തലാണ് ഈ ടെലിഫോണ്‍ സംഭാഷണ രേഖകള്‍. സര്‍ക്കാര്‍ നയരൂപവത്കരണം മുതല്‍ കോടതി വിധികളെ വരെ എങ്ങനെ മാറ്റിമറിക്കാന്‍ ഇടനിലക്കാര്‍ക്കും ലോബികള്‍ക്കും സാധിക്കുന്നു എന്ന ഓര്‍മപ്പെടുത്തലും. പിന്നാലെ സി.ബി.ഐ ഉണ്ടെന്ന വിവരം റാഡിയക്ക് ചോര്‍ത്തി നല്‍കിയതും ഭരിക്കുന്നവര്‍ തന്നെ. അതോടെ ലണ്ടനിലേക്ക് മുങ്ങി.


എന്നാല്‍, സ്വന്തം പേരിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ നിലനില്‍പ് കുളംതോണ്ടുമെന്നു കണ്ടതോടെ തിരിച്ചെത്തി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ആദായനികുതിവകുപ്പും ഇവരെ ചോദ്യംചെയ്തിരുന്നു. നവംബര്‍ 15ന് സുപ്രീം കോടതിയില്‍ ഈ ടെലിഫോണ്‍ രേഖ സമര്‍പ്പിച്ചു. ടാറ്റക്കും മുകേഷ് അംബാനിക്കും വേണ്ടിയാണ് റാഡിയ മുഖ്യമായും പ്രവര്‍ത്തിച്ചത്. ടെലികോം വകുപ്പില്‍ വിവരംകെട്ട ഒരു കളിപ്പാവയാണ് ആവശ്യമെന്നും അതിന് എ. രാജയോളം പോന്ന മറ്റൊരാള്‍ വേറെയില്ലെന്നും കോര്‍പറേറ്റ് പ്രമുഖര്‍ റാഡിയയോട് പറയുന്നുണ്ട്. പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്നാണ് രേഖ കോടതിയിലെത്തിയത്.


ശക്തമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ സ്‌പെക്ട്രം അഴിമതി സംഭവം സുപ്രീംകോടതി തന്നെ നിരീക്ഷിക്കണമെന്ന് സീനിയന്‍ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ നിര്‍ദേശിക്കുകയായിരുന്നു. രാജയുടെ മന്ത്രിസ്ഥാനം മുതല്‍ മുംബൈ കോടതി വിധി വരെ നിരവധി വിഷയങ്ങളില്‍ ലോബി ചെലുത്തുന്ന സ്വാധീനംവ്യക്തം.

റാഡിയ അറസ്റ്റിലായേക്കും

സ്‌പെക്ട്രം ഇടപാടിലെ ഇടനിലക്കാരി നീര റാഡിയ ഉടന്‍ അറസ്റ്റിലായേക്കും. മന്ത്രിമാരും മാധ്യമ പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരുമായി രൂപപ്പെടുത്തിയ അടുത്ത ബന്ധം ഉപയോഗിച്ച് രത്തന്‍ ടാറ്റക്കും മുകേഷ് അംബാനിക്കും അനുകൂലമായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറ്റിക്കാന്‍ റാഡിയക്ക് സാധിച്ചതായ ഒട്ടേറെ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചുറാഡിയ കുടുങ്ങുന്നതോടെ നിരവധി ഉന്നതരുടെ മുഖംമൂടി കൂടി അഴിഞ്ഞുവീഴുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചുറാഡിയയെ പിടികൂടാന്‍ നേരത്തേ നീക്കം നടന്നെങ്കിലും  ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും തെളിഞ്ഞു.

വിദേശ ഇന്ത്യക്കാരിയായ നീര റാഡിയ രണ്ടായിരത്തിലാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. വ്യോമയാനരംഗത്തെ ലയ്‌സണ്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ചായിരുന്നു മടക്കം. എന്നാല്‍, നിറസൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും തുറന്ന പ്രകൃതവും കൂടുതല്‍ മികച്ച അവസരങ്ങള്‍ തനിക്ക് നല്‍കുമെന്ന് റാഡിയ തിരിച്ചറിഞ്ഞു. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കു വേണ്ടി പബ്ലിക് റിലേഷന്‍സ് ജോലികള്‍ ഏറ്റെടുത്തു ചെയ്യാന്‍ നിരവധി കമ്പനികള്‍ക്ക് അവര്‍ തുടക്കം കുറിച്ചു. വൈഷ്ണവി കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റ്‌സ്, നോസിസ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടേഷന്‍ സര്‍വീസസ്, വിറ്റ്‌കോണ്‍ കണ്‍സള്‍ട്ടിങ്, ന്യൂകോം കണ്‍സള്‍ട്ടിങ് എന്നിങ്ങനെ.

ടെലികോമിനു പുറമെ ഊര്‍ജം, വ്യോമയാനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലാണ് സ്വാധീനം ഉറപ്പിച്ചത്. എല്ലാ കമ്പനികളുടെയും തലപ്പത്ത് സുപ്രധാന മന്ത്രാലയങ്ങളില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെയും നിയമിച്ചു. ടെലികോം റഗുലേറ്റി അതോറിറ്റിയുടെ മുന്‍ ചെയര്‍മാന്‍, ഊര്‍ജ മന്ത്രാലയത്തിന്റെ മുന്‍ സ്‌പെഷല്‍ സെക്രട്ടറി, മുന്‍ ധനകാര്യ സെക്രട്ടറി തുടങ്ങി ബ്യൂറോക്രസിയുടെ തലപ്പത്തുനിന്ന് വിരമിച്ച ഉന്നതരില്‍ ഒരുപാടുപേര്‍ ലക്ഷങ്ങള്‍ ശമ്പളംപറ്റി നീരയുടെ കൂലിക്കാരായി. കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാറില്‍ ലോബിയിങ് നടത്തുകയായിരുന്നു ഇവരുടെ ചുമതല.

സ്പെക്ട്രം ഇടപാടിന്റെ പങ്കുപറ്റാത്തത് സി.പി.എം മാത്രം


മാധ്യമം വാര്‍ത്ത 19/11/2010
സ്‌പെക്ട്രം ഇടപാടില്‍ മറിഞ്ഞ കോടികളുടെ ഗുണഫലം ലഭിക്കാത്ത ആരുണ്ട്? എല്ലാം അറിഞ്ഞിട്ടും മാധ്യമങ്ങളും ജുഡീഷ്യറിയും മൗനംപാലിച്ചത് എന്തുകൊണ്ട്?- തിരുവനന്തപുരം സ്വദേശി ജെ.ഗോപികൃഷ്ണന്റെ ഉള്ളില്‍ ചോദ്യങ്ങള്‍ ഇരമ്പുന്നു.

1.76
ലക്ഷം കോടി രൂപയുടെ പകല്‍കൊള്ള പുറത്തുകൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനായതിന്റെ സംതൃപ്തിക്കിടയിലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകുമോ എന്ന ആശങ്ക ഈ മാധ്യമ പ്രവര്‍ത്തകന്‍ മറച്ചുപിടിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വവും കോര്‍പറേറ്റ് സ്ഥാപനങ്ങളും ജുഡീഷ്യറിയും മാധ്യമ നേതൃത്വവും അത്രമാത്രം ഇറങ്ങിക്കളിച്ച മറ്റൊരു കുംഭകോണം ഇന്ത്യയില്‍ വേറെ ഉണ്ടായിരിക്കില്ലെന്നും ഗോപികൃഷ്ണന്‍ ഉറച്ചു വിശ്വസിക്കുന്നു. അതേസമയം, രാജയുടെ മന്ത്രിസ്ഥാനം തെറിക്കുകയും സുപ്രീം കോടതി പ്രധാനമന്ത്രിയുടെ കുറ്റകരമായ നിസ്സംഗതയെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ഗോപികൃഷ്ണന് പ്രതീക്ഷയുണ്ട്. 'പയനിയര്‍' പത്രത്തില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായ ഗോപികൃഷ്ണനിലൂടെയാണ് സ്‌പെക്ട്രം ഇടപാടിന്റെ ഉള്ളറ രഹസ്യങ്ങള്‍ പുറത്തുവന്നത്. പത്രാധിപര്‍ ചന്ദന്‍മിത്ര നല്‍കിയ ആവേശം മാത്രമായിരുന്നു കൂട്ട്. ടെലിവിഷന്‍ ചാനലുകള്‍ മറച്ചുപിടിക്കാന്‍ മത്സരിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കിയപ്പോള്‍ രാജയും കൂട്ടരും പ്രീണനത്തിന്റെ വൃത്തികെട്ട അധ്യായം വരെ പുറത്തെടുക്കുകയുണ്ടായി. പാളാതെ ദൗത്യത്തില്‍ ഉറച്ചുനിന്ന ഗോപികൃഷ്ണന്‍ പാര്‍ലമെന്റ് ഹാളില്‍ 'മാധ്യമ'ത്തോട് സംസാരിച്ചു:
സ്‌പെക്ട്രം കൊള്ളയുടെ തുടക്കം?

നേരത്തെ കേന്ദ്രത്തില്‍ പരിസ്ഥിതി മന്ത്രിയെന്ന നിലക്ക് റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ പ്രിയങ്കരനായിരുന്നു രാജ. എല്ലാ പരിസ്ഥിതി നിയമങ്ങളും ലംഘിച്ച് റിയല്‍ എസ്‌റ്റേറ്റ് ലോബിക്കൊപ്പം നിലയുറപ്പിച്ചിരുന്നു ആ ഘട്ടത്തില്‍. സ്വന്തം പേരില്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍വരെ തുടങ്ങി. 
ദയാനിധി മാരന്റെ ഒഴിവിലാണ് എ. രാജ ടെലികോം മന്ത്രിയാകുന്നത്. അതോടെ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഭൂമി ബാങ്കായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളെയും രാജ തനിക്കൊപ്പം കൂട്ടി. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും രത്തന്‍ ടാറ്റയുടെ കമ്പനികളും വഴിവിട്ടു കളിച്ചു. വീഡിയോ കോണ്‍, ഷാഹിദ് സല്‍വയും വിനോദ ഗോയങ്കയും ഉള്‍പ്പെട്ട സ്വാന്‍ ടെലികോം കമ്പനി എന്നിവയായിരുന്നു സ്‌പെക്ട്രത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍. സ്വാന്‍, യൂനിടെക് കമ്പനികളാണ് കൂടുതല്‍ അടിച്ചെടുത്തത്. പശ്ചിമ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും  ഫണ്ട് സമാഹരിച്ചുനല്‍കുന്ന ഏജന്‍സികളുടെ കമ്പനികള്‍ക്കാണ് ലൈസന്‍സുകളില്‍ അധികവും ലഭിച്ചത്.

അപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ കൃത്യമായ പങ്കുണ്ട്?മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും. സ്‌പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും കിട്ടിയിരിക്കണം.

എന്നാല്‍ സി.പി.എം, ...ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുകുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യം പോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു.

അന്വേഷണത്തിന്റെ തുടക്കം എങ്ങനെ?

ആദ്യം കൊച്ചിയില്‍ 'പയനിയര്‍' പത്രത്തിന്റെ ലേഖകനായിരുന്നു ഞാന്‍.  2007ല്‍ ബ്യൂറോ അടച്ചതോടെ ദല്‍ഹിക്കു വണ്ടി കയറി. ഇവിടെ, ദല്‍ഹി ബ്യൂറോ ചീഫ് നവീന്‍ ഉപാധ്യായയാണ് പത്രാധിപരോട് എനിക്കുവേണ്ടി സംസാരിച്ചത്. ആദ്യം ഇടതു പാര്‍ട്ടികളുടെ ബീറ്റായിരുന്നു ലഭിച്ചത്. ടെലികോം മേഖലയെക്കുറിച്ച് വാര്‍ത്ത ചെയ്യാന്‍ കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നു. 2008 ഡിസംബറോടെ സ്‌പെക്ട്രം ഇടപാടിന്റെ ഉള്ളറകളെക്കുറിച്ച് ആദ്യ വാര്‍ത്ത പുറത്തുവന്നു.

ആരായിരുന്നു വാര്‍ത്തയുടെ പ്രധാന സ്രോതസ്സ്?

മന്ത്രാലയത്തില്‍തന്നെയുള്ള ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥര്‍. കോടികളുടെ തട്ടിപ്പുകളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും എഴുതണമെന്ന് അവര്‍ കെഞ്ചി. പല ചാനലുകളെയും പ്രധാന പത്രങ്ങളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വന്‍തോതില്‍ പരസ്യങ്ങള്‍ നിലച്ചേക്കുമെന്ന പേടികാരണം ആരും രാജയെ തൊട്ടില്ല. വാര്‍ത്ത വന്നുതുടങ്ങിയതോടെ ഞെട്ടിക്കുമാറുള്ള വിവരങ്ങള്‍ നല്‍കാന്‍ പലരും തയാറായി. പക്ഷേ, ഒന്നും അപ്പടി കൊടുത്തില്ല. എല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയാണ് പത്രത്തില്‍ നല്‍കിയത്.
പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ച ആരെങ്കിലും?

രാജ്യസ്‌നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.കോടതിയില്‍ സുബ്രഹ്മണ്യം സ്വാമിയും പ്രശാന്ത് ഭൂഷണും ശ്രദ്ധേയ നീക്കം നടത്തി. കേന്ദ്ര വിജിലന്‍സ് കമീഷണറായിരുന്ന പ്രത്യുഷ് സിന്‍ഹ വലിയ റോള്‍ നിര്‍വഹിച്ചു.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ രാജയെ കണ്ടിരുന്നോ?

എന്നെ വിളിപ്പിച്ചിരുന്നു. ഭീഷണിയൊന്നും ഉണ്ടായില്ല. പക്ഷേ, കണ്ണഞ്ചിപ്പിക്കുന്ന കുറേ വാഗ്ദാനങ്ങള്‍...

മാധ്യമങ്ങളുടെ റോള്‍?

നിരാശാജനകംസത്യം തുറന്നു പറയുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യ തന്നെ കൊണ്ടാടുന്ന പല യുവ മാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നംചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.

കോര്‍പറേറ്റ് അഴിമതി: ഇടനിലക്കാരായി മാധ്യമപ്രവര്‍ത്തകരും


രണ്ടാം തലമുറ സ്പെക്ട്രം ഇടപാടുള്‍പ്പെടെ കോടികള്‍ മറിയുന്ന കോര്‍പറേറ്റ് അഴിമതികള്‍ക്ക് ഇടനിലക്കാരായി പ്രമുഖ മാധ്യമപ്രവര്‍ത്തകരും. കൊടിയ അഴിമതിക്ക് ചില മാധ്യമപ്രവര്‍ത്തകര്‍ കൂട്ടുനിന്നതായി വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. കോര്‍പറേറ്റ് ലോബിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന നിര റാഡിയ എന്ന സ്ത്രീയുമായി ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാങ്വി, പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തക ബര്‍ക്കദത്ത് എന്നിവര്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് എന്നിവരെ ഏതൊക്കെ വിധത്തില്‍ സ്വാധീനിക്കാന്‍ കഴിയുമെന്ന വിവരണമാണ് സംഭാഷണങ്ങളിലുള്ളത്. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മുകേഷ് അംബാനിക്കുവേണ്ടിയുള്ള ചരടുവലി, രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണകാലത്ത് ഡിഎംകെയിലെ തല്‍പ്പരകക്ഷികളെ മന്ത്രിയാക്കാനുള്ള നീക്കം എന്നിവയായിരുന്നു ചര്‍ച്ച. വാതകതര്‍ക്കത്തില്‍ മുകേഷ് അംബാനിക്ക് അനുകൂലമായി വാര്‍ത്തകള്‍ തയ്യാറാക്കാനും വീര്‍ സാങ്വിയോട് അഭ്യര്‍ഥിക്കുന്നു. ദയാനിധി മാരനെ ഒഴിവാക്കി എ രാജയ്ക്ക് ടെലികോംവകുപ്പ് ലഭിക്കുമെന്ന് ഉറപ്പാക്കാനും മാധ്യമപ്രവര്‍ത്തകരെ ഉപയോഗിക്കുന്നു. സോണിയയും പ്രധാനമന്ത്രിയും അഹമ്മദ് പട്ടേലുമൊക്കെ കടന്നുവരുന്നത് ഈ സംഭാഷണത്തിലാണ്.
വൈഷ്ണവി കമ്യൂണിക്കേഷന്‍ എന്ന പബ്ളിക് റിലേഷന്‍സ് സ്ഥാപനത്തിന്റെ ഉടമയാണ് നിര റാഡിയ. മുകേഷ് അംബാനിയുടെയും രത്തന്‍ ടാറ്റയുടെയും ഇടനിലക്കാരിയായാണ് ഇവര്‍ അറിയപ്പെടുന്നത്. 2008ലും 2009ലും നിരയുടെ ഫോണ്‍ ആദായനികുതിവകുപ്പ് ചോര്‍ത്തി. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നല്‍കിയ ചില സൂചനകളെ തുടര്‍ന്നാണ് ഇത്. സ്പെക്ട്രം കേസില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷ കഴിഞ്ഞ ദിവസം സംഭാഷണങ്ങളടങ്ങുന്ന രേഖ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

കോണ്‍ഗ്രസ്- ഡിഎംകെ വകുപ്പുതര്‍ക്കം പരിഹരിക്കുന്നതിന് 2009 മേയിലാണ് നിര റാഡിയ വീര്‍ സാങ്വിയുടെയും ബര്‍ക്കയുടെയും സഹായം തേടിയത്. ഡിഎംകെയുടെ പ്രതിനിധി ദയാനിധി മാരനാണെന്ന തെറ്റിദ്ധാരണ കോണ്‍ഗ്രസിനുണ്ടെന്നും ഈ തെറ്റിദ്ധാരണ നീക്കണമെന്നും റാഡിയ അഭ്യര്‍ഥിക്കുന്നുണ്ട്. റാഡിയ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഏറ്റെന്ന് സാങ്വി മറുപടി നല്‍കി. അതേ ദിവസം ബര്‍ക്ക ദത്തിനോടും റാഡിയ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. ടി ആര്‍ ബാലു മന്ത്രിയാകരുതെന്നു മാത്രമാണ് കോണ്‍ഗ്രസിന്റെ താല്‍പ്പര്യമെന്നും രാജയും അഴഗിരിയും വരുന്നതിനോട് പ്രശ്നമില്ലെന്നും ബര്‍ക്ക അറിയിക്കുന്നുണ്ട്.

(
എം പ്രശാന്ത്)
ദേശാഭിമാനി 211110