Sunday, October 24, 2010

കണ്ണൂരിലെ എൽ.ഡി.എഫ് അക്രമം.... എന്താണ് യാഥാര്‍ത്ഥ്യം???

കോണ്‍ഗ്രസ്സുകാരും ലീഗും ബി ജെ പിയും ഒന്നിച്ച് കണ്ണൂരില്‍ തിരഞ്ഞെടുപ്പിടയില്‍ അക്രമത്തിന്നിറങ്ങി. കേന്ദ്രമന്ത്രി മുല്ലപ്പള്ളിയും കുറച്ചു പത്രങ്ങളും ചേര്‍ന്ന് അതിനെ മൊത്തമായി എൽ.ഡി.എഫ് അക്രമം ആക്കി മാറ്റി. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു നോക്കാം.
  1. പയ്യന്നൂർ - യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയും ഗുണ്ടകളും ചേര്‍ന്ന് എല്‍ ഡി എഫ് ബൂത്ത് ഏജന്റ്മാഅരെ അക്രമിച്ചൂ. വോട്ടിങ്ങ് യന്ത്രം തല്ലിത്തകര്‍ത്തു. ഇത് കളക്ടർ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  2. മാട്ടൂൽ - ലീഗുകാർ സ്ഥിരമായി ബൂത്ത് പിടിക്കുന്ന സ്ഥലം. ഇത്തവണയും ലീഗ് ഗുണ്ടകള്‍ അത് ആവർത്തിച്ചു.
  3. ഇരിക്കൂർ - ലീഗുകാർ സ്ഥിരമായി ബൂത്ത് പിടിക്കുന്ന സ്ഥലം. ഇത്തവണയും ലീഗ് ഗുണ്ടകളും കോണ്‍ഗ്രസ്സും ചേര്‍ന്ന് അത് ആവർത്തിച്ചു. പോലിസ് ഇവരൂടെ പേരില്‍ കേസ്സ് എടുത്തിട്ടുണ്ട്
  4. തില്ലങ്കേരി - ലീഗുകാർ ബാലറ്റ് ബോക്സിൽ എണ്ണ ഒഴിച്ചു. സി.പി.എമ്മുകാരെ വെട്ടി പരിക്കേൽ‌പ്പിച്ചു.
  5. പട്ടുവം - യു.ഡി.എഫുകാർ എൽ.ഡി.എഫുകാരെ അടിച്ചോടിച്ചു ബൂത്ത് പിടിച്ചു. ബാലറ്റ്‌പേപ്പറുകളും തട്ടിയെടുത്തു.
    കുത്തക പത്രങ്ങൾക്കും ചാനലുകൾക്കും ഇതൊക്കെ കണ്ണൂരിലെ എൽ.ഡി.എഫ് അക്രമമെന്ന് പാടി നടക്കുന്നു. പരാജയം ഉറപ്പായതോടെ കോണ്‍ഗ്രസ്സുകാരും ലീഗും ബി ജെ പിയും ഇവിടങ്ങളില്‍ അക്രമാസക്തരായിരിക്കുന്നു..

No comments: